പോട്ടംകിൻ യുദ്ധക്കപ്പലിന്‍റെ ചരിത്ര സഞ്ചാരം

01:32 AM Jul 30, 2023 | Deepika.com
1905ൽ കരിങ്കടൽ തീരത്തുള്ള ‍ഒഡേസ തുറമുഖത്തു നടന്ന നാവിക കലാപത്തെ ആസ്പദമാക്കി ഐസൻസ്റ്റൈൻ സംവിധാനം ചെയ്ത "ബാറ്റിൽഷിപ്പ് പോട്ടംകിൻ' വിശ്വ സിനിമയിൽ അനന്യമായ ഒരു സ്ഥാനം കൈവരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ചലച്ചിത്ര മാധ്യമം ശൈശവം പിന്നിട്ട് വിപുലമായ സാമൂഹിക സ്വാധീന ശക്തിയുള്ള കലാരൂപമെന്ന നിലയിലേക്കുയരാൻ തുടങ്ങി. സിനിമയുടെ സംവേദനശക്തി തിരിച്ചറിഞ്ഞ രാഷ്ട്രത്തലവൻമാരും വിപ്ലവകാരികളുമൊക്കെ ഈ മാധ്യമത്തെ നന്നായി പ്രയോജനപ്പെടുത്തി.

പ്രതിഭാശാലികളായ അനേകം കലാകാരൻമാരും സാങ്കേതിക വിദഗ്ധരും സിനിമയെ വളർത്തി. സിനിമയ്ക്കു സ്വന്തമായ ഒരു ഭാഷതന്നെ രൂപപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. അവരിൽ എടുത്തു പറയപ്പെടേണ്ട പേരാണ് സെർജി ഐസൻസ്റ്റൈൻ. റഷ്യൻ വിപ്ലവം കൊടുന്പിരി കൊള്ളുന്ന കാലത്ത് കമ്യൂണിസത്തിന്‍റെ പ്രചാരണം ലക്ഷ്യംവച്ച് ലെനിൻ ചലച്ചിത്രത്തെ പ്രത്സാഹിപ്പിച്ചു.

1924ൽ മോസ്ഫിലിം എന്ന പേരിൽ നിർമാണ കന്പനി മോസ്കോയിൽ ആരംഭിക്കുന്പോൾ ഐസൻസ്റ്റൈൻ തന്‍റെ ആദ്യ ചിത്രമായ ‘സ്ട്രൈക്ക്’ നിർമിച്ചു. ലെനിന്‍റെ മരണശേഷം സ്റ്റാലിനിസത്തിന്‍റെ ഇരുണ്ട യുഗം പിറക്കുകയാണ്. സകലമാന സാംസ്കാരിക പ്രവർത്തനങ്ങളെയും പാർട്ടിയുടെ കൈപ്പിടിയിലൊതുക്കിയ സ്റ്റാലിൻ സിനിമയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവച്ചു.

മേല്പറഞ്ഞ ചരിത്രപശ്ചാത്തലം ഐസൻസ്റ്റൈന്‍റെ രണ്ടാം ചിത്രമായ "ബാറ്റിൽഷിപ്പ് പോട്ടംകിൻ' മനസിലാക്കാൻ സഹായിക്കും. വിശ്വ സിനിമയിൽ അനന്യമായ ഒരു സ്ഥാനം ഈ ചിത്രത്തിനുണ്ട്.

ആധുനിക റഷ്യയുടെ പ്രശ്നസങ്കീർണമായ ചരിത്രത്തിലെ ചെറുതും വലുതുമായ അനേകം കലാപങ്ങളുടെ പരന്പരയിൽ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു 1905ൽ കരിങ്കടൽ തീരത്തുള്ള ‍ഒഡേസ തുറമുഖത്തു നടന്ന നാവികകലാപം. ഇതേ സമയത്ത് രാജ്യത്താകമാനം തൊഴിൽ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഒരു ദശകത്തിനുശേഷം അരങ്ങേറാനുള്ള ബോൾഷെവിക് വിപ്ലവത്തിന്‍റെ നാന്ദി. പ്രസ്തുത സംഭവത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷമാക്കാനും സോവിയറ്റ് വിപ്ലവത്തെ ഉയർത്തിക്കാട്ടാനുമുള്ള താത്പര്യത്തോടെ സ്റ്റാലിൻ പോട്ടംകിൻ കലാപം ചലച്ചിത്രമാക്കുവാൻ  ഐസൻസ്റ്റൈനെ ചുമതലപ്പെടുത്തി.

എന്നാൽ, വെറുമൊരു രാഷ്‌ട്രീയ പ്രചാരണ ചിത്രം എന്നതിനപ്പുറം ഐസൻസ്റ്റൈൻ പോട്ടംകിനെ ഒരു ക്ലാസിക് ആക്കി മാറ്റി. തന്‍റെ ചലച്ചിത്ര സിദ്ധാന്തങ്ങളെ കൃത്യമായി പ്രയോഗത്തിൽ കൊണ്ടുവരാൻ ഇത് ഐസൻസ്റ്റൈനെ സഹായിച്ചു.

