ഷെട്ടിഹള്ളി റോസറി ചർച്ച്

11:51 PM Sep 02, 2023 | Deepika.com
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗളൂരുവിൽനിന്ന് 200 കിലോമീറ്റർ അകലെ, അതായത് ഹാസൻ ജില്ലയിലെ ഷെട്ടിഹള്ളി ഗ്രാമത്തിൽ ഹേമാവതി നദിക്കരയിലാണ് ഈ പള്ളി.

തിരുക്കർമങ്ങൾ നടക്കുന്ന പള്ളികളിലേതുപോലെ വലിയ മണിമാളികയോ ചില്ലുജാലകങ്ങളോ അലങ്കാരങ്ങളോ ഒന്നും ഇന്നിവിടെ കാണാനാവില്ല. കാലമോശംവന്ന മേൽക്കൂരയിലൂടെ ഒഴുകിയെത്തുന്ന സൂര്യകിരണങ്ങൾ പള്ളിയുടെ ഗതകാലപ്രൗഢി വെളിവാക്കുന്നു.

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് റോസറി പള്ളിയുടെ പ്രത്യേകത വർഷംതോറുമുള്ള ഇതിന്‍റെ താത്കാലികമായ വേഷപ്പകർച്ചയാണ്. മഴക്കാലമെത്തിയാൽ ജലനിരപ്പ് ഉയർന്നുയർന്ന് പള്ളിയുടെ മുക്കാൽ ഭാഗവും മൂടും.

പള്ളിയുടെ ഉൾവശത്തും ഇതേ സമയം വെള്ളം കയറും. പായൽ പുതഞ്ഞ ഭിത്തിയിലേക്ക് വെള്ളം ഓളമടിക്കും. ആ സമയം ഗൂഗിൾ മാപ്പിനുപോലും അജ്ഞാതമായ പ്രദേശമായി ഇവിടം മാറും. ഒരു തരത്തിലുള്ള ജലനിദ്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം. മഴക്കാലം എത്തിയാൽ ഇവിടം സാഹസിക സഞ്ചാരികൾക്കു മാത്രം പ്രാപ്യമായ ഇടമായി ചുരുങ്ങും.

പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ഈ വാസ്തുകലാ അദ്ഭുതത്തിലേക്ക് മണ്‍സൂണ്‍ മാസങ്ങളിൽ എത്തിപ്പെടുക സാഹസികരായ സഞ്ചാരികൾക്കു മാത്രം പ്രാപ്യമായ കാര്യമാണ്. ഗോഥിക് ശിൽപകലാ ചാരുതയുടെ അസാമാന്യ ഉദാഹരണമാണ് കാലം കൈമോശം വരുത്തിയ ഈ വൻ നിർമിതി.

1860ൽ ഫ്രഞ്ച് മിഷനറി ആബേ ജെ എ ഡുബോയാണ് റോസറി പള്ളി പണികഴിപ്പിച്ചത്. ഇഷ്ടികയും കുമ്മായവും കൂടാതെ ഈജിപ്റ്റിൽനിന്നെത്തിച്ച ജിപ്സവും ശർക്കരയും മുട്ടയുമൊക്കെ നിർമാണത്തിനുപയോഗിച്ചു. അക്കാലത്തെ നിർമാണ സാങ്കേതിക മികവാണ് പ്രളയങ്ങളെയും കൊടുംവേനലുകളെയും അതിജീവിക്കാൻ ഇതിനു കരുത്തായത്.

ബെൽജിയത്തിൽനിന്നുള്ള കണ്ണാടികൾ പിടിപ്പിച്ച വലിയ ജാലകങ്ങളും സ്കോട്ട്‌ലൻഡിൽനിന്നെത്തിച്ച ബൈബിൾ രംഗാവിഷ്കാരങ്ങളും വലിയ പെയിന്‍റിംഗുകളും ഇറ്റലിയിൽനിന്നും ബ്രസീലിൽനിന്നുമുള്ള അലങ്കാരവസ്തുക്കളും റോസറി പള്ളിയെ കമനീയമാക്കിത്തീർത്തു. ഇത്രയേറെ ഭംഗിയുള്ള പള്ളിയെ ഒരു ദൗർഭാഗ്യം കാത്തിരിപ്പുണ്ടായിരുന്നു.

