കുറുപ്പിന്‍റെ രാഗം

10:36 PM Oct 07, 2023 | Deepika.com
വിളക്കിന്‍റെ നാളത്തിന് എണ്ണയെന്ന പോലെ കഥകളിയില്‍ അഭിനയത്തെ ജ്വലിപ്പിക്കുന്നതത്രേ പദത്തിന്‍റെ അര്‍ഥമറിഞ്ഞുള്ള സംഗീതപ്രയോഗം. പോയതും സമീപവുമായ കാലങ്ങളില്‍ ഒട്ടനവധി പ്രതിഭകള്‍ കഥകളിസംഗീതരംഗത്തു നിറഞ്ഞുനിന്നിട്ടുണ്ട്. അതില്‍ പ്രധാനിയാണ് കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്. ആലാപനത്തിലെയും ശൈലിയിലെയും സമീപനത്തിലെയും പുതുരീതികള്‍ വ്യത്യസ്തനാക്കിയയാള്‍... നാളെ അദ്ദേഹത്തിന്‍റെ അനുസ്മരണദിനം..



ഒരു കലാകാരന്‍റെ രംഗാവതരണത്തിന്‍റെ അവസാനനാള്‍ അദ്ദേഹത്തിന്‍റെ അനുസ്മരണദിനമായി ആചരിക്കുന്നത് അത്ര സാധാരണമായിരിക്കാന്‍ ഇടയില്ല. നാളെ അത്തരമൊരു ദിനമാണ്. 1987 ഒക്ടോബര്‍ ഒമ്പതിനു ഗുരുവായൂരില്‍ ഒരുനാളും നിരൂപിതമല്ലേ.. എന്ന നളവിലാപം കരുണാര്‍ദ്രമായി പാടി കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് ചേങ്ങില താഴെവച്ചതിന്‍റെ ഓര്‍മദിനം.

പിറ്റേക്കൊല്ലം മാര്‍ച്ച് നാലിന് 59-ാം വയസില്‍ ആ നാദം നിലച്ചു. നീണ്ടതെന്നു പറയാനാവാത്ത കാലംകൊണ്ട് അദ്ദേഹം പാടിവച്ചതൊക്കെയും കലാസ്വാദകരുടെ ഹൃദയങ്ങളില്‍ അനുഭൂതിയുടെ വെളിച്ചമായി നില്‍ക്കുന്നു.

പാടുക എന്ന ചുമതല അഭിനേതാക്കളില്‍നിന്നു മാറിയ കാലംമുതല്‍ കഥകളിപ്പാട്ടില്‍ സംഗീതത്തിനു പ്രാധാന്യം കൂടിത്തുടങ്ങിയിരിക്കണം. ശാസ്ത്രീയ സംഗീതത്തിന്‍റെ വിന്യാസം തുടങ്ങിവച്ചത് മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരാണ്. ചെണ്ടയും മദ്ദളവും മാത്രംവച്ച്, പാട്ടില്ലാതെ കാലകേയവധത്തിലെ അര്‍ജുനനെ ആടിയ പട്ടിക്കാംതൊടി രാവുണ്ണി മേനോനും ഭാഗവതരുടെ പാട്ട് ഇഷ്ടമായി.

വെങ്കിടകൃഷ്ണ ഭാഗവതരുടെ ശിഷ്യന്‍ നീലകണ്ഠന്‍ നമ്പീശന്‍ കൂടുതല്‍ മാധുര്യമേറിയ കണ്ഠവുമായെത്തി. ചിട്ടയും ഭദ്രതയും ഭാവവും ശാസ്ത്രീയ പരിജ്ഞാനവും ആ പാട്ടിലുണ്ടായിരുന്നു. വേഷത്തില്‍ പട്ടിക്കാംതൊടിയുടെ സ്ഥാനമാണ് പാട്ടില്‍ നമ്പീശനെന്നു വിശേഷിപ്പിക്കാറുണ്ട്.

പാട്ടില്‍ അനിഷേധ്യനായി നമ്പീശന്‍ വളര്‍ന്നു, അദ്ദേഹത്തോടൊപ്പം കഥകളി സംഗീതവും. നമ്പീശന്‍റെ പിന്‍ഗാമിയായി ഒരു ശിഷ്യനെത്തി- അനല്പമായ വികൃതികൂടി കൈമുതലായുള്ള ഉണ്ണികൃഷ്ണ കുറുപ്പ്.

