രോഗപർവം താണ്ടി ശ്രീനിവാസൻ തിരിച്ചെത്തി. ആത്മവിശ്വാസത്തോടെ പതിവ് ചിരിയിൽ ഏറെ സുന്ദരനായിട്ടാണ് ഇത്തവണ അദ്ദേഹതത്തിന്റെ വരവ്. കൊച്ചി സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ കുറുക്കന് എന്ന സിനിമയില്‍ മകന് വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചുവരവ്.
ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അന്‍സിബ ഹസനും അടക്കം നിരവധി പേർ അഭിനയിക്കുന്നുണ്ട്. കാരവാനിലേക്ക് കയറി മുഖത്ത് ചായമിട്ട് തിരിച്ചിറങ്ങിയപ്പോൾ ശ്രീനിവാസൻ എന്ന നടനും ഉണർന്നു.
സ്വിച്ചോണ്‍ നിര്‍വഹിക്കാന്‍ കെഎംആര്‍എല്‍ എം.ഡി ലോക്നാഥ് ബഹ്റയെത്തി. കീടം ആണ് ശ്രീനിവാസന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
‘‘ഈ സിനിമയുടെ ചർച്ച തുടങ്ങിയതു മുതൽ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാൻ വൈകിയതും. അഭിനേതാക്കൾ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയിൽ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛനു വേണ്ട എറ്റവും നല്ല മെഡിസിൻ. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാൽ അദ്ദേഹം ഫുൾ ഓൺ ആയി പഴയതുപോലെ തിരിച്ചെത്തും.’’–വിനീത് ശ്രീനിവാസൻ പറഞ്ഞു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കന്റെ നിർമാണം. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മനോജ് റാം സിംഗ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം.