ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ക്കു ജീവന് നഷ്ടമായിരുന്നു.
പ്രകൃത്യാലുള്ള നിരവധി അദ്ഭുതങ്ങള്‍ കുടികൊള്ളുന്ന ഇടമാണ് പശ്ചിമഘട്ടം. ഇതു കൂടാതെ ചില മനുഷ്യനിര്‍മിതികളും സഹ്യന്റെ ഗാംഭീര്യം കൂട്ടുന്നു. ഇങ്ങനെ പശ്ചിമഘട്ടത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു അദ്ഭുത നിര്‍മിതിയാണ് കലാവന്തിന്‍ ദുര്‍ഗ്. തറനിരപ്പില്‍നിന്ന് ഏകദേശം 2,300ലേറെ അടി ഉയരത്തിലാണ് ഈ ദുര്‍ഗ് (കോട്ട) സ്ഥിതിചെയ്യുന്നത്.
പശ്ചിമഘട്ടത്തിലെ ഏറ്റവും കിഴുക്കാംതൂക്കായ കോട്ടകളിലൊന്നായാണ് കലാവന്തിന്‍ ദുര്‍ഗ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ പനവേലിനും മത്തേരനും ഇടയിലുള്ള പശ്ചിമഘട്ട ഭാഗത്താണ് ഈ വിചിത്ര നിര്‍മിതി. ബഹ്മാനി സുല്ത്താന്മാരുടെ കാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്നാണ് അനുമാനം. പാറയില്‍ കൊത്തിവച്ച കുത്തനെയുള്ള പടികള്‍ കയറി കോട്ടയിലെത്താൻ അതിസാഹസികർക്കേ പറ്റൂ.
കോട്ടയിലെ നിരീക്ഷണം
പ്രദേശവാസികള്‍ പറയുന്ന കഥയനുസരിച്ച് 15-ാം നൂറ്റാണ്ടില്‍ കലാവന്തിന്‍ എന്നൊരു രാജ്ഞിയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. കെല്‍വെ ടീന്‍, കലാവന്തി, കലാവന്തിനിച്ചാ സുല്‍ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.
എന്നാല്‍, രസകരമായ കാര്യം കലാവന്തിന്‍ ദുര്‍ഗ് എന്നാണ് പേരെങ്കിലും ഇതൊരു കോട്ടയല്ലെന്നതാണ്. പരിസരപ്രദേശങ്ങളെ നിരീക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പണികഴിപ്പിച്ച ഒരു കാവല്ഗോപുരമാണിതെന്നാണ് കരുതപ്പെടുന്നത്.
കാണേണ്ട കാഴ്ച
ഇതിന്റെ മുകളില്‍നിന്നുള്ള കാഴ്ച കാണേണ്ടതു തന്നെയാണെന്നാണ് വിജയകരമായി ഇവിടം സന്ദര്‍ശിച്ചു മടങ്ങിയിട്ടുള്ളവര് പറയുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും അപകടം നിറഞ്ഞ പ്രദേശങ്ങളിലൊന്നായും കലാവന്തിന്‍ ദുര്‍ഗ് വിലയിരുത്തപ്പെടുന്നു. താക്കൂര്‍വാടി ഗ്രാമത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ നടന്നു വേണം കലാവന്തിന്‍ ദുര്‍ഗിന്റെ മുകളിലെത്താന്‍. താക്കൂര്വാടിയില്നിന്ന് രണ്ടു വഴിയാണുള്ളത്. ഇതില്‍ ഹ്രസ്വമായത് കലവാന്തിന് ദുര്ഗിലേക്കും ദീര്‍ഘമായത് പ്രബാല്ഗഡ് കോട്ടയിലേക്കും നീളുന്നു.
ജീവൻ വച്ചുള്ള കളി
കലാവന്തിന്‍ ദുര്‍ഗിലേക്കു പാറയിലൂടെയുള്ള കയറ്റം അതീവ ദുര്‍ഘടമാണ്. 60 ഡിഗ്രി ചെരുവില്‍ പാറയില്‍ വെട്ടിയെടുത്ത രണ്ടടി വീതം ഉയരമുള്ള ചെങ്കുത്തായ പടവുകളിലൂടെ വേണം മുകളിലേക്കു നടന്നു കയറാന്‍. ചുവടൊന്നു തെറ്റിയാൽ തീർന്നു. ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തോടുകൂടി മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ക്കു ജീവന് നഷ്ടമായിരുന്നു.
അപകടങ്ങള്‍ക്കു ശേഷം തദ്ദേശീയ ഭരണകൂടം മലകയറ്റത്തിനു ചില നിബന്ധനകളും ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ആറു വരെ ട്രക്കിംഗ് നിരോധിച്ചു. ലോക്കല്‍ ഗൈഡിന്റെ കൂടെ മാത്രമേ മുകളിലേക്കു യാത്ര പാടുള്ളൂ. പരിശീലനം സിദ്ധിച്ച 50 പ്രദേശവാസികള്‍ ഇപ്പോള്‍ ഗൈഡായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അജിത് ജി. നായർ
പ്രകൃത്യാലുള്ള നിരവധി അദ്ഭുതങ്ങള്‍ കുടികൊള്ളുന്ന ഇടമാണ് പശ്ചിമഘട്ടം. ഇതു കൂടാതെ ചില മനുഷ്യനിര്‍മിതികളും സഹ്യന്റെ ഗാംഭീര്യം കൂട്ടുന്നു. ഇങ്ങനെ പശ്ചിമഘട്ടത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു അദ്ഭുത നിര്‍മിതിയാണ് കലാവന്തിന്‍ ദുര്‍ഗ്. തറനിരപ്പില്‍നിന്ന് ഏകദേശം 2,300ലേറെ അടി ഉയരത്തിലാണ് ഈ ദുര്‍ഗ് (കോട്ട) സ്ഥിതിചെയ്യുന്നത്.
പശ്ചിമഘട്ടത്തിലെ ഏറ്റവും കിഴുക്കാംതൂക്കായ കോട്ടകളിലൊന്നായാണ് കലാവന്തിന്‍ ദുര്‍ഗ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ പനവേലിനും മത്തേരനും ഇടയിലുള്ള പശ്ചിമഘട്ട ഭാഗത്താണ് ഈ വിചിത്ര നിര്‍മിതി. ബഹ്മാനി സുല്ത്താന്മാരുടെ കാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്നാണ് അനുമാനം. പാറയില്‍ കൊത്തിവച്ച കുത്തനെയുള്ള പടികള്‍ കയറി കോട്ടയിലെത്താൻ അതിസാഹസികർക്കേ പറ്റൂ.
കോട്ടയിലെ നിരീക്ഷണം
പ്രദേശവാസികള്‍ പറയുന്ന കഥയനുസരിച്ച് 15-ാം നൂറ്റാണ്ടില്‍ കലാവന്തിന്‍ എന്നൊരു രാജ്ഞിയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. കെല്‍വെ ടീന്‍, കലാവന്തി, കലാവന്തിനിച്ചാ സുല്‍ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.
എന്നാല്‍, രസകരമായ കാര്യം കലാവന്തിന്‍ ദുര്‍ഗ് എന്നാണ് പേരെങ്കിലും ഇതൊരു കോട്ടയല്ലെന്നതാണ്. പരിസരപ്രദേശങ്ങളെ നിരീക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പണികഴിപ്പിച്ച ഒരു കാവല്ഗോപുരമാണിതെന്നാണ് കരുതപ്പെടുന്നത്.
കാണേണ്ട കാഴ്ച
ഇതിന്റെ മുകളില്‍നിന്നുള്ള കാഴ്ച കാണേണ്ടതു തന്നെയാണെന്നാണ് വിജയകരമായി ഇവിടം സന്ദര്‍ശിച്ചു മടങ്ങിയിട്ടുള്ളവര് പറയുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും അപകടം നിറഞ്ഞ പ്രദേശങ്ങളിലൊന്നായും കലാവന്തിന്‍ ദുര്‍ഗ് വിലയിരുത്തപ്പെടുന്നു. താക്കൂര്‍വാടി ഗ്രാമത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ നടന്നു വേണം കലാവന്തിന്‍ ദുര്‍ഗിന്റെ മുകളിലെത്താന്‍. താക്കൂര്വാടിയില്നിന്ന് രണ്ടു വഴിയാണുള്ളത്. ഇതില്‍ ഹ്രസ്വമായത് കലവാന്തിന് ദുര്ഗിലേക്കും ദീര്‍ഘമായത് പ്രബാല്ഗഡ് കോട്ടയിലേക്കും നീളുന്നു.
ജീവൻ വച്ചുള്ള കളി
കലാവന്തിന്‍ ദുര്‍ഗിലേക്കു പാറയിലൂടെയുള്ള കയറ്റം അതീവ ദുര്‍ഘടമാണ്. 60 ഡിഗ്രി ചെരുവില്‍ പാറയില്‍ വെട്ടിയെടുത്ത രണ്ടടി വീതം ഉയരമുള്ള ചെങ്കുത്തായ പടവുകളിലൂടെ വേണം മുകളിലേക്കു നടന്നു കയറാന്‍. ചുവടൊന്നു തെറ്റിയാൽ തീർന്നു. ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തോടുകൂടി മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ക്കു ജീവന് നഷ്ടമായിരുന്നു.
അപകടങ്ങള്‍ക്കു ശേഷം തദ്ദേശീയ ഭരണകൂടം മലകയറ്റത്തിനു ചില നിബന്ധനകളും ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ആറു വരെ ട്രക്കിംഗ് നിരോധിച്ചു. ലോക്കല്‍ ഗൈഡിന്റെ കൂടെ മാത്രമേ മുകളിലേക്കു യാത്ര പാടുള്ളൂ. പരിശീലനം സിദ്ധിച്ച 50 പ്രദേശവാസികള്‍ ഇപ്പോള്‍ ഗൈഡായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അജിത് ജി. നായർ