+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീഫ് വിപ്പ് ജയരാജും ഇനി താരം

ഡോ. എൻ.ജയരാജ് പ്രധാന വേഷത്തിൽ അഭിനയിച്ച ഇരട്ട ചങ്കൻ 18ന് തിയറ്ററുകളിലെത്തും. ജയരാജിനൊപ്പം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും ഈ ചിത്രത്തിൽ അഭിനയിക്
ചീഫ് വിപ്പ് ജയരാജും ഇനി താരം
ഡോ. എൻ.ജയരാജ് പ്രധാന വേഷത്തിൽ അഭിനയിച്ച ഇരട്ട ചങ്കൻ 18ന് തിയറ്ററുകളിലെത്തും. ജയരാജിനൊപ്പം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കാഞ്ഞിരപ്പള്ളി എംഎൽഎയും സംസ്ഥാന ഗവ. ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് ഇനി വെള്ളിത്തിരയിലും. ജയരാജ് പ്രധാന വേഷത്തിൽ അഭിനയിച്ച ഇരട്ടചങ്കൻ എന്ന സിനിമ 18ന് തിയറ്ററുകളിലെത്തും. ജയരാജിനൊപ്പം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഡ്ജിയുടെ റോളിലാണ് ഇദ്ദേഹം എത്തുന്നത്.

കോളജുകളിലെ ലഹരിമരുന്ന് വിൽപനയും സോഷ്യൽ മീഡിയയുടെ ദൂഷിത സ്വാധീനവുമാണ് ഇരട്ടചങ്കൻ ചിത്രത്തിന്‍റെ പ്രമേയം. വാഴൂർ എൻഎസ്എസ് കോളജിൽ അധ്യാപകനായിരിക്കെ രാഷ്ട്രീയത്തിലെത്തിയ ജയരാജ് ഈ സിനിമയിലും റിട്ടയേഡ് അധ്യാപകന്‍റെ റോളാണ് ചെയ്യുന്നത്. ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിലെ പൂർവവിദ്യാർഥി ജോണി ആശംസയാണ് കഥയും ഛായഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ലഹരിമരുന്നിന് അടിമപ്പെട്ട ഒരു വ്യക്തി നടത്തുന്ന കൊലപാതകമാണ് സിനിമയുടെ സാരം. കൊലക്കേസ് പ്രതിയുടെ ബന്ധുവായിട്ടാണ് ജയരാജ് എത്തുന്നത്. സിനിമ ചെറുപ്പം മുതൽക്കെ ജയരാജിനു വലിയ ആവേശമായിരുന്നു. ജൻമനാടായ കറുകച്ചാലിലെ ഓലമേഞ്ഞ മോഡേണ്‍ ടാക്കീസിലാണ് സിനിമ കാഴ്ചയുടെ തുടക്കം.

അച്ഛൻ കെ. നാരായണക്കുറുപ്പ് മന്ത്രിയായിരുന്ന പിൽക്കാലത്ത് തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ സിനിമ കാണുമായിരുന്നു. സത്യനും നസീറും രാജ്കപൂറും സുനിൽ ദത്തുമൊക്കെ അഭിനയിച്ച സിനിമകൾ കണ്ടു സായൂജ്യമടഞ്ഞിരുന്ന യൗവ്വനകാലം. സ്കൂൾ, കോളജ് കാലഘട്ടത്തിൽ നാടകാഭിനയത്തിലൂടെ ശ്രദ്ധേയനായിരുന്ന ജയരാജ് അധ്യാപന കാലഘട്ടത്തിൽ കുട്ടികളുടെ നിരവധി നാടകങ്ങൾക്കു കഥയെഴുതുകയും കലാപരിപാടികൾക്കു നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ഞാൻ അനശ്വരൻ, സേ നോ, നിപ്പ എന്നീ സിനിമകളിൽ ഇദ്ദേഹം മുന്പ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമണ് ഇരട്ടചങ്കനിലെ ജയരാജിന്‍റെ മാഷ് എന്ന കഥാപാത്രം. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നായകനെ സഹായിക്കാനെത്തുന്ന ഒരു അധ്യാപകനാണ്.

മൊബൈൽ ഫോണിന്‍റെ ചാറ്റിംഗിൽ കുടുങ്ങിയ നിരപരാധിയായ ഒരു ചെറുപ്പക്കാരൻ കുറ്റവാളിയെന്നു മുദ്രകുത്തപ്പെടുന്നതും യഥാർഥ കുറ്റവാളി മറഞ്ഞിരുന്നു രക്ഷപ്പെടാനായി നടത്തുന്ന ഒറ്റയാൾ പോരാട്ടവുമാണ് കഥാസാരം. വരുണ്‍ ദേവാണ് നായകൻ. ക്രിസ്തു ജ്യോതി കോളജ് വിദ്യാർഥികൾ, സർഗക്ഷേത്രയിലെ കലാകാരന്മാർ എന്നിവർക്കൊപ്പം നിരവധി പ്രമുഖരും വേഷമിടുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‍റെ സഹായത്തോടെയാണ് ചിത്രം നിർമിക്കുന്നത്.

ജിബിൻ പാലാ