ശിശിരകാല മേഘമിഥുന... യയ്യയാ യാദവ എനിക്കറിയാം...
1996 ൽ ദേവരാഗം എന്ന സിനിമയ്ക്ക് എം.ഡി.രാജേന്ദ്രനെഴുതിയ ഈ ഗാനങ്ങൾക്കു സംഗീതം നല്കിയത് എം.എം. കീരവാണിയാണ്. അന്ന് കീരവാണിയെ സിനിമാലോകത്ത് അധികമാരും അറിയില്ല. ഈ പുതിയ സംഗീതസംവിധായകൻ ശരിയാകുമോ എന്നുപോലും സിനിമയിലെ സഹപ്രവർത്തകർ സംവിധായകൻ ഭരതനോടു ചോദിച്ച കാലം.
എം.ഡി. രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ ഒരു പുതുമുഖ സംഗീത സംവിധായകൻ എന്ന നിലയിലെ അടുപ്പം മാത്രം. ദേവരാഗം സിനിമയും അതിലെ ഗാനങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതു പഴയകഥ. ഇനി 2023 ലേയ്ക്കു കടക്കാം. എം.ഡി. രാജേന്ദ്രൻതന്നെ അക്കഥ പറയും.
‘2023 ൽ ലോക ബഹുമതിയായ ഓസ്കാർ കീരവാണിക്കു ലഭിച്ചതുമുതൽ എന്നെ അന്വേഷിച്ച് മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരാധകരും എത്തിത്തുടങ്ങി. സത്യം പറഞ്ഞാൽ എനിക്ക് ഓസ്കാർ കിട്ടിയ അനുഭവം പോലെയായി മാറി.’
എം.ഡി. രാജേന്ദ്രൻ പറയുന്നു. തന്റെ ഗാനവഴികളിലെ ഇത്തരം അനുഭവങ്ങൾ നർമംകലർത്തി ഇദ്ദേഹം പറയുമെങ്കിലും രാജേന്ദ്രനോടുള്ള ആദരം ആസ്വാദകരുടെയുള്ളിൽ ഇന്നും നിറഞ്ഞു തുളുന്പുക തന്നെയാണ്. ‘സുന്ദരി, സുന്ദരി നിൻ തുന്പു കെട്ടിയിട്ട ചുരുൾ മുടിയിൽ...’ ‘ഹിമശൈല സൈകദ ഭൂമിയിൽ നിന്ന് നീ പ്രണയപ്രവാഹമായി വന്നു...’ ‘കുറുനിരയോ...’ ‘വാചാലം നിൻ മൗനവും എൻ മൗനവും’ തുടങ്ങിയ ഗാനങ്ങൾ മറക്കാനാവില്ല. ഗാനങ്ങൾ മാത്രമല്ല ഓരോ ഗാനങ്ങൾക്കു പിന്നിലെ കഥകളും അവിസ്മരണീയങ്ങളാണ്.
മോചനം എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചാണ് തുടക്കം. ജി. ദേവരാജന്റെ സംഗീതത്തിൽ പിറന്ന ‘ആദ്യവസന്തം പോലെ ആദ്യസുഗന്ധം പോലെ’ ‘വന്ധ്യമേഘങ്ങളെ...’ തുടങ്ങിയ ഗാനങ്ങളൊക്കെ ഇന്നും ആസ്വാദകർ നെഞ്ചേറ്റുന്നു.
1979ൽ സിനിമാരംഗത്ത് എത്തിയ രാജേന്ദ്രൻ 2023ലും സജീവമാണ്. ഫൈനൽ എന്ന സിനിമയിൽ നവ സംഗീത സംവിധായകൻ കൈലാസ് മേനോനുവേണ്ടിയും ഗാനമെഴുതി.
ഇപ്പോൾ സംഗീതസംവിധായകനായും തിളങ്ങുകയാണ് നല്ലൊരു ഗായകൻകൂടിയായ എം.ഡി. രാജേന്ദ്രൻ. ഇദ്ദേഹം രചനയും സംഗീതവും പകർന്ന മൗനം എന്ന സിനിമയിലെ ‘കുറി വരച്ചാലും കുരിശു വരച്ചാലും കുന്പിട്ട് നിസ്കരിച്ചാലും...’ എന്ന യേശുദാസ് ആലപിച്ച ഗാനത്തിനിപ്പോൾ വലിയ മാനം വന്നിരിക്കുകയാണ്.
