ബാബെറ്റിന്‍റെ ‘ബലിവിരുന്നും’ അതിന്‍റെ നാനാർഥങ്ങളും

02:43 AM Aug 13, 2023 | Deepika.com
ഡെൻമാർക്കിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്‍റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങളിലൂടെയാണ് വിശ്വപ്രസിദ്ധയായത്. ആത്മകഥാസ്പർശമുള്ള ’ഒൗട്ട് ഓഫ് ആഫ്രിക്ക’ 1985ൽ മികച്ച ചിത്രത്തിന് ഓസ്കർ നേടി. ബാബെറ്റിന്‍റെ വിരുന്ന് എന്ന നോവലിന്‍റെ ആവിഷ്കാരം ഗബ്രിയേൽ ആക്സലിന് സംവിധായകനുള്ള ഓസ്കർ നേടിക്കൊടുത്തു(1988).

ധ്വനിഭരമായ ഒരു ദൃശ്യാനുഭവമാണ് ’ബാബെറ്റിന്‍റെ വിരുന്ന്.’ മൂലകൃതിയുടെ മർമം അറിഞ്ഞ് തന്‍റെ സിനിമാഖ്യാനത്തെ ആത്മീയാനുഭവമാക്കി ഉയർത്തുന്നു ആക്സൽ. വിരുന്ന് എന്ന സാമൂഹ്യാനുഭവത്തിന് ഭക്ഷണത്തിനപ്പുറം പല മാനങ്ങളുണ്ടെന്നത് പുതിയ കാര്യമല്ല. ബൈബിളിലും വിശ്വസാഹിത്യത്തിലുമെല്ലാം വിരുന്നനുഭവങ്ങൾ ബഹുമുഖപ്രാധാന്യം ഉൾക്കൊള്ളുന്നതായി കാണാം. പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും ഉദാരതയുടെയും അനുഭവമാണത്. ബലിയും വിരുന്നും ആതിഥേയനും ഒന്നായിത്തീരുന്ന നിമിഷമാണ് ചരിത്രത്തിൽ ഏറ്റവും സ്മരിക്കപ്പെടുന്ന വിരുന്ന്: അന്ത്യ അത്താഴം.

ബാബെറ്റിന്‍റെ കഥ തുടങ്ങുന്നത് ഡെൻമാർക്കിന്‍റെ വടക്കുഭാഗത്തുള്ള ബെർലവാഗ് എന്ന കടലോരഗ്രാമത്തിലാണ്. കർക്കശമായ ലൂഥറൻ കാൽവിനിസ്റ്റ് മാർഗം മുറുകെപ്പിടിച്ച്, ഭൗതിക സുഖങ്ങളുടെ നേരിയ അളവുപോലുമില്ലാതെ, വിരസവും നിശബ്ദവുമായി ജീവിച്ചുപോരുന്ന ഒരു ഭക്തസമൂഹത്തിലേക്ക് ബാബെറ്റ് എന്ന ഫ്രഞ്ചു കത്തോലിക്കാ സ്ത്രീ കടന്നുവരുന്നതോടെ കാര്യങ്ങൾ വ്യത്യാസപ്പെടുന്നു.

പ്രസ്തുത സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന പാസ്റ്റർ മരിച്ചുപോയിരുന്നു. യൗവനത്തിൽ സുന്ദരികളായിരുന്ന മക്കൾ ഫിലിപ്പയും മാർട്ടിനും ഇപ്പോൾ വൃദ്ധരായിരിക്കുന്നു. ഭക്തസമൂഹം ഭിന്നിച്ചും കലഹിച്ചും ക്ഷയിച്ചുകൊണ്ടുമിരിക്കുന്നു. സഹോദരിമാർ പിതാവിന്‍റെ ശൈലി പിന്തുടർന്ന്, താപസമനോഭാവത്തിലും പരിത്യാഗത്തിന്‍റെയും ഭക്തിയുടെയും മാർഗത്തിലുമാണ് ജീവിക്കുന്നത്. അവർ യുവതികളായിരിക്കെ വിവാഹാഭ്യാർഥനകളുമായി വന്ന രണ്ടു പേരുണ്ടായിരുന്നു. ലൊവൻഹൈം, അക്കില്ലെ പാപ്പിൻ എന്നിവർ പേരും പിതാവിന്‍റെ ഇംഗിതപ്രകാരം തിരസ്കരിക്കപ്പെട്ടു.

