സിഡ്നി: പ്രവാസി മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സന്തോഷ് കരിന്പുഴക്ക് സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പുരസ്കാരം സമ്മാനിച്ചു.
പ്രവാസി പത്രപ്രവർത്തനരംഗത്തും ഡോക്യുമെന്‍ററി രംഗത്തും പ്രവാസിലോകത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ചാണ് എൻആർഐ കൗണ്‍സിൽ സന്തോഷ് കരിന്പുഴയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളും കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരെയും ഉൾപ്പെടുത്തി തയാറാക്കിയ "കഥകളി മെസ്ട്രോ’, വാദ്യ കലാകാരന്മാരെ ഉൾപ്പെടുത്തി തയാറാക്കിയ "വാദ്യം ശിവമയം’, മുണ്ടൂരിന്‍റെ കഥാവഴികൾ, തീർഥയാത്ര തുടങ്ങി പത്തിലധികം ഡോക്യുമെന്‍ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുഗതകുമാരി ടീച്ചർ, മുൻ മന്ത്രി ബിനോയ് വിശ്വം, അഡ്വ. ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസി പത്രപ്രവർത്തനരംഗത്തും ഡോക്യുമെന്‍ററി രംഗത്തും പ്രവാസിലോകത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ചാണ് എൻആർഐ കൗണ്‍സിൽ സന്തോഷ് കരിന്പുഴയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളും കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരെയും ഉൾപ്പെടുത്തി തയാറാക്കിയ "കഥകളി മെസ്ട്രോ’, വാദ്യ കലാകാരന്മാരെ ഉൾപ്പെടുത്തി തയാറാക്കിയ "വാദ്യം ശിവമയം’, മുണ്ടൂരിന്‍റെ കഥാവഴികൾ, തീർഥയാത്ര തുടങ്ങി പത്തിലധികം ഡോക്യുമെന്‍ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുഗതകുമാരി ടീച്ചർ, മുൻ മന്ത്രി ബിനോയ് വിശ്വം, അഡ്വ. ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.