ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കത്തോലിക്കാ വൈദികനും. തമിഴ്നാട്ടിലെ പാളയംകോട്ട സ്വദേശിയായ ശൗരി മുത്തു ഇഗ്നാസിമുത്തുവാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്.
കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്സ് കോളജ് ഡയറക്ടറുമാണ് ഫാ. ഇഗ്നാസിമുത്തു.
ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങളാണ് യുഎസിലെ ശാസ്ത്രജ്ഞര്‍ പരിശോധനാവിധേയമാക്കിയത്. ഇതിൽ ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്നാസിമുത്തു 1985 മുതല്‍ 2019 വരെ നല്കിയ സംഭാവനകളാണു മികച്ചുനിന്നത്.
ഇതിനകം എണ്ണൂറിലേറെ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും ഫാ. ഇഗ്നാസിമുത്തുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്നാസിമുത്തുവിന്റെ സ്ഥാനം.
ഇതുവരെ 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും എഴുപത്തൊന്നുകാരനായ ഈ വൈദികന്റെ പേരിലുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു പ്രാണിക്ക് ജാക്ലിപ്സ് ഇഗ്നാസിമുത്തു എന്ന് പേരുനല്കുകയും ചെയ്തിട്ടുണ്ട്.
ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്നാസിമൈസിന് എന്ന് പേരു ശാസ്ത്രലോകം നല്കിയതും ഗവേഷണമേഖലയിലെ അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരമാണ്.
കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്സ് കോളജ് ഡയറക്ടറുമാണ് ഫാ. ഇഗ്നാസിമുത്തു.
ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങളാണ് യുഎസിലെ ശാസ്ത്രജ്ഞര്‍ പരിശോധനാവിധേയമാക്കിയത്. ഇതിൽ ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്നാസിമുത്തു 1985 മുതല്‍ 2019 വരെ നല്കിയ സംഭാവനകളാണു മികച്ചുനിന്നത്.
ഇതിനകം എണ്ണൂറിലേറെ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും ഫാ. ഇഗ്നാസിമുത്തുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്നാസിമുത്തുവിന്റെ സ്ഥാനം.
ഇതുവരെ 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും എഴുപത്തൊന്നുകാരനായ ഈ വൈദികന്റെ പേരിലുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു പ്രാണിക്ക് ജാക്ലിപ്സ് ഇഗ്നാസിമുത്തു എന്ന് പേരുനല്കുകയും ചെയ്തിട്ടുണ്ട്.
ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്നാസിമൈസിന് എന്ന് പേരു ശാസ്ത്രലോകം നല്കിയതും ഗവേഷണമേഖലയിലെ അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരമാണ്.