ബൈബിൾ വചനപഠനത്തിനു ചങ്ങനാശേരി അതിരൂപതയിൽ ഇദംപ്രഥമമായി തയാറാക്കിയ പദ്ധതി നൂറുമേനി വിശ്വാസികളിൽ വലിയ ഉണർവും ചൈതന്യവും സമ്മാനിച്ചിരിക്കുന്നു. ആറുമാസം പെയ്തിറങ്ങിയ വചനമാരിയിൽ വിളഞ്ഞതു നൂറുമേനി.
വചനപാരായണത്തിലേക്കു വിശ്വാസികളെ തിരിച്ചുവിട്ട മണിക്കൂറുകൾ. അപ്പംകൊണ്ടു മാത്രം മനുഷ്യനു ജീവിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ അസുലഭ നിമിഷങ്ങൾ. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ്, കുടുംബക്കൂട്ടായ്മ, മാക് ടിവി എന്നിവയുടെ ആമുഖ്യത്തിൽ അണിയിച്ചൊരുക്കിയ നൂറുമേനി വചനമനപ്പാഠമത്സരം സവിശേഷതകൾ നിറഞ്ഞതായി.
ദൈവവചനം ആദരിക്കുന്നവർ ഉത്ക്കർഷം നേടും എന്ന സുഭാഷിതം (16:20) മനസിന്റെ ആഴങ്ങളിൽ പതിച്ച ചങ്ങനാശേരി ഇടിമണ്ണിക്കൽ സണ്ണിച്ചന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണു നൂറുമേനി എന്ന വചനപഠന മാർഗം യാഥാർഥ്യമായത്. വചനവും ജീവിതവും രണ്ടായിപ്പോകേണ്ടതല്ലെന്നും ഒന്നായി ജീവിതവിജയത്തിൽ എത്തിക്കേണ്ടതാണെന്നുമുള്ള ബോധ്യം ചെറുപ്പം മുതൽ സണ്ണിച്ചനുണ്ടായിരുന്നു.
തിരക്കേറിയ ബിസിനസുകാരനായി മാറിയപ്പോഴും സണ്ണിച്ചൻ വചനത്തെ കൈവിട്ടില്ലെന്നു മാത്രമല്ല, അതു ജീവനും ജീവിതവുമായി കരുതുകയും ചെയ്തു. വചനബോധമുള്ള തലമുറ രൂപപ്പെടുന്നതുവഴി സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ അദ്ദേഹം സ്വപ്നം കാണുകയും ചെയ്തു.
കുട്ടികളിൽ വചനാഭിമുഖ്യം വളർത്തിയാൽ ലക്ഷ്യം സാധിക്കാമെന്നായിരുന്നു ആദ്യ ചിന്ത. തങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് അവർ മനസിലാക്കിയാൽ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നു സംഘാടകർ വിലയിരുത്തി. ദുരിതങ്ങൾ പേറുന്നവർക്കു വചനങ്ങൾ ആശ്വാസമാകുകയും ചെയ്യും.
അതിനായി തെരഞ്ഞെടുത്ത വചനങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുപുസ്തകം തയാറാക്കി. അതു ചങ്ങനാശേരിയിലെ നാല് ഇടവകകളിൽ സണ്ഡേ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. മറ്റു വഴി അലോചിച്ചിരിക്കുന്പോഴാണ്, നൂറു വചനങ്ങൾ പഠിക്കുന്നവർക്ക് സ്വർണനാണയം സമ്മാനം നൽകുന്ന പദ്ധതിയെക്കുറിച്ചുള്ള ആശയം വരുന്നത്. യുവദീപ്തി-എസ്.എം.വൈ.എം പ്രവർത്തകർ അതേറ്റെടുത്തു. ആദ്യമത്സരത്തിൽ മൂന്നുപേർക്ക് സമ്മാനം കിട്ടി.
അങ്ങനെയിരിക്കെ, വചനങ്ങൾ സമാഹരിച്ച് ഡോ. തോമസ് കുളങ്ങരയും തോമസ് സി.ജെയും ചേർന്ന് പ്രസിദ്ധീകരിച്ച വചനസുഹൃത്ത് എന്ന പുസ്തകം കിട്ടി. അതു വായിച്ച് നൂറുമേനിക്കായി മറ്റൊരു പുസ്തകം തയാറാക്കി വചനമനപാഠമത്സരം സംഘടിപ്പിക്കാനുള്ള ശ്രമമായി.
