ജാഗ്രത വേണം, ഓരോ ചുവടിലും

05:23 AM Jul 16, 2023 | Deepika.com
തൃശൂരിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ്. പന്തീരായിരം രൂപയാണ് മാസവേതനം. സ്ഥാപനത്തിൽ എത്തുന്നവരോട് ഈ ചെറുപ്പക്കാരന്‍റെ പെരുമാറ്റത്തിൽ പെട്ടെന്നൊരു മാറ്റം സംഭവിച്ചതായി കടയുടമയ്ക്കു തോന്നിത്തുടങ്ങി. അകാരണമായി അവൻ ക്ഷോഭിക്കുന്നു, ജോലിക്കിടെ ഉറക്കം തൂങ്ങുന്നു, വരവുപോക്കിൽ സമയം പാലിക്കുന്നില്ല തുടങ്ങി പല താളപ്പിഴകൾ. പല തവണ ശാസനകൾ നൽകിയിട്ടും മാറ്റമില്ല. ജോലിയിൽനിന്നു പിരിച്ചുവിടുമെന്നുവരെ കടയുടമയ്ക്ക് ശാസന നൽകേണ്ടിവന്നു.

ഗതികെട്ട കടയുടമ യുവാവിന്‍റെ വീട്ടിലേക്കു വിളിച്ചപ്പോൾ അവന്‍റെ അമ്മയ്ക്കു പറയാനുണ്ടായിരുന്നതും സമാനമായ അനുഭവങ്ങൾ തന്നെ. വീട്ടിലെത്തിയാൽ ഭക്ഷണം കഴിക്കാതെയും പ്രാർഥനയിൽ പങ്കെടുക്കാതെയും മുറിയടച്ചു നേരത്തെ ഉറക്കം തുടങ്ങും. രാവിലെ വിളിച്ചുണർത്തിയാലും എഴുന്നേൽക്കാൻ മടി. ഇരുപത്തിനാലുകാരനായ മകനിലെ ഭാവമാറ്റങ്ങൾ അമ്മയെ ഏറെ ആശങ്കയിലാക്കി. മകനെ ജോലിയിൽനിന്ന് പരിച്ചുവിടുമെന്നു കടയുടമ പറഞ്ഞതോടെ അമ്മയ്ക്ക് അതിലേറെ ആശങ്ക. വിധവയായ അമ്മയുടെ ഇളയ മകനാണ്. വീട്ടിലെ ഏക വരുമാനം മകന്‍റെ ജോലിയിൽനിന്നു കിട്ടുന്നതാണ്.

യുവാവിന്‍റെ അമ്മയും സ്ഥാപനമുടമയും എന്നെ വിളിച്ച് അവനുമായി സംസാരിക്കാമോ എന്നു ചോദിച്ചു. അങ്ങനെ ആ മകൻ എന്നെ കാണാനെത്തി. അര മണിക്കൂറോളം സംസാരിച്ചിട്ടും അവൻ മനസു തുറക്കുന്നില്ല. എന്താണ് പതിവില്ലാത്ത നിന്‍റെ മാറ്റങ്ങൾക്കു കാരണമെന്ന ചോദ്യത്തിനും ഉത്തരമില്ല. ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ വീടുപോറ്റുമെന്ന് ചോദിച്ചിട്ടും മറുപടിയില്ല. സംസാരം ഒരു മണിക്കൂർ പിന്നിട്ടതോടെ മകൻ അവനിലെ മാറ്റങ്ങളുടെ കാരണം വെളിപ്പെടുത്താൻ തുടങ്ങി.

കുറേക്കാലം മുൻപു ജോലിസ്ഥലത്തേക്കു പോകുംവഴി ബസ് സ്റ്റാൻഡിൽ പരിചയം നടിച്ചെത്തിയ ഒരാൾ അവനൊരു ബീഡി വലിക്കാൻ കൊടുത്തു. പിറ്റേന്നും രാവിലെ അയാളെ അതേ സ്ഥലത്ത് കണ്ടുമുട്ടി സ്നേഹം നടിച്ച് ബീഡി സമ്മാനിച്ചു. ആഴ്ചയൊന്നു പിന്നിട്ടതോടെ സ്നേഹം നടിച്ചുവരുന്നയാളും അയാൾ വെറുതെ കൊടുക്കുന്ന ബീഡിയും ജീവിതത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമായി.

ആ സൗഹൃദം ഏറെ ആഴപ്പെട്ടതോടെ ജോലിക്കു പോകാതെ അയാൾക്കൊപ്പം ഒരു ദിവസം പലയിടങ്ങളിലും കറങ്ങാൻ പോയി. ഭക്ഷണം വാങ്ങിക്കൊടുത്ത് കൂടുതൽ അടുപ്പം സ്ഥാപിച്ചയാൾ അയാളുടെ തോൾസഞ്ചിയിൽനിന്നു ബബിൾഗം പോലുള്ള ആറേഴു ച്യൂയിംഗം മിഠായികൾ തിന്നാൻ കൊടുത്തു. രണ്ടു ദിവസം പിന്നിട്ടതോടെ ഈ ചെറുപ്പക്കാരന് അത്തരം മിഠായി കിട്ടാതെ മുന്നോട്ടുപോകില്ലെന്നായി.

