കോഴിക്കോട്: ഗ്രൂപ്പുകളിയുടെ മൂർധന്യത്തിൽ നട്ടംതിരിയുന്ന ബിജെപിയും അച്ചടക്ക നടപടിയുടെ വാൾ എടുക്കുന്നു. കുറെക്കാലമായി നേതാക്കൾ പരസ്യമായ ഗ്രൂപ്പുപോരിൽ ഏർപ്പെട്ടിരിക്കുന്നതു പാർട്ടിയെ വലയ്ക്കുന്ന സാഹചര്യത്തിലാണ് അച്ചടക്കത്തിനായി സമിതി രൂപീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പ്രചരണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിച്ചു മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെ നിര്‍ദേശവും അഭിപ്രായവും ക്രോഡീകരിച്ചാണ് പുനസംഘടനയും തുടര്‍ നടപടികളും തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലയളവില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയിലുള്ള മനോഭാവം മാറ്റിയെടുക്കണം. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയാല്‍ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമിതിയും പ്രവര്‍ത്തിക്കും. കുമ്മനത്തിനു പുറമേ ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ എന്നിവരും അച്ചടക്ക സമിതിയില്‍ അംഗമാണ്.
മുന്‍പ് നടന്ന അച്ചടക്കലംഘനങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. കാലതാമസമില്ലാതെ നടപടിയെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടപടി പൂര്‍ത്തിയാക്കും.
സംസ്ഥാന അധ്യക്ഷനായി കെ.സുധാകരന് വന്നതോടെ പ്രവര്‍ത്തകരിലുണ്ടായ ആവേശം സംഘടനാതലത്തില്‍ ബിജെപിക്കു പ്രവര്‍ത്തിക്കുന്നതിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം, ബിജെപി അവഗണനയില്‍ അതൃപ്തി അറിയിച്ച് മെട്രോമാന് ഇ. ശ്രീധരനും മുന്‍ ഡിജിപി ജേക്കബ് തോമസും രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിയില്‍നിന്നും പൊതുജന താത്പര്യ വിഷയങ്ങളില്‍ ഇടപെടാന്‍ പിന്തുണ ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.
ഇവരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും. കേന്ദ്രം നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും നടപടി.
ഒച്ചയെടുക്കരുത്! പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുമെന്നു ബിജെപി
10:38 AM Sep 22, 2021 | Deepika.com