ഉദ്യമത്തിന്റെ ഭാഗമായി സണ്ണിച്ചനും സുഹൃത്തുക്കളും ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പെസ്തലേറ്റ്, കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലിനെ സന്ദർശിച്ചു. വചനപഠനത്തിനും വ്യാപനത്തിനുമായി ഒരു നിര അല്മായരുടെ മനസിലുദിച്ച പദ്ധതി അദ്ദേഹം സ്വീകരിച്ചെന്നു മാത്രമല്ല, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
തുടർന്ന് വിപുലമായ ചർച്ചകളിലൂടെ നൂറുമേനി പദ്ധതി കൃത്യമായി ആസൂത്രണം ചെയ്തു. വചനം മനനത്തിൽ, പ്രവൃത്തിയിൽ, പുണ്യത്തിൽ, ആരാധനാക്രമ കാലങ്ങളിൽ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ച് 400 വചനങ്ങളുമായി പഠനപുസ്തകം തയാറാക്കിക്കൊണ്ടായിരുന്നു തുടക്കം. ഇതു മൂവായിരത്തോളം കുടുംബക്കൂട്ടായ്മകളിലെത്തിച്ചതോടെ വചനപഠനത്തിനു തുടക്കമായി.
ഇതിനായി 25,000 പുസ്തകങ്ങൾ അച്ചടിച്ചു. പതിന്മടങ്ങ് പിഡിഎഫ് കോപ്പികൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. പരീക്ഷയിൽ നിശ്ചിത എണ്ണം വചനങ്ങൾ എഴുതുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമ്മാനങ്ങളും പ്രഖ്യാപിച്ചു. വചനാഘോഷത്തിലേക്കു പ്രവേശിക്കാൻ പ്രേരിപ്പിക്കുക മാത്രമായിരുന്നു സമ്മാനങ്ങളുടെ ലക്ഷ്യം.
കുടുംബക്കൂട്ടായ്മ തലത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിലും 2023 ഫെബ്രുവരിയിൽ ഇടവക, അതിരൂപതാതലങ്ങളിലും പിന്നാലെ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കാൻ തീരുമാനമായി.
വ്യക്തി, കുടുംബതലങ്ങളിൽ മത്സരങ്ങൾ നടന്നു. സിസ്റ്റേഴ്സിനും സന്യാസാർഥിനികൾക്കും സെമിനാരി വിദ്യാർഥികൾക്കും പ്രത്യേകം മത്സരമുണ്ടായിരുന്നു. 25,000 പേർ വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. 100 എപ്പിസോഡുകളിറക്കി മാക് ടിവിയും മാക് റേഡിയോയും പ്രചാരണത്തിന് മുന്നിൽനിന്നു. ജൂണ് 10ന് ചങ്ങനാശേരി കാവുകാട്ട് ഹാളിൽ നടന്ന നൂറുമേനി ഗ്രാൻഡ് ഫിനാലെയിൽ സമ്മാനാർഹരായ രണ്ടായിരത്തോളം പേരാണ് സംബന്ധിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യം ചടങ്ങുകൾക്കു മികവ് നൽകി.
വ്യക്തിഗത മത്സരത്തിൽ ലില്ലി ജേക്കബ് കോച്ചേരിപടവിൽ ഒന്നാം സ്ഥാനം നേടി. കൊച്ചുറാണി സിബിച്ചൻ പറപ്പള്ളിയും മക്കൾ എമിലിൻ എലിസബത്ത് സിബിയും എൽഡ ആൻ സിബിയും ഉൾപ്പെടുന്ന ടീമാണു കുടുംബതലത്തിൽ സമ്മാനാർഹരായത്. സന്യസ്തർക്കായുള്ള പ്രത്യേക മത്സരത്തിൽ 85 വയസുള്ള സിസ്റ്റർ ലില്ലി ട്രീസ എഫ്.സി.സിയും സമ്മാനം നേടി. ഡോ. റൂബിൾ രാജായിരുന്നു ക്വിസ് മാസ്റ്റർ.
നൂറുമേനിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായിക്കഴിഞ്ഞു. നാലു സുവിശേഷങ്ങളും അപ്പസ്തോല പ്രവർത്തനങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ പഠനഭാഗം. രണ്ടാം ഘട്ടത്തിൽ ഓണ് ലൈൻ സാധ്യത പ്രയോജനപ്പെടുത്തി വിദേശത്തുമുള്ളവരെക്കൂടി ഉൾപ്പെടുത്തി വചന പഠനം വിപുലമാക്കാനാണു തീരുമാനം. അതിരൂപതയിലെ മുഴുവൻ സണ്ഡേസ്കൂൾ വിദ്യാർഥികളിലും വചനമെത്തിക്കാനുള്ള കർമപദ്ധതിയാണ് സീസണ് 2 ലൂടെ നടപ്പാക്കുന്നത്.