അവൻ ആ ഘട്ടം മുതൽ സൗഹൃദം നടിച്ചുവന്നയാളിന്‍റെ പിടിയിലായിക്കഴിഞ്ഞിരുന്നു. ബീഡിക്കും ച്യൂയിംഗത്തിനും സുഹൃത്ത് യുവാവിൽനിന്ന് പണം ഈടാക്കിത്തുടങ്ങി. ആദ്യദിവസങ്ങളിൽ അൻപത്, പിന്നീട് നൂറ്. നിരക്ക് ഇരുനൂറിൽ എത്തിയതോടെ ചെറുപ്പക്കാരൻ പൂർണമായി ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞിരുന്നു. വലിക്കാൻ കൊടുത്തത് കഞ്ചാവ് ബീഡിയാണെന്നും ച്യൂയിംഗത്തിൽ മയക്കുമരുന്നുണ്ടായിരുന്നുവെന്നും ഈ നിഷ്കളങ്കനായ ചെറുപ്പക്കാരൻ മനസിലാക്കിയില്ല. ലഹരിക്ക് അടിപ്പെട്ടതോടെയാണ് ഇത്തരത്തിൽ സ്വഭാവമാറ്റങ്ങൾക്ക് വഴിപ്പെട്ടതെന്ന വസ്തുത അവൻ വെളിപ്പെടുത്തി.

ഒരു മാസത്തോളം ലഹരി വിമുക്ത ചികിത്സയും തുടർ കൗണ്‍സലിംഗും നൽകിയതോടെ ചെറുപ്പക്കാരനിൽ മാറ്റം വന്നുതുടങ്ങി. ലഹരിക്കു വശപ്പെട്ടുപോയ കാലത്ത് തനിക്കു സംഭവിച്ച പല പാളിച്ചകളും വീഴ്ചകളും കൗണ്‍സലിംഗിൽ അവൻ വെളിപ്പെടുത്തി. ലഹരി വാങ്ങാൻ പണമില്ലാതെ വന്നതോടെ ജ്യേഷ്ഠന്‍റെയും അമ്മയുടെയും പഴ്സിലെ പണം മോഷ്ടിച്ചതും അയൽക്കാരിയുടെ വീടു കുത്തിത്തുറന്ന് സ്വർണവള മോഷ്ടിച്ചതുമൊക്കെയായ തെറ്റുകൾ. ചികിത്സയും കൗണ്‍സലിംഗും ഫലിച്ചതോടെ മകൻ പൂർണമായി ആസക്തിയിൽനിന്ന് മോചിതനായി ഇപ്പോൾ ജോലിക്കു പോകുന്നു. പെരുമാറ്റത്തിലും സ്വഭാവത്തിലും പഴയതുപോലെ മാന്യനായിരിക്കുന്നു.

ഓർമിക്കുക, ഇത്തരത്തിലുള്ള ഒട്ടേറെ അനുഭവങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രായക്കാരെയും റാഞ്ചാനും വീഴ്ത്താനും ലഹരിമാഫിയ പിടിമുറുക്കിയിരിക്കുന്നു. കുട്ടികളെയും ചെറുപ്പക്കാരെയും ലഹരിയിലാഴ്ത്തുക എളുപ്പമാണുതാനും.

ഭക്ഷണത്തിലും പാനീയത്തിലുംവരെ മയക്കുമരുന്ന് ചേർത്തു ലഹരി ആസക്തിയിൽ വീഴ്ത്തുംവിധം അധോലോകം കെണിയൊരുക്കിയിരിക്കുന്നു. മക്കളുടെ ഓരോ ചലനവും പെരുമാറ്റവും വീടുകളിൽ രക്ഷിതാക്കൾ നിരീക്ഷിക്കേണ്ടതുണ്ട്. പങ്കാളിയിൽപോലും അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങൾക്കു കാരണം ഇത്തരം സ്വാധീനങ്ങളാകാം.

ഏതു സാഹചര്യത്തിലും ചുറ്റുപാടുകളിലും ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിക്കുന്പോൾ ഇക്കാലത്ത് തികഞ്ഞ ജാഗ്രത വേണം. നീരാളിപോലെയാണ് ലഹരി മനസിനെയും ശരീരത്തെയും കീഴടക്കുക. ഈ കെണിയിൽപ്പെടുന്നവരുടെ അന്ത്യം ദാരുണമാണ്. മരണശേഷം ബന്ധുക്കളുടെ ജീവിതം പരിതാപകരവും.

(സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര കോട്ടയം മാങ്ങാനം ട്രാഡ സെക്രട്ടറിയാണ്).

സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്