വെള്ളിനേഴിയില്‍നിന്ന് പാട്ടിന്‍റെ വിണ്ണിലേക്ക്

വെള്ളിനേഴി തെക്കക്കരയില്‍ വീണാ വിദ്വാന്‍ രാമക്കുറുപ്പിന്‍റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1930ല്‍ ജനിച്ച ഉണ്ണികൃഷ്ണ കുറുപ്പ് ചെറുബാല്യത്തില്‍തന്നെ സംഗീതവിദ്യാര്‍ഥിയായി കലാമണ്ഡലത്തിലെത്തി.

എന്നാല്‍, അവിടെ ഉറച്ചുനിന്നതു കഷ്ടിച്ചു മൂന്നു കൊല്ലം. ഗുരു നമ്പീശനോ കലാമണ്ഡലത്തിലെ വീരശൂരനായ വാര്‍ഡന്‍ രാമന്‍കുട്ടി നായര്‍ക്കോ ലോക്കല്‍ ഗാര്‍ഡിയനായിരുന്ന കൃഷ്ണന്‍കുട്ടി പൊതുവാളിനോ ഉണ്ണികൃഷ്ണ കുറുപ്പിന്‍റെ കുറുമ്പിനെ തടയാനായില്ല. പാട്ടു പഠിച്ചെന്നുവരുത്തി കലാമണ്ഡലത്തിന്‍റെ പടിയിറങ്ങി.

എന്നാല്‍, നമ്പീശന്‍ അവനെ അങ്ങനെ വിടാനുള്ള ഭാവമില്ലായിരുന്നു. ഒഴിവുള്ളപ്പോള്‍ വീട്ടില്‍ വന്നാല്‍ പഠിപ്പിക്കാമെന്നായി അദ്ദേഹം. കുറുപ്പ് അങ്ങനെ ഗുരുകുലവാസം തുടങ്ങുകയും ചെയ്തു. വര്‍ഷകാലത്ത് അഭ്യസനം, വേനലില്‍ വേദികളില്‍ ശിങ്കിടി പാടല്‍.

ശിഷ്യനെ കലാമണ്ഡലത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ നമ്പീശന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും അതുമാത്രം നടന്നില്ല. ഉണ്ണികൃഷ്ണ കുറുപ്പ് സംഗീതത്തിന്‍റെ പലവഴികളിലൂടെ അതിവേഗം നടന്നു. ആ യാത്രകള്‍ അദ്ദേഹത്തെ കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘം, പേരൂര്‍ ഗാന്ധിസേവാസദനം, മൃണാളിനി സാരാഭായിയുടെ ദര്‍പ്പണ, കോല്‍ക്കത്ത ശാന്തിനികേതനം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചു. നിരവധി ശിഷ്യഗണങ്ങളെ കിട്ടി.

പിന്നീട് കലാമണ്ഡലത്തില്‍ വിസിറ്റിംഗ് പ്രഫസറായും പ്രവര്‍ത്തിച്ചു. കരിക്കാടുനിന്നു നാലു ബസ് മാറിക്കയറിവേണം അക്കാലത്തു കലാമണ്ഡലത്തില്‍ എത്താന്‍. സംഗീതത്തോടുള്ള സമര്‍പ്പണത്തിനു മുന്നില്‍ അദ്ദേഹത്തിന് ആ കഷ്ടപ്പാടുകള്‍ ഒന്നുമല്ലായിരുന്നു. അപ്പോഴും കലാമണ്ഡലത്തില്‍ സ്ഥിരപ്പെടാനുള്ള അവസരം നിസംഗതയോടെ തട്ടിമാറ്റുകയും ചെയ്തു.

എല്ലാവര്‍ക്കും കിട്ടാത്ത ശബ്ദം

ആദ്യകേള്‍വിയില്‍ ഒരുതരി അപരിചിതത്വം തോന്നിക്കുന്ന, എന്നാല്‍ സൂക്ഷ്മമായ ഭാവം നിറയ്ക്കുന്ന അനന്യമായ സ്വരമായിരുന്നു ഉണ്ണികൃഷ്ണ കുറുപ്പിന്‍റേത്. അല്പം വീരത്വമുള്ള അതേ സ്വരത്തില്‍ തരാതരത്തിനു സകലഭാവങ്ങളും വന്നുചേരുന്നത് കേള്‍വിക്കാര്‍ക്ക് അനുഭവിച്ചറിയാം.

