ഒഴുക്കിനരികെ ഇരിക്കാം!

01:36 AM Sep 17, 2023 | Deepika.com
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അധികം പേരും പെരുമയുമില്ലെങ്കിലും അതീവസുന്ദരമായ നിരവധി വിനോദകേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്. അവയിൽ ചിലതിനെ ഈ പംക്തിയിൽ പരിചയപ്പെടാം.

ജില്ല: ഇടുക്കി
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: ശാന്തസുന്ദര സ്ഥലം, ശുദ്ധമായ വെള്ളം, പാറപ്പുറത്തു വിശ്രമിക്കാം, ഇളം കാറ്റ്

യാത്ര: തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ തൊടുപുഴയില്‍നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലങ്കര മൂന്നാം മൈൽ. ഇവിടെനിന്നു പ്ലാന്‍റേഷന്‍-ഇല്ലിചാരി റോഡിലൂടെ 50 മീറ്റര്‍ ദൂരം പിന്നിട്ടാല്‍ കനാല്‍ റോഡ്. ഇവിടെനിന്നു വലത്തോട്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നയനമനോഹരമായ അരുവിക്കുത്ത് വെള്ളച്ചാട്ടം.

അറിയേണ്ടത്: കരിങ്കുന്നം-മുട്ടം പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശം. എംവിഐപിയുടെ ഇടതുകര കനാല്‍ കടന്നുപോകുന്ന അക്വിഡക്ട് പാലത്തില്‍നിന്നാല്‍ വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യചാരുത ആസ്വദിക്കാനാകും. അവധി ദിവസങ്ങളിലും മറ്റും നിരവധി പേർ ഇവിടെയെത്തുന്നു. സമുദ്രനിരപ്പില്‍നിന്നു 3,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം അരുവിക്കുത്തിനെ ചേതോഹരമാക്കുന്നു.

ശ്രദ്ധിക്കേണ്ടത്: പാറയിൽ വഴുക്കൽ ഉള്ളതിനാൽ സൂക്ഷിക്കുക.

ജെയ്സ് വാട്ടപ്പള്ളിൽ