വിശ്വപ്രസിദ്ധ സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാക്കി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ളേണ്ദോർഫ് തന്റെ Der Neunte Tag (ഒന്പതാം ദിവസം) എന്ന പേരിൽ നിർമിച്ച ചിത്രമാണിത്
ഒരു നൂറ്റാണ്ടോടടുക്കുന്പോഴും ലോകമനസാക്ഷിയിലും പ്രത്യേകിച്ച് യൂറോപ്പിന്റെ പൊതുബോധത്തിലും നിണമണിഞ്ഞുനിൽക്കുന്ന നീറുന്ന ഓർമയാണ് രണ്ടാം ലോകയുദ്ധവും അതോടൊപ്പം ചരിത്രം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയും. ഹോളകോസ്റ്റ് എന്നറിയപ്പെടുന്ന ഈ സംഭവത്തിനു സമാനതകളില്ല. നാസികൾ 1933ൽ ജർമനിയിൽ അധികാരത്തിലെത്തിയപ്പോൾതന്നെ യഹൂദരെയും രാഷ്ട്രീയ പ്രതിയോഗികളെയും ഉന്മൂലനം ചെയ്യാനായി കോണ്സൻട്രേഷൻ ക്യാന്പുകൾ തുടങ്ങി.
യുദ്ധത്തിൽ പിടിച്ചെടുത്ത യൂറോപ്പിന്റെ പല പ്രദേശങ്ങളിലായി ആയിരത്തിലധികം ഇത്തരം മരണശിബിരങ്ങൾ. അവിടെല്ലാമായി കൊല്ലപ്പെട്ട മനഷ്യരുടെ എണ്ണം ഒന്നരക്കോടിക്കു മുകളിണ്. നാസി ഭീകരതയ്ക്കെതിരേ ഒറ്റയായും സംഘടിതമായും അരങ്ങേറിയ ധീരമായ ചെറുത്തുനില്പുകളുടെയും രക്തസാക്ഷിത്വങ്ങളുടെയും കഥകൾകൂടി ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്. ഓർമക്കുറിപ്പുകളായും മറ്റു സാഹിത്യരൂപങ്ങളായും ചലച്ചിത്രങ്ങളായും ഈ ചരിത്രം ലഭ്യമാണ്.
വിശ്വപ്രസിദ്ധ സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാക്കി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ളേണ്ദോർഫ് തന്റെ Der Neunte Tag (ഒന്പതാം ദിവസം) എന്ന പേരിൽ നിർമിച്ച ചിത്രം ഈ വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നാസി വംശഹത്യാ ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെടാത്തതും അതേസമയം ദുർവ്യാഖ്യാന വിധേയവുമായ ഒരു വിഷയമാണിത്.
അഡോൾഫ് ഹിറ്റ്്ലറോടും നാസികളോടും കത്തോലിക്കാസഭയുടെ സമീപനം സംബന്ധിച്ച സത്യസന്ധമായ ഉൾക്കാഴ്ചകളാണ് ഷ്ളേണ്ഡോർഫ് അവതരിപ്പിക്കുന്നത്. സങ്കീർണമായ ഒരു ചരിത്രപ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ആദ്യത്തെ കോണ്സൻട്രേഷൻ ക്യാന്പായ ഡാഹാവ് പശ്ചാത്തലമാക്കി നാടകവത്കരിച്ച യഥാർഥ സംഭവങ്ങളുടെ പുനരാവിഷ്കാരമാണിത്.
മുഖ്യമായും കഥയുടെ ഉറവിടം, അവിടെ തടവുകാരനായിരുന്ന ലക്സംബർഗിലെ പ്രമുഖ വൈദികനും ബുദ്ധിജീവിയുമായിരുന്ന ഴാങ് ബർണാർദിന്റെ ഓർമക്കുറിപ്പാണ്. ഒന്നുരണ്ട് സംഭവങ്ങൾ ഇറ്റാലിയൻ എഴുത്തുകാരൻ പ്രിമോലെവിയുടെ ഒൗഷ് വിറ്റ്സ് അനുഭവങ്ങളാണ്.
