+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാര്യ എന്തു പിഴച്ചു

കഠിനാധ്വാനിയായ ഭർത്താവ് വൈകുന്നേരം കിടക്കുംമുൻപ് അൽപം മദ്യപിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന ഭാര്യ. ഭർത്താവ് ദിവസവും ഒരു പെഗ് കഴിക്കുന്ന
ഭാര്യ എന്തു പിഴച്ചു
കഠിനാധ്വാനിയായ ഭർത്താവ് വൈകുന്നേരം കിടക്കുംമുൻപ് അൽപം മദ്യപിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന ഭാര്യ. ഭർത്താവ് ദിവസവും ഒരു പെഗ് കഴിക്കുന്ന കാര്യം ഭാര്യയ്ക്കുമാത്രമേ അറിയൂ. അവരുടെ രണ്ട് പെണ്‍മക്കൾ ഒരിക്കലും ഇക്കാര്യം അറിയരുതെന്നതിൽ ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അൽപം മദ്യപിച്ചാൽ ഭർത്താവ് കൂടുതൽ സ്നേഹവാനാകുന്നു എന്നതായിരുന്നു ഭാര്യയുടെ സന്തോഷം.

ഒരു പെഗിൽ തുടങ്ങിയ മദ്യപാനം രണ്ടിലേക്കും മൂന്നിലേക്കും കടന്നതോടെ അയാളുടെ ഭാവം മാറിത്തുടങ്ങി. സാന്പത്തിക പ്രതിസന്ധി, കോപം, അകൽച്ച തുടങ്ങി പലതും. മാത്രമല്ല വീട്ടിൽ മുൻപില്ലാത്തവിധം വഴക്കും കണ്ടതിനും കേട്ടതിനും കുറ്റംപറയുന്ന രീതിയും. ഏറെ വൈകാതെ ഭർത്താവിന്‍റെ മദ്യാസക്തി വീടിനു പുറത്തേക്ക് വഴി തുറന്നു.

ഭർത്താവിന്‍റെ സുഹൃത്തുക്കൾ കുപ്പിയുമായി വൈകുന്നേരങ്ങളിൽ വീട്ടിലെത്തുന്നു. രാത്രി വൈകും വരെ മദ്യസേവ തുടരുന്നു. മദ്യസേവക്കാർക്ക് അച്ചാറും മുട്ടയുമൊക്കെ ഭാര്യ പാചകം ചെയ്തു കൊടുക്കണമെന്ന് ഭർത്താവിന് നിർബന്ധവും.

മദ്യസേവ ഒരു ഘട്ടംകഴിഞ്ഞാൽ മദ്യപരുടെ അസഭ്യവർത്തമാനങ്ങളും പാട്ടും വീടിനു നിരക്കാത്ത പ്രവൃത്തികളും. ഭർത്താവ് മദ്യപിച്ച് ലക്കുകെട്ടു കിടന്ന ഒരു രാത്രി കുടിസംഘത്തിൽപ്പെട്ട ഒരാൾ യുവതിയായ ഭാര്യയോട് പരിധിവിട്ട് സംസാരിക്കുക മാത്രമല്ല കൈയേറ്റത്തിന് മുതിരുകയും ചെയ്തു. രണ്ട് പെണ്‍മക്കളുള്ള വീട്ടിൽ ജീവിതം സുരക്ഷിതമല്ലാതായതോടെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് മടങ്ങി.

അധ്വാനിയായിരുന്ന ഭർത്താവ് അലസനായി മാറുക മാത്രമല്ല മുഴുക്കുടിയനുമായി. വീടും പുരയിടവും പണയത്തിലായി. ബാങ്ക് ലോണ്‍ മുടങ്ങി. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ പണയപ്പെടുത്തണമെന്ന നിലയിലുമെത്തി. ഏറെക്കുറെ കുടുംബം വഴിപിരിയുന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്തു. നാലു മാസം മുൻപ് ഈ ഭർത്താവിനെ ലഹരി വിമോചന ചികിത്സയ്ക്ക് കൊണ്ടുവന്നു.

മൂന്നു മാസത്തെ തുടർചികിത്സയിൽ ഒരു വിധം ഇയാൾ മദ്യാസക്തിയിൽ നിന്ന് മോചിതനായിത്തുടങ്ങിയിട്ടുണ്ട്. എങ്ങനെയും ഈ കുടുംബത്തെ ഒരുമിപ്പിക്കാൻ ഭാര്യയെയും മക്കളെയും വിളിച്ചുകൂട്ടി കൗണ്‍സിലിംഗ് നൽകിയെങ്കിലും ഇത്തരമൊരു ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വിവാഹമോചനം നേടണമെന്നുമാണ് അവരുടെ നിലപാട്.

കെട്ടുതാലി വിറ്റു കുടിച്ചാലും സഹിക്കാം, സ്വന്തം മാനം വിൽക്കാൻ ഇടവരുത്തിയ ഭർത്താവിനൊപ്പം എന്തിന് കഴിയണമെന്നും നാളെ പെണ്‍മക്കൾക്കും ഈ ഗതികേട് വരില്ലേയെന്നുമാണ് അവരുടെ ചോദ്യം. മാപ്പുപറയാനും മദ്യപാനം ഉപേക്ഷിക്കാനും ഭർത്താവ് തയാറാകുന്പോഴും ഭാര്യ തിരിച്ചുവരവിന് മനസുകാണിച്ചില്ല.

ഭാര്യയുടെ മാതാപിതാക്കളുമായി ഈയിടെ ഏറെ ദിവസങ്ങൾ സംസാരിച്ചുനോക്കി. ഇനിയൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഓണത്തിന് വീണ്ടും മകളുടെ കുടുംബത്തെ ഒരുമിപ്പിക്കാമെന്നു വീട്ടുകാർ പറഞ്ഞതോടെ എനിക്ക് ആശ്വാസമായി.

ഒന്നു പറയട്ടെ, ഒരു പെഗിൽ തുടങ്ങുന്ന മദ്യം മുഴുനീളെ കുടിയിലേക്കും കൂടിക്കൂട്ടത്തിലേക്കും നയിക്കുമെന്നതിൽ സംശയിക്കേണ്ട. അതുവഴി തകരുന്നതോ ഭാര്യയുടെയും മക്കളുടെയും സുരക്ഷയും മാനവും. ഒപ്പം സാന്പത്തിക ഭദ്രതയും സമാധാനവും കുടുംബജീവിതത്തിന്‍റെ ഭദ്രതയും. മദ്യപാനം പൈശാചികമായ ഒരു ബന്ധനമാണ്. അതിന്‍റെ ആസക്തിയിൽ വീണുപോയാൽ മോചനം എളുപ്പമല്ല.

സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്