സാന്റോ ഡൊമനിഗോ: കരീബിയൻ ദ്വീപ് രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലിക്കിൽ രണ്ട് റേഡിയോ മാധ്യമപ്രവർത്തകർ വെടിയേറ്റു മരിച്ചു. ഫേസ്ബുക്ക് ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെയാണ് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. രാജ്യതലസ്ഥാനമായ സാന്റോ ഡൊമനിഗോയുടെ കിഴക്ക് സാൻ പെഡ്രോ ഡി മക്കോറിസിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വാർത്താ അവതാരകൻ ലൂയിസ് മാനുവൽ മെഡിന, റേഡിയോ സ്റ്റേഷൻ ഡയറക്ടർ ലിയോണിഡസ് മാർട്ടിനസ് എന്നിവരാണ് മരിച്ചത്. സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചുകയറിയ അക്രമിയാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
വാർത്താ അവതാരകൻ ലൂയിസ് മാനുവൽ മെഡിന, റേഡിയോ സ്റ്റേഷൻ ഡയറക്ടർ ലിയോണിഡസ് മാർട്ടിനസ് എന്നിവരാണ് മരിച്ചത്. സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചുകയറിയ അക്രമിയാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.