1941ൽ ലക്സംബർഗ് ഹിറ്റ്ലർ പിടിച്ചെടുത്തു. ലക്സംബർഗിലെ മെത്രാനും വൈദികരും തുറന്നെതിർത്തതിനെത്തുടർന്ന് മറ്റു രാജ്യങ്ങളിൽ ചെയ്തപോലെ ഹിറ്റ്ലർ വൈദികരെയെല്ലാം അറസ്റ്റ് ചെയ്ത് കോണ്സൻട്രേഷൻ ക്യാന്പുകളിൽ അടിമവേലയ്ക്കു നിയോഗിച്ചു. പ്രതിഷേധസൂചകമായി മെത്രാൻ തന്റെ ആസ്ഥാനത്തു തടവുകാരനെപ്പോലെ കഴിഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നായി തടവിലാക്കപ്പെട്ട - മറ്റു സഭകളിലേതടക്കം - മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യാസികൾ എല്ലാംചേർന്ന് ഡാഹാവിലെ ’വൈദികബ്ലോക്കിൽ’ പ്രത്യേക തടവറയിൽ അടയ്ക്കപ്പെട്ടു. 3230 പേരുണ്ടായിരുന്നതിൽ 3000 പേർ കത്തോലിക്കർ. യുദ്ധാവസാനം ജീവനോടെ അവശേഷിച്ചത് 2760 പേർ.
തടവറയിൽ മതാനുഷ്ഠാനങ്ങൾ നടത്തുന്നവർക്ക് കൂടുതൽ ശിക്ഷകളുണ്ടാകും - അധികാധ്വാനം, പട്ടിണി, കുരിശിൽതൂക്കി വധം എന്നിങ്ങനെ. ലക്സംബർഗിലെ സഭാനേതൃത്വത്തെ വരുതിയിലാക്കാൻ അവർ ഴാങ് ബർണാർദിനെ ഉപയോഗിച്ചു നടത്തിയ വൃഥാശ്രമത്തിന്റെ കഥയാണ് ഒന്പതാം പക്കത്തിന്റെ കഥാതന്തു.
ഹെന്റി ക്രെമർ എന്ന കത്തോലിക്കാ പുരോഹിതന്റെ തീവ്രമായ ആത്മസംഘർഷങ്ങളെ ചിത്രീകരിക്കുന്ന ഒന്പതു ദിവസങ്ങളിലെ അനുഭവങ്ങളെ പ്രതീകാത്മകവും ധാർമികവുമായ വശങ്ങളോടെ പ്രേക്ഷകർക്ക് നൽകുകയാണ് ചലച്ചിത്രകാരൻ.
ഡാഹാവിലെത്തുന്ന തടവുകാരുടെ ഭീകരാനുഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭം. പ്രീസ്റ്റ് ബ്ലോക്കിനുള്ളിൽ രഹസ്യമായി കുർബാന അർപ്പിക്കപ്പെടുന്പോൾ പുറത്തു കാവൽക്കാർ അറിയാതിരിക്കാൻ കുറേപ്പേർ ഒരു മദ്യശാലപ്പാട്ടു പാടുന്നു. തടവറയുടെ പുറത്ത് കുരിശാകൃതിയിലുള്ള തൂക്കുമരത്തിൽ കൈകൾ പിറകോട്ടു ബന്ധിക്കപ്പെട്ട ഒരു വൈദിക തടവുകാരൻ ഉയർത്തപ്പെടുന്നതു കാണാം.
ക്രെമറുടെ പരീക്ഷ തുടങ്ങുന്നത് അപ്രതീക്ഷിതമായി താൻ ക്യാന്പിൽനിന്നു വീട്ടിലേക്കയയ്ക്കപ്പെടുന്പോഴാണ്. ഈ മോചനത്തിന്റെ കാരണം വീട്ടിലെത്തുന്പോഴറിയുന്നു. അമ്മ മരിച്ചുപോയിരുന്നു. സ്ഥലത്തെ നാസി ഭരണാധികാരിയുടെ ക്യാന്പിലെത്തുന്ന ക്രെമർ, അഹന്തയും ധാർഷ്ട്യവും ക്രൂരതയും സ്ഫുരിക്കുന്ന മുഖമുള്ള കമൻഡാന്റിന്റെ നിർദേശം കേൾക്കുന്പോഴാണ് കാര്യങ്ങൾ മനസിലാക്കുന്നത്. ഇയാളുമായി തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന കണ്ടുമുട്ടലുകളിലൂടെയാണ് കഥയുടെ പ്രധാന പ്രമേയങ്ങൾ ഉരുത്തിരിയുന്നത്.