ഫിലിം എഡിറ്റിംഗിൽ പിന്നീട് സാധാരണമായി മാറിയ മൊണ്ടാഷ് സങ്കേതമാണ് ഇതിന്‍റെ മുഖ്യ ഘടകം. ഐസൻ സ്റ്റൈന്‍റെ ഈ സോവിയറ്റ് മൊണ്ടാഷ് രീതിയുടെ രീതിയുടെ  അടിസ്ഥാനതത്വം ആദ്യം ആവിഷ്കരിച്ചത് ലെവ്കുലഷേവ് ആയിരുന്നു.

ലളിതമായി പറഞ്ഞാൽ വ്യത്യസ്തങ്ങളായ ഷോട്ടുകളെ ഒന്നിച്ചു സംയോജനം ചെയ്ത് ഒറ്റ സ്വീക്വൻസാക്കി മാറ്റുന്പോൾ അവ ധ്വനിപ്പിക്കുന്ന അർഥതലങ്ങൾ പ്രേക്ഷകനു വായിച്ചെടുക്കാൻ കഴിയുന്നു. ഇതിനെ കുലഷേവ് ഇഫക്ട് എന്ന് വിളിക്കുന്നു. ഈ രചനാരീതി പിന്നീട് വ്യാപകമായി അനുകരിക്കപ്പെട്ടു.

സാർ നിക്കോളസിനെതിരേ രാജ്യമെങ്ങും സമരങ്ങൾ നടക്കുന്പോഴാണ്, ഒഡേസ തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന പോട്ടംകിൻ എന്ന യുദ്ധക്കപ്പലിൽ കലാപമുണ്ടായത്. കലാപം കരയിലേക്ക് പടരുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തു. ഇത് വിപ്ലവമായി പരിണമിച്ചു എന്ന സൂചനയോടെയാണ് ചിത്രം സമാപിക്കുന്നത്. ചരിത്രസംഭവങ്ങൾക്ക് നാടകീയ മിഴിവു നൽകി കഥാഘടനതന്നെ പരന്പരാഗത നാടകങ്ങളുടെ രീതിയിൽ അഞ്ചു ഭാഗങ്ങളായി തിരിച്ചാണ് അവതരിപ്പിക്കുന്നത്. പ്രത്യേക തലക്കെട്ടുകളോടെ.

ഒന്നാം ഭാഗം തുടങ്ങുന്നത് പോട്ടംകിൻ കപ്പലിനുള്ളിലാണ്. മത്തൂഷെങ്കോ, വാക്കുലിൻ ചുക് എന്നീ നാവികർ കരയിൽ നടക്കുന്ന പ്രതിഷേധസമരങ്ങളോട് ചേരാൻ സഹനാവികരോട് ആഹ്വാനം ചെയ്യുന്നു. നിസംഗരായ നാവികർ തങ്ങൾക്ക് ലഭിക്കുന്ന ചീഞ്ഞ മാംസഭക്ഷണത്തെപ്പറ്റി പരാതി പറയുന്നു. തുടർന്ന് ഓഫീസർമാർ അവരെ അതിന്‍റെ പേരിൽ ശിക്ഷിക്കാൻ തുടങ്ങുന്നതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്.

രണ്ടാം ഭാഗം കപ്പലിന്‍റെ ഡെക്കിൽ നടക്കുന്ന സംഭവങ്ങളാണ്. അനുസരണക്കേടിന്‍റെ പേരുപറഞ്ഞ് പ്രതിഷേധക്കാരായ നാവികരെ കൂട്ടത്തോടെ വധിക്കാൻ മേലധികാരി ഉത്തരവിടുന്പോൾ, വാക്കുലിൻ ചെക്കിന്‍റെ സ്വാധീനത്തിൽ ഫയറിംഗ് സ്ക്വാഡ് തങ്ങളുടെ സഹപ്രവർത്തകർക്കൊപ്പം ഓഫീസർമാരെ ധിക്കരിക്കുന്നു.

തുടർന്ന് അവർ ഓഫീസർമാരെ കടലിലെറിഞ്ഞു കൊല്ലുന്നു. ഇതിനിടെ വാക്കുലിൻ ചുക് വെടിയേറ്റു മരിക്കുന്നു. കപ്പൽ പിടിച്ചെടുത്ത നാവികർ കൊല്ലപ്പെട്ടയാളുടെ ശരീരവുമായി കടലിൽ പ്രകടനം നടത്തുന്നു. തുറമുഖത്തേക്കടുക്കുന്ന കപ്പലിനെ സ്വീകരിക്കാൻ കരയിലുള്ളവർ ആവേശത്തോടെ  എത്തുകയാണ്. ഒപ്പം കലാപകാരികളെ നേരിടാൻ പോലീസും സൈന്യവും.

നാലാമങ്കമാണ് ക്ലൈമാക്സ്. ഒഡേസാ പടവുകൾ എന്നറിയപ്പെടുന്ന ഈ രംഗങ്ങൾ, ഐസൻസ്റ്റൈനും കാമറാമാൻ എഡ്വേർഡ് ടിസെയും ചേർന്നു സൃഷ്ടിച്ച അവിസ്മരണീയ ചലിച്ചിത്ര മുഹൂർത്തമാണ്. പലവിധ ഷോട്ടുകൾ, ഫ്രെയിമിംഗിലും രംഗരചനയിലും മൊണ്ടാഷിന്‍റെ പ്രയോഗത്തിലുംകൂടി അതുല്യമായ ഒരു ദൃശ്യാനുഭവമാക്കി.

