+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാടിന്‍റെ പാട്ടു കേട്ട് കുട്ടവഞ്ചി തുഴയാം

കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രയ്ക്കു തുടക്കമിട്ട സ്ഥലം. വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നി
കാടിന്‍റെ പാട്ടു കേട്ട് കുട്ടവഞ്ചി തുഴയാം
കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രയ്ക്കു തുടക്കമിട്ട സ്ഥലം. വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നിര്‍മിച്ച കുട്ടവഞ്ചികളാണ് വട്ടവള്ളം. അടവിയിലെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചിയിൽ കയറിയുള്ള സവാരിയാണ്.

ജില്ല: പത്തനംതിട്ട
സ്ഥലം: അടവി
കാഴ്ച: കാനനഭംഗി, കാട്ടാറ്, പുഴവീട്
പ്രത്യേകത: കാട്ടിൽ യാത്ര, താമസം,
കുട്ടവഞ്ചി തുഴയൽ

നിബിഢ വനത്തിലൂടെ ഒഴുകുന്ന പുഴയിൽ കുട്ടവഞ്ചി തുഴയാം, കാടിന്‍റെ സംഗീതം കേട്ട് പുഴവീടുകളില്‍ ഉറങ്ങാം, പക്ഷികളുടെ ചിലമ്പലുകള്‍ കേട്ട് രാവിലെ ഉണരാം.. കേട്ടിട്ട് കൊതിതോന്നുന്നുണ്ടോ? എങ്കിൽ നേരേ പത്തനംതിട്ടയിലെ അടവിയിലേക്കു പോരൂ.

യാത്ര: അടവി, അച്ചന്‍കോവില്‍ നദിയുടെ കൈവഴിയായ കല്ലാറിന്‍റെ തീരത്തെ ഒരു മനോഹര പ്രദേശം. കോന്നിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെ തണ്ണിത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശം. കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രയ്ക്കു തുടക്കമിട്ട സ്ഥലം. വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നിര്‍മിച്ച കുട്ടവഞ്ചികളാണ് വട്ടവള്ളം. അടവിയിലെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചിയിൽ കയറിയുള്ള സവാരിയാണ്.

താമസം: കല്ലാര്‍ നദിയുടെ തീരത്തു മരങ്ങള്‍ക്കു മുകളില്‍ ഏറുമാടം പോലെ സ്ഥാപിച്ചിരിക്കുന്ന പുഴവീടുകളിലെ (ബാംബൂ ഹട്ട്) താമസിക്കാൻ സൗകര്യമുണ്ട്. പുഴവീടുകളില്‍ താമസിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. സാധാരണ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് സന്ദര്‍ശന സമയം. അടവിയിലെത്തുന്നവര്‍ക്ക് സുരക്ഷിതമായ കുട്ടവഞ്ചി സവാരിക്ക് വനംവകുപ്പാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.

വെള്ളച്ചാട്ടം: ഒരു കുട്ടവഞ്ചിയില്‍ നാലു പേര്‍ക്കു വരെ കയറാം. നിശ്ചിത ദൂരപരിധി അടിസ്ഥാനമാക്കിയാണ് നിരക്ക്. അടവിയില്‍ത്തന്നെ തങ്ങുന്നവര്‍ക്കായി തൊട്ടടുത്തുള്ള മണ്ണീറ വെള്ളച്ചാട്ടവും സന്ദര്‍ശിച്ചു മടങ്ങാം. കോന്നി ആനത്താവളവും ഗവി യാത്രയുമെല്ലാം ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ യാത്രയ്ക്കും സൗകര്യമുണ്ട്.

ശ്രദ്ധിക്കേണ്ടത്: കാനനപാതയിലൂടെയുള്ള യാത്രയായതിനാല്‍ രാത്രിയാത്ര ഒഴിവാക്കുക.

ജഗീഷ് ബാബു.