+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു സഹനദാസന്‍റെ ദിനസരി കുറിപ്പിൽനിന്ന്

1951ൽ ആ്രന്ദേ ബസാൻ തുടങ്ങിവച്ച Cahiers du Cinema (കയേ ദ്യു സിനെമാ) എന്ന ജേർണലിന്‍റെ വരവോടെ ഒരുപറ്റം ഫ്രഞ്ചു ചലച്ചിത്രകാരന്മാർ സ്വന്തമായ ഒരു ലാവണ്യശാസ്ത്രം തന്നെ സൃ
ഒരു സഹനദാസന്‍റെ ദിനസരി കുറിപ്പിൽനിന്ന്
1951ൽ ആ്രന്ദേ ബസാൻ തുടങ്ങിവച്ച Cahiers du Cinema (കയേ ദ്യു സിനെമാ) എന്ന ജേർണലിന്‍റെ വരവോടെ ഒരുപറ്റം ഫ്രഞ്ചു ചലച്ചിത്രകാരന്മാർ സ്വന്തമായ ഒരു ലാവണ്യശാസ്ത്രം തന്നെ സൃഷ്ടിക്കുകയും അതു ഫ്രഞ്ച് ‘നവതരംഗ’ത്തിന് നിമിത്തമാകുകയും ചെയ്തു.

നവതരംഗപ്രതിഭകളുടെ മുന്നോടിയാണ് ഫ്രഞ്ചുകാർ സിനിമയുടെ ‘സ്വർഗീയ മധ്യസ്ഥൻ’ എന്നു വിശേഷിപ്പിക്കുന്ന റോബർട്ട് ബ്രെസ്സോ. അദ്ദേഹം നിർമിച്ച 13 ചിത്രങ്ങളിൽ 12 എണ്ണം ‘സൈറ്റ് ആൻഡ് സൗണ്ട്’ മാസിക 2012ൽ ലോക സിനിമയിലെ 250 മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തന്‍റേതു മാത്രമായ, കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ള ബ്രെസ്സോയുടെ ചലച്ചിത്ര ശൈലി ‘ഓടിയറിസം’ എന്നു വിശേഷിപ്പിക്കപ്പെടുന്നു. സിനിമയെ പൂർണമായും സിനിമാറ്റിക് ആക്കുന്ന ശൈലി. ഇവിടെ സംവിധായകൻ കാമറയെ ഉപയോഗിക്കുന്നത് ഒരു എഴുത്തുകാരന്‍റെ തൂലിക പോലെയോ ചിത്രകാരൻ ബ്രഷ് ഉപയോഗിക്കുന്നതു പോലെയോ ആണ്.

നടീനടന്മാർ നടിക്കുന്നില്ല, അവർ കേവലം ‘മോഡലുകൾ’ മാത്രം. ഇവിടെ പ്രേക്ഷകനെ താൻ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അർഥം ഒരു വായനക്കാരൻ വാക്യങ്ങളുടെ അർഥം വായിച്ചെടുക്കുന്നതിനു സമാനമായ ഒരു പ്രക്രിയയ്ക്കു ക്ഷണിക്കുകയാണ്.

ബ്രെസ്സോയെ മനസിലാക്കാൻ അദ്ദേഹത്തിന്‍റെ ഫ്രഞ്ചു സംസ്കാരവും അതുൾക്കൊള്ളുന്ന താത്വികവും മതപരവുമായ കാര്യങ്ങളെയും അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് അതിന്‍റെ കത്തോലിക്കാ പാരന്പര്യം.

