+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശേഷം സ്ക്രീനിൽ സ്മിനു!

കെട്ട്യോളാണ് എന്‍റെ മാലാഖയിലൂടെ ഹിറ്റായ സ്മിനു സിജോയുടെ സിനിമായാത്രകൾ ഏറെയും നാടൻവേഷങ്ങളിലൂടെയാണ്. വോയ്സ് ഓഫ് സത്യനാഥനാണ് പുതിയ റിലീസ്. മഹാറാണി, സംഭ
ശേഷം സ്ക്രീനിൽ സ്മിനു!
കെട്ട്യോളാണ് എന്‍റെ മാലാഖയിലൂടെ ഹിറ്റായ സ്മിനു സിജോയുടെ സിനിമായാത്രകൾ ഏറെയും നാടൻവേഷങ്ങളിലൂടെയാണ്. വോയ്സ് ഓഫ് സത്യനാഥനാണ് പുതിയ റിലീസ്. മഹാറാണി, സംഭവം നടന്ന രാത്രിയിൽ, വിവേകാനന്ദൻ വൈറലാണ് എന്നിവ റിലീസിനൊരുങ്ങുന്നു.

ഹാൻഡ്ബോൾ കോർട്ടിന്‍റെ ചടുലവേഗങ്ങളിൽനിന്ന് സ്മിനു സിജോ സിനിമയുടെ വർണലോകത്തെത്തിയത് റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്‌കൂള്‍ബസിലാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധിക്കപ്പെട്ട സ്മിനുവിന്‍റെ സ്‌ക്രീന്‍ ജീവിതം ആദ്യ ഹിറ്റടിച്ചത് കെട്ട്യോളാണ് എന്‍റെ മാലാഖയിലെ അന്നേച്ചിയില്‍.
സിദ്ധിക്കിന്‍റെ ഭാര്യവേഷത്തിലെത്തിയ വോയ്‌സ് ഓഫ് സത്യനാഥനാണു പുതിയ റിലീസ്.

മാര്‍ത്താണ്ഡന്‍റെ മഹാറാണി, റാഹേല്‍ മകന്‍ കോര, വിനയ്‌ഫോര്‍ട്ടിന്‍റെ വാതില്‍, ശേഷം മൈക്കില്‍ ഫാത്തിമ, നാദിര്‍ഷയുടെ സംഭവം നടന്ന രാത്രിയില്‍, കമലിന്‍റെ വിവേകാനന്ദന്‍ വൈറലാണ് തുടങ്ങിയവ റിലീസിനൊരുങ്ങുന്നു. ഞാന്‍ പ്രകാശനില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തന്ന ഫ്രീഡമാണ് തന്‍റെ സ്റ്റേജ് ഭയം ഇല്ലാതാക്കിയതെന്ന് സ്മിനു പറയുന്നു.

അതിൽ പെർഫോം ചെയ്യേണ്ടിവന്നില്ല

സ്‌പോര്‍ട്‌സായിരുന്നു എന്‍റെ ഫീല്‍ഡ്. സംസ്ഥാന ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ടീമിലുണ്ടായിരുന്നു. കേരളത്തിവേണ്ടി നാലു തവണ ദേശീയമത്സരം കളിച്ചിട്ടുണ്ട്. സിനിമയില്‍ എത്തുമെന്നു വിചാരിച്ചിരുന്നില്ല. പക്ഷേ, ഉള്ളിന്‍റെയുള്ളില്‍ സിനിമാമോഹം ഉണ്ടായിട്ടുണ്ടാവാം.

അന്ന് എനിക്ക് സ്റ്റേജ് ഭയമായിരുന്നു. ഒരിക്കല്‍ പള്ളിയിലെ നാടകത്തിൽ ആർട്ടിസ്റ്റിന്‍റെ അഭാവത്തിൽ അവിചാരിതമായി സ്‌റ്റേജില്‍ കയറി. അതായിരുന്നു അഭിനയത്തിന്‍റെ ആദ്യപാഠം. പക്ഷേ, ഇന്നു ഞാന്‍ ഒറ്റയ്ക്കുനിന്നു പെര്‍ഫോം ചെയ്യുമ്പോള്‍ എനിക്കു തന്നെ അതിശയമാണ്. എന്‍റെ സിനിമാപ്രവേശത്തിനു നിമിത്തമായതു നടന്‍ ശ്രീനിവാസനാണ്.

അന്നയെന്ന എന്‍റെ മാമോദീസപ്പേര് ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് അന്നേച്ചി ഹിറ്റായശേഷമാണ്. എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്നത് ആ വേഷമാണ്. ആ കഥാപാത്രം തന്നെയാണു ഞാന്‍. എന്‍റെ ആങ്ങളയോടും ഞാന്‍ അങ്ങനെയായിരുന്നു. എന്‍റെ നാത്തൂനോടു ഞാന്‍ പറഞ്ഞ പല ഡയലോഗുകളും ആ സിനിമയിലുണ്ട്. അതില്‍ എനിക്കു പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടില്ല, ജീവിച്ചു കാണിച്ചാല്‍ മതിയായിരുന്നു.

