തൃപ്പൂണിത്തുറ: മണികണ്ഠന്റെ സ്വർണത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുകയാണ് ബാങ്കുകാരും... ഉരച്ചുനോക്കിയിട്ടും കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ലാത്ത സ്വർണാഭരണങ്ങളാണ് മണികണ്ഠന്റെ മാസ്റ്റർ പീസ്!
മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്ന് 8.5 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ ചേരൂർ നടുക്കടി വീട്ടിൽ മണികണ്ഠൻ (53) സ്വർണം പൂശിയ വളകൾ നിർമിച്ചിരുന്നത് അതിവിദഗ്ധമായിട്ടാണ്.
ഉരച്ചു നോക്കിയാലും മനസിലാകാത്ത വിധം പത്തു ഗ്രാമിന്റെ വളയിൽ ഏഴ് ഗ്രാം ചെമ്പും മൂന്നു ഗ്രാം സ്വർണവും ചേർത്താണ് നിർമിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബാങ്കിൽ പണയം വച്ചപ്പോൾ അപ്രൈസർ ഉരച്ചുനോക്കിയിട്ടും സംശയം തോന്നിയില്ല.
സംഭവത്തിൽ മണികണ്ഠനെക്കൂടാതെ എറണാകുളം പുത്തൻവേലിക്കര പടയാട്ടി വീട്ടിൽ ജോബി ജോസഫ് (46), കൊടുങ്ങല്ലൂർ എറിയാട് പൊയ്യാറാ വീട്ടിൽ റെജിൻ ലാൽ (33), എന്നിവരെയും അറസ്റ്റ് ചെയ്തു. കാത്തലിക് സിറിയൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വർണം പൂശിയ വളകൾ പണയം വച്ചത്.
ജോബിയുടെ നിർദേശപ്രകാരം റിജിൻ ലാൽ പരിചയക്കാരനായ മണികണ്ഠനെക്കൊണ്ടാണ് സ്വർണം പൂശിയ വളകൾ നിർമിച്ചത്. പണയമിടപാടിൽ ലഭിച്ച തുകയിൽനിന്നു സ്വർണപ്പണിക്കാരന് ഓരോ വളയ്ക്കും 16,000 രൂപ വീതം നൽകി ബാക്കി തുക ജോബിയും റെജിനും വീതിച്ചെടുക്കുകയായിരുന്നു.
മണികണ്ഠനെതിരേ സമാന രീതിയിലുള്ള കേസുകൾ മറ്റു സ്റ്റേഷനുകളിൽ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഈ വർഷം ആദ്യം ബാങ്കിൽ പണയം വച്ച വളകൾ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ബാങ്ക് അധികൃതർ ജൂലൈ ആദ്യം ആഭരണങ്ങൾ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി.
അപ്പോഴാണ് അത്ര പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ നിർമിച്ച മുക്കു പണ്ടമാണ് ഇതെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ പ്രതികളെ വീടുകളിൽനിന്നു പിടികൂടുകയായിരുന്നു.
എസ്ഐമാരായ അനില, രമേശൻ, എഎസ്ഐമാരായ ജയരാജ്, സജീഷ്, സീനിയർ സിപിഒ ശ്രീനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്ന് 8.5 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ ചേരൂർ നടുക്കടി വീട്ടിൽ മണികണ്ഠൻ (53) സ്വർണം പൂശിയ വളകൾ നിർമിച്ചിരുന്നത് അതിവിദഗ്ധമായിട്ടാണ്.
ഉരച്ചു നോക്കിയാലും മനസിലാകാത്ത വിധം പത്തു ഗ്രാമിന്റെ വളയിൽ ഏഴ് ഗ്രാം ചെമ്പും മൂന്നു ഗ്രാം സ്വർണവും ചേർത്താണ് നിർമിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബാങ്കിൽ പണയം വച്ചപ്പോൾ അപ്രൈസർ ഉരച്ചുനോക്കിയിട്ടും സംശയം തോന്നിയില്ല.
സംഭവത്തിൽ മണികണ്ഠനെക്കൂടാതെ എറണാകുളം പുത്തൻവേലിക്കര പടയാട്ടി വീട്ടിൽ ജോബി ജോസഫ് (46), കൊടുങ്ങല്ലൂർ എറിയാട് പൊയ്യാറാ വീട്ടിൽ റെജിൻ ലാൽ (33), എന്നിവരെയും അറസ്റ്റ് ചെയ്തു. കാത്തലിക് സിറിയൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വർണം പൂശിയ വളകൾ പണയം വച്ചത്.
ജോബിയുടെ നിർദേശപ്രകാരം റിജിൻ ലാൽ പരിചയക്കാരനായ മണികണ്ഠനെക്കൊണ്ടാണ് സ്വർണം പൂശിയ വളകൾ നിർമിച്ചത്. പണയമിടപാടിൽ ലഭിച്ച തുകയിൽനിന്നു സ്വർണപ്പണിക്കാരന് ഓരോ വളയ്ക്കും 16,000 രൂപ വീതം നൽകി ബാക്കി തുക ജോബിയും റെജിനും വീതിച്ചെടുക്കുകയായിരുന്നു.
മണികണ്ഠനെതിരേ സമാന രീതിയിലുള്ള കേസുകൾ മറ്റു സ്റ്റേഷനുകളിൽ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഈ വർഷം ആദ്യം ബാങ്കിൽ പണയം വച്ച വളകൾ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ബാങ്ക് അധികൃതർ ജൂലൈ ആദ്യം ആഭരണങ്ങൾ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി.
അപ്പോഴാണ് അത്ര പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ നിർമിച്ച മുക്കു പണ്ടമാണ് ഇതെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ പ്രതികളെ വീടുകളിൽനിന്നു പിടികൂടുകയായിരുന്നു.
എസ്ഐമാരായ അനില, രമേശൻ, എഎസ്ഐമാരായ ജയരാജ്, സജീഷ്, സീനിയർ സിപിഒ ശ്രീനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.