വചനം പഠിക്കാൻ പ്രായം ഒരു ഘടകമല്ലെന്നു തെളിയിക്കുന്നതായിരുന്നു ഫാത്തിമാപുരം മണക്കുന്നേൽ തോമസ് ജോസഫിന്റെ പ്രകടനം. 84-ാം വയസിൽ 129 വചനങ്ങൾ എഴുതിയാണ് അദ്ദേഹം നൂറുമേനി തികച്ചത്.
ടിവിയും വാട്സാപ്പും ഒഴിവാക്കി വചനം പഠിച്ചാണു കുറുന്പനാടം ഇടവകാംഗം ലില്ലി ജേക്കബ് കോച്ചേരിപ്പടവിൽ ഒന്നാം സ്ഥാനം നേടിയത്.
വചനപാരായണത്തിലേക്കു വിശ്വാസികളെ തിരിച്ചുവിട്ട മണിക്കൂറുകൾ. അപ്പംകൊണ്ടു മാത്രം മനുഷ്യനു ജീവിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ അസുലഭ നിമിഷങ്ങൾ. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ്, കുടുംബക്കൂട്ടായ്മ, മാക് ടിവി എന്നിവയുടെ ആമുഖ്യത്തിൽ അണിയിച്ചൊരുക്കിയ നൂറുമേനി വചനമനപ്പാഠമത്സരം സവിശേഷതകൾ നിറഞ്ഞതായി.
ദൈവവചനം ആദരിക്കുന്നവർ ഉത്ക്കർഷം നേടും എന്ന സുഭാഷിതം (16:20) മനസിന്റെ ആഴങ്ങളിൽ പതിച്ച ചങ്ങനാശേരി ഇടിമണ്ണിക്കൽ സണ്ണിച്ചന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണു നൂറുമേനി എന്ന വചനപഠന മാർഗം യാഥാർഥ്യമായത്. വചനവും ജീവിതവും രണ്ടായിപ്പോകേണ്ടതല്ലെന്നും ഒന്നായി ജീവിതവിജയത്തിൽ എത്തിക്കേണ്ടതാണെന്നുമുള്ള ബോധ്യം ചെറുപ്പം മുതൽ സണ്ണിച്ചനുണ്ടായിരുന്നു.
തിരക്കേറിയ ബിസിനസുകാരനായി മാറിയപ്പോഴും സണ്ണിച്ചൻ വചനത്തെ കൈവിട്ടില്ലെന്നു മാത്രമല്ല, അതു ജീവനും ജീവിതവുമായി കരുതുകയും ചെയ്തു. വചനബോധമുള്ള തലമുറ രൂപപ്പെടുന്നതുവഴി സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ അദ്ദേഹം സ്വപ്നം കാണുകയും ചെയ്തു.
കുട്ടികളിൽ വചനാഭിമുഖ്യം വളർത്തിയാൽ ലക്ഷ്യം സാധിക്കാമെന്നായിരുന്നു ആദ്യ ചിന്ത. തങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് അവർ മനസിലാക്കിയാൽ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നു സംഘാടകർ വിലയിരുത്തി. ദുരിതങ്ങൾ പേറുന്നവർക്കു വചനങ്ങൾ ആശ്വാസമാകുകയും ചെയ്യും.
അതിനായി തെരഞ്ഞെടുത്ത വചനങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുപുസ്തകം തയാറാക്കി. അതു ചങ്ങനാശേരിയിലെ നാല് ഇടവകകളിൽ സണ്ഡേ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. മറ്റു വഴി അലോചിച്ചിരിക്കുന്പോഴാണ്, നൂറു വചനങ്ങൾ പഠിക്കുന്നവർക്ക് സ്വർണനാണയം സമ്മാനം നൽകുന്ന പദ്ധതിയെക്കുറിച്ചുള്ള ആശയം വരുന്നത്. യുവദീപ്തി-എസ്.എം.വൈ.എം പ്രവർത്തകർ അതേറ്റെടുത്തു. ആദ്യമത്സരത്തിൽ മൂന്നുപേർക്ക് സമ്മാനം കിട്ടി.
