2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്പിലിനെ അനുമോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞു. “ഞാൻ കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാൻ വരെയെത്തി. ചെയർമാൻ സ്ഥാനത്തേക്ക്...’’ ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹം പൊടുന്നനെ പറഞ്ഞു:
“താങ്കൾക്ക് ഇന്നലെ ഉണ്ടായതു കേൾക്കണോ? ഞാൻ സ്പീക്കറായി ചാർജെടുത്തശേഷം ആദ്യം ചെയ്തത് സാംസ്കാരിക വകുപ്പു മന്ത്രി എ.പി. അനിൽകുമാറിനെ ചേംബറിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തോട് ഞാൻ സംസാരിച്ചതു മുഴുവൻ താങ്കളെക്കുറിച്ചായിരുന്നു. ചെയർമാൻ സ്ഥാനം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.’’
ഒടുവിൽ തേറന്പിൽ പറഞ്ഞു: “നാളെ മന്ത്രി അനിൽകുമാർ തൃശൂരിൽ ഒരു പരിപാടിക്കു വരുന്നുണ്ട്. മന്ത്രി തൃശൂർ രാമനിലയത്തിൽ വരുന്പോൾ നേരിട്ടുകണ്ട് പറഞ്ഞോളൂ.’’
അതനുസരിച്ച് ഞാൻ രാമനിലയത്തിലെത്തി മന്ത്രിയെ കണ്ട് എന്നെ പരിചയപ്പെടുത്തി. മന്ത്രി പറഞ്ഞു: “ഇന്നലെ സ്പീക്കർ താങ്കളെപ്പറ്റി പറഞ്ഞിരുന്നു.’’
“താങ്കൾക്ക് അറിയാമല്ലോ. ചെയർമാൻ സ്ഥാനത്തേക്ക് എനിക്കു സ്ഥാനാർഥികൾ ആരുമില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം നാരായണപ്പണിക്കർക്ക് ഒരവസരംകൂടി കൊടുക്കണമെന്നു പറയുന്നു. അതിനു പുറമേ കൈതപ്രം ദാമോദരൻ നന്പൂതിരി, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാവില്ല. സമയമുണ്ട്. പുതിയ എത്ര പേർ വരുമെന്നും അറിയില്ലല്ലോ.’’
ഞാൻ തിരിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ നാട്ടിക എംഎൽഎ ടി.എൻ. പ്രതാപൻ രാമനിലയത്തിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു.
“പ്രതാപൻ. മന്ത്രി അനിൽകുമാറും ഇവിടെയുണ്ട്. ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാ. അഴീക്കോട് മാഷിനെ നല്ല പരിചയമല്ലേ?’’
“അതേ.’’
“മാഷ് വിയ്യൂര് ഇപ്പോൾ വീട്ടിലുണ്ടോ എന്നറിയാനാണ്.’’
“എന്തിനാ?’’
“ഉണ്ടെങ്കിൽ എനിക്കും മന്ത്രിക്കും അദ്ദേഹത്തെ ചെന്നു കാണാനാണ്.’’
“എന്താ പ്രത്യേകിച്ച്?’’
“ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു കൊടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അദ്ദേഹം പുരസ്കാരം സ്വീകരിക്കുമോ എന്നറിയണം.’’
അപ്പോൾതന്നെ ഞാൻ മാഷിനെ വിളിച്ചു. മന്ത്രി അനിൽകുമാറും പ്രതാപൻ എംഎൽഎയും മാഷിനെ കാണാൻ ആഗ്രഹിക്കുന്നു. വീട്ടിലുണ്ടോ എന്നറിയാൻ വിളിച്ചതാ.
“ഞാൻ ഉച്ചവരെ വീട്ടിലുണ്ട്. വന്നോളാൻ പറയൂ. എന്താ വിശേഷം?’’
“വിശേഷം അവർ നേരിട്ടു പറയും. എങ്കിലും രഹസ്യമായി പറയാം. ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു തരണമെന്നാണ് ആഗ്രഹം. മാഷ് അതു സ്വീകരിക്കുമോ എന്നറിയാനാണ് അവർ വരുന്നത്.’’
