വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ പടവീടന്‍ നമ്പിയിലൂടെ ഷോബി തിലകനു മികച്ച ഡബ്ബിംഗിനു മൂന്നാം തവണയും സംസ്ഥാന പുരസ്കാരം.
മികച്ച ഡബ്ബിംഗിനു മൂന്നാംവട്ടം സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടന് ഷോബി തിലകൻ. അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഓംപുരിക്കും പ്രകാശ്രാജിനും അനന്ത് നാഗിനും ശരത്കുമാറിനും രാംചരണ്‍ തേജയ്ക്കും കിച്ച സുദീപിനുമുള്പ്പെടെ ശബ്ദം പകര്‍ന്ന ഡബ്ബിംഗ് കരിയർ. പത്തൊന്‍പതാം നൂറ്റാണ്ടിൽ പടവീടന്‍ നമ്പിയുടെ ക്രൂരഭാവങ്ങള്ക്കനുസൃതമായി സുദേവ് നായര്‍ക്കു ശബ്ദം പകര്‍ന്ന മികവിനാണ് ഇത്തവണ പുരസ്കാരം. ഷോബി തിലകന് സംസാരിക്കുന്നു.
തുടക്കം ഷോർട്ട്ഫിലിമിൽ
കുഞ്ഞുമോന് താഹ സംവിധാനം ചെയ്ത ഷോര്ട്ട്ഫിലിമിലാണ് ആദ്യമായി അഭിനയിച്ചത്. അതിലെ മറ്റൊരു കഥാപാത്രത്തിനു ഡബ്ബ് ചെയ്താണു തുടക്കം. ആദ്യകാലത്തു കൂടുതല്‍ അവസരങ്ങള്‍ ഡബ്ബിംഗിലായിരുന്നു. തുടര്‍ന്നു സീരിയലുകളിൽ അഭിനേതാവായി. വിജി തമ്പിയുടെ നാറാണത്തു തമ്പുരാനാണ് ആദ്യമായി ഡബ്ബ് ചെയ്ത സിനിമ. ബാബുരാജിനാണ് ശബ്ദം നല്‍കിയത്. അജി ജോണ്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ ആണ് ആദ്യമായി അഭിനയിച്ച സിനിമ.
അച്ഛന് തന്നെയാണ് വഴികാട്ടി. അദ്ദേഹത്തിന്റെ സഹവാസത്തില്‍ കിട്ടിയ ഒരുപാട് അറിവുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളിലൊന്നില്‍ അസിസ്റ്റന്റാകാനും ഭാഗ്യമുണ്ടായി. അച്ഛന് പറഞ്ഞുതന്നതും അദ്ദേഹത്തിൽനിന്നു കണ്ടുപഠിച്ച കാര്യങ്ങളും അഭിനയത്തിലും ഡബ്ബിംഗിലും മുതല്‍ക്കൂട്ടായി. റോള്‍ മോഡലും ഗോഡ്ഫാദറുമെല്ലാം അച്ഛനാണ്.
അച്ഛനുവേണ്ടി ഓഗസ്റ്റ് ക്ലബ്, സീന്‍ ഒന്ന് നമ്മുടെ വീട്, പുഴുതി (തമിഴ്) എന്നീ സിനിമകളിലും പെയ്തൊഴിയാതെ എന്ന സീരിയലില്‍ കുറച്ച് എപ്പിസോഡുകളിലും ഡബ്ബ് ചെയ്യാൻ സന്ദർഭമുണ്ടായി.
ആദ്യ അവാർഡ് പഴശിരാജയിൽ...