ഒരു ബ്രെസ്സോ‍ സിനിമയുടെ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന കൃതിയാണ് Journal d'un cure' de campagne (ഒരു നാട്ടിൻപുറത്തെ ഇടവക പട്ടക്കാരന്‍റെ ഡയറി.) പ്രസിദ്ധ ഫ്രഞ്ച് നോവലിസ്റ്റ് ഷോർഷെ ബർനനോസ് ഇതേ പേരിൽ (1931) രചിച്ച നോവലിന്‍റെ അനുരൂപണമാണ് ഈ ചിത്രം. നാട്ടിൻപുറത്തുള്ള ഒരു പള്ളിയിൽ വികാരിയായി വരുന്ന ഒരു നവവൈദികന്‍റെ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം. ‌

അംബ്രികൂർ എന്ന തന്‍റെ ആദ്യ ഇടവകയിലെത്തുന്ന യുവവൈദികൻ രോഗിയാണ്. അതുമൂലം തുച്ഛമായ ഭക്ഷണം-ഉരുളക്കിഴങ്ങു സൂപ്പും വീഞ്ഞിൽ മുക്കിയ പഴയ റൊട്ടിയും മാത്രമേ കഴിക്കാനാവുന്നുള്ളൂ. നല്ല ദൗത്യബോധമുള്ള അച്ചൻ പതിവായി പള്ളിയിൽ കുർബാന ചൊല്ലുന്നു. എന്നാൽ ഒരു സ്ത്രീ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഇത്തരം അനുഭവങ്ങൾ തന്‍റെ അയൽ പള്ളിയായ റ്റോർസിയിലെ വികാരി പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്നു.

‘അംബ്രികൂർ ഒരു നല്ല സ്ഥലമല്ല, മനുഷ്യർ അതിനേക്കാൾ മോശം.’ ആദ്യ ഇടവകയിൽ തനിക്കു നേരിടേണ്ടിവരുന്നത് ശുശ്രൂഷിക്കുന്ന ജനങ്ങളിൽനിന്നും നിസംഗത, എതിർപ്പ്, വിമർശനം, പരിഹാസം, അപവാദം ഒക്കെയാണെങ്കിലും സഹനത്തെ മനസാ വരിച്ച ഇയാൾ നിരാശനാകാതെ എല്ലാവരെയും അന്വേഷിച്ചു ചെല്ലാൻ സന്നദ്ധനാണ്. യാത്രയ്ക്കിടയിൽ രക്തം ഛർദിക്കാറുണ്ട്. ബോധക്ഷയം സംഭവിക്കാറുണ്ട്. ഇതുമൂലം മദ്യപാനി എന്ന ദുഷ്പേരും കിട്ടിയിട്ടുണ്ട്.

തന്‍റെ ഡയറിക്കുറിപ്പുകളിലൂടെയാണ് വൈദികൻ സ്വയം പരിശോധിക്കുന്നതും തന്‍റെ ആന്തരികജീവിതത്തെ തിരിച്ചറിയുന്നതും. പരുഷമായ ജീവിതാനുഭവങ്ങളിലൂടെ അയാൾക്കു വെളിപ്പെട്ടുകിട്ടുന്നത് ക്രിസ്തുസാന്നിധ്യമാണ്. അപ്രകാരം ഈ അച്ചൻ ഒരു ക്രിസ്തുരൂപമായി മാറുന്നു.

തന്‍റെ ഒരുവർഷത്തെ ജീവിതയാത്ര കുരിശിന്‍റെ വഴിയാണ്. ഇയാൾ ഏറ്റവും ഇഷ്ടപ്പെടുന്ന സുവിശേഷസംഭവം ഗത്‌സമനിയിലെ രക്തം വിയർക്കലാണെന്നത് യാദൃച്ഛികമല്ല. തന്‍റെ ഇടയദൗത്യത്തിൽ വചനപ്രഘോഷണമുണ്ട്. ഏകാന്തതയും സഹനവും പ്രലോഭനങ്ങളും സാന്ത്വനവും ഒടുവിൽ മരണം തന്നെയുമുണ്ട്.

വൈദികന്‍റെ ദിനസരി കുറിപ്പുകൾ പ്രേക്ഷകനുമായി പങ്കുവയ്ക്കപ്പെടുന്ന ധ്യാനനിർഭരമായ കൗദാശിക അനുഭവമായി തീരുന്നു. ആധ്യാത്മിക ദാരിദ്ര്യത്തിലും അപഭ്രംശങ്ങളിലുമാണ്ടു കഴിയുന്ന ജനത്തിന്‍റെ രക്ഷയ്ക്കായി താൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലശൂന്യതയേപ്പറ്റിയുള്ള തിരിച്ചറിവാണ് തന്‍റെ ആത്മ സംഘർഷത്തിന്‍റെ ഉറവിടമെന്ന് ഡയറിയിൽ കുറിക്കുന്നുണ്ട്.