ക്രെമർക്ക് അവധി കൊടുത്തിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. ഇടഞ്ഞുനിൽക്കുന്ന മെത്രാനെക്കൊണ്ട് തങ്ങൾക്കനുകൂലമായി പരസ്യപ്രസ്താവന നടത്തിക്കുക, തങ്ങളോടു സഹകരിക്കുക, അതു സാധിച്ചാൽ ക്രെമർക്കും സഹവൈദികർക്കും മോചനം കിട്ടും. എന്നാൽ സ്വയം രക്ഷപ്പെടാൻ ശ്രമിച്ചാൽ സഹവൈദികർ വധിക്കപ്പെടും. ക്രെമറുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ജനീവയിലേക്ക് രക്ഷപ്പെടാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യാനൊരുങ്ങുകയുമാണ്.
രക്ഷപ്പെടാനുള്ള സാധ്യതയ്ക്കും മരണഭീഷണിക്കുമിടയിൽ തീരുമാനമെടുക്കുന്നത് എളുപ്പമല്ല. കടുത്ത മാനസിക, ധാർമിക സംഘർഷത്തിന്റെ ഭാരവുമായി ക്രെമർ മെത്രാനെ സന്ദർശിക്കുന്നു. അവരുടെ സംഭാഷണവേളയിൽ ക്രെമർ അനുഭവിക്കുന്ന മനോവ്യഥ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാൽ മെത്രാൻ നിലപാടു മാറ്റില്ലെന്നു തീർച്ചയായപ്പോൾ ക്രെമർക്ക് സ്വന്തം നിലപാട് എന്തായിരിക്കണം എന്നതാണ് പ്രശ്നം.
ഗെബ്ഹാർട്ടുമായി കാണുന്ന സന്ദർഭങ്ങളിലൊന്നിൽ, ഈ നാസി തന്റേതായ ഒരു ദൈവശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സെമിനാരി ഉപേക്ഷിച്ചു നാസിയായ ഗെബ്ഹാർട്ടിന്റെ ദർശനത്തിൽ ലോകത്തെ നന്നാക്കാള്ള വഴി രാഷ്ട്രീയമാണ്. സുവിശേഷത്തിലെ യഥാർഥ നായകൻ യൂദാസാണെന്നയാൾ വാദിക്കുന്നു. എന്തെന്നാൽ യൂദാസ് ഒറ്റുകൊടുത്തതിനാലല്ലേ കുരിശാരോഹണവും പുനരുത്ഥാനവും സംഭവിച്ചതും തുടർന്നു സഭ ഉണ്ടായതും?
പരോക്ഷമായി ക്രെമറിനെ ഒരു യൂദാസാകാൻ ക്ഷണിക്കുകയാണ് ഗെബ്ഹാർട്ട്. എന്നാൽ ക്രെമർ തന്റെ തീരുമാനത്തിലെത്തിക്കഴിഞ്ഞു. നാസിയുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് അദ്ദേഹം സഹനം ഏറ്റെടുക്കുകയാണ്. തന്റെ തീരുമാനം എഴുതിയ കത്തുമായിട്ടാണ് ഗെബ്ഹാർട്ടിനെ ഒടുവിൽ കാണാൻ ചെല്ലുന്നത്. പ്രക്ഷുബ്ധനായ അയാൾ തോക്കുചൂണ്ടി ക്രെമറെ പുറത്താക്കുന്നു.
ക്രെമർ വീണ്ടും ഡാഹാവിലേക്ക്. തിരികെ എത്തുന്പോൾ വിശക്കുന്ന തന്റെ സഹതടവുകാരെ കരുതി കുറച്ചു സോസേജ് ഒളിച്ചുകടത്തിക്കൊണ്ടാണ് എത്തുന്നത്. സമാപനരംഗങ്ങളിൽ ക്രെമർ അതു മുറിച്ചു ചെറിയ കഷണങ്ങളാക്കി പങ്കുവയ്ക്കുന്നതു കാണാം. കുരിശാരോഹണത്തിന്റെയും ബലിയുടെയും സൂചകമായി, സഹനത്തിലുള്ള പങ്കാളിത്തമായി. സംവിധാനം, അഭിനയം എന്നീ മേഖലകളിൽ ഈ ചിത്രം അവാർഡുകൾ നേടി.