കേരളവര്‍മ പഴശിരാജയില്‍ ശരത്കുമാറിന്റെ കഥാപാത്രം ഇടച്ചേന കുങ്കനു ശബ്ദം നല്‍കിയതിനാണ് ആദ്യ സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് എന്നെ അതിലേക്ക് എത്തിച്ചത്. സംവിധായകൻ ഹരിഹരന്റെ ഒറ്റപ്പടത്തിലേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. പത്തിരുപതു വര്‍ഷം അദ്ദേഹത്തിന്റെ സ്കൂളില്‍ പഠിച്ച അനുഭവമാണു കിട്ടിയത്. എന്റെ ശബ്ദം ആ കഥാപാത്രത്തിനു കൃത്യമായിരിക്കുമെന്ന് ഉറപ്പുകൊടുത്തത് എന്റെ അച്ഛന് തന്നെയാണ്. ആ ഉറപ്പ് കിട്ടിയില്ലായിരുന്നുവെങ്കില്‍ അത് എന്നിലേക്കു വരില്ലായിരുന്നു.
രണ്ടാമത്തെ സംസ്ഥാന പുരസ്കാരം 2020 ല്‍ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലെ ഡബ്ബിംഗിന്. യഥാര്‍ഥ പോലീസുകാരനു വേണ്ടിയാണ് ശബ്ദം കൊടുത്തത്. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചത്. അപ്പോള്‍ പടത്തിനു പേരിട്ടിട്ടില്ലായിരുന്നു. പേരിടാത്തതുകൊണ്ട് ആ പടത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലായിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്.
പത്തൊമ്പതാം നൂറ്റാണ്ട്
സുദേവ് നായര്‍ മുംബൈ മലയാളി ആയതിനാല്‍ അദ്ദേഹത്തിന്റെ മലയാളം കഥാപാത്രത്തിനു ചേരാതെവന്നു.അങ്ങനെയാണ് അദ്ദേഹം എന്റെ ശബ്ദം ഉപയോഗിക്കാമെന്നു പറഞ്ഞത്. സംവിധായകന് വിനയനും മകന് വിഷ്ണുവും ചേര്‍ന്നാണ് ഡബ്ബ് ചെയ്യിച്ചത്. എനിക്കിഷ്ടമുള്ള അഭിനയശൈലിയാണ് സുദേവിന്റേത്. ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തുനിന്നു സപ്പോര്‍ട്ട് കിട്ടുമ്പോഴാണ് നമുക്കു നന്നായി ചെയ്യാന്‍ പറ്റുന്നത്.
മൊഴിമാറ്റ സിനിമകളില്‍...
രാജമൗലിയുടെ ഈച്ച തൊട്ടുള്ള പടങ്ങളില്‍ ഡബ്ബ് ചെയ്തു. ഈച്ചയിൽ കിച്ച സുദീപിന്. ബാഹുബലിയില്‍ റാണാ ദഗുബതി അവതരിപ്പിച്ച പല്‍വാര്‍ ദേവനും. അതേറെ സംതൃപ്തി തന്ന വര്‍ക്കാണ്. ആര്‍ആര്‍ആറില്‍ രാംചരണ്തേജയ്ക്കു ശബ്ദം നല്കി. അതിലെ ഓസ്കർ നേടിയ നാട്ടു നാട്ടു എന്ന പാട്ടിന്റെ ലീഡ് ‘നോട്ട് സാംബ, നോട്ട് ഫ്ളെമിംഗോ... മൈ ബ്രദര്‍, ഡു യു നോ നാട്ടുകൂത്ത് ’എന്ന ത് എന്റെ വോയ്സാണ്.
350ലേറെ സിനിമകൾ
ഡബ്ബ് ചെയ്യുന്നതിനു മുന്‍പ് ഡയറക്ടര്‍ക്കു പറയാനുള്ളതു കേള്‍ക്കും. കെജിഎഫില്‍ അനന്ത് നാഗിനു കൊടുത്ത ശബ്ദവും ആര്‍ആര്‍ആറില്‍ രാം ചരണിനു ചെയ്തതും രണ്ടും രണ്ടാണ്. അനന്ത്നാഗ് പ്രായമുള്ളയാളാണ്. പ്രായമുള്ള ശബ്ദമാണ്. കന്നടയില്‍ അനന്ത്നാഗ് പറഞ്ഞ സ്റ്റൈല്‍ ശ്രദ്ധിച്ച് കുറച്ചു പ്രായം കൂട്ടി എന്റെ വോയ്സില്‍ പറഞ്ഞു.
രാംചരണ്‍ കുറച്ചു ചെറുപ്പമാണ്. അഭിനയശൈലിയും വേറെയാണ്. കിച്ച സുദീപിന്റെ സ്റ്റൈല്‍ മറ്റൊന്നാണ്. വോയ്സും വ്യത്യസ്തമാണ്. ആര്‍ട്ടിസ്റ്റുകളിലേക്ക് എന്റെ വോയ്സ് അടിച്ചേല്‍പ്പിക്കാതെ അവരുടെ അഭിനയശൈലിയിലേക്ക് ഇറങ്ങിച്ചെന്ന് ഡബ്ബ് ചെയ്യുമ്പോള്‍ സ്വാഭാവികമായിത്തന്നെ ഓരോന്നും വ്യത്യസ്തമാകും. ഒരാളുടെ മാത്രം വോയ്സ് ആയി മാറുകയുമില്ല. 350 ലേറെ സിനിമകളിൽ വോയ്സ് കൊടുത്തു. ഒരു ടെലിവിഷന്‍ സീരിയലില്‍ അമിതാഭ് ബച്ചനു ശബ്ദം നല്‍കാനും അവസരമുണ്ടായി.
കാത്തു എന്ന കാര്‍ട്ടൂണില്‍ കണ്ടന്പൂച്ചയ്ക്കു ശബ്ദം നല്കിയതു ഞാനാണ്. കണ്ടന്‍പൂച്ച വരുന്നുണ്ടേ എന്നു പേടിപ്പിച്ചാണ് പല അമ്മമാരും കുട്ടികള്‍ക്കു ചോറുകൊടുക്കുന്നത്. ഒരിടത്തുവച്ച് ഒരു കുട്ടി എന്നോടു കണ്ടന്പൂച്ചയല്ലേ എന്നു ചോദിച്ചു. കുട്ടികൾ എന്റെ ശബ്ദം തിരിച്ചറിയുന്നുവെന്നത് വലിയ സന്തോഷവും ഒപ്പം കൗതുകവുമാണ്.
ഡബ്ബിംഗിലെ വെല്ലുവിളി...
വേറൊരാള്‍ക്കു ശബ്ദം കൊടുക്കുമ്പോള്‍ അയാളുടെ ടൈമിംഗിലേക്കു നമ്മള് എത്തിച്ചേരണം. മുഖഭാവങ്ങളെല്ലാം ശബ്ദത്തിൽ വരുത്തുകയും വേണം. വലിയ വെല്ലുവിളിയുണ്ടായ കഥാപാത്രമാണ് അരുന്ധതിയിലേത്. സോനു സൂദിന്റെ കഥാപാത്രം പ്രേതമായി വരികയാണ്. നിറയെ അലര്‍ച്ചയും നിലവിളിയും. നാലുദിവസമെടുത്താണ് അതു തീര്‍ത്തത്. വിനയന്റെ സത്യം സിനിമയില്‍ രാത്രി രണ്ടു മണിക്ക് ആനന്ദ് രാജ് എന്ന തമിഴ് നടനുവേണ്ടി ഡബ്ബ് ചെയ്ത് തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്.
ഐ.എം. വിജയനു ശബ്ദം നല്കിയ ആകാശത്തിലെ പറവകളില്‍ കലാഭവന്‍ മണിയുടെ കഥാപാത്രം പേയിളകി അയാളുടെ കഴുത്തു കടിച്ചുപറിക്കുന്ന സീനില്‍ പരിധിവിട്ട അലറലുണ്ട്. ഓരോ സിനിമയും ചലഞ്ച് തന്നെയാണ്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ജെയ്കെ സംവിധാനം ചെയ്ത ഗ്ർര്ര്..., കുഞ്ഞുമോന് താഹയുടെ അഷ്ടമുടി കപ്പിള്‍സ്, മൈത്രി തുടങ്ങിയവയാണ് അഭിനയിച്ച പുതിയ സിനിമകള്‍. ഭാവന, കുടുംബവിളക്ക്, എന്നും സമ്മതം എന്നിവയാണ് അഭിനയിക്കുന്ന സീരിയലുകള്‍. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുണ്ട്. പക്ഷേ, ഡബ്ബിംഗ് തുടരും.
