കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്മാന് കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്.
എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന് നിര്‍ദേശം നല്കി.
അതേസമയം, മാസം തികയാതെ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതു പീഡനത്തിന് ഇരയാക്കിയ യുവാവാണെന്നാണ് വിവരം.
സംഭവം വിവാദമായതോടെ യുവാവിനെതിരേ പോലീസ് നേരത്തെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. വയനാട് സ്വദേശിയാണ് പ്രതി. നേരത്തെ കൊച്ചിയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പീഡനം നടത്തിയതായി പറയുന്നത്.
പതിനേഴുകാരി പ്രസവിച്ച സംഭവം; വിവരം മറച്ചുവച്ചതു യുവാവിന്റെ പ്രേരണയിൽ
03:03 PM Apr 09, 2021 | Deepika.com