തുടക്കത്തിൽതന്നെ താനെത്തിച്ചേരുന്ന പള്ളിയുടെയും ചുറ്റുപ്രദേശങ്ങളുടെയും കാഴ്ച ഒരു ഏകാന്ത തടവറയുടെ പരോക്ഷസൂചകങ്ങളാണ് കാട്ടുന്നത്. മഞ്ഞു മൂടിയതും വിജനവുമായ ചുറ്റുവട്ടം. ‌

പള്ളിയുടെ ഗേറ്റിന്‍റെ ഇരുന്പഴികളിൽകൂടി ദൂരെ കാണുന്നത് അയൽപക്കത്തെ പ്രഭു തന്‍റെ മകളുടെ അധ്യാപികയെ ആലിംഗനം ചെയ്യുന്ന കാഴ്ചയാണ്. ഈ കുടുംബവുമായുള്ള ഇടപെടലുകൾ കഥയിലെ ചില നിർണായക മുഹൂർത്തങ്ങളാണ്.

പ്രഭുവിന്‍റെ ഭാര്യ ഭർത്താവിന്‍റെ അവിശ്വസ്തതയും സ്നേഹരാഹിത്യവും മാത്രമല്ല, മകളുടെ ധിക്കാരവും വെറുപ്പും നിറഞ്ഞ പെരുമാറ്റവും അതിലെല്ലാമുപരി അകാലത്തിൽ മരിച്ചുപോയ മകനെപ്പറ്റി ഓർത്തുള്ള നഷ്ടബോധവും പേറി, പ്രത്യാശ നഷ്ടപ്പെട്ടവളാണ്.

മകൾ അച്ചന്‍റെ പക്കൽ കുന്പസാരത്തിനു വന്നിട്ട് തന്‍റെ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് ഒരു ആത്മഹത്യക്കുറിപ്പും എഴുതിവച്ചിട്ട് എവിടേക്കോ പോയ അമ്മയുമായി വൈദികൻ കണ്ടുമുട്ടുന്ന രംഗങ്ങളിൽ ഒന്ന് നിർണായകമാണ്. ‌

പ്രമേയപരമായി ഈ കഥയുടെ ക്ലൈമാക്സ് എന്നു പറയാം. ദൈവം തന്നെ അന്യായമായി ശിക്ഷിച്ചു എന്ന നിരാശതയിലാണവർ വരുന്നത്. വൈദികനെന്ന നിലയിൽ താനൊരു തോൽവിയാണെന്ന തോന്നൽ അവരുടെ സംസാരത്തിൽ ധ്വനിക്കുന്നുണ്ട്. മനുഷ്യപാപത്തെപ്പറ്റിയും ദൈവിക നീതിയെപ്പറ്റിയുമുള്ള ഒരു സംവാദമായി ഈ രംഗം മാറുന്നു.

മരിച്ച മകനെപ്പറ്റി വ്യാകുലപ്പെടുന്ന അമ്മയോട് ദൈവത്തിനു പൂർണമായി കീഴടങ്ങുക, ദൈവരാജ്യത്തിൽ ജീവിക്കുന്നവർക്കും മരിച്ചവർക്കുമിടയിൽ വേർതിരിവില്ല. രണ്ടു കൂട്ടരും ദൈവരാജ്യത്തിന്‍റെ ഭാഗമായി തീരുന്നു.

മരിച്ച മകനെ ദൈവത്തിനു വിട്ടുകൊടുക്കുന്പോൾ അവനോടൊത്തു വസിക്കാനാകും ദൈവം നമ്മോടാവശ്യപ്പെടുന്നത്. നമ്മോടുതന്നെ കരുണ കാണിക്കാനാണ്. വൈദികന്‍റെ ഈ സാന്ത്വനവചനങ്ങൾ ആ സ്ത്രീയെ സമാധാനത്തിലാക്കുന്നു.

