സനാ: യമനിലെ ഹൊദിദ തീരത്ത് സൊമാലിയൻ അഭയാർഥി ബോട്ടിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 42 അഭയാർഥികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യമനിൽനിന്നും സുഡാനിലേക്ക് പോകുകയായിരുന്ന അഭയാർഥികളാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി ബാബ് അൽ മാൻഡേബ് കടലിടുക്കിലായിരുന്നു സംഭവം.
അപ്പാച്ചെ ഹെലികോപ്റ്ററിൽനിന്നാണ് വെടിവയ്പുണ്ടായത്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ എൺപതിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പാച്ചെ ഹെലികോപ്റ്ററിൽനിന്നാണ് വെടിവയ്പുണ്ടായത്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ എൺപതിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.