സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ദീപം പരത്തുകയാണ് കുക്കി വിഭാഗക്കാരനായ ഡൊൻജലാൽ ഹോപ്പിക്കും മെയ്തെയ് വിഭാഗക്കാരിയായ ഭാര്യ രെബതിയും
മൂന്നു മാസമായി തുടരുന്ന കലാപം മണിപ്പുരിലെ ജനങ്ങളെ വിഭജിച്ചുകഴിഞ്ഞു. സ്നേഹത്തിലും സൗഹാർദത്തിലും കഴിഞ്ഞിരുന്ന ജനത മൂന്നു മാസമായി ശത്രുരാജ്യങ്ങളിലെ ജനങ്ങളെപ്പോലെയാണു പരസ്പരം കാണുന്നത്. ഉള്ളിൽ വിദ്വേഷത്തിന്റെ കനലുള്ളതിനാൽ തമ്മിൽ കാണാൻപോലും ആഗ്രഹിക്കുന്നില്ല. ആഗ്രഹമുണ്ടെങ്കിലും അതിനു ചില ശക്തികൾ സമ്മതിക്കുന്നില്ലെന്നതായിരിക്കും ശരി.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ അന്തരീക്ഷത്തിൽ സ്നേഹത്തിന്റെ യും സൗഹാർദത്തിന്റെയും ദീപം പരത്തുകയാണ് കുക്കി വിഭാഗക്കാരനായ ഡൊൻജലാൽ ഹോക്കിപ്പും മെയ്തെയ് വിഭാഗക്കാരിയായ ഭാര്യ രെബതിയും. കാംഗ്പൊക്പി ജില്ലയിലെ ന്യൂകെയ്തൽമാൻബിയിലുള്ള എമ ഫൗണ്ടേഷൻ എന്ന അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരാണ് ഈ ദന്പതികൾ.
മക്കളില്ലാത്ത ഈ ദന്പതികൾ പത്തുവർഷത്തിലേറെയായി മൂന്നു വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള 18 അനാഥബാല്യങ്ങളെ സ്വന്തം മക്കളായി കണ്ടു സംരക്ഷണമേകുന്നു.വിദ്യാഭ്യാസം നൽകുന്നു. മെയ്തെയ്, കുക്കി തുടങ്ങി വിവിധ ഗോത്രവിഭാഗങ്ങളിൽപ്പെട്ട കുരുന്നുകളെ വംശീയ വേർതിരിവ് അറിയിക്കാതെ വളർത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഉത്തമ പൗരന്മാരാക്കി കുട്ടികളെ വളർത്തുകയെന്നതാണു തങ്ങളുടെ ലക്ഷ്യമെന്ന് ഈ ദന്പതികൾ പറയുന്പോൾ അവർക്കുള്ളിലെ മാനവികത എത്രമാത്രമെന്നു വ്യക്തമാണ്.
ഈ അനാഥമന്ദിരം സ്ഥിതിചെയ്യുന്നത് മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ വെസ്റ്റ് ജില്ലയുടെയും കുക്കി ഭൂരിപക്ഷ കാംഗ്പൊക്പി ജില്ലയുടെയും അതിർത്തിയിലാണ്. ഇരുവിഭാഗത്തിൽപ്പെട്ട ദന്പതികൾ നടത്തുന്ന ഈ അനാഥമന്ദിരത്തിന്റെ സാന്നിധ്യം മൂലം പ്രദേശം കലാപത്തിൽനിന്ന് ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നു മാസമായി മണിപ്പുരിന്റെ ഇതരഭാഗങ്ങളിലെല്ലാം കലാപം രൂക്ഷമായപ്പോഴും ഇവിടെനിന്ന് യാതൊരു അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സമാധാന-സൗഹാർദ ജീവിതത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു സമുദായങ്ങളിൽപ്പെട്ട ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണു ദന്പതികൾ പറയുന്നത്.
സംസ്ഥാനത്ത് കുക്കി-മെയ്തെയ് വംശീയ വിഭജനം അതിരൂക്ഷമായിരിക്കുകയാണെങ്കിലും ഇതറിയാതെയാണ് കുട്ടികൾ വളരുന്നതെന്നും കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ ഭാഷകൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും ദന്പതികൾ പറയുന്നു.
മണിപ്പുരിൽ സമാധാനം പുനസ്ഥാപിതമാക്കാൻ സ്നേഹത്തിനു മാത്രമേ കഴിയൂവെന്നാണ് രെബതി പറയുന്നത്. ദന്പതികളുടെ ജീവകാരുണ്യപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയുമായി തദ്ദേശവാസികളും തൊട്ടടുത്തുള്ള വിഭാഗമായ ആസാം റൈഫിൾസ് ക്യാന്പിലെ സൈനികരും ഒപ്പമുണ്ട്. ന്യൂകെയ്തൽമാൻബിയിലെ ആസാം റൈഫിൾസ് സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്.