ടി.ജി. ബൈജുനാഥ്
മികച്ച ഡബ്ബിംഗിനു മൂന്നാംവട്ടം സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടന് ഷോബി തിലകൻ. അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഓംപുരിക്കും പ്രകാശ്രാജിനും അനന്ത് നാഗിനും ശരത്കുമാറിനും രാംചരണ്‍ തേജയ്ക്കും കിച്ച സുദീപിനുമുള്പ്പെടെ ശബ്ദം പകര്‍ന്ന ഡബ്ബിംഗ് കരിയർ. പത്തൊന്‍പതാം നൂറ്റാണ്ടിൽ പടവീടന്‍ നമ്പിയുടെ ക്രൂരഭാവങ്ങള്ക്കനുസൃതമായി സുദേവ് നായര്‍ക്കു ശബ്ദം പകര്‍ന്ന മികവിനാണ് ഇത്തവണ പുരസ്കാരം. ഷോബി തിലകന് സംസാരിക്കുന്നു.
തുടക്കം ഷോർട്ട്ഫിലിമിൽ
കുഞ്ഞുമോന് താഹ സംവിധാനം ചെയ്ത ഷോര്ട്ട്ഫിലിമിലാണ് ആദ്യമായി അഭിനയിച്ചത്. അതിലെ മറ്റൊരു കഥാപാത്രത്തിനു ഡബ്ബ് ചെയ്താണു തുടക്കം. ആദ്യകാലത്തു കൂടുതല്‍ അവസരങ്ങള്‍ ഡബ്ബിംഗിലായിരുന്നു. തുടര്‍ന്നു സീരിയലുകളിൽ അഭിനേതാവായി. വിജി തമ്പിയുടെ നാറാണത്തു തമ്പുരാനാണ് ആദ്യമായി ഡബ്ബ് ചെയ്ത സിനിമ. ബാബുരാജിനാണ് ശബ്ദം നല്‍കിയത്. അജി ജോണ്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ ആണ് ആദ്യമായി അഭിനയിച്ച സിനിമ.
അച്ഛന് തന്നെയാണ് വഴികാട്ടി. അദ്ദേഹത്തിന്റെ സഹവാസത്തില്‍ കിട്ടിയ ഒരുപാട് അറിവുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളിലൊന്നില്‍ അസിസ്റ്റന്റാകാനും ഭാഗ്യമുണ്ടായി. അച്ഛന് പറഞ്ഞുതന്നതും അദ്ദേഹത്തിൽനിന്നു കണ്ടുപഠിച്ച കാര്യങ്ങളും അഭിനയത്തിലും ഡബ്ബിംഗിലും മുതല്‍ക്കൂട്ടായി. റോള്‍ മോഡലും ഗോഡ്ഫാദറുമെല്ലാം അച്ഛനാണ്.
അച്ഛനുവേണ്ടി ഓഗസ്റ്റ് ക്ലബ്, സീന്‍ ഒന്ന് നമ്മുടെ വീട്, പുഴുതി (തമിഴ്) എന്നീ സിനിമകളിലും പെയ്തൊഴിയാതെ എന്ന സീരിയലില്‍ കുറച്ച് എപ്പിസോഡുകളിലും ഡബ്ബ് ചെയ്യാൻ സന്ദർഭമുണ്ടായി.
ആദ്യ അവാർഡ് പഴശിരാജയിൽ...
കേരളവര്‍മ പഴശിരാജയില്‍ ശരത്കുമാറിന്റെ കഥാപാത്രം ഇടച്ചേന കുങ്കനു ശബ്ദം നല്‍കിയതിനാണ് ആദ്യ സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് എന്നെ അതിലേക്ക് എത്തിച്ചത്. സംവിധായകൻ ഹരിഹരന്റെ ഒറ്റപ്പടത്തിലേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. പത്തിരുപതു വര്‍ഷം അദ്ദേഹത്തിന്റെ സ്കൂളില്‍ പഠിച്ച അനുഭവമാണു കിട്ടിയത്. എന്റെ ശബ്ദം ആ കഥാപാത്രത്തിനു കൃത്യമായിരിക്കുമെന്ന് ഉറപ്പുകൊടുത്തത് എന്റെ അച്ഛന് തന്നെയാണ്. ആ ഉറപ്പ് കിട്ടിയില്ലായിരുന്നുവെങ്കില്‍ അത് എന്നിലേക്കു വരില്ലായിരുന്നു.