ജിജി ജോസഫ് കൂട്ടുമ്മേൽ
ഒരു നൂറ്റാണ്ടോടടുക്കുന്പോഴും ലോകമനസാക്ഷിയിലും പ്രത്യേകിച്ച് യൂറോപ്പിന്റെ പൊതുബോധത്തിലും നിണമണിഞ്ഞുനിൽക്കുന്ന നീറുന്ന ഓർമയാണ് രണ്ടാം ലോകയുദ്ധവും അതോടൊപ്പം ചരിത്രം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയും. ഹോളകോസ്റ്റ് എന്നറിയപ്പെടുന്ന ഈ സംഭവത്തിനു സമാനതകളില്ല. നാസികൾ 1933ൽ ജർമനിയിൽ അധികാരത്തിലെത്തിയപ്പോൾതന്നെ യഹൂദരെയും രാഷ്ട്രീയ പ്രതിയോഗികളെയും ഉന്മൂലനം ചെയ്യാനായി കോണ്സൻട്രേഷൻ ക്യാന്പുകൾ തുടങ്ങി.
യുദ്ധത്തിൽ പിടിച്ചെടുത്ത യൂറോപ്പിന്റെ പല പ്രദേശങ്ങളിലായി ആയിരത്തിലധികം ഇത്തരം മരണശിബിരങ്ങൾ. അവിടെല്ലാമായി കൊല്ലപ്പെട്ട മനഷ്യരുടെ എണ്ണം ഒന്നരക്കോടിക്കു മുകളിണ്. നാസി ഭീകരതയ്ക്കെതിരേ ഒറ്റയായും സംഘടിതമായും അരങ്ങേറിയ ധീരമായ ചെറുത്തുനില്പുകളുടെയും രക്തസാക്ഷിത്വങ്ങളുടെയും കഥകൾകൂടി ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്. ഓർമക്കുറിപ്പുകളായും മറ്റു സാഹിത്യരൂപങ്ങളായും ചലച്ചിത്രങ്ങളായും ഈ ചരിത്രം ലഭ്യമാണ്.
വിശ്വപ്രസിദ്ധ സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാക്കി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ളേണ്ദോർഫ് തന്റെ Der Neunte Tag (ഒന്പതാം ദിവസം) എന്ന പേരിൽ നിർമിച്ച ചിത്രം ഈ വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നാസി വംശഹത്യാ ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെടാത്തതും അതേസമയം ദുർവ്യാഖ്യാന വിധേയവുമായ ഒരു വിഷയമാണിത്.
അഡോൾഫ് ഹിറ്റ്്ലറോടും നാസികളോടും കത്തോലിക്കാസഭയുടെ സമീപനം സംബന്ധിച്ച സത്യസന്ധമായ ഉൾക്കാഴ്ചകളാണ് ഷ്ളേണ്ഡോർഫ് അവതരിപ്പിക്കുന്നത്. സങ്കീർണമായ ഒരു ചരിത്രപ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ആദ്യത്തെ കോണ്സൻട്രേഷൻ ക്യാന്പായ ഡാഹാവ് പശ്ചാത്തലമാക്കി നാടകവത്കരിച്ച യഥാർഥ സംഭവങ്ങളുടെ പുനരാവിഷ്കാരമാണിത്.
മുഖ്യമായും കഥയുടെ ഉറവിടം, അവിടെ തടവുകാരനായിരുന്ന ലക്സംബർഗിലെ പ്രമുഖ വൈദികനും ബുദ്ധിജീവിയുമായിരുന്ന ഴാങ് ബർണാർദിന്റെ ഓർമക്കുറിപ്പാണ്. ഒന്നുരണ്ട് സംഭവങ്ങൾ ഇറ്റാലിയൻ എഴുത്തുകാരൻ പ്രിമോലെവിയുടെ ഒൗഷ് വിറ്റ്സ് അനുഭവങ്ങളാണ്.
