പത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കില്‍ 2013 മുതല്‍ നടന്ന സാമ്പത്തിക തിരിമറികളുടെ നീണ്ട പട്ടിക പുറത്ത്. സഹകരണചട്ടം 65-ാം വകുപ്പുപ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ബാങ്കില്‍ ജീവനക്കാരനും 2019 മുതല്‍ സെക്രട്ടറിയുമായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും സസ്പെന്‍സ് അക്കൗണ്ട്, പിഎഫ് ഡെപ്പോസിറ്റ് വായ്പ, കൃഷിഭവന് അഡ്വാന്‍സ്, ഓവര്‍ഡ്രാഫ്റ്റ് തുടങ്ങിയ നിലകളിലും പണം തിരിമറി നടത്തിയിട്ടുള്ളതായാണ് പുറത്തുവിട്ടത്.
ഇക്കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്.
ബാങ്കില്‍ ജീവനക്കാരനായിരുന്ന കാലയളവില്‍ കെ.യു. ജോസിന്റെ പേരിലുള്ള അനധികൃത ഇടപാടുകളാണ് ഇവയെല്ലാം. ബാങ്ക് സെക്രട്ടറിയോ പ്രസിഡന്റോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.
ഇത്രയധികം തിരിമറികള്‍ നിലനില്ക്കവേയാണ് 2019 ജൂണ്‍ ഒന്നിന് ജോസിനെ സെക്രട്ടറിയായി നിയമിക്കുന്നത്. സീതത്തോട് ബാങ്കില്‍ ജില്ലാ സഹകരണ ബാങ്ക് പരിശോധന നടത്തി സഹകരണസംഘം രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും 2019 ജൂണ്‍ 27നു ബാങ്ക് ഭരണസമിതി നല്കിയ കത്തും പരിഗണിച്ചാണ് ചട്ടം 65 പ്രകാരം അന്വേഷണം വേണ്ടിവന്നത്.
കെ.യു. ജോസ് സിപിഎം ആങ്ങമൂഴി ലോക്കല്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ജോസ് പാര്‍ട്ടി നേതൃത്വവുമായി അകലുന്നത്. ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയംഗമായ അദ്ദേഹത്തെ പാര്‍ട്ടി നടപടിയുടെ പേരില്‍ കഴിഞ്ഞയിടെ സിപിഎം സസ്പെന്‍ഡ് ചെയ്തു.
നിയമന വിവാദങ്ങള്‍, സാമ്പത്തിക തിരിമറി എന്നിവയിലൂടെ ബാങ്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സെക്രട്ടറി അവധിയില്‍പോയി. ഇതിനിടെയാണ് പഴയ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കില്‍ കൃത്യമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജനീഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ എന്നിവരുടെ നിയമനങ്ങളും ബാങ്കില്‍ ഏറെ വിവാദമുയര്‍ത്തിയതാണ്.
നോട്ടുനിരോധന കാലയളവില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ കൃത്രിമ ഇടപാടുകള്‍ നടന്നതായുള്ള ആരോപണവും ബാങ്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ക്രമക്കേടിനു പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സസ്പെന്‍ഷനിലായ സെക്രട്ടറി കെ.യു. ജോസ് രംഗത്തെത്തിയതും സിപിഎമ്മിനേറ്റ വെല്ലുവിളിയായി. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതായി കെ.യു. ജോസ് പറഞ്ഞു.
താന്‍ സെക്രട്ടറിയായിരുന്ന കാലയളവിലെ തിരിമറിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടല്ല പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന തന്റെ മേല്‍ എല്ലാ കുറ്റങ്ങളും ചുമത്തിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അക്കാലയളവിലെ ബാങ്ക് ഭരണസമിതിക്കടക്കം അറിയാമായിരുന്ന തിരിമറികളാണ് നടന്നിട്ടുള്ളതെന്നും ജോസ് പറഞ്ഞു.
അതേസമയം, സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറി ആയിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്നു ബാങ്ക് പ്രസിഡന്റ് ടി.എ. നിവാസ് പ്രതികരിച്ചു.
സ ഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജോസിനെതിരേ നടപടികള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നത്.
ഏത് അന്വേഷണത്തെയും നേരിടാന്‍ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. 2013 - 19 കാലയളവിലാണ് ബാങ്കില്‍ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്.
അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചടച്ചതായി വ്യാജരേഖ ചമച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുന്ന സമീപനവും സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ സെക്രട്ടറിയായിരുന്ന കെ.എന്‍. സുഭാഷിന്റെ പേരിലുണ്ടായിരുന്ന ബാധ്യത തിരിച്ചടച്ചിട്ടുള്ളതിനാല് അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയില്ല.
കെ. യു. ജോസിനെതിരെ ക്രിമിനല്‍ നടപടിക്കു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഭരണസമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. താന്‍ നടത്തിയിട്ടുള്ള തിരിമറികള്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കെ.യു. ജോസ് നടത്തുന്നതെന്നും ഭരണസമിതി കുറ്റപ്പെടുത്തി.
ഇ ദ്ദേഹത്തെ മറയാക്കി കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ്. ജോസിന്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് ബാങ്കിനെതിരെ സമരം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 20 കോടി രൂപ നിക്ഷേപവും 23 കോടി രൂപ വായ്പ ബാക്കിനില്പും 10 കോടി രൂപയുടെ ആസ്തിയും ബാങ്കിനുണ്ട്.
നി ലവില്‍ 2.16 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിംഗില്‍ കാണിച്ചിട്ടുള്ളത്. ബാങ്ക് നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്ഥലം എംഎല്‍എയ്ക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു നടപടിയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് മുന്‍ സെക്രട്ടറി നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടിതലത്തില്‍ നേരത്തെതന്നെ നടപടിയെടുത്തിരുന്നുവെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. മോഹനന് പറഞ്ഞു.