മുപ്പത്തഞ്ചു വർഷം കഴിഞ്ഞ് ഒരുദിവസം പാപ്പിൻ കൊടുത്തയച്ച ഒരു ശിപാർശക്കത്തുമായി പാരീസിൽനിന്ന് അഭയാർഥിനിയായി ബെർലവാഗിലെത്തിയതാണ് ബാബെറ്റ്. തന്‍റെ നിസഹായതയുടെ പാരമ്യത്തിൽ ഇവിടെയെത്തിയ ബാബെറ്റ് പാരീസിലെ പ്രശസ്ത റസ്റ്ററന്‍റായ കഫേ ആംഗ്ലെയിലെ മുഖ്യപാചകക്കാരിയായിരുന്നു. കത്തോലിക്കാ പശ്ചാത്തലമുള്ള, പ്രത്യേകിച്ചു ഭൗതിക സുഖഭോഗങ്ങളുടെ കേന്ദ്രമായി സങ്കല്പിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തുനിന്ന് വന്ന ഈ സ്ത്രീയെ വീട്ടിൽ സ്വീകരിക്കുന്നതിനെപ്പറ്റി ലൂഥറൻ സഹോദരിമാർക്ക് ആശങ്കയുണ്ട്. ശന്പളം കൊടുക്കാൻ പറ്റുകയുമില്ല.

എന്നാൽ ബാബെറ്റ് അവിടെത്തന്നെ കൂടുന്നു. എളിമയോടെ വീട്ടിലെ സകല ശുശ്രൂഷകളും ഏറ്റെടുത്തു. സഹോദരിമാരുടെയും നാട്ടുകാരുടെയും പ്രീതിനേടി അനേകവർഷങ്ങൾ അവിടെ കഴിയുന്നു. അവളുടെ സാന്നിധ്യം അവിടത്തെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ബ്രെഡും സൂപ്പും ഉണക്കമീനും മാത്രം കഴിച്ചു ജീവിച്ച ഇവർ ബാബെറ്റ് നൽകുന്ന ഭക്ഷണം കഴിക്കുമെങ്കിലും അത് ആസ്വദിക്കുന്നതിൽ കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

താൻ വിട്ടുപോന്ന പാരീസുമായി ബാബെറ്റിന് ആകെയുള്ള ബന്ധം മുന്പെങ്ങോ എടുത്തിരുന്ന ഒരു ലോട്ടറി ടിക്കറ്റാണ്. ഒരു ദിവസം അതിൻപ്രകാരം തനിക്ക് പതിനായിരം ഫ്രാങ്ക് കിട്ടിയതായി കത്തു വരുന്നു. ഒരു വൻതുക. അതുകൊണ്ട് എന്ത് ചെയ്യാനാണ് അവൾ നിശ്ചയിച്ചത്. തന്‍റെ യജമാനത്തിമാർക്കുവേണ്ടി ആഡംബരശൈലിയിൽ ഒരു വലിയ ഡിന്നർ സംഘടിപ്പിക്കുക. സഹോദരിമാരുടെ പിതാവിന്‍റെ നൂറാം ജ·ദിനം അടുത്തുവന്നിരിക്കുന്നു. ഭിന്നിച്ചു കഴിയുന്ന ഭക്തസമൂഹത്തെ ഒന്നിച്ചുകൂട്ടാനും അവസരമായി.

ഫിലിപ്പയും മാർട്ടീനും ആശയക്കുഴപ്പത്തിലായി. അവർക്കൊപ്പം പ്രസ്തുത വാർത്തയറിഞ്ഞ മറ്റുള്ളവരും ഒരു പാരീസിയൻ ഡിന്നർ തങ്ങളെ ശാരീരികസുഖങ്ങളുടെ പൈശാചിക പ്രലോഭനത്തിൽ വീഴ്ത്തുകയില്ലേ? ബാബെറ്റ് തങ്ങളെ വഴിതെറ്റിക്കുമോ? ഒടുവിൽ അവർ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തി. വിരുന്നു നമുക്കു കഴിക്കാം. പക്ഷേ അതു കഴിക്കുന്പോൾ ആസ്വദിക്കുന്നതായി ഭാവിക്കുകയോ അഭിനന്ദനവാക്കുകൾ പറയുകയോ പാടില്ല.

