കാലത്തിന്‍റെ കാടു കയറിപ്പോയ കാടിന്‍റെ മക്കൾ

02:34 AM Aug 13, 2023 | Deepika.com
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിനിമയെക്കുറിച്ച്...

വാലാട്ടി സിനിമ കണ്ടിറങ്ങുന്പോൾ മനസിൽ തെളിഞ്ഞത് വർഷങ്ങൾക്കു മുൻപു കണ്ട കാടിന്‍റെ മക്കൾ എന്ന സിനിമയായിരുന്നു. 1986ലാണ് കാടിന്‍റെ മക്കൾ റിലീസ് ചെയ്യുന്നത്. അക്കാലത്ത് അഞ്ച് ഭാഷകളിൽ ഈ ചിത്രം ഡബ്ബ് ചെയ്തിരുന്നു.

എം.ടി.വാസുദേവൻനായരുടെ നവതിവേളയിൽ ഓർമിക്കപ്പെടേണ്ട സിനിമയാണ് കാടിന്‍റെ മക്കൾ. കാരണം ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എം.ടിയായിരുന്നു. ഗാന്ധിമതി ബാലൻ സാന്പത്തികമായി വലിയ പ്രതിസന്ധിയിൽ നിൽക്കുന്പോഴാണ് അദ്ദേഹം ഈ സിനിമയെടുക്കുന്നത്. രമേശ് നായിഡുവിന്‍റെ കഥയാണ് പി.എസ്. പ്രകാശ് മൃഗങ്ങൾ സംസാരിക്കുന്ന സിനിമയായി സംവിധാനം ചെയ്തത്.

അഞ്ചു വർഷത്തെ ശ്രമത്തിലാണ് പ്രകാശ് തന്‍റെ സ്വപ്നസിനിമ സാക്ഷാത്കരിച്ചത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും പ്രകാശ് തന്നെയായിരുന്നു.

മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും അഭിനയിപ്പിക്കുന്നതിനുമൊക്കെ ഏറെ പാടുപെട്ടിരുന്നു അണിയറപ്രവർത്തകർ.

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. അതാത് ഭാഷകളിലെ മികച്ച എഴുത്തുകാർക്ക് കഥയുടെ ഉള്ളടക്കം പറഞ്ഞുകൊടുത്ത് ഡയലോഗുകൾ എഴുതിക്കാനായിരുന്നു തീരുമാനം.

സംഭാഷണങ്ങൾ എംടിയെക്കൊണ്ട് എഴുതിപ്പിക്കാനായിരുന്നു ഗാന്ധിമതി ബാലന്‍റെ താല്പര്യം. മൃഗങ്ങൾക്കുവേണ്ടി സംഭാഷണമെഴുതണമെന്ന് ബാലൻ പറഞ്ഞപ്പോൾ എംടി പറ്റില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ ചിത്രം കണ്ട് കഥയുടെ ആശയം കേട്ടപ്പോൾ എംടി സമ്മതം മൂളി. സാധാരണ സിനിമകൾക്ക് എഴുതുന്ന രീതിയിൽ തന്നെ സംഭാഷണങ്ങൾ എഴുതി. അങ്ങനെ എംടിയുടെ ഡയലോഗുകൾ ഡബ്ബ് ചെയ്ത് ചിത്രം കാടിന്‍റെ മക്കൾ റിലീസ് ചെയ്തു.

ആദ്യം ചിത്രത്തിന് കളക്ഷൻ കുറവായിരുന്നെങ്കിലും വൈകാതെ ചിത്രം ക്ലിക്കാകാൻ തുടങ്ങി. കുട്ടികൾക്കും ഏറെ രസം പകർന്നു ചിത്രം. സർക്കാർ വിനോദ നികുതിയും ഒഴിവാക്കിക്കൊടുത്തു. അക്കാലത്ത് സാന്പത്തിക ബാധ്യതയിലായിരുന്ന ഗാന്ധിമതി ബാലന്‍റെ എല്ലാ കടങ്ങളും തീർക്കാൻ ഈ സിനിമയ്ക്കായെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.

മനുഷ്യൻ കാട്ടിലെ മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ശങ്കർ, ഗൗരി എന്ന രണ്ടു കുരങ്ങൻമാരെ കെണിവച്ചുപിടിച്ച് കുറവൻ അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നു. ക്രൂരമായ ശിക്ഷകളിലൂടെയാണ് പരിശീലനം. ഇവയെക്കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ അഭ്യാസങ്ങൾ കാണിക്കുന്നു. എന്നാൽ കുറവൻ ഇവയ്ക്ക് ഭക്ഷണമൊന്നും കൊടുക്കില്ല. കുറവന്‍റെ വീട്ടിലെ പെണ്‍കുട്ടി അയാളറിയാതെ ഭക്ഷണം കൊടുക്കുന്നത് അയാൾ അറിയുന്പോൾ പെണ്‍കുട്ടിയെയും കുരങ്ങൻമാരേയും മർദ്ദിക്കുന്നുണ്ട്.