ബാങ്കില്‍ ജീവനക്കാരനും 2019 മുതല്‍ സെക്രട്ടറിയുമായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും സസ്പെന്‍സ് അക്കൗണ്ട്, പിഎഫ് ഡെപ്പോസിറ്റ് വായ്പ, കൃഷിഭവന് അഡ്വാന്‍സ്, ഓവര്‍ഡ്രാഫ്റ്റ് തുടങ്ങിയ നിലകളിലും പണം തിരിമറി നടത്തിയിട്ടുള്ളതായാണ് പുറത്തുവിട്ടത്.
ഇക്കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്.
ബാങ്കില്‍ ജീവനക്കാരനായിരുന്ന കാലയളവില്‍ കെ.യു. ജോസിന്റെ പേരിലുള്ള അനധികൃത ഇടപാടുകളാണ് ഇവയെല്ലാം. ബാങ്ക് സെക്രട്ടറിയോ പ്രസിഡന്റോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.
ഇത്രയധികം തിരിമറികള്‍ നിലനില്ക്കവേയാണ് 2019 ജൂണ്‍ ഒന്നിന് ജോസിനെ സെക്രട്ടറിയായി നിയമിക്കുന്നത്. സീതത്തോട് ബാങ്കില്‍ ജില്ലാ സഹകരണ ബാങ്ക് പരിശോധന നടത്തി സഹകരണസംഘം രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും 2019 ജൂണ്‍ 27നു ബാങ്ക് ഭരണസമിതി നല്കിയ കത്തും പരിഗണിച്ചാണ് ചട്ടം 65 പ്രകാരം അന്വേഷണം വേണ്ടിവന്നത്.
കെ.യു. ജോസ് സിപിഎം ആങ്ങമൂഴി ലോക്കല്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ജോസ് പാര്‍ട്ടി നേതൃത്വവുമായി അകലുന്നത്. ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയംഗമായ അദ്ദേഹത്തെ പാര്‍ട്ടി നടപടിയുടെ പേരില്‍ കഴിഞ്ഞയിടെ സിപിഎം സസ്പെന്‍ഡ് ചെയ്തു.
നിയമന വിവാദങ്ങള്‍, സാമ്പത്തിക തിരിമറി എന്നിവയിലൂടെ ബാങ്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സെക്രട്ടറി അവധിയില്‍പോയി. ഇതിനിടെയാണ് പഴയ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കില്‍ കൃത്യമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജനീഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ എന്നിവരുടെ നിയമനങ്ങളും ബാങ്കില്‍ ഏറെ വിവാദമുയര്‍ത്തിയതാണ്.
നോട്ടുനിരോധന കാലയളവില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ കൃത്രിമ ഇടപാടുകള്‍ നടന്നതായുള്ള ആരോപണവും ബാങ്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ക്രമക്കേടിനു പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സസ്പെന്‍ഷനിലായ സെക്രട്ടറി കെ.യു. ജോസ് രംഗത്തെത്തിയതും സിപിഎമ്മിനേറ്റ വെല്ലുവിളിയായി. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതായി കെ.യു. ജോസ് പറഞ്ഞു.
താന്‍ സെക്രട്ടറിയായിരുന്ന കാലയളവിലെ തിരിമറിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടല്ല പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന തന്റെ മേല്‍ എല്ലാ കുറ്റങ്ങളും ചുമത്തിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അക്കാലയളവിലെ ബാങ്ക് ഭരണസമിതിക്കടക്കം അറിയാമായിരുന്ന തിരിമറികളാണ് നടന്നിട്ടുള്ളതെന്നും ജോസ് പറഞ്ഞു.
അതേസമയം, സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറി ആയിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്നു ബാങ്ക് പ്രസിഡന്റ് ടി.എ. നിവാസ് പ്രതികരിച്ചു.
സ ഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജോസിനെതിരേ നടപടികള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നത്.
ഏത് അന്വേഷണത്തെയും നേരിടാന്‍ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. 2013 - 19 കാലയളവിലാണ് ബാങ്കില്‍ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്.
അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചടച്ചതായി വ്യാജരേഖ ചമച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുന്ന സമീപനവും സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ സെക്രട്ടറിയായിരുന്ന കെ.എന്‍. സുഭാഷിന്റെ പേരിലുണ്ടായിരുന്ന ബാധ്യത തിരിച്ചടച്ചിട്ടുള്ളതിനാല് അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയില്ല.
കെ. യു. ജോസിനെതിരെ ക്രിമിനല്‍ നടപടിക്കു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഭരണസമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. താന്‍ നടത്തിയിട്ടുള്ള തിരിമറികള്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കെ.യു. ജോസ് നടത്തുന്നതെന്നും ഭരണസമിതി കുറ്റപ്പെടുത്തി.
ഇ ദ്ദേഹത്തെ മറയാക്കി കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ്. ജോസിന്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് ബാങ്കിനെതിരെ സമരം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 20 കോടി രൂപ നിക്ഷേപവും 23 കോടി രൂപ വായ്പ ബാക്കിനില്പും 10 കോടി രൂപയുടെ ആസ്തിയും ബാങ്കിനുണ്ട്.
നി ലവില്‍ 2.16 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിംഗില്‍ കാണിച്ചിട്ടുള്ളത്. ബാങ്ക് നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്ഥലം എംഎല്‍എയ്ക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു നടപടിയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് മുന്‍ സെക്രട്ടറി നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടിതലത്തില്‍ നേരത്തെതന്നെ നടപടിയെടുത്തിരുന്നുവെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. മോഹനന് പറഞ്ഞു.