മാതൃഭാഷയെ സ്നേഹിച്ച്, മാധുര്യം ആവോളം നുകർന്ന്, മാതൃഭാഷയുടെ മഹത്വത്തിനായി വ്യയം ചെയ്ത ജോണ് കുന്നപ്പള്ളിയച്ചന്റെ വേർപാടിന്റെ മുപ്പതാണ്ടുകൾ പൂർത്തിയാവുകയാണ്.
പിറന്നുവീഴുന്ന ഓരോ ശിശുവിനും അമ്മയും ജന്മദേശവും കാത്തുവയ്ക്കുന്ന സമ്മാനമാണ് മാതൃഭാഷ. പ്രപഞ്ചത്തിലുള്ള ഓരോന്നിനെയും മറ്റൊന്നിൽനിന്നു വേർതിരിച്ചറിയാനും പേരിട്ടുവിളിക്കുവാനും ഒരാളെ പ്രചോദിപ്പിക്കുന്നത് മാതൃഭാഷയുടെ ഉൾതുടിപ്പാണ്. അറിവിന്റെ ആകാശം തുറക്കുന്ന താക്കോലാണത്; ഏതു വൈജ്ഞാനിക മണ്ഡലത്തിലേക്കും എത്തിനോക്കാനുള്ള കിളിവാതിൽ.
മാതൃഭാഷയെ സ്നേഹിച്ച് മാധുര്യം ആവോളം നുകർന്ന് അതിന്റെ മഹത്വത്തിനായി വ്യയം ചെയ്ത ജോണ് കുന്നപ്പള്ളിയച്ചന്റെ വേർപാടിന്റെ മുപ്പതാണ്ടുകൾ പൂർത്തിയാവുകയാണ്. മലയാളഭാഷയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വിസ്മൃതിയുടെ ചെപ്പിലടയ്ക്കാനാവാത്ത ഭാഷാപണ്ഡിതനാണ് വൈയാകരണനായ ഈ വൈദികൻ. മലയാളഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിക്കുന്ന വ്യാകരണകലയിലെ അതികായരിലൊരാൾ.
1905 മാർച്ച് ഒന്നിന് കാഞ്ഞിരപ്പള്ളി ചിറക്കടവിലാണ് ജനനം. 1931 ഡിസംബർ 19ന് വൈദികപട്ടം സ്വീകരിച്ചു. 1932ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ ആരംഭിച്ച അധ്യാപന ശുശ്രൂഷ 1979 വരെ 47 വർഷങ്ങൾ തുടർന്നു. പിന്നീട് പതിനഞ്ച് വർഷങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയുടെ മൈനർ സെമിനാരിയിൽ വിദ്യാർഥികളെ പരിശീലിപ്പിച്ചു. പൗരോഹിത്യ ശുശ്രൂഷയുടെ മുഴുവൻ വർഷങ്ങളും വൈദിക പരിശീലനത്തിനായാണ് കുന്നപ്പള്ളിയച്ചൻ ചെലവഴിച്ചത്.
ഭാവിവൈദികർക്ക് ഈ ഗുരുനാഥൻ ഭാഷയുടെ ശുദ്ധിയും ലാവണ്യവും പരിചയപ്പെടുത്തി. അവരുടെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും രചനകളിലും ഭാഷയുടെ കൃത്യതയാർന്ന ഉപയോഗം പരിശീലിപ്പിച്ചു. വൈദികാർത്ഥികളിൽ പലരുടെയും ആത്മീയപിതാവായി ശുശ്രൂഷചെയ്ത ജോണച്ചൻ ജീവിതമാതൃകവഴി സൗമ്യതയും ലാളിത്യവും മനുഷ്യനിലെ ദൈവികഭാവങ്ങളാണെന്ന് തെളിയിച്ചു.