ഒരുദിവസം കുറവൻ എറിയുന്ന സിഗരറ്റ് കുറ്റി ശങ്കറിനെ കെട്ടിയ കയറിൽ വന്നുവീണ് കയർ മുറിഞ്ഞ് രക്ഷപ്പെടുന്നതോടെ കഥ മറ്റൊരു ട്രാക്കിലേക്ക് മാറുന്നു. ഗൗരിയെ കൂടി രക്ഷിക്കാൻ ശങ്കർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ ഓടിപ്പോകുന്നു. എന്നാൽ പ്രിയസഖിയെ രക്ഷിക്കാതെ തനിക്കുമാത്രം സ്വാതന്ത്ര്യം കിട്ടിയിട്ടെന്തു കാര്യമെന്ന് ശങ്കർ ചിന്തിക്കുന്നു. അതോടെ കഥ കൂടുതൽ ആവേശകരമാകുന്നു.

അതിനിടെ ശങ്കർ കണ്ടുമുട്ടുന്ന സുന്ദരി എന്ന ആനയും മൂർഖൻ പാന്പുമൊക്കെ മനുഷ്യരെപ്പോലെ സംസാരിക്കും.

ഒരു ക്ഷേത്രത്തിലെ ആനയാണ് സുന്ദരി. കാട്ടിൽവച്ച് ശങ്കറിന് അവളെ അറിയാം. സുന്ദരി എങ്ങനെ നാട്ടിലെത്തിയെന്ന് ശങ്കർ ചോദിക്കുന്പോൾ സുന്ദരി അവളുടെ കഥ പറയുന്നു.

കാട്ടിൽ അച്ഛനമ്മമാർക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചുവളർന്നതും മനുഷ്യർ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചുകൊണ്ടുപോയി നാട്ടാനയാക്കുന്നതും ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടിവന്നതും തടിപിടിക്കാൻ കഷ്ടപ്പെട്ടതും ഒടുവിൽ നടയ്ക്ക് ഇരുത്തിയതുമെല്ലാം വിശദീകരിക്കുന്പോൾ പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടുന്നതാണ് എംടിയുടെ ഡയലോഗ് മാജിക്.

സുന്ദരി ചെരിയുന്പോൾ ശങ്കറിന് സഹിക്കാനാവുന്നില്ല.
പിന്നീട് ശങ്കർ കാണുന്ന മൂർഖൻ പാന്പും കദനകഥ പറയുന്നുണ്ട്.

വിഷപ്പാന്പല്ലേ നിനക്ക് പാന്പാട്ടിയെ കൊത്താമായിരുന്നില്ലേ എന്ന് ശങ്കർ ചോദിക്കുന്പോൾ തന്‍റെ വിഷപ്പല്ല് പാന്പാട്ടി പറിച്ചെടുക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഹൃദയസ്പർശിയായ സീനാണ്.നാഗപ്പൻ എന്ന പാന്പിനെ ശങ്കർ കൂടുതുറന്ന് സ്വതന്ത്രമാക്കി രക്ഷിച്ചു വിടുന്നു.

ശങ്കർ ഗൗരിയെ രക്ഷിക്കാൻ വീണ്ടും കുറവന്‍റെ അടുത്തെത്തുന്പോൾ അവർ ലോറിയിൽ വേറെയെവിടേക്കോ പോകുന്ന കാഴ്ചയാണ് കാണുന്നത്. ലോറിക്കു പിന്നാലെ ശങ്കർ ഓടുന്ന രംഗം വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഗൗരിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് ഓടിക്കയറുന്നതിനിടെ ഗൗരി ചതുപ്പുനിലത്തിൽ വീണുപോകുന്നു. ചെളിയിൽ താണുതാണു പോകുന്ന ഗൗരിയെ രക്ഷിക്കാൻ ശങ്കറിനാകുന്നില്ല. പകച്ചു നിൽക്കുന്പോൾ തൊട്ടടുത്ത മാളത്തിൽനിന്നു പുറത്തുവരുന്ന നാഗപ്പൻ മറ്റു സർപ്പങ്ങളെ വിളിച്ചുവരുത്തുകയും അവർ ഇഴപിരിഞ്ഞു കയർ പോലെയാവുകയും ആ പാന്പുകയറിൽ പിടിച്ച് ഗൗരി രക്ഷപ്പെടുകയുമാണ്.

രക്ഷപ്പെടുത്തിയ പാന്പുകൾക്ക് നന്ദി പറഞ്ഞ് ശങ്കറും ഗൗരിയും കാടിനകത്തേക്ക് ഓടിപ്പോകുന്നതാണ് അവസാന ഭാഗം. ബന്ധനങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര. മനുഷ്യർ ധരിപ്പിച്ചുകൊടുത്ത ഉടുപ്പുകൾ ശങ്കറും ഗൗരിയും കാട്ടിനകത്തേക്ക് കയറും മുൻപ് കീറിയെറിയുന്നുണ്ട്. ഇതിൽ മനുഷ്യരുടെ ദുർഗന്ധമുണ്ടെന്നാണ് അപ്പോഴുള്ള ഡയലോഗ്.

കാടിന്‍റെ മക്കൾ ഇക്കാലത്തെ കുട്ടികൾക്കു കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല. കാരണം ഇതിന്‍റെ മലയാളം പ്രിന്‍റ് ഒരിടത്തും ലഭ്യമുള്ളതായി അറിവില്ല. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടിയിരുന്നു.

വാലാട്ടിയിലെ ടോമിയുടേയും അമലുവിന്‍റെയും മുൻഗാമികളാണ് ശങ്കറും ഗൗരിയും. ഇന്ത്യൻ സിനിമയിലെ അത്ഭുതം എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസ് ചെയ്തത്.

ഋഷി