1941ൽ ലക്സംബർഗ് ഹിറ്റ്ലർ പിടിച്ചെടുത്തു. ലക്സംബർഗിലെ മെത്രാനും വൈദികരും തുറന്നെതിർത്തതിനെത്തുടർന്ന് മറ്റു രാജ്യങ്ങളിൽ ചെയ്തപോലെ ഹിറ്റ്ലർ വൈദികരെയെല്ലാം അറസ്റ്റ് ചെയ്ത് കോണ്സൻട്രേഷൻ ക്യാന്പുകളിൽ അടിമവേലയ്ക്കു നിയോഗിച്ചു. പ്രതിഷേധസൂചകമായി മെത്രാൻ തന്റെ ആസ്ഥാനത്തു തടവുകാരനെപ്പോലെ കഴിഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നായി തടവിലാക്കപ്പെട്ട - മറ്റു സഭകളിലേതടക്കം - മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യാസികൾ എല്ലാംചേർന്ന് ഡാഹാവിലെ ’വൈദികബ്ലോക്കിൽ’ പ്രത്യേക തടവറയിൽ അടയ്ക്കപ്പെട്ടു. 3230 പേരുണ്ടായിരുന്നതിൽ 3000 പേർ കത്തോലിക്കർ. യുദ്ധാവസാനം ജീവനോടെ അവശേഷിച്ചത് 2760 പേർ.
തടവറയിൽ മതാനുഷ്ഠാനങ്ങൾ നടത്തുന്നവർക്ക് കൂടുതൽ ശിക്ഷകളുണ്ടാകും - അധികാധ്വാനം, പട്ടിണി, കുരിശിൽതൂക്കി വധം എന്നിങ്ങനെ. ലക്സംബർഗിലെ സഭാനേതൃത്വത്തെ വരുതിയിലാക്കാൻ അവർ ഴാങ് ബർണാർദിനെ ഉപയോഗിച്ചു നടത്തിയ വൃഥാശ്രമത്തിന്റെ കഥയാണ് ഒന്പതാം പക്കത്തിന്റെ കഥാതന്തു.
ഹെന്റി ക്രെമർ എന്ന കത്തോലിക്കാ പുരോഹിതന്റെ തീവ്രമായ ആത്മസംഘർഷങ്ങളെ ചിത്രീകരിക്കുന്ന ഒന്പതു ദിവസങ്ങളിലെ അനുഭവങ്ങളെ പ്രതീകാത്മകവും ധാർമികവുമായ വശങ്ങളോടെ പ്രേക്ഷകർക്ക് നൽകുകയാണ് ചലച്ചിത്രകാരൻ.
ഡാഹാവിലെത്തുന്ന തടവുകാരുടെ ഭീകരാനുഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭം. പ്രീസ്റ്റ് ബ്ലോക്കിനുള്ളിൽ രഹസ്യമായി കുർബാന അർപ്പിക്കപ്പെടുന്പോൾ പുറത്തു കാവൽക്കാർ അറിയാതിരിക്കാൻ കുറേപ്പേർ ഒരു മദ്യശാലപ്പാട്ടു പാടുന്നു. തടവറയുടെ പുറത്ത് കുരിശാകൃതിയിലുള്ള തൂക്കുമരത്തിൽ കൈകൾ പിറകോട്ടു ബന്ധിക്കപ്പെട്ട ഒരു വൈദിക തടവുകാരൻ ഉയർത്തപ്പെടുന്നതു കാണാം.
ക്രെമറുടെ പരീക്ഷ തുടങ്ങുന്നത് അപ്രതീക്ഷിതമായി താൻ ക്യാന്പിൽനിന്നു വീട്ടിലേക്കയയ്ക്കപ്പെടുന്പോഴാണ്. ഈ മോചനത്തിന്റെ കാരണം വീട്ടിലെത്തുന്പോഴറിയുന്നു. അമ്മ മരിച്ചുപോയിരുന്നു. സ്ഥലത്തെ നാസി ഭരണാധികാരിയുടെ ക്യാന്പിലെത്തുന്ന ക്രെമർ, അഹന്തയും ധാർഷ്ട്യവും ക്രൂരതയും സ്ഫുരിക്കുന്ന മുഖമുള്ള കമൻഡാന്റിന്റെ നിർദേശം കേൾക്കുന്പോഴാണ് കാര്യങ്ങൾ മനസിലാക്കുന്നത്. ഇയാളുമായി തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന കണ്ടുമുട്ടലുകളിലൂടെയാണ് കഥയുടെ പ്രധാന പ്രമേയങ്ങൾ ഉരുത്തിരിയുന്നത്.