രണ്ടാമത്തെ സംസ്ഥാന പുരസ്കാരം 2020 ല്‍ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലെ ഡബ്ബിംഗിന്. യഥാര്‍ഥ പോലീസുകാരനു വേണ്ടിയാണ് ശബ്ദം കൊടുത്തത്. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചത്. അപ്പോള്‍ പടത്തിനു പേരിട്ടിട്ടില്ലായിരുന്നു. പേരിടാത്തതുകൊണ്ട് ആ പടത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലായിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്.
പത്തൊമ്പതാം നൂറ്റാണ്ട്
സുദേവ് നായര്‍ മുംബൈ മലയാളി ആയതിനാല്‍ അദ്ദേഹത്തിന്റെ മലയാളം കഥാപാത്രത്തിനു ചേരാതെവന്നു.അങ്ങനെയാണ് അദ്ദേഹം എന്റെ ശബ്ദം ഉപയോഗിക്കാമെന്നു പറഞ്ഞത്. സംവിധായകന് വിനയനും മകന് വിഷ്ണുവും ചേര്‍ന്നാണ് ഡബ്ബ് ചെയ്യിച്ചത്. എനിക്കിഷ്ടമുള്ള അഭിനയശൈലിയാണ് സുദേവിന്റേത്. ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തുനിന്നു സപ്പോര്‍ട്ട് കിട്ടുമ്പോഴാണ് നമുക്കു നന്നായി ചെയ്യാന്‍ പറ്റുന്നത്.
മൊഴിമാറ്റ സിനിമകളില്‍...
രാജമൗലിയുടെ ഈച്ച തൊട്ടുള്ള പടങ്ങളില്‍ ഡബ്ബ് ചെയ്തു. ഈച്ചയിൽ കിച്ച സുദീപിന്. ബാഹുബലിയില്‍ റാണാ ദഗുബതി അവതരിപ്പിച്ച പല്‍വാര്‍ ദേവനും. അതേറെ സംതൃപ്തി തന്ന വര്‍ക്കാണ്. ആര്‍ആര്‍ആറില്‍ രാംചരണ്തേജയ്ക്കു ശബ്ദം നല്കി. അതിലെ ഓസ്കർ നേടിയ നാട്ടു നാട്ടു എന്ന പാട്ടിന്റെ ലീഡ് ‘നോട്ട് സാംബ, നോട്ട് ഫ്ളെമിംഗോ... മൈ ബ്രദര്‍, ഡു യു നോ നാട്ടുകൂത്ത് ’എന്ന ത് എന്റെ വോയ്സാണ്.
350ലേറെ സിനിമകൾ
ഡബ്ബ് ചെയ്യുന്നതിനു മുന്‍പ് ഡയറക്ടര്‍ക്കു പറയാനുള്ളതു കേള്‍ക്കും. കെജിഎഫില്‍ അനന്ത് നാഗിനു കൊടുത്ത ശബ്ദവും ആര്‍ആര്‍ആറില്‍ രാം ചരണിനു ചെയ്തതും രണ്ടും രണ്ടാണ്. അനന്ത്നാഗ് പ്രായമുള്ളയാളാണ്. പ്രായമുള്ള ശബ്ദമാണ്. കന്നടയില്‍ അനന്ത്നാഗ് പറഞ്ഞ സ്റ്റൈല്‍ ശ്രദ്ധിച്ച് കുറച്ചു പ്രായം കൂട്ടി എന്റെ വോയ്സില്‍ പറഞ്ഞു.
