മുംബൈ: സ്വകാര്യ ഉപയോഗം കോവിഡിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്ക് എത്തിയതാണു രണ്ടാം ത്രൈമാസത്തിലെ 8.4 ശതമാനം സാന്പത്തികവളർച്ചയ്ക്ക് വലിയ തോതിൽ ഇന്ധനമായത്. ഇക്കാലയളവിൽ ചൈനയ്ക്ക് 4.9 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കാനേ സാധിച്ചിട്ടുള്ളു.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ചരക്കു നീക്കം, സിമന്റ് ഉത്പാദനം, വൈദ്യുത ഡിമാൻഡ്, തുറമുഖ ചരക്കുനീക്കം, ഇവേ ബിൽ, ജിഎസ്ടി വരുമാനം, ടോൾ പിരിവ് എന്നിവയിൽ ദൃശ്യമായ ഉണർവ് രാജ്യത്തെ സാന്പത്തികരംഗം തിരിച്ചുവരവിലാണെന്നുള്ള സൂചനകൾ നേരത്തേ തന്നെ നല്‍കിയിരുന്നു. സ്വകാര്യ ഉപയോഗം രണ്ടാം ത്രൈമാസത്തിൽ 8.6 ശതമാനമാണു വളർച്ചനേടിയത്.
നിക്ഷേപം 11 ശതമാനവും സർക്കാർ ചെലവുകൾ 8.7 ശതമാനവും ഉയർന്നു. ഹോട്ടൽ-ഗതാഗതം((8.2 ശതമാനം). ഉത്പാദനം(5.5ശതമാനം), നിർമാണം(7.5 ശതമാനം), കൃഷി( 4.5 ശതമാനം), ഖനനം(15.4 ശതമാനം) എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വളർച്ച.
ഈ വർഷം രണ്ടക്ക സാന്പത്തിക വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രമണ്യൻ പറഞ്ഞു. ഏപ്രിൽ- ജൂണ്‍ കാലയളവിൽ രാജ്യത്ത് 20.1 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയിരുന്നു. ത്രൈമാസ ജിഡിപി കണക്കെടുപ്പ് ആരംഭിച്ച ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വർധനയായിരുന്നു ഇത്.
അതേസമയം ,രാജ്യത്ത് ഒമിക്രോണ്‍ വ്യാപനമുണ്ടായാൽ പ്രാദേശിക ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണ നടപടികൾ വേണ്ടിവരുമെന്നും അവ സാന്പത്തിക വളർച്ചയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
കാതൽ മേഖലാ വ്യവസായ ഉത്പാദനമുയർന്നു
മുംബൈ: ഒക്ടോബറിൽ രാജ്യത്തെ കാതൽ മേഖലാ വ്യവസായ ഉത്പാദനത്തിൽ 7.5 ശതമാനം വളർച്ച. സെപ്റ്റംബറിൽ ഇത് 4.5 ശതമാനവും മുൻവർഷം ഒക്ടോബറിൽ -0.5 ശതമാനവുമായിരുന്നു.
കൽക്കരി, സ്റ്റീൽ, സിമന്റ്, രാസവളം, വൈദ്യുതി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, ക്രൂഡ്ഓയിൽ എന്നീ എട്ട് ഘടകങ്ങളുടെ ഉത്പാദനവളർച്ചയാണ് കാതൽമേഖലാ ഉത്പാദനത്തിൽ പരിഗണിക്കുന്നത്. കൽക്കരി ഉത്പാദനത്തിൽ 14.6 ശതമാനവും പ്രകൃതി വാതക ഉത്പാദനത്തിൽ 25.8 ശതമാനവുമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയ വളർച്ച. അതേസമയം, ക്രൂഡ് ഓയിൽ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 2.2 ശതമാനം പിന്നോട്ടുപോയി.