1960ൽ ഗോരൂർ-ഹേമാവതി ഡാം നിർമാണമാണ് വിധി മാറ്റിയെഴുതിയത്. അണക്കെട്ട് പണിതതോടെ പള്ളി ഉൾപ്പെടെ പ്രദേശത്തിന്‍റെ ആവാസവ്യവസ്ഥ തകിടംമറിഞ്ഞു. ഡാം നിർമാണത്തെത്തുടർന്ന് റോസറി പള്ളിക്കു ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി.എല്ലാവർഷവും മണ്‍സൂണിന്‍റെ മൂർധന്യാവസ്ഥയിൽ അസ്ഥിപഞ്ജരംപോലെ അവശേഷിക്കുന്ന റോസറി പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറും. അതോടെ പള്ളിയുടെ ഏറിയ ഭാഗവും വെള്ളത്തിനടിയിലാകും.

വർഷങ്ങളായി തുടരുന്ന ഈ പ്രക്രിയ കാരണം ഫ്ളോട്ടിംഗ് ചർച്ച്, സബ്മേർജ്ഡ് ചർച്ച് എന്നീ വിശേഷണങ്ങളും ഇതിനു ലഭിച്ചിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് ഏറെപ്പേർ എത്തുന്നു. ഈ സമയം പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളുടെ പ്രധാന ജീവിതോപാധിയും ഇത്തരം ടൂറുകൾ സംഘടിപ്പിക്കലാണ്.

പ്രദേശത്തെ ജനങ്ങളിൽ അതിയായ സ്വാധീനം ചെലുത്തിയിരുന്ന ഒരു സുവർണകാലമുണ്ടായിരുന്നു പള്ളിക്ക്.

1823ലെ ക്ഷാമകാലത്ത് പരിസരങ്ങളിലുള്ള നിരാലംബരായ മനുഷ്യർക്ക് ഈ പള്ളിയാണ് അഭയകേന്ദ്രമായത്. പിൽക്കാലത്ത് പ്ലേഗ്, വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കുള്ള കിടത്തി ചികിത്സാ കേന്ദ്രമായും മാറി. ഇതൊക്കെക്കൊണ്ടുതന്നെയാണ് ആരോഗ്യസ്വാമി ചർച്ച് എന്ന വിളിപ്പേരും പള്ളിക്ക് ലഭിച്ചത്.

വേനൽക്കാലത്തും ഏറെപ്പേരാണ് പൗരാണികമായ ഈ പള്ളിയുടെ ശേഷിപ്പുകൾ കാണാനെത്തുന്നത്. മഹത്തായ നിർമിതിയുടെ വൈചിത്ര്യം നിറഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂതകാലത്തിലേക്ക് നടക്കാനാണ് പലരും ഇവിടെയെത്തുന്നത്.

ഡിസംബർ മുതൽ മേയ് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉചിതം. ആ സമയത്ത് ജലസമാധിയിൽ നിന്നുണരുന്ന പള്ളി വെള്ളത്തിൽനിന്ന് കരയ്ക്കു കയറിയിരിക്കുന്ന ഒരു നിർമിതിയായി കാണപ്പെടുന്നു.

ആ സമയങ്ങളിൽ ഇവിടെയെത്തുന്നവർക്ക് പള്ളിയുടെ അകത്തുകടന്ന് ആ വൈചിത്ര്യമാർന്ന മഹാശിൽപത്തെ അടുത്തറിയാനാകും.

അജിത് ജി. നായർ