രാംചരണ്‍ കുറച്ചു ചെറുപ്പമാണ്. അഭിനയശൈലിയും വേറെയാണ്. കിച്ച സുദീപിന്റെ സ്റ്റൈല്‍ മറ്റൊന്നാണ്. വോയ്സും വ്യത്യസ്തമാണ്. ആര്‍ട്ടിസ്റ്റുകളിലേക്ക് എന്റെ വോയ്സ് അടിച്ചേല്‍പ്പിക്കാതെ അവരുടെ അഭിനയശൈലിയിലേക്ക് ഇറങ്ങിച്ചെന്ന് ഡബ്ബ് ചെയ്യുമ്പോള്‍ സ്വാഭാവികമായിത്തന്നെ ഓരോന്നും വ്യത്യസ്തമാകും. ഒരാളുടെ മാത്രം വോയ്സ് ആയി മാറുകയുമില്ല. 350 ലേറെ സിനിമകളിൽ വോയ്സ് കൊടുത്തു. ഒരു ടെലിവിഷന്‍ സീരിയലില്‍ അമിതാഭ് ബച്ചനു ശബ്ദം നല്‍കാനും അവസരമുണ്ടായി.
കാത്തു എന്ന കാര്‍ട്ടൂണില്‍ കണ്ടന്പൂച്ചയ്ക്കു ശബ്ദം നല്കിയതു ഞാനാണ്. കണ്ടന്‍പൂച്ച വരുന്നുണ്ടേ എന്നു പേടിപ്പിച്ചാണ് പല അമ്മമാരും കുട്ടികള്‍ക്കു ചോറുകൊടുക്കുന്നത്. ഒരിടത്തുവച്ച് ഒരു കുട്ടി എന്നോടു കണ്ടന്പൂച്ചയല്ലേ എന്നു ചോദിച്ചു. കുട്ടികൾ എന്റെ ശബ്ദം തിരിച്ചറിയുന്നുവെന്നത് വലിയ സന്തോഷവും ഒപ്പം കൗതുകവുമാണ്.
ഡബ്ബിംഗിലെ വെല്ലുവിളി...
വേറൊരാള്‍ക്കു ശബ്ദം കൊടുക്കുമ്പോള്‍ അയാളുടെ ടൈമിംഗിലേക്കു നമ്മള് എത്തിച്ചേരണം. മുഖഭാവങ്ങളെല്ലാം ശബ്ദത്തിൽ വരുത്തുകയും വേണം. വലിയ വെല്ലുവിളിയുണ്ടായ കഥാപാത്രമാണ് അരുന്ധതിയിലേത്. സോനു സൂദിന്റെ കഥാപാത്രം പ്രേതമായി വരികയാണ്. നിറയെ അലര്‍ച്ചയും നിലവിളിയും. നാലുദിവസമെടുത്താണ് അതു തീര്‍ത്തത്. വിനയന്റെ സത്യം സിനിമയില്‍ രാത്രി രണ്ടു മണിക്ക് ആനന്ദ് രാജ് എന്ന തമിഴ് നടനുവേണ്ടി ഡബ്ബ് ചെയ്ത് തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്.
ഐ.എം. വിജയനു ശബ്ദം നല്കിയ ആകാശത്തിലെ പറവകളില്‍ കലാഭവന്‍ മണിയുടെ കഥാപാത്രം പേയിളകി അയാളുടെ കഴുത്തു കടിച്ചുപറിക്കുന്ന സീനില്‍ പരിധിവിട്ട അലറലുണ്ട്. ഓരോ സിനിമയും ചലഞ്ച് തന്നെയാണ്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ജെയ്കെ സംവിധാനം ചെയ്ത ഗ്ർര്ര്..., കുഞ്ഞുമോന് താഹയുടെ അഷ്ടമുടി കപ്പിള്‍സ്, മൈത്രി തുടങ്ങിയവയാണ് അഭിനയിച്ച പുതിയ സിനിമകള്‍. ഭാവന, കുടുംബവിളക്ക്, എന്നും സമ്മതം എന്നിവയാണ് അഭിനയിക്കുന്ന സീരിയലുകള്‍. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുണ്ട്. പക്ഷേ, ഡബ്ബിംഗ് തുടരും.
ടി.ജി. ബൈജുനാഥ്