മന്ത്രിയും എംഎൽഎയും മാഷിന്റെ വീട്ടിലെത്തി. മന്ത്രി കാര്യം അവതരിപ്പിച്ചു.
മാഷ് മറുപടി പറഞ്ഞു: “ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരം ഞാൻ സസന്തോഷം, അഭിമാനപൂർവം സ്വീകരിക്കും.’’
ആഗതരുടെ ദൗത്യം പെട്ടെന്നു പൂർത്തിയായതോടെ മാഷ് അവരോടു ചോദിച്ചു.
“അക്കാദമിയുടെ റീ കോണ്സ്റ്റിറ്റ്യൂഷൻ എന്തായി?’’
മന്ത്രി പറഞ്ഞു, “സാഹിത്യ അക്കാദമിയുടെ തലപ്പത്ത് ഇപ്പോൾ യൂസഫലി കേച്ചേരിയുണ്ടല്ലോ. പിന്നെ സംഗീതനാടക അക്കാദമിയുടെ കാര്യം തീരുമാനമായില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.’’
മാഷിന് അതു തീരെ ഇഷ്ടമായില്ല. “കാവാലം മൂന്നു കൊല്ലം ഇരുന്നതല്ലേ? തന്നെയുമല്ല. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനുമല്ലേ? രണ്ടുംകൂടി തുടരുന്നത് ശരിയാണോ?’’ “മാഷിനോട് എങ്ങനെ അതു പറയും എന്ന ആശങ്കയിലാണു ഞങ്ങൾ.’’ മന്ത്രിയുടെ മറുപടി.
പെട്ടെന്നു മാഷിന്റെ ഭാവം മാറി. “മിസ്റ്റർ അനിൽകുമാർ, നിങ്ങൾ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. ആ നിലയിൽ കാര്യങ്ങൾ വെട്ടിത്തുറന്നു പറയണം.’’
“വേറെ പലരും ഈ സ്ഥാനത്തിനു യോഗ്യരായിട്ടുള്ളവരാണ്. കൈതപ്രം ദാമോദരൻ നന്പൂതിരി, എംജി. രാധാകൃഷ്ണൻ, സി.എൽ. ജോസ് അങ്ങനെ പലരും.’’
“’ഈ പറഞ്ഞവരെല്ലാം ചെയർമാൻ സ്ഥാനത്തിനു യോഗ്യരാണ്. എല്ലാവരെയും ഞാനറിയും. നിങ്ങൾ ജോസിനെ ചെയർമാനാക്കിയാൽ സർക്കാരിന് അതൊരു തലവേദനയാവില്ല. തന്നെയുമല്ല അദ്ദേഹം ഒരു കാരണവശാലും അക്കാദമിയെവച്ചു മുതലെടുക്കില്ല.’’
മന്ത്രിയും പ്രതാപനും മടങ്ങിയശേഷം അഴീക്കോട് മാഷ് എന്നെ വിളിച്ച് ഉണ്ടായ സംഭവം വിശദീകരിച്ചു.
“ജോസിനെക്കുറിച്ച് കാര്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു ചെല്ലുന്പോൾ അവരുടെ മനസു മാറുമോ എന്നറിയില്ല.’’
“ഞാൻ ആവശ്യപ്പെടാതെ എന്നെക്കുറിച്ചു മാഷ് ഇത്രയും പറഞ്ഞല്ലോ. ഞാൻ മറക്കില്ല.’’
“എന്തായാലും ഇതേപ്പറ്റി ഞാൻ ഇനി അവരോടു സംസാരിക്കില്ല.’’ ഇത്രയും പറഞ്ഞു മാഷ് ഫോണ് വച്ചു.
പിറ്റേ ദിവസം മന്ത്രി എ.പി അനിൽകുമാർ തിരുവനന്തപുരത്തുനിന്ന് എന്നെ വിളിച്ചു.
“സി.എൽ. ജോസിനെ സംഗീത നാടക അക്കാദമി ചെയർമാനാക്കാൻ തീരുമാനിച്ചിരിക്കുന്നു.’’
സന്തോഷമറിയിച്ചു പ്രതാപനും എന്നെ വിളിച്ചു.