ക്രൂരൻമാരായ കൊസാക് സൈനികരുടെ തീ തുപ്പുന്ന തോക്കുകൾക്കു മുന്പിൽ ഒഡേസയിലെ പടികളിൽ ചിതറിവീഴുന്ന മനുഷ്യരുടെ നിസഹായതയും അതിന്‍റെ ഭീകരതയുമെല്ലാം തീവ്രതയോടെ അനുഭവവേദ്യമാകുന്നു. ഈ സ്വീക്വൻസിലെ ചില ആശയങ്ങൾ പിന്നീട് ചില ഹോളിവുഡ് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. "ദ ഗോഡ് ഫാദർ', "ദി അൺടച്ചബിൾസ്' എന്നീ ചിത്രങ്ങളിലെ വെടിവയ്പ് രംഗങ്ങളിൽ ഇതു കാണാം.

അഞ്ചാംഭാഗത്ത് സാറിന്‍റെ ഒരു കപ്പൽപ്പട കലാപകാരികളെ നേരിടാനായി എത്തുന്നതാണ്. എന്നാൽ, ഈ കപ്പലുകളിലെ നാവികരും കലാപകാരികൾക്കൊപ്പം ചേരുകയും അവരെ അഭിവാദനം ചെയ്യുകയും ചെയ്യുന്നു. അവർക്കിടയിലൂടെ നീങ്ങുന്ന പോട്ടംകിൻ കപ്പലിൽ ഉയർന്നു പറക്കുന്ന ചെങ്കൊടികളുണ്ട്. ഈ രംഗം മാത്രം ചുവന്ന നിറത്തിൽ കാണിക്കുന്നത് ഇതിന്‍റെ രാഷ്ട്രീയ പ്രചാരണ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

ഇരുപത്തിയേഴാം വയസിൽ പോട്ടംകിൻ സമ്മാനിച്ച പ്രശസ്തി ഐസൻസ്റ്റൈനെ ഹോളിവുഡിലും എത്തിച്ചു. സ്റ്റാലിനിസത്തിന്‍റെ കരിനിഴൽ അദ്ദേഹത്തെ പിന്തുടർന്നു. കുറേക്കാലം മെക്സിക്കോയിലും പ്രവർത്തിച്ചുവെങ്കിലും റഷ്യയിൽ തിരികെയെത്തി സ്റ്റാലിന്‍റെ ആഗ്രഹപ്രകാരം "ഐവാൻ ദി റ്റെറിബിൾ' (Ivan the Terrible) എന്ന ചിത്രം മൂന്നു ഭാഗങ്ങളായി നിർമിച്ചു. സ്റ്റാലിന്‍റെ ഇഷ്ട ചരിത്രപുരുഷനായിരുന്ന ഐവാൻ എന്ന റഷ്യ ചക്രവർത്തിയുടെ കഥ.

ആദ്യഭാഗം സ്റ്റാലിന് ഇഷ്ടപ്പെട്ടെങ്കിലും രണ്ടാംഭാഗത്ത് ഐവാന്‍റെ മർദകഭരണത്തിന്‍റെ കഥ പ്രത്യക്ഷപ്പെട്ടതോടെ ഐസൻസ്റ്റൈൻ സ്റ്റാലിന്‍റെ കണ്ണിൽ കരടായി. തുടർന്ന് സ്റ്റാലിൻ ചിത്രം നിരോധിക്കുകയും മൂന്നാം ഭാഗം നശിപ്പിക്കുകയും ചെയ്തു. റഷ്യയിൽ പോട്ടംകിൻ ചിത്രം 1958 വരെ നിരോധിക്കപ്പെട്ടിരുന്നു.

പോട്ടംകിന്‍റെ പ്രമേയം മർദക ഭരണത്തിനെതിരേയുള്ള പോരാട്ടമാണല്ലോ. സ്വന്തം നിഴലിനെപ്പോലും ഭയപ്പെട്ട മെഗാലോമാനിയ ബാധിച്ച സ്റ്റാലിൻ ഇപ്രകാരം ചെയ്തതിൽ അതിശയമില്ല. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഏറെക്കാലം പോട്ടംകിൻ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല. അതേസമയം സെൻസർ ചെയ്ത രൂപത്തിൽ ഹിറ്റ്‌ലറുടെ ജർമനിയിൽ പ്രദർശനം നടന്നു.

സ്റ്റാലിന്‍റെ അപ്രീതിക്കിരയായ ഐസൻസ്റ്റൈൻ സിനിമാലോകത്തുനിന്നു ബഹിഷ്കൃതനായി വിഷാദരോഗം ബാധിച്ച് അൻപതാം വയസിൽ മരണമടഞ്ഞു.

ജിജി ജോസഫ് കൂട്ടുമ്മേൽ