അങ്ങനെയിരിക്കെ, വചനങ്ങൾ സമാഹരിച്ച് ഡോ. തോമസ് കുളങ്ങരയും തോമസ് സി.ജെയും ചേർന്ന് പ്രസിദ്ധീകരിച്ച വചനസുഹൃത്ത് എന്ന പുസ്തകം കിട്ടി. അതു വായിച്ച് നൂറുമേനിക്കായി മറ്റൊരു പുസ്തകം തയാറാക്കി വചനമനപാഠമത്സരം സംഘടിപ്പിക്കാനുള്ള ശ്രമമായി.
ഉദ്യമത്തിന്റെ ഭാഗമായി സണ്ണിച്ചനും സുഹൃത്തുക്കളും ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പെസ്തലേറ്റ്, കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലിനെ സന്ദർശിച്ചു. വചനപഠനത്തിനും വ്യാപനത്തിനുമായി ഒരു നിര അല്മായരുടെ മനസിലുദിച്ച പദ്ധതി അദ്ദേഹം സ്വീകരിച്ചെന്നു മാത്രമല്ല, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
തുടർന്ന് വിപുലമായ ചർച്ചകളിലൂടെ നൂറുമേനി പദ്ധതി കൃത്യമായി ആസൂത്രണം ചെയ്തു. വചനം മനനത്തിൽ, പ്രവൃത്തിയിൽ, പുണ്യത്തിൽ, ആരാധനാക്രമ കാലങ്ങളിൽ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ച് 400 വചനങ്ങളുമായി പഠനപുസ്തകം തയാറാക്കിക്കൊണ്ടായിരുന്നു തുടക്കം. ഇതു മൂവായിരത്തോളം കുടുംബക്കൂട്ടായ്മകളിലെത്തിച്ചതോടെ വചനപഠനത്തിനു തുടക്കമായി.
ഇതിനായി 25,000 പുസ്തകങ്ങൾ അച്ചടിച്ചു. പതിന്മടങ്ങ് പിഡിഎഫ് കോപ്പികൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. പരീക്ഷയിൽ നിശ്ചിത എണ്ണം വചനങ്ങൾ എഴുതുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമ്മാനങ്ങളും പ്രഖ്യാപിച്ചു. വചനാഘോഷത്തിലേക്കു പ്രവേശിക്കാൻ പ്രേരിപ്പിക്കുക മാത്രമായിരുന്നു സമ്മാനങ്ങളുടെ ലക്ഷ്യം.
കുടുംബക്കൂട്ടായ്മ തലത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിലും 2023 ഫെബ്രുവരിയിൽ ഇടവക, അതിരൂപതാതലങ്ങളിലും പിന്നാലെ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കാൻ തീരുമാനമായി.
വ്യക്തി, കുടുംബതലങ്ങളിൽ മത്സരങ്ങൾ നടന്നു. സിസ്റ്റേഴ്സിനും സന്യാസാർഥിനികൾക്കും സെമിനാരി വിദ്യാർഥികൾക്കും പ്രത്യേകം മത്സരമുണ്ടായിരുന്നു. 25,000 പേർ വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. 100 എപ്പിസോഡുകളിറക്കി മാക് ടിവിയും മാക് റേഡിയോയും പ്രചാരണത്തിന് മുന്നിൽനിന്നു. ജൂണ് 10ന് ചങ്ങനാശേരി കാവുകാട്ട് ഹാളിൽ നടന്ന നൂറുമേനി ഗ്രാൻഡ് ഫിനാലെയിൽ സമ്മാനാർഹരായ രണ്ടായിരത്തോളം പേരാണ് സംബന്ധിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യം ചടങ്ങുകൾക്കു മികവ് നൽകി.
വ്യക്തിഗത മത്സരത്തിൽ ലില്ലി ജേക്കബ് കോച്ചേരിപടവിൽ ഒന്നാം സ്ഥാനം നേടി. കൊച്ചുറാണി സിബിച്ചൻ പറപ്പള്ളിയും മക്കൾ എമിലിൻ എലിസബത്ത് സിബിയും എൽഡ ആൻ സിബിയും ഉൾപ്പെടുന്ന ടീമാണു കുടുംബതലത്തിൽ സമ്മാനാർഹരായത്. സന്യസ്തർക്കായുള്ള പ്രത്യേക മത്സരത്തിൽ 85 വയസുള്ള സിസ്റ്റർ ലില്ലി ട്രീസ എഫ്.സി.സിയും സമ്മാനം നേടി. ഡോ. റൂബിൾ രാജായിരുന്നു ക്വിസ് മാസ്റ്റർ.
നൂറുമേനിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായിക്കഴിഞ്ഞു. നാലു സുവിശേഷങ്ങളും അപ്പസ്തോല പ്