പാരീസിൽനിന്ന് ഏറ്റവും പ്രശസ്തമായ വീഞ്ഞ് തുടങ്ങി വിലകൂടിയ പലതരം ഭക്ഷണപദാർഥങ്ങൾ വരുത്തി ബാബെറ്റ് വിപുലമായ ഒരു വിരുന്നു സജ്ജീകരിച്ചു. അതിനായി തന്‍റെ സന്പത്തു മുഴുവൻ ചെലവഴിച്ചു. വിരുന്നിനെത്തിയ ക്ഷണിതാക്കളുടെ കൂട്ടത്തിൽ അപ്രതീക്ഷിതമായി ജനറൽ ലൊവൻഹൈമും എത്തിച്ചേർന്നു.

അദ്ദേഹം ആ വിരുന്നിന്‍റെ ഭാവംതന്നെ മാറ്റിക്കളഞ്ഞു. ടോസ്റ്റ് പറയാനെഴുന്നേറ്റ ലൊവൻഹൈം തങ്ങളാസ്വദിക്കുന്ന വീഞ്ഞിന്‍റെയും ഭക്ഷണത്തിന്‍റെയും ആസ്വാദ്യതയെപ്പറ്റി വാചാലനായി. പാരീസിൽ താൻ പണ്ടു ഡിപ്ലോമാറ്റായിരുന്ന കാലത്ത് ഇതേ ഡിന്നർ കഫേ ആംഗ്ലെ എന്ന റസ്റ്ററന്‍റിൽ ആസ്വദിച്ചിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് വിസ്മയിക്കുകയാണ്.

നിശബ്ദരായി തങ്ങൾ കഴിക്കുന്ന വിരുന്നിന്‍റെ ‘പൈശാചികത’യേപ്പറ്റി വ്യാകുലപ്പെട്ടിരുന്ന വിരുന്നുകാരിൽ ഈ വാക്കുകൾ വലിയ ഒരു മാറ്റം സൃഷ്ടിക്കുകയാണ്. ജനറലിന്‍റെ പ്രസംഗം കഥയുടെ കാന്പിലേക്കു നമ്മെ നയിക്കുന്നു. ഇവിടെ ഭൗതികതയും ഭക്തിയും സമ്മേളിക്കുന്നു. രണ്ടു സംസ്കാരങ്ങൾ, ജീവിതശൈലികൾ സംഗമിക്കുന്നു. അതിന്‍റെമേൽ ആശിർവാദംപോലെ ജനറൽ പ്രഘോഷിക്കുന്നു: ‘ഇതാ ഇവിടെ കരുണയും സത്യവും കൂടിച്ചേരുന്നു. നീതിയും ആനന്ദവും പരസ്പരം ചുംബിക്കട്ടെ!’

ഭിന്നിച്ചുനിന്ന ഒരു സമൂഹം പങ്കുവയ്ക്കലിന്‍റെ ആനന്ദത്തിൽ ഒന്നിക്കുകയാണ്. പങ്കുവയ്ക്കലിന്‍റെ ഈ മുഹൂർത്തം എമ്മാവൂസ് അനുഭവത്തെ ഓർമിപ്പിക്കുന്ന ഒരു തിരിച്ചറിയലിന്‍റെ വേളയായി മാറുന്നു. ആശങ്കാകുലരായ മനുഷ്യാത്മാക്കൾക്കിടയിൽ ഒരു പ്രഘോഷണം, ത്യാഗഫലത്തിന്‍റെ പങ്കുവയ്ക്കൽ, തിരിച്ചറിയലിന്‍റെയും ഐക്യപ്പെടലിന്‍റെയും ആനന്ദാനുഭൂതിയിൽ നിന്നുയരുന്ന സ്തുതികീർത്തനവും.

ഭാഷയ്ക്കു വ്യാകരണമെന്നപോലെയാണ് മതാത്മകതയ്ക്ക് നിയമവും അനുഷ്ഠാനവും ലോകനിഷേധവുമൊക്കെ. അവയ്ക്കു മീതെയാണ് ആത്മാവിന്‍റെ ആനന്ദാനുഭൂതി. ഭാഷയുടെ അത്യുന്നതാവിഷ്കാരം കാവ്യാനുഭൂതി ആയിരിക്കുന്നതുപോലെ. ഇവിടെ സംഭവിക്കുന്നതും അതുതന്നെ. ബാബെറ്റിനോട് ഫിലിപ്പ ഒടുവിൽ ഇപ്രകാരം പറയുന്നു: ‘പറുദീസയിൽ നീയൊരു മഹാകലാകാരിയായിരിക്കും. അതാണ് ദൈവം നിന്നെക്കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. തീർച്ചയായും നീ മാലാഖമാരെ ആനന്ദിപ്പിക്കും.

ജിജി ജോസഫ് കൂട്ടുമ്മേൽ