ധനക്കമ്മി 36.3 ശതമാനം
മുംബൈ: ഏപ്രിൽ -ഒക്ടോബർ കാലയളവിലെ, കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (ചെലവും വരവും തമ്മിലുള്ള അന്തരം)5.47 ലക്ഷം കോടി രൂപയായി. ബജറ്റ് പ്രതീക്ഷയുടെ 36.3 ശതമാനമാണിത്. മുൻ സാന്പത്തിക വർഷം ഇതേ കാലയളവിൽ ധനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 119.7 ശതമാനമെത്തിയിരുന്നു.നടപ്പു സാന്പത്തിക വർഷം മൊത്തം ധനക്കമ്മി 15.06 ലക്ഷം കോടി രൂപ ആകുമെന്നാണു കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ചരക്കു നീക്കം, സിമന്റ് ഉത്പാദനം, വൈദ്യുത ഡിമാൻഡ്, തുറമുഖ ചരക്കുനീക്കം, ഇവേ ബിൽ, ജിഎസ്ടി വരുമാനം, ടോൾ പിരിവ് എന്നിവയിൽ ദൃശ്യമായ ഉണർവ് രാജ്യത്തെ സാന്പത്തികരംഗം തിരിച്ചുവരവിലാണെന്നുള്ള സൂചനകൾ നേരത്തേ തന്നെ നല്‍കിയിരുന്നു. സ്വകാര്യ ഉപയോഗം രണ്ടാം ത്രൈമാസത്തിൽ 8.6 ശതമാനമാണു വളർച്ചനേടിയത്.
നിക്ഷേപം 11 ശതമാനവും സർക്കാർ ചെലവുകൾ 8.7 ശതമാനവും ഉയർന്നു. ഹോട്ടൽ-ഗതാഗതം((8.2 ശതമാനം). ഉത്പാദനം(5.5ശതമാനം), നിർമാണം(7.5 ശതമാനം), കൃഷി( 4.5 ശതമാനം), ഖനനം(15.4 ശതമാനം) എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വളർച്ച.
ഈ വർഷം രണ്ടക്ക സാന്പത്തിക വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രമണ്യൻ പറഞ്ഞു. ഏപ്രിൽ- ജൂണ്‍ കാലയളവിൽ രാജ്യത്ത് 20.1 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയിരുന്നു. ത്രൈമാസ ജിഡിപി കണക്കെടുപ്പ് ആരംഭിച്ച ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വർധനയായിരുന്നു ഇത്.
അതേസമയം ,രാജ്യത്ത് ഒമിക്രോണ്‍ വ്യാപനമുണ്ടായാൽ പ്രാദേശിക ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണ നടപടികൾ വേണ്ടിവരുമെന്നും അവ സാന്പത്തിക വളർച്ചയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
കാതൽ മേഖലാ വ്യവസായ ഉത്പാദനമുയർന്നു
മുംബൈ: ഒക്ടോബറിൽ രാജ്യത്തെ കാതൽ മേഖലാ വ്യവസായ ഉത്പാദനത്തിൽ 7.5 ശതമാനം വളർച്ച. സെപ്റ്റംബറിൽ ഇത് 4.5 ശതമാനവും മുൻവർഷം ഒക്ടോബറിൽ -0.5 ശതമാനവുമായിരുന്നു.
കൽക്കരി, സ്റ്റീൽ, സിമന്റ്, രാസവളം, വൈദ്യുതി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, ക്രൂഡ്ഓയിൽ എന്നീ എട്ട് ഘടകങ്ങളുടെ ഉത്പാദനവളർച്ചയാണ് കാതൽമേഖലാ ഉത്പാദനത്തിൽ പരിഗണിക്കുന്നത്. കൽക്കരി ഉത്പാദനത്തിൽ 14.6 ശതമാനവും പ്രകൃതി വാതക ഉത്പാദനത്തിൽ 25.8 ശതമാനവുമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയ വളർച്ച. അതേസമയം, ക്രൂഡ് ഓയിൽ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 2.2 ശതമാനം പിന്നോട്ടുപോയി.
ധനക്കമ്മി 36.3 ശതമാനം
മുംബൈ: ഏപ്രിൽ -ഒക്ടോബർ കാലയളവിലെ, കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (ചെലവും വരവും തമ്മിലുള്ള അന്തരം)5.47 ലക്ഷം കോടി രൂപയായി. ബജറ്റ് പ്രതീക്ഷയുടെ 36.3 ശതമാനമാണിത്. മുൻ സാന്പത്തിക വർഷം ഇതേ കാലയളവിൽ ധനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 119.7 ശതമാനമെത്തിയിരുന്നു.നടപ്പു സാന്പത്തിക വർഷം മൊത്തം ധനക്കമ്മി 15.06 ലക്ഷം കോടി രൂപ ആകുമെന്നാണു കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.