കടുത്തുരുത്തി: പോത്തിറച്ചിക്കു തോന്നിയപടി വില ഈടാക്കുന്നതിനു മൂക്കുകയറിട്ട മാഞ്ഞൂർ പഞ്ചായത്തിനു പരക്കെ അഭിനന്ദനം. ഈ മാതൃക മറ്റു പഞ്ചായത്തുകളും പിന്തുടരണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ടു പോത്തിറച്ചി വില 340 ആയി ഏകീകരിച്ചിരുന്നു. ഇതുപോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ വിവിധ തരം ഇറച്ചികള്‍ക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്.
കോട്ടയം ജില്ലയിലെ മുളക്കുളം കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പല വിലയാണ്. 360 മുതല്‍ 380 രൂപ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് പരിധിയില്‍ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്തു പോത്തിറച്ചിക്ക് ഈടാക്കിയിരുന്നത്.
ഉപഭോക്തൃ കോടതിയില്‍നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്നു പഞ്ചായത്ത് സെക്രട്ടിമാര്‍ക്കു രേഖാമൂലം കത്ത് നല്‍കിയിരുന്നു.
ഇതനുസരിച്ചാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ മറ്റു ഇറച്ചി വ്യാപാരം നടത്തുന്നവരെ വിളിച്ചു ചേര്‍ത്തു അത്തരക്കാരുടെ വില്പനയിലും വിലനിലവാരം ഏകീകരിക്കുമെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ജില്ലയില്‍ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവശ്യപ്പെട്ടു പെരുവ സ്വദേശി റിട്ടയേര്‍ഡ് അധ്യാപകന് കളരിക്കല്‍ കെ.വി. ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഇതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ലന്നു പറഞ്ഞ് ജില്ലാ പഞ്ചായത്ത് ഭക്ഷ്യമന്ത്രിക്കു നിവേദനം കൈമാറുകയായിരുന്നു. തന്റെ പരാതിയില്‍ നടപടിയെന്തായി എന്നറിയുന്നതിനു മുമ്പ് ഹൃദയാഘാതം മൂലം ജോര്‍ജ് മരിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ടു പോത്തിറച്ചി വില 340 ആയി ഏകീകരിച്ചിരുന്നു. ഇതുപോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ വിവിധ തരം ഇറച്ചികള്‍ക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്.
കോട്ടയം ജില്ലയിലെ മുളക്കുളം കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പല വിലയാണ്. 360 മുതല്‍ 380 രൂപ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് പരിധിയില്‍ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്തു പോത്തിറച്ചിക്ക് ഈടാക്കിയിരുന്നത്.
ഉപഭോക്തൃ കോടതിയില്‍നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്നു പഞ്ചായത്ത് സെക്രട്ടിമാര്‍ക്കു രേഖാമൂലം കത്ത് നല്‍കിയിരുന്നു.
ഇതനുസരിച്ചാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ മറ്റു ഇറച്ചി വ്യാപാരം നടത്തുന്നവരെ വിളിച്ചു ചേര്‍ത്തു അത്തരക്കാരുടെ വില്പനയിലും വിലനിലവാരം ഏകീകരിക്കുമെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ജില്ലയില്‍ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവശ്യപ്പെട്ടു പെരുവ സ്വദേശി റിട്ടയേര്‍ഡ് അധ്യാപകന് കളരിക്കല്‍ കെ.വി. ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഇതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ലന്നു പറഞ്ഞ് ജില്ലാ പഞ്ചായത്ത് ഭക്ഷ്യമന്ത്രിക്കു നിവേദനം കൈമാറുകയായിരുന്നു. തന്റെ പരാതിയില്‍ നടപടിയെന്തായി എന്നറിയുന്നതിനു മുമ്പ് ഹൃദയാഘാതം മൂലം ജോര്‍ജ് മരിച്ചു.