പുരോഹിതൻ തന്‍റെ ഡയറിയിൽ കുറിക്കുന്നു: ഞാനവരോട് നിനക്ക് സമാധാനം എന്നു പറഞ്ഞു. അവർ മുട്ടുകുത്തി അതു സ്വീകരിച്ചു. എന്തൊരദ്ഭുതം! എന്തൊരദ്ഭുതം! തനിക്കു സ്വന്തമായി കൈവശമില്ലാത്ത ഒരു കാര്യം മറ്റൊരാൾക്കു നൽകാൻ കഴിയുക. ഓ! ഞങ്ങളുടെ ഒഴിഞ്ഞ കരങ്ങൾക്കു സാധ്യമാകുന്ന അദ്ഭുതം! വൈദിക ജീവിതത്തിന്‍റെ സാഫല്യമയാളറിയുന്നു. വൈകാതെതന്നെ ആ സ്ത്രീ മരണമടയുന്നു.

ഒരു ദിവസം യാത്രാമധ്യേ ബോധരഹിതനായി ചെളിക്കുഴിയിൽ വീണുപോയ അച്ചനെ ഇടവകക്കാരിയായ യുവതി കരകയറ്റി തന്‍റെ തൂവാലകൊണ്ട് മുഖത്തെ രക്തവും ചെളിയും തുടയ്ക്കുന്ന രംഗമുണ്ട്. ഇതു സ്വാഭാവികമായും വേറോനിക്കയും ക്രിസ്തുവും തമ്മിലുള്ള കണ്ടുമുട്ടലിനെ സൂചിപ്പിക്കുന്നു.

രോഗം മൂർച്ഛിച്ച് ചികിത്സ തേടി ചെല്ലുന്ന അച്ചൻ തനിക്കു കാൻസറാണെന്നറിയുന്നു. എല്ലാ പ്രതിസന്ധികളെയും ദൈവകൃപയായി പരിഗണിക്കുന്ന അദ്ദേഹം മരണത്തിനൊരുങ്ങുകയാണ്. മരണം നേരിട്ടു കാണിക്കുന്നില്ല. പകരം അദ്ദേഹത്തിന്‍റെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വൈദികൻ ടൊർസിയിലെ വികാരിക്കയച്ച സന്ദേശം അതു വിവരിക്കുന്നു. ‌

ഫ്രെയിമിൽ വെളുത്ത പശ്ചാത്തലത്തിൽ നിറയുന്ന കറുത്ത കുരിശു പ്രത്യക്ഷപ്പെടുന്പോൾ മരിച്ചയാളിന്‍റെ വാക്കുകൾ കേൾക്കാം: ‘അതിന് എന്തു പ്രസക്തി? എല്ലാം കൃപയാണ്!’. ദൃശ്യവും ശ്രാവ്യവും ചേർന്ന് ഈ രംഗം ധ്യാനത്തിന്‍റെ ഉന്നതതലങ്ങളിലേക്ക് പ്രേക്ഷകനെ ഉയർത്തുന്നു. മരണം അന്ത്യമല്ല, ജീവനിലേക്കുള്ള പ്രവേശകമാണ്. കുരിശുമായുള്ള അനുരൂപപ്പെടലാണ്, ജീവന്‍റെ ഉയിർപ്പിന്‍റെ നിദാനം. ധ്വനിസാന്ദ്രമാണ് ഈ ചിത്രത്തിന്‍റെ ഓരോ രംഗവും.

ഇടവകപ്പട്ടക്കാരന്‍റെ ദിനസരികുറിപ്പ് എട്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി. ആർട്ട് സിനിമയുടെ മാസ്റ്റർ പീസ് എന്ന നിലയിൽ ഇത് ഒരു പാഠപുസ്തകവുമാണ്.

ജിജി ജോസഫ് കൂട്ടുമ്മേൽ