ക്രെമർക്ക് അവധി കൊടുത്തിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. ഇടഞ്ഞുനിൽക്കുന്ന മെത്രാനെക്കൊണ്ട് തങ്ങൾക്കനുകൂലമായി പരസ്യപ്രസ്താവന നടത്തിക്കുക, തങ്ങളോടു സഹകരിക്കുക, അതു സാധിച്ചാൽ ക്രെമർക്കും സഹവൈദികർക്കും മോചനം കിട്ടും. എന്നാൽ സ്വയം രക്ഷപ്പെടാൻ ശ്രമിച്ചാൽ സഹവൈദികർ വധിക്കപ്പെടും. ക്രെമറുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ജനീവയിലേക്ക് രക്ഷപ്പെടാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യാനൊരുങ്ങുകയുമാണ്.
രക്ഷപ്പെടാനുള്ള സാധ്യതയ്ക്കും മരണഭീഷണിക്കുമിടയിൽ തീരുമാനമെടുക്കുന്നത് എളുപ്പമല്ല. കടുത്ത മാനസിക, ധാർമിക സംഘർഷത്തിന്റെ ഭാരവുമായി ക്രെമർ മെത്രാനെ സന്ദർശിക്കുന്നു. അവരുടെ സംഭാഷണവേളയിൽ ക്രെമർ അനുഭവിക്കുന്ന മനോവ്യഥ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാൽ മെത്രാൻ നിലപാടു മാറ്റില്ലെന്നു തീർച്ചയായപ്പോൾ ക്രെമർക്ക് സ്വന്തം നിലപാട് എന്തായിരിക്കണം എന്നതാണ് പ്രശ്നം.
ഗെബ്ഹാർട്ടുമായി കാണുന്ന സന്ദർഭങ്ങളിലൊന്നിൽ, ഈ നാസി തന്റേതായ ഒരു ദൈവശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സെമിനാരി ഉപേക്ഷിച്ചു നാസിയായ ഗെബ്ഹാർട്ടിന്റെ ദർശനത്തിൽ ലോകത്തെ നന്നാക്കാള്ള വഴി രാഷ്ട്രീയമാണ്. സുവിശേഷത്തിലെ യഥാർഥ നായകൻ യൂദാസാണെന്നയാൾ വാദിക്കുന്നു. എന്തെന്നാൽ യൂദാസ് ഒറ്റുകൊടുത്തതിനാലല്ലേ കുരിശാരോഹണവും പുനരുത്ഥാനവും സംഭവിച്ചതും തുടർന്നു സഭ ഉണ്ടായതും?
പരോക്ഷമായി ക്രെമറിനെ ഒരു യൂദാസാകാൻ ക്ഷണിക്കുകയാണ് ഗെബ്ഹാർട്ട്. എന്നാൽ ക്രെമർ തന്റെ തീരുമാനത്തിലെത്തിക്കഴിഞ്ഞു. നാസിയുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് അദ്ദേഹം സഹനം ഏറ്റെടുക്കുകയാണ്. തന്റെ തീരുമാനം എഴുതിയ കത്തുമായിട്ടാണ് ഗെബ്ഹാർട്ടിനെ ഒടുവിൽ കാണാൻ ചെല്ലുന്നത്. പ്രക്ഷുബ്ധനായ അയാൾ തോക്കുചൂണ്ടി ക്രെമറെ പുറത്താക്കുന്നു.
ക്രെമർ വീണ്ടും ഡാഹാവിലേക്ക്. തിരികെ എത്തുന്പോൾ വിശക്കുന്ന തന്റെ സഹതടവുകാരെ കരുതി കുറച്ചു സോസേജ് ഒളിച്ചുകടത്തിക്കൊണ്ടാണ് എത്തുന്നത്. സമാപനരംഗങ്ങളിൽ ക്രെമർ അതു മുറിച്ചു ചെറിയ കഷണങ്ങളാക്കി പങ്കുവയ്ക്കുന്നതു കാണാം. കുരിശാരോഹണത്തിന്റെയും ബലിയുടെയും സൂചകമായി, സഹനത്തിലുള്ള പങ്കാളിത്തമായി. സംവിധാനം, അഭിനയം എന്നീ മേഖലകളിൽ ഈ ചിത്രം അവാർഡുകൾ നേടി.
ജിജി ജോസഫ് കൂട്ടുമ്മേൽ