തുടര്‍ന്നു തരുണിന്‍റെ ഓപ്പറേഷന്‍ ജാവ, ദി പ്രീസ്റ്റ്, മെമ്പര്‍ രമേശന്‍, സുനാമി...തുടങ്ങിയ പടങ്ങള്‍. എല്ലാ സെറ്റുകളിലും എനിക്കു ഫ്രീഡമുണ്ടായിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിന്‍റെ പിന്‍ബലത്തിൽ ഭയമില്ലാതെ കഥാപാത്രങ്ങളായി.

ചലഞ്ചായി ഭ്രമം

രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമത്തിലെ വേഷം - ലോട്ടറിവില്‍പ്പനക്കാരി മാര്‍ത്ത -ചലഞ്ചിംഗ് ആയിരുന്നു. അന്ധാദുന്‍ സിനിമയുടെ റീമേക്കായിരുന്നു അത്. മറ്റൊരു പടത്തിലെ സീന്‍ കണ്ട് അതുപോലെ ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. ഏതു കഥാപാത്രമായാലും സീനെടുക്കുന്ന നിമിഷം എന്‍റെ മനസില്‍ തോന്നുന്നതാണു പെർഫോം ചെയ്യുന്നത്.

നായാട്ടിലെ ജോജു ജോര്‍ജിന്‍റെ ഭാര്യവേഷം, സൗദി വെള്ളക്കയിലെ ഹെഡ്മിസ്ട്രസ്, ജാനകി ജാനേയിലെ സത്യഭാമ...കിട്ടിയ വേഷങ്ങളൊക്കെയും ഒരോതരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആദ്യാവസാനമുള്ള വേഷമാണോ എന്നു നോക്കാറില്ല. ഒരു സീനായാലും മതി. പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവണം. എല്ലാവരും ശ്രദ്ധിക്കുന്ന സംവിധായകരുടെ പടങ്ങളുടെ ഭാഗമാവണം.

റാഫി-നാദിര്‍ഷ സിനിമയില്‍ ജോണി ആന്‍റണിയുടെ ഭാര്യവേഷമാണ്. നായികയുടെ അമ്മയുമാണ്. നായകന്‍റെയോ നായികയുടെയോ അമ്മവേഷങ്ങളാണ് എന്നെ തേടിവരുന്നതിലേറെയും. ഞാനും ആന്‍സണ്‍പോളും അമ്മയും മകനുമായി വേഷമിട്ട ചിത്രമാണ് റാഹേല്‍ മകന്‍ കോര.

സീരിയസായി ചെയ്താലും...

കായികതാരമായിരുന്നുവെങ്കിലും അടുക്കളയില്‍ ഒതുങ്ങിപ്പോയ കഥാപാത്രമാണ് ജോ ആന്‍ഡ് ജോയിലെ ലില്ലിക്കുട്ടി ബേബി. എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായ കഥാപാത്രം. ഞാന്‍ തന്നെയാണെന്നു തോന്നിയ ചില നിമിഷങ്ങള്‍. വളരെ സീരിയസായാണ് ഞാന്‍ ഒരോ വേഷവും ചെയ്യുന്നത്. പക്ഷേ, പടമിറങ്ങുമ്പോള്‍ കോമഡിയാണെന്ന് ആളുകള്‍ പറയും.

എന്‍റെ ജീവിതത്തിന്‍റെ പല ഭാഗങ്ങളും ഞാന്‍ എടുത്തുകാണിക്കുമ്പോള്‍ സീരിയസായിട്ടല്ലേ എനിക്കു ചെയ്യാനാവൂ. മറ്റു സിനിമകൾ കാണു ന്പോൾ അതിലെ ആ വേഷം കിട്ടിയിരുന്നെങ്കില്‍ എന്നൊന്നും ചിന്തിക്കാറില്ല. സംവിധായകരും എഴുത്തുകാരും കഥാപാത്രങ്ങള്‍ മെനയുന്പോൾ ചിലരെ മനസില്‍ കണ്ടിട്ടുണ്ടാവും. അത് അവരെത്തേടി പോകും. എനിക്കുള്ളത് എനിക്കുവരും.

ജീവിതവുമായി സാമ്യമുള്ള വേഷങ്ങൾ

കിട്ടിയതിലേറെയും നാടന്‍വേഷങ്ങളാണ്. പ്രേക്ഷകര്‍ക്ക് നമ്മളെ കാണുമ്പോള്‍ ഒരിഷ്ടം തോന്നണം. വെറുപ്പു തോന്നാത്ത രീതിയിലുള്ള സീനുകള്‍ ചെയ്യണം. ഇത്തരം റോളുകളാകുമ്പോള്‍ നമ്മുടെ ജീവിതവുമായി എവിടെയെങ്കിലുമൊക്കെ സാമ്യമുണ്ടാകുമല്ലോ.

ആറാട്ടിൽ മോഹൻലാലിനൊപ്പവും പ്രീസ്റ്റില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ അവസരമുണ്ടായി. ആസിഫ്അലിക്കൊപ്പം കുട്ടായിയുടെ അന്നേച്ചിയായി വീണ്ടും വരണമെന്നുണ്ട്. വീനിത്, ടോവിനോ, ദുല്‍ഖര്‍ എന്നിവര്‍ക്കൊപ്പവും സിനിമ ചെയ്യണം. ഫാമിലിയാണു വലിയ സപ്പോര്‍ട്ട്. അതില്ലായിരുന്നുവെങ്കില്‍ എന്‍റെ കരിയര്‍ ഇവിടെവരെ എത്തില്ലായിരുന്നു.

ടി.ജി. ബൈജുനാഥ്