സി.എൽ.ജോസ്
“താങ്കൾക്ക് ഇന്നലെ ഉണ്ടായതു കേൾക്കണോ? ഞാൻ സ്പീക്കറായി ചാർജെടുത്തശേഷം ആദ്യം ചെയ്തത് സാംസ്കാരിക വകുപ്പു മന്ത്രി എ.പി. അനിൽകുമാറിനെ ചേംബറിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തോട് ഞാൻ സംസാരിച്ചതു മുഴുവൻ താങ്കളെക്കുറിച്ചായിരുന്നു. ചെയർമാൻ സ്ഥാനം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.’’
ഒടുവിൽ തേറന്പിൽ പറഞ്ഞു: “നാളെ മന്ത്രി അനിൽകുമാർ തൃശൂരിൽ ഒരു പരിപാടിക്കു വരുന്നുണ്ട്. മന്ത്രി തൃശൂർ രാമനിലയത്തിൽ വരുന്പോൾ നേരിട്ടുകണ്ട് പറഞ്ഞോളൂ.’’
അതനുസരിച്ച് ഞാൻ രാമനിലയത്തിലെത്തി മന്ത്രിയെ കണ്ട് എന്നെ പരിചയപ്പെടുത്തി. മന്ത്രി പറഞ്ഞു: “ഇന്നലെ സ്പീക്കർ താങ്കളെപ്പറ്റി പറഞ്ഞിരുന്നു.’’
“താങ്കൾക്ക് അറിയാമല്ലോ. ചെയർമാൻ സ്ഥാനത്തേക്ക് എനിക്കു സ്ഥാനാർഥികൾ ആരുമില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം നാരായണപ്പണിക്കർക്ക് ഒരവസരംകൂടി കൊടുക്കണമെന്നു പറയുന്നു. അതിനു പുറമേ കൈതപ്രം ദാമോദരൻ നന്പൂതിരി, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാവില്ല. സമയമുണ്ട്. പുതിയ എത്ര പേർ വരുമെന്നും അറിയില്ലല്ലോ.’’
ഞാൻ തിരിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ നാട്ടിക എംഎൽഎ ടി.എൻ. പ്രതാപൻ രാമനിലയത്തിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു.
“പ്രതാപൻ. മന്ത്രി അനിൽകുമാറും ഇവിടെയുണ്ട്. ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാ. അഴീക്കോട് മാഷിനെ നല്ല പരിചയമല്ലേ?’’
“അതേ.’’
“മാഷ് വിയ്യൂര് ഇപ്പോൾ വീട്ടിലുണ്ടോ എന്നറിയാനാണ്.’’
“എന്തിനാ?’’
“ഉണ്ടെങ്കിൽ എനിക്കും മന്ത്രിക്കും അദ്ദേഹത്തെ ചെന്നു കാണാനാണ്.’’
“എന്താ പ്രത്യേകിച്ച്?’’
“ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു കൊടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അദ്ദേഹം പുരസ്കാരം സ്വീകരിക്കുമോ എന്നറിയണം.’’
അപ്പോൾതന്നെ ഞാൻ മാഷിനെ വിളിച്ചു. മന്ത്രി അനിൽകുമാറും പ്രതാപൻ എംഎൽഎയും മാഷിനെ കാണാൻ ആഗ്രഹിക്കുന്നു. വീട്ടിലുണ്ടോ എന്നറിയാൻ വിളിച്ചതാ.
“ഞാൻ ഉച്ചവരെ വീട്ടിലുണ്ട്. വന്നോളാൻ പറയൂ. എന്താ വിശേഷം?’’
“വിശേഷം അവർ നേരിട്ടു പറയും. എങ്കിലും രഹസ്യമായി പറയാം. ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മാഷിനു തരണമെന്നാണ് ആഗ്രഹം. മാഷ് അതു സ്വീകരിക്കുമോ എന്നറിയാനാണ് അവർ വരുന്നത്.’’
മന്ത്രിയും എംഎൽഎയും മാഷിന്റെ വീട്ടിലെത്തി. മന്ത്രി കാര്യം അവതരിപ്പിച്ചു.
