+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടലിനു നിറം പച്ച

21 വര്‍ഷമായി സമുദ്രത്തിന്‍റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിൽനിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2002 മുതല്‍ 2022 വരെ കാലയളവില്‍ ഏറെ സമു
കടലിനു നിറം പച്ച
21 വര്‍ഷമായി സമുദ്രത്തിന്‍റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിൽനിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2002 മുതല്‍ 2022 വരെ കാലയളവില്‍ ഏറെ സമുദ്രങ്ങൾക്കും വര്‍ണമാറ്റം സംഭവിച്ചതായി കണ്ടെത്തി.

സമുദ്രങ്ങളുടെ നിറം പച്ചയാകുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ‍ 20 വര്‍ഷത്തിനിടെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു ഗവേഷകർ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങള്‍ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു.

ഈ പ്രതിഭാസത്ത ശാസ്ത്രീയമായി വിശദീകരിക്കാന്‍ തുടർപഠനങ്ങൾ ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തില്‍ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്‍ററിലെ സമുദ്ര കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു.

സമുദ്രത്തിന്‍റെ നിറം അതിന്‍റെ ഉപരിതലത്തില്‍ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്നു ശാസ്ത്രജ്ഞര്‍. പച്ചനിറത്തിലുള്ള സമുദ്രങ്ങളില്‍ മറൈന്‍ ആല്‍ഗയായ ഫൈറ്റോപ്ലാങ്ക്ടണ്‍ കുടുതലായി കാണപ്പെടുന്നു. ഈ ആല്‍ഗകള്‍ ഫോട്ടോസിന്തസിസ് ചെയ്യുന്നുണ്ട്. ഫൈറ്റോപ്ലാങ്ക്ടണ്‍ സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിത്തറയാണ്. ‌

ഇതിനെ സൂപ്ലാങ്ക്ടണും ( സൂക്ഷ്മജീവികള്‍ മുതല്‍ ജെല്ലിഫിഷ് പോലുള്ള വലിയ ജീവിവര്‍ഗങ്ങള്‍ വരെയുള്ള ഒഴുകിനടക്കുന്ന ജീവികളാണിത്. സമുദ്രങ്ങളും ശുദ്ധജലതടാകങ്ങളും ഉള്‍പ്പെടെയുള്ള വലിയ ജലാശയങ്ങളില്‍ സൂപ്ലാങ്ക്ടണ്‍ കാണപ്പെടുന്നു. ഭക്ഷ്യ ശൃംഖലയുടെ അവിഭാജ്യഘടകമായ പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവികളാണിത്). ഇതിനെ വലിയ മത്സ്യങ്ങളും കടല്‍ പക്ഷികളും സമുദ്രസസ്തനികളും ഭക്ഷിക്കുന്നു.

അതേസമയം, കാലാവസ്ഥാപ്രതിസന്ധിയെ ചെറുക്കാന്‍ ഫൈറ്റോപ്ലാങ്ക്ടണും നിര്‍ണായകഘടകമായി വര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ 30 ശതമാനവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതായി ‍ കണക്കാക്കുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ആല്‍ഗകള്‍ ഫോട്ടോസിന്തസിസിന് ഉപയോഗിക്കുന്നത്.

21 വര്‍ഷമായി സമുദ്രത്തിന്‍റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിലെ മോഡറേറ്റ് റെസല്യൂഷന്‍ ഇമേജിംഗ് സ്‌പെക്‌ട്രോ റേഡിയോമീറ്ററില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2002 മുതല്‍ 2022 വരെ 56 ശതമാനം സമുദ്രങ്ങളില്‍, പ്രാഥമികമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വര്‍ണമാറ്റം സംഭവിച്ചതായി കണ്ടെത്തി.

കാലാവസ്ഥാ വ്യതിയാനമാണ് സമുദ്രജലത്തിന്‍റെ പച്ചനിറത്തിനു കാരണമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും മാറ്റത്തിനു കാരണമാകുന്ന സമുദ്രങ്ങള്‍ക്കുള്ളിലെ പ്രക്രിയ ഇപ്പോഴും രഹസ്യമാണ്. ഉപഗ്രഹങ്ങൾക്ക് സമുദ്രങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന നിറം നിരീക്ഷിക്കാൻ കഴിയുമെങ്കിലും ഈ മാറ്റങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്ക് എപ്പോഴെങ്കിലും ദൃശ്യമാകുമോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും ഉറപ്പില്ല.

പുതിയ കണ്ടെത്തലുകള്‍ കാലാവസ്ഥാ വ്യതിയാനത്തോട് സമുദ്രങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ സ്ഥിരീകരിക്കുന്നവയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പുതിയ പഠനങ്ങളെല്ലാം നിരീക്ഷിക്കുന്നത് സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ഈ വിഷയങ്ങളിൽ കൂടുതൽ പഠനങ്ങൾ വേണ്ടിവരും.

പി.ടി. ബിനു