കൊച്ചി: നടന് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചനത്തില്‍ മോന്സന് മാവുങ്കല്‍ ഇടപെട്ടുവെന്ന് അമൃതയുടെ അഭിഭാഷകന് പ്രേംരാജ്. മോന്‍സന്റെ വീട്ടില്‍ വച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നു പ്രേം രാജ് പറഞ്ഞു.
തട്ടിപ്പു കേസില്‍ മോന്‍സനെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്നു മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പ്രേം രാജ് പറഞ്ഞു. ബാലയ്ക്കു വേണ്ടി അന്നു സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു.
ഒരാഴ്ചയ്ക്കു ശേഷം കുടുംബ കോടതിയിലെ കേസിനു ബാല കോടതിയിലെത്തിയതു മോന്‍സന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാറോടിച്ചിരുന്നതെന്നും പ്രേം രാജ് പറഞ്ഞു.
ഇതിനിടെ, പുരാവസ്തു വില്പനയുടെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്നു കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എം.ടി.ഷമീര്‍, യാക്കൂബ് പുറായിൽ, വി.അനൂപ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നു ഹാജരാകുന്നുണ്ട്.
ഓഡിയോ, വീഡിയോ ക്ലിപ്പുകളുള്പ്പെടെ പലനിര്‍ണായക തെളിവുകളും അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കുമെന്നു പരാതിക്കാരനായ എം.ടി. ഷമീര്‍ "ദീപിക ഡോട്ട് കോമിനോടു' പറഞ്ഞു. പരാതി നല്കിയപ്പോള് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല.
പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പല തെളിവുകളും പരാതിക്കാരുടെ കൈവശമുണ്ട്. ഇവയെല്ലാം ഹാജരാക്കും. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ മറ്റു ഭാഗങ്ങള്‍ കൂടി പോലീസിന് അന്വേഷിക്കേണ്ടതായി വരും.
ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. മോന്‍സനുമായി അടുപ്പമുള്ള ഐഎഎസ്, ഐപിഎസ് ഉന്നതരുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തേണ്ടതായുണ്ട്.
തട്ടിപ്പു കേസില്‍ മോന്‍സനെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്നു മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പ്രേം രാജ് പറഞ്ഞു. ബാലയ്ക്കു വേണ്ടി അന്നു സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു.
ഒരാഴ്ചയ്ക്കു ശേഷം കുടുംബ കോടതിയിലെ കേസിനു ബാല കോടതിയിലെത്തിയതു മോന്‍സന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാറോടിച്ചിരുന്നതെന്നും പ്രേം രാജ് പറഞ്ഞു.
ഇതിനിടെ, പുരാവസ്തു വില്പനയുടെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്നു കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എം.ടി.ഷമീര്‍, യാക്കൂബ് പുറായിൽ, വി.അനൂപ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നു ഹാജരാകുന്നുണ്ട്.
ഓഡിയോ, വീഡിയോ ക്ലിപ്പുകളുള്പ്പെടെ പലനിര്‍ണായക തെളിവുകളും അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കുമെന്നു പരാതിക്കാരനായ എം.ടി. ഷമീര്‍ "ദീപിക ഡോട്ട് കോമിനോടു' പറഞ്ഞു. പരാതി നല്കിയപ്പോള് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല.
പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പല തെളിവുകളും പരാതിക്കാരുടെ കൈവശമുണ്ട്. ഇവയെല്ലാം ഹാജരാക്കും. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ മറ്റു ഭാഗങ്ങള്‍ കൂടി പോലീസിന് അന്വേഷിക്കേണ്ടതായി വരും.
ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. മോന്‍സനുമായി അടുപ്പമുള്ള ഐഎഎസ്, ഐപിഎസ് ഉന്നതരുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തേണ്ടതായുണ്ട്.