മാഷ് മറുപടി പറഞ്ഞു: “ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരം ഞാൻ സസന്തോഷം, അഭിമാനപൂർവം സ്വീകരിക്കും.’’
ആഗതരുടെ ദൗത്യം പെട്ടെന്നു പൂർത്തിയായതോടെ മാഷ് അവരോടു ചോദിച്ചു.
“അക്കാദമിയുടെ റീ കോണ്സ്റ്റിറ്റ്യൂഷൻ എന്തായി?’’
മന്ത്രി പറഞ്ഞു, “സാഹിത്യ അക്കാദമിയുടെ തലപ്പത്ത് ഇപ്പോൾ യൂസഫലി കേച്ചേരിയുണ്ടല്ലോ. പിന്നെ സംഗീതനാടക അക്കാദമിയുടെ കാര്യം തീരുമാനമായില്ല. ഇപ്പോഴത്തെ ചെയർമാൻ കാവാലം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.’’
മാഷിന് അതു തീരെ ഇഷ്ടമായില്ല. “കാവാലം മൂന്നു കൊല്ലം ഇരുന്നതല്ലേ? തന്നെയുമല്ല. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനുമല്ലേ? രണ്ടുംകൂടി തുടരുന്നത് ശരിയാണോ?’’ “മാഷിനോട് എങ്ങനെ അതു പറയും എന്ന ആശങ്കയിലാണു ഞങ്ങൾ.’’ മന്ത്രിയുടെ മറുപടി.
പെട്ടെന്നു മാഷിന്റെ ഭാവം മാറി. “മിസ്റ്റർ അനിൽകുമാർ, നിങ്ങൾ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. ആ നിലയിൽ കാര്യങ്ങൾ വെട്ടിത്തുറന്നു പറയണം.’’
“വേറെ പലരും ഈ സ്ഥാനത്തിനു യോഗ്യരായിട്ടുള്ളവരാണ്. കൈതപ്രം ദാമോദരൻ നന്പൂതിരി, എംജി. രാധാകൃഷ്ണൻ, സി.എൽ. ജോസ് അങ്ങനെ പലരും.’’
“’ഈ പറഞ്ഞവരെല്ലാം ചെയർമാൻ സ്ഥാനത്തിനു യോഗ്യരാണ്. എല്ലാവരെയും ഞാനറിയും. നിങ്ങൾ ജോസിനെ ചെയർമാനാക്കിയാൽ സർക്കാരിന് അതൊരു തലവേദനയാവില്ല. തന്നെയുമല്ല അദ്ദേഹം ഒരു കാരണവശാലും അക്കാദമിയെവച്ചു മുതലെടുക്കില്ല.’’
മന്ത്രിയും പ്രതാപനും മടങ്ങിയശേഷം അഴീക്കോട് മാഷ് എന്നെ വിളിച്ച് ഉണ്ടായ സംഭവം വിശദീകരിച്ചു.
“ജോസിനെക്കുറിച്ച് കാര്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു ചെല്ലുന്പോൾ അവരുടെ മനസു മാറുമോ എന്നറിയില്ല.’’
“ഞാൻ ആവശ്യപ്പെടാതെ എന്നെക്കുറിച്ചു മാഷ് ഇത്രയും പറഞ്ഞല്ലോ. ഞാൻ മറക്കില്ല.’’
“എന്തായാലും ഇതേപ്പറ്റി ഞാൻ ഇനി അവരോടു സംസാരിക്കില്ല.’’ ഇത്രയും പറഞ്ഞു മാഷ് ഫോണ് വച്ചു.
പിറ്റേ ദിവസം മന്ത്രി എ.പി അനിൽകുമാർ തിരുവനന്തപുരത്തുനിന്ന് എന്നെ വിളിച്ചു.
“സി.എൽ. ജോസിനെ സംഗീത നാടക അക്കാദമി ചെയർമാനാക്കാൻ തീരുമാനിച്ചിരിക്കുന്നു.’’
സന്തോഷമറിയിച്ചു പ്രതാപനും എന്നെ വിളിച്ചു.
സി.എൽ.ജോസ്