ഹിന്ദിയിലും തമിഴിലും എം.ഡി.രാജേന്ദ്രൻതന്നെ മൊഴിമാറ്റം നടത്തിയ ഈ ഗാനം ഇന്ത്യയുടെ മതേതരത്വത്തിന്റെ അടയാളമായി മാറി. എസ്.പി.ബാലസുബ്രഹ്മണ്യം തൃശൂരിൽ നടന്ന ഒരു ചടങ്ങിൽ ഈ ഗാനം ദേശീയഗാനം പോലെ മഹത്വമുള്ളതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എസ്. മഞ്ജുളാദേവി
1996 ൽ ദേവരാഗം എന്ന സിനിമയ്ക്ക് എം.ഡി.രാജേന്ദ്രനെഴുതിയ ഈ ഗാനങ്ങൾക്കു സംഗീതം നല്കിയത് എം.എം. കീരവാണിയാണ്. അന്ന് കീരവാണിയെ സിനിമാലോകത്ത് അധികമാരും അറിയില്ല. ഈ പുതിയ സംഗീതസംവിധായകൻ ശരിയാകുമോ എന്നുപോലും സിനിമയിലെ സഹപ്രവർത്തകർ സംവിധായകൻ ഭരതനോടു ചോദിച്ച കാലം.
എം.ഡി. രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ ഒരു പുതുമുഖ സംഗീത സംവിധായകൻ എന്ന നിലയിലെ അടുപ്പം മാത്രം. ദേവരാഗം സിനിമയും അതിലെ ഗാനങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതു പഴയകഥ. ഇനി 2023 ലേയ്ക്കു കടക്കാം. എം.ഡി. രാജേന്ദ്രൻതന്നെ അക്കഥ പറയും.
‘2023 ൽ ലോക ബഹുമതിയായ ഓസ്കാർ കീരവാണിക്കു ലഭിച്ചതുമുതൽ എന്നെ അന്വേഷിച്ച് മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരാധകരും എത്തിത്തുടങ്ങി. സത്യം പറഞ്ഞാൽ എനിക്ക് ഓസ്കാർ കിട്ടിയ അനുഭവം പോലെയായി മാറി.’
എം.ഡി. രാജേന്ദ്രൻ പറയുന്നു. തന്റെ ഗാനവഴികളിലെ ഇത്തരം അനുഭവങ്ങൾ നർമംകലർത്തി ഇദ്ദേഹം പറയുമെങ്കിലും രാജേന്ദ്രനോടുള്ള ആദരം ആസ്വാദകരുടെയുള്ളിൽ ഇന്നും നിറഞ്ഞു തുളുന്പുക തന്നെയാണ്. ‘സുന്ദരി, സുന്ദരി നിൻ തുന്പു കെട്ടിയിട്ട ചുരുൾ മുടിയിൽ...’ ‘ഹിമശൈല സൈകദ ഭൂമിയിൽ നിന്ന് നീ പ്രണയപ്രവാഹമായി വന്നു...’ ‘കുറുനിരയോ...’ ‘വാചാലം നിൻ മൗനവും എൻ മൗനവും’ തുടങ്ങിയ ഗാനങ്ങൾ മറക്കാനാവില്ല. ഗാനങ്ങൾ മാത്രമല്ല ഓരോ ഗാനങ്ങൾക്കു പിന്നിലെ കഥകളും അവിസ്മരണീയങ്ങളാണ്.
മോചനം എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചാണ് തുടക്കം. ജി. ദേവരാജന്റെ സംഗീതത്തിൽ പിറന്ന ‘ആദ്യവസന്തം പോലെ ആദ്യസുഗന്ധം പോലെ’ ‘വന്ധ്യമേഘങ്ങളെ...’ തുടങ്ങിയ ഗാനങ്ങളൊക്കെ ഇന്നും ആസ്വാദകർ നെഞ്ചേറ്റുന്നു.
1979ൽ സിനിമാരംഗത്ത് എത്തിയ രാജേന്ദ്രൻ 2023ലും സജീവമാണ്. ഫൈനൽ എന്ന സിനിമയിൽ നവ സംഗീത സംവിധായകൻ കൈലാസ് മേനോനുവേണ്ടിയും ഗാനമെഴുതി.
ഇപ്പോൾ സംഗീതസംവിധായകനായും തിളങ്ങുകയാണ് നല്ലൊരു ഗായകൻകൂടിയായ എം.ഡി. രാജേന്ദ്രൻ. ഇദ്ദേഹം രചനയും സംഗീതവും പകർന്ന മൗനം എന്ന സിനിമയിലെ ‘കുറി വരച്ചാലും കുരിശു വരച്ചാലും കുന്പിട്ട് നിസ്കരിച്ചാലും...’ എന്ന യേശുദാസ് ആലപിച്ച ഗാനത്തിനിപ്പോൾ വലിയ മാനം വന്നിരിക്കുകയാണ്.
ഹിന്ദിയിലും തമിഴിലും എം.ഡി.രാജേന്ദ്രൻതന്നെ മൊഴിമാറ്റം നടത്തിയ ഈ ഗാനം ഇന്ത്യയുടെ മതേതരത്വത്തിന്റെ അടയാളമായി മാറി. എസ്.പി.ബാലസുബ്രഹ്മണ്യം തൃശൂരിൽ നടന്ന ഒരു ചടങ്ങിൽ ഈ ഗാനം ദേശീയഗാനം പോലെ മഹത്വമുള്ളതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എസ്. മഞ്ജുളാദേവി