ജോണച്ചൻ ആരായിരുന്നുവെന്ന് താഴെപ്പറയുന്ന വിവരണങ്ങൾ തെളിയിക്കുന്നു. ആദ്യത്തേത് ‘പ്രക്രിയാ ഭാഷ്യ’ത്തിന്റെ നന്ദനോക്തിയിൽ ഡോ. സുകുമാർ അഴീക്കോടിന്റെ വാക്കുകളാണ്. ‘കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ഭാഷാശാസ്ത്രപഠനം ഗൗരവമായി പരിഗണിക്കപ്പെടുന്ന ഏതു ദേശാന്തരത്തിലും സാദരം വാഴ്ത്തപ്പെടേണ്ട ഒരു പ്രൗഢ വ്യാകരണ കൃതി നമ്മുടെ മലയാളത്തിലുണ്ടല്ലോ എന്നോർത്തുള്ള ഹർഷോല്ലാസത്തോടെയാണ് ഞാൻ ഈ അഭിനന്ദന വചസ് കുറിക്കുന്നത്.
മറ്റൊന്ന് ആചാര്യന് അഞ്ജലി എന്ന ഫാ. ജോണ് കുന്നപ്പള്ളി സ്മാരക ഗ്രന്ഥത്തിൽ ബിഷപ് മാർ മാത്യു വട്ടക്കുഴിയുടെ വാക്കുകളാണ്. ‘ഏറെ ശ്രദ്ധയാകർഷിച്ച ഗ്രന്ഥങ്ങൾ രചിച്ച ജോണച്ചന് ചില അവാർഡുകൾ ലഭിച്ചതൊഴിച്ചാൽ അദ്ദേഹം അർഹിക്കുന്നത്ര അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രശസ്തിയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഋഷിതുല്യനായി ജീവിച്ച അദ്ദേഹമാവട്ടെ അതൊന്നും കാര്യമാക്കിയതുമില്ല’.
നിശ്ചയദാർഢ്യം
ഭാഷാപഠനം കഠിനതപസ്യയാണെന്ന് ജോണ് കുന്നപ്പള്ളിയച്ചന്റെ ജീവിതം സമർത്ഥിക്കുന്നു. ഒരു ഭാഷാപണ്ഡിതന് വ്യക്തമായി അറിയാം എങ്ങനെയാണ് പെറ്റമ്മ മറ്റ് അമ്മമാരിൽനിന്നും വ്യത്യസ്തയായിരിക്കുന്നതെന്ന്.
അദ്ദേഹത്തിന്റെ കൃതികൾ ഇപ്പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യാകരണ സാഹ്യം (1965), 1975ലെ സാഹിത്യ പ്രവർത്തക സംഘം അവാർഡിന് അർഹമായ പ്രക്രിയഭാഷ്യം (1972), 1977 ൽ കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ ശബ്്ദ സൗഭഗം (1976), സംസ്കൃതധാതു രൂപാവലി (1981) തുടങ്ങിയവ ഭാഷയ്ക്ക് അദ്ദേഹം നൽകിയ നിധികൾ തന്നെയാണ്. മാതൃഭാഷയെയും അതിന്റെ വേരുകളെയും ഉണർത്തിനിർത്തുന്ന വിലയേറിയ അർച്ചനകൾ. മലയാള ഭാഷയുള്ളിടത്തോളം കാലം ഭാഷയുടെ ജീവശ്വാസമായി ജോണച്ചന്റെ കൃതികളും ഉണ്ടാകും.
മാതൃഭാഷയാണ് പെറ്റമ്മ. മാതൃഭാഷയുടെ ആഴമായ പഠനത്തിന് വായന, മനനം, പഠനം, നിശബ്ദത, ആത്മനിയന്ത്രണം തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. മാതൃഭാഷയ്ക്കായുള്ള സ്വയം സമർപ്പണമാണ് തപസ്. ഈ സമർപ്പണബോധമാണ് മാതൃഭാഷയുടെ വേരുകൾ തേടാനും ഉറവിടങ്ങളെ അറിയാനും ജോണ് കുന്നപ്പള്ളിയച്ചനെ പ്രേരിപ്പിച്ചത്. മലയാളത്തോടൊപ്പം സംസ്കൃതം, ലത്തീൻ, സുറിയാനി, സ്പാനിഷ് ഭാഷകളും അദ്ദഹം ആഴത്തിൽ പഠിച്ച് വൈജ്ഞാനിക ലോകത്തെ വിശാലമാക്കി.
