ചെറായി: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ മൃതദേഹം ഇന്നു കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തും.
യുവതിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സമഗ്രമായ അന്വേഷണത്തിനു പോലീസ് തയാറായിരിക്കുന്നത്.ചെറായി ദേവസ്വം നട കുറ്റിപ്പിള്ളിശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപിക-24 ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വീടിനകത്തെ ചെറിയ മുറിയില്‍ ജനല്‍ കമ്പിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു.
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃസഹോദരനും ഭര്‍തൃമാതാവും ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പരാതി നല്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഡിവൈഎസ്പി ആര്. ബൈജുകുമാര്‍, മുനമ്പം സിഐ എ.എല്‍. യേശുദാസ്, എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ മറ്റു ദുരൂഹതകള്‍ ഒന്നും പ്രാഥമികമായി കണ്ടെത്താനായില്ല. എങ്കിലും ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് പറയുന്നത്.
ആത്മഹത്യകുറിപ്പുകളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസമാകട്ടെ ഭര്‍ത്താവും കുടുംബവുമൊരുമിച്ച് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. മറ്റു പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് അറിവ്. ഇതാണ് വീട്ടുകാരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലവും കാത്തിരിക്കുകയാണ് പോലീസ്.
യുവതിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സമഗ്രമായ അന്വേഷണത്തിനു പോലീസ് തയാറായിരിക്കുന്നത്.ചെറായി ദേവസ്വം നട കുറ്റിപ്പിള്ളിശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപിക-24 ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വീടിനകത്തെ ചെറിയ മുറിയില്‍ ജനല്‍ കമ്പിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു.
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃസഹോദരനും ഭര്‍തൃമാതാവും ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പരാതി നല്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഡിവൈഎസ്പി ആര്. ബൈജുകുമാര്‍, മുനമ്പം സിഐ എ.എല്‍. യേശുദാസ്, എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ മറ്റു ദുരൂഹതകള്‍ ഒന്നും പ്രാഥമികമായി കണ്ടെത്താനായില്ല. എങ്കിലും ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് പറയുന്നത്.
ആത്മഹത്യകുറിപ്പുകളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസമാകട്ടെ ഭര്‍ത്താവും കുടുംബവുമൊരുമിച്ച് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. മറ്റു പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് അറിവ്. ഇതാണ് വീട്ടുകാരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലവും കാത്തിരിക്കുകയാണ് പോലീസ്.