ഒന്നും മുന്‍കൂട്ടി പദ്ധതിയിടുന്നതു പതിവില്ല. വേദിയിലെത്തും, അന്നത്തെ ദിവസഫലം പോലെ വരും. കുചേലവൃത്തം പാടാനായിരുന്നു ഏറ്റവും ഇഷ്ടം. എന്‍റെ കഥയാണ് അതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

വളരെ ചെറിയ സംഗതികള്‍കൊണ്ട് അനുഭൂതിയുടെ മഹത്തായ ഒരന്തരീക്ഷം സൃഷ്ടിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു മകനും കഥകളിനടനും പാട്ടുകാരനുമായ വെള്ളിനേഴി ഹരിദാസ് ഓര്‍മിക്കുന്നു. ഏതു രാഗമെടുത്താലും അതില്‍ ഭംഗിയുള്ള വ്യത്യസ്തത ഉണ്ടാക്കും.

ശബ്ദത്തിലെ പ്രത്യേകത എല്ലാവര്‍ക്കും കിട്ടുന്നതുമല്ല. (അതുകൊണ്ടുതന്നെ കുറുപ്പാശാന്‍ പാടുന്ന വേദികള്‍ക്കു മുന്നില്‍ പാട്ട് റിക്കാര്‍ഡ് ചെയ്യാന്‍ ടേപ്പ് റിക്കാര്‍ഡറുകളുടെ വലിയ നിര പ്രത്യക്ഷപ്പെടാറുമുണ്ട്).

പല പദങ്ങളിലും രാഗഭേദങ്ങള്‍ വരുത്തിയതില്‍ ഉണ്ണികൃഷ്ണ കുറുപ്പിനു പങ്കുണ്ട്. എന്നാല്‍, ഒന്നും തന്നിഷ്ടത്തിനു നടപ്പാക്കുക പതിവില്ല. ശാസ്ത്രീയ സംഗീതത്തില്‍ അസാമാന്യ അവഗാഹമുണ്ടായിരുന്ന കലാമണ്ഡലം വാസുദേവപ്പണിക്കരെപ്പോലുള്ളവരെ ആദ്യം പാടിക്കേള്‍പ്പിക്കും. ആ ശബ്ദസൗകുമാര്യത്തോടെ കേള്‍ക്കുമ്പോള്‍ ഒരൊറ്റ മാറ്റവും വേണ്ട എന്നു പറയാന്‍ തോന്നിയിട്ടില്ലെന്നു വാസുദേവ പണിക്കര്‍ ഓര്‍മിച്ചിട്ടുണ്ട്.

രസകരമായൊരു കഥയുണ്ട്. സാധാരണ മധ്യമാവതി രാഗത്തില്‍ പാടുന്ന ഒരു പദം ഒരിക്കല്‍ കുറുപ്പ് മറ്റൊരു രാഗത്തില്‍ പാടി. ശിങ്കിടി പാടിയിരുന്നത് കലാമണ്ഡലം ഗംഗാധരന്‍ ആശാനാണ്. ഇതേതാ രാഗം എന്നായി അദ്ദേഹം. സാവേരി എന്ന് കുറുപ്പിന്‍റെ മറുപടി. സ്വരസ്ഥാനങ്ങള്‍ ഏതാണെന്നു വീണ്ടും ചോദ്യം. മറുപടി രസകരമായിരുന്നു- ആവോ എടോ, ഞാനാ ജാനകിയമ്മയുടെ ശിങ്കാരവേലനേ കേട്ടു തുടങ്ങിയതാ!

കോല്‍ക്കത്തക്കാലത്തെ ഫോക്കും ബാവുലും രബീന്ദ്രസംഗീതവും മുതല്‍ ആകാശവാണിയില്‍ കേള്‍ക്കുന്ന സിനിമാപ്പാട്ടുകളില്‍വരെ അദ്ദേഹം മനസുറപ്പിച്ചിരുന്നു എന്നു സാരം.

കലാമണ്ഡലം അവാര്‍ഡ്, കെ.എന്‍. പിഷാരടി അവാര്‍ഡ്, വെള്ളിനേഴി പൗരാവലിയുടെ മണിഹാരം എന്നിവ ഉണ്ണികൃഷ്ണ കുറുപ്പിനു ലഭിച്ചിട്ടുണ്ട്. നാളെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് ഇക്കൊല്ലത്തെ അനുസ്മരണ പരിപാടി.

ഹരിപ്രസാദ്‌