എന്നാൽ, കലാപത്തെത്തുടർന്ന് പഠനം നിലച്ചിരിക്കുകയാണ്. ഇതോടെ ദന്പതികൾതന്നെയാണ് ഇപ്പോൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്.
മൂന്നു മാസമായി തുടരുന്ന കലാപം മണിപ്പുരിലെ ജനങ്ങളെ വിഭജിച്ചുകഴിഞ്ഞു. സ്നേഹത്തിലും സൗഹാർദത്തിലും കഴിഞ്ഞിരുന്ന ജനത മൂന്നു മാസമായി ശത്രുരാജ്യങ്ങളിലെ ജനങ്ങളെപ്പോലെയാണു പരസ്പരം കാണുന്നത്. ഉള്ളിൽ വിദ്വേഷത്തിന്റെ കനലുള്ളതിനാൽ തമ്മിൽ കാണാൻപോലും ആഗ്രഹിക്കുന്നില്ല. ആഗ്രഹമുണ്ടെങ്കിലും അതിനു ചില ശക്തികൾ സമ്മതിക്കുന്നില്ലെന്നതായിരിക്കും ശരി.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ അന്തരീക്ഷത്തിൽ സ്നേഹത്തിന്റെ യും സൗഹാർദത്തിന്റെയും ദീപം പരത്തുകയാണ് കുക്കി വിഭാഗക്കാരനായ ഡൊൻജലാൽ ഹോക്കിപ്പും മെയ്തെയ് വിഭാഗക്കാരിയായ ഭാര്യ രെബതിയും. കാംഗ്പൊക്പി ജില്ലയിലെ ന്യൂകെയ്തൽമാൻബിയിലുള്ള എമ ഫൗണ്ടേഷൻ എന്ന അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരാണ് ഈ ദന്പതികൾ.
മക്കളില്ലാത്ത ഈ ദന്പതികൾ പത്തുവർഷത്തിലേറെയായി മൂന്നു വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള 18 അനാഥബാല്യങ്ങളെ സ്വന്തം മക്കളായി കണ്ടു സംരക്ഷണമേകുന്നു.വിദ്യാഭ്യാസം നൽകുന്നു. മെയ്തെയ്, കുക്കി തുടങ്ങി വിവിധ ഗോത്രവിഭാഗങ്ങളിൽപ്പെട്ട കുരുന്നുകളെ വംശീയ വേർതിരിവ് അറിയിക്കാതെ വളർത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഉത്തമ പൗരന്മാരാക്കി കുട്ടികളെ വളർത്തുകയെന്നതാണു തങ്ങളുടെ ലക്ഷ്യമെന്ന് ഈ ദന്പതികൾ പറയുന്പോൾ അവർക്കുള്ളിലെ മാനവികത എത്രമാത്രമെന്നു വ്യക്തമാണ്.
ഈ അനാഥമന്ദിരം സ്ഥിതിചെയ്യുന്നത് മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ വെസ്റ്റ് ജില്ലയുടെയും കുക്കി ഭൂരിപക്ഷ കാംഗ്പൊക്പി ജില്ലയുടെയും അതിർത്തിയിലാണ്. ഇരുവിഭാഗത്തിൽപ്പെട്ട ദന്പതികൾ നടത്തുന്ന ഈ അനാഥമന്ദിരത്തിന്റെ സാന്നിധ്യം മൂലം പ്രദേശം കലാപത്തിൽനിന്ന് ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നു മാസമായി മണിപ്പുരിന്റെ ഇതരഭാഗങ്ങളിലെല്ലാം കലാപം രൂക്ഷമായപ്പോഴും ഇവിടെനിന്ന് യാതൊരു അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സമാധാന-സൗഹാർദ ജീവിതത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു സമുദായങ്ങളിൽപ്പെട്ട ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണു ദന്പതികൾ പറയുന്നത്.
സംസ്ഥാനത്ത് കുക്കി-മെയ്തെയ് വംശീയ വിഭജനം അതിരൂക്ഷമായിരിക്കുകയാണെങ്കിലും ഇതറിയാതെയാണ് കുട്ടികൾ വളരുന്നതെന്നും കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ ഭാഷകൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും ദന്പതികൾ പറയുന്നു.
മണിപ്പുരിൽ സമാധാനം പുനസ്ഥാപിതമാക്കാൻ സ്നേഹത്തിനു മാത്രമേ കഴിയൂവെന്നാണ് രെബതി പറയുന്നത്. ദന്പതികളുടെ ജീവകാരുണ്യപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയുമായി തദ്ദേശവാസികളും തൊട്ടടുത്തുള്ള വിഭാഗമായ ആസാം റൈഫിൾസ് ക്യാന്പിലെ സൈനികരും ഒപ്പമുണ്ട്. ന്യൂകെയ്തൽമാൻബിയിലെ ആസാം റൈഫിൾസ് സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്.
എന്നാൽ, കലാപത്തെത്തുടർന്ന് പഠനം നിലച്ചിരിക്കുകയാണ്. ഇതോടെ ദന്പതികൾതന്നെയാണ് ഇപ്പോൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്.