ശുദ്ധഭാഷ
വിശ്വാസത്തിന്റെ ദീപം ഉജ്ജ്വലിപ്പിച്ചുനിറുത്താൻ അതിനെ ശുദ്ധഭാഷയുടെ എണ്ണയിൽ ചാലിച്ചുനിറുത്തിയ ആചാര്യനാണ് ജോണച്ചൻ. അതിനാൽ കേരളക്രൈസ്തവർക്ക് മറക്കാനാകാത്ത വ്യക്തിത്വം. 1981ൽ കേരള കത്തോലിക്കാ സഭയ്ക്ക് പുതിയൊരു സന്പൂർണ ബൈബിൾ പരിഭാഷയുണ്ടായപ്പോൾ ഭാഷാ എഡിറ്ററായിരുന്ന ജോണച്ചന്റെ കണ്ണും ഹൃദയവും കൈകളും ഓരോ ദൈവവചനത്തിലൂടെയും പല ആവർത്തി കടന്നുപോയിട്ടുണ്ട്.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു പ്രസിദ്ധീകരിച്ച പ്ശീത്ത ബൈബിൾ പുതിയനിയമ പരിഭാഷയുടെ ഭാഷാശുദ്ധിയിലും അദ്ദേഹത്തിന്റെ ഏകാഗ്രമായ പരിശോധനയുണ്ടായി. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി തന്റെ ഭാഷ ഉപയോഗപ്പെടുത്തിയ ഈ മഹദ്വ്യക്തിയുടെ കഠിന പ്രയത്നങ്ങൾ കേരള ക്രൈസ്തവർക്കു വിസ്മരിക്കാനാവില്ല.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നൂറുവർഷം പൂർത്തിയാക്കിയ എസ്എച്ച് ലീഗിൽനിന്ന് പ്രസിദ്ധീകരിച്ച ഇരുനൂറിലധികം ഗ്രന്ഥങ്ങളിലെ ഭാഷാശുദ്ധിയ്ക്ക് അദ്ദേഹത്തോടാണ് കടപ്പാട്.
ജോണച്ചന്റെതന്നെ രചനകളായ ‘കുരിശിന്റെ വിശുദ്ധ യോഹന്നാൻ’(പരിഭാഷ), ‘കന്യാമാതാവ്’, ‘പുരാതനവിശ്വാസവും ആധുനിക ലോകവും’, ‘കമ്യൂണിസം’, ‘മാതൃമാഹാത്മ്യം’, ‘ലോകസംസ്കാരവും സ്വഭാവരൂപീകരണവും’ (രണ്ടു വാല്യം), ‘വിശുദ്ധ കുർബാന‘, ‘അനുദിന ഭോജനം’, ‘കുട്ടികൾക്കും വിശുദ്ധരാകണമോ?’, ‘അമർത്യതയുടെ ഒൗഷധം’, ‘പ്രഥമദിവ്യകാരുണ്യ സ്വീകരണം’, ‘നീതിയും സ്നേഹവും’ (പരിഭാഷ), ‘ഫാ. സഖറിയാസ്’, ‘മാർ അപ്രേം മല്പാൻ’ എന്നിവ ക്രൈസ്തവവിശ്വാസത്തെ ഭാഷകൊണ്ടു ജ്വലിപ്പിച്ചു നിർത്താനുള്ള അദ്ദേഹത്തിന്റെ ഉദാത്ത ശ്രമങ്ങളാണ്.
തന്റെ ശിഷ്യരെ സഹകരിപ്പിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പുറത്തിറക്കി. ഉദാഹരണത്തിന് ‘പ്രതിദിനധ്യാനങ്ങൾ’, ‘മരിയ വിയാനിയുടെ സന്ദേശം’, ‘സ്വർഗീയ കുസുമങ്ങൾ’ തുടങ്ങിയവ. ഇതിനുപുറമേ തിരശീലക്കു പിന്നിൽ സഭയുടെ ആവശ്യങ്ങൾക്കായി അദേഹം നടത്തിയ പ്രൂഫ്് വായനയും അനേകമനേകം.
ഫാ. ഡോ. കുര്യൻ മുക്കാംകുഴിയിൽ
പിറന്നുവീഴുന്ന ഓരോ ശിശുവിനും അമ്മയും ജന്മദേശവും കാത്തുവയ്ക്കുന്ന സമ്മാനമാണ് മാതൃഭാഷ. പ്രപഞ്ചത്തിലുള്ള ഓരോന്നിനെയും മറ്റൊന്നിൽനിന്നു വേർതിരിച്ചറിയാനും പേരിട്ടുവിളിക്കുവാനും ഒരാളെ പ്രചോദിപ്പിക്കുന്നത് മാതൃഭാഷയുടെ ഉൾതുടിപ്പാണ്. അറിവിന്റെ ആകാശം തുറക്കുന്ന താക്കോലാണത്; ഏതു വൈജ്ഞാനിക മണ്ഡലത്തിലേക്കും എത്തിനോക്കാനുള്ള കിളിവാതിൽ.
മാതൃഭാഷയെ സ്നേഹിച്ച് മാധുര്യം ആവോളം നുകർന്ന് അതിന്റെ മഹത്വത്തിനായി വ്യയം ചെയ്ത ജോണ് കുന്നപ്പള്ളിയച്ചന്റെ വേർപാടിന്റെ മുപ്പതാണ്ടുകൾ പൂർത്തിയാവുകയാണ്. മലയാളഭാഷയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വിസ്മൃതിയുടെ ചെപ്പിലടയ്ക്കാനാവാത്ത ഭാഷാപണ്ഡിതനാണ് വൈയാകരണനായ ഈ വൈദികൻ. മലയാളഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിക്കുന്ന വ്യാകരണകലയിലെ അതികായരിലൊരാൾ.
1905 മാർച്ച് ഒന്നിന് കാഞ്ഞിരപ്പള്ളി ചിറക്കടവിലാണ് ജനനം. 1931 ഡിസംബർ 19ന് വൈദികപട്ടം സ്വീകരിച്ചു. 1932ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ ആരംഭിച്ച അധ്യാപന ശുശ്രൂഷ 1979 വരെ 47 വർഷങ്ങൾ തുടർന്നു. പിന്നീട് പതിനഞ്ച് വർഷങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയുടെ മൈനർ സെമിനാരിയിൽ വിദ്യാർഥികളെ പരിശീലിപ്പിച്ചു. പൗരോഹിത്യ ശുശ്രൂഷയുടെ മുഴുവൻ വർഷങ്ങളും വൈദിക പരിശീലനത്തിനായാണ് കുന്നപ്പള്ളിയച്ചൻ ചെലവഴിച്ചത്.
ഭാവിവൈദികർക്ക് ഈ ഗുരുനാഥൻ ഭാഷയുടെ ശുദ്ധിയും ലാവണ്യവും പരിചയപ്പെടുത്തി. അവരുടെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും രചനകളിലും ഭാഷയുടെ കൃത്യതയാർന്ന ഉപയോഗം പരിശീലിപ്പിച്ചു. വൈദികാർത്ഥികളിൽ പലരുടെയും ആത്മീയപിതാവായി ശുശ്രൂഷചെയ്ത ജോണച്ചൻ ജീവിതമാതൃകവഴി സൗമ്യതയും ലാളിത്യവും മനുഷ്യനിലെ ദൈവികഭാവങ്ങളാണെന്ന് തെളിയിച്ചു.
ജോണച്ചൻ ആരായിരുന്നുവെന്ന് താഴെപ്പറയുന്ന വിവരണങ്ങൾ തെളിയിക്കുന്നു. ആദ്യത്തേത് ‘പ്രക്രിയാ ഭാഷ്യ’ത്തിന്റെ നന്ദനോക്തിയിൽ ഡോ. സുകുമാർ അഴീക്കോടിന്റെ വാക്കുകളാണ്. ‘കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ഭാഷാശാസ്ത്രപഠനം ഗൗരവമായി പരിഗണിക്കപ്പെടുന്ന ഏതു ദേശാന്തരത്തിലും സാദരം വാഴ്ത്തപ്പെടേണ്ട ഒരു പ്രൗഢ വ്യാകരണ കൃതി നമ്മുടെ മലയാളത്തിലുണ്ടല്ലോ എന്നോർത്തുള്ള ഹർഷോല്ലാസത്തോടെയാണ് ഞാൻ ഈ അഭിനന്ദന വചസ് കുറിക്കുന്നത്.
മറ്റൊന്ന് ആചാര്യന് അഞ്ജലി എന്ന ഫാ. ജോണ് കുന്നപ്പള്ളി സ്മാരക ഗ്രന്ഥത്തിൽ ബിഷപ് മാർ മാത്യു വട്ടക്കുഴിയുടെ വാക്കുകളാണ്. ‘ഏറെ ശ്രദ്ധയാകർഷിച്ച ഗ്രന്ഥങ്ങൾ രചിച്ച ജോണച്ചന് ചില അവാർഡുകൾ ലഭിച്ചതൊഴിച്ചാൽ അദ്ദേഹം അർഹിക്കുന്നത്ര അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രശസ്തിയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഋഷിതുല്യനായി ജീവിച്ച അദ്ദേഹമാവട്ടെ അതൊന്നും കാര്യമാക്കിയതുമില്ല’.
നിശ്ചയദാർഢ്യം
ഭാഷാപഠനം കഠിനതപസ്യയാണെന്ന് ജോണ് കുന്നപ്പള്ളിയച്ചന്റെ ജീവിതം സമർത്ഥിക്കുന്നു. ഒരു ഭാഷാപണ്ഡിതന് വ്യക്തമായി അറിയാം എങ്ങനെയാണ് പെറ്റമ്മ മറ്റ് അമ്മമാരിൽനിന്നും വ്യത്യസ്തയായിരിക്കുന്നതെന്ന്.
അദ്ദേഹത്തിന്റെ കൃതികൾ ഇപ്പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യാകരണ സാഹ്യം (1965), 1975ലെ സാഹിത്യ പ്രവർത്തക സംഘം അവാർഡിന് അർഹമായ പ്രക്രിയഭാഷ്യം (1972), 1977 ൽ കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ ശബ്്ദ സൗഭഗം (1976), സംസ്കൃതധാതു രൂപാവലി (1981) തുടങ്ങിയവ ഭാഷയ്ക്ക് അദ്ദേഹം നൽകിയ നിധികൾ തന്നെയാണ്. മാതൃഭാഷയെയും അതിന്റെ വേരുകളെയും ഉണർത്തിനിർത്തുന്ന വിലയേറിയ അർച്ചനകൾ. മലയാള ഭാഷയുള്ളിടത്തോളം കാലം ഭാഷയുടെ ജീവശ്വാസമായി ജോണച്ചന്റെ കൃതികളും ഉണ്ടാകും.
മാതൃഭാഷയാണ് പെറ്റമ്മ. മാതൃഭാഷയുടെ ആഴമായ പഠനത്തിന് വായന, മനനം, പഠനം, നിശബ്ദത, ആത്മനിയന്ത്രണം തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. മാതൃഭാഷയ്ക്കായുള്ള സ്വയം സമർപ്പണമാണ് തപസ്. ഈ സമർപ്പണബോധമാണ് മാതൃഭാഷയുടെ വേരുകൾ തേടാനും ഉറവിടങ്ങളെ അറിയാനും ജോണ് കുന്നപ്പള്ളിയച്ചനെ പ്രേരിപ്പിച്ചത്. മലയാളത്തോടൊപ്പം സംസ്കൃതം, ലത്തീൻ, സുറിയാനി, സ്പാനിഷ് ഭാഷകളും അദ്ദഹം ആഴത്തിൽ പഠിച്ച് വൈജ്ഞാനിക ലോകത്തെ വിശാലമാക്കി.
ശുദ്ധഭാഷ
വിശ്വാസത്തിന്റെ ദീപം ഉജ്ജ്വലിപ്പിച്ചുനിറുത്താൻ അതിനെ ശുദ്ധഭാഷയുടെ എണ്ണയിൽ ചാലിച്ചുനിറുത്തിയ ആചാര്യനാണ് ജോണച്ചൻ. അതിനാൽ കേരളക്രൈസ്തവർക്ക് മറക്കാനാകാത്ത വ്യക്തിത്വം. 1981ൽ കേരള കത്തോലിക്കാ സഭയ്ക്ക് പുതിയൊരു സന്പൂർണ ബൈബിൾ പരിഭാഷയുണ്ടായപ്പോൾ ഭാഷാ എഡിറ്ററായിരുന്ന ജോണച്ചന്റെ കണ്ണും ഹൃദയവും കൈകളും ഓരോ ദൈവവചനത്തിലൂടെയും പല ആവർത്തി കടന്നുപോയിട്ടുണ്ട്.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു പ്രസിദ്ധീകരിച്ച പ്ശീത്ത ബൈബിൾ പുതിയനിയമ പരിഭാഷയുടെ ഭാഷാശുദ്ധിയിലും അദ്ദേഹത്തിന്റെ ഏകാഗ്രമായ പരിശോധനയുണ്ടായി. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി തന്റെ ഭാഷ ഉപയോഗപ്പെടുത്തിയ ഈ മഹദ്വ്യക്തിയുടെ കഠിന പ്രയത്നങ്ങൾ കേരള ക്രൈസ്തവർക്കു വിസ്മരിക്കാനാവില്ല.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നൂറുവർഷം പൂർത്തിയാക്കിയ എസ്എച്ച് ലീഗിൽനിന്ന് പ്രസിദ്ധീകരിച്ച ഇരുനൂറിലധികം ഗ്രന്ഥങ്ങളിലെ ഭാഷാശുദ്ധിയ്ക്ക് അദ്ദേഹത്തോടാണ് കടപ്പാട്.
ജോണച്ചന്റെതന്നെ രചനകളായ ‘കുരിശിന്റെ വിശുദ്ധ യോഹന്നാൻ’(പരിഭാഷ), ‘കന്യാമാതാവ്’, ‘പുരാതനവിശ്വാസവും ആധുനിക ലോകവും’, ‘കമ്യൂണിസം’, ‘മാതൃമാഹാത്മ്യം’, ‘ലോകസംസ്കാരവും സ്വഭാവരൂപീകരണവും’ (രണ്ടു വാല്യം), ‘വിശുദ്ധ കുർബാന‘, ‘അനുദിന ഭോജനം’, ‘കുട്ടികൾക്കും വിശുദ്ധരാകണമോ?’, ‘അമർത്യതയുടെ ഒൗഷധം’, ‘പ്രഥമദിവ്യകാരുണ്യ സ്വീകരണം’, ‘നീതിയും സ്നേഹവും’ (പരിഭാഷ), ‘ഫാ. സഖറിയാസ്’, ‘മാർ അപ്രേം മല്പാൻ’ എന്നിവ ക്രൈസ്തവവിശ്വാസത്തെ ഭാഷകൊണ്ടു ജ്വലിപ്പിച്ചു നിർത്താനുള്ള അദ്ദേഹത്തിന്റെ ഉദാത്ത ശ്രമങ്ങളാണ്.
തന്റെ ശിഷ്യരെ സഹകരിപ്പിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പുറത്തിറക്കി. ഉദാഹരണത്തിന് ‘പ്രതിദിനധ്യാനങ്ങൾ’, ‘മരിയ വിയാനിയുടെ സന്ദേശം’, ‘സ്വർഗീയ കുസുമങ്ങൾ’ തുടങ്ങിയവ. ഇതിനുപുറമേ തിരശീലക്കു പിന്നിൽ സഭയുടെ ആവശ്യങ്ങൾക്കായി അദേഹം നടത്തിയ പ്രൂഫ്് വായനയും അനേകമനേകം.
ഫാ. ഡോ. കുര്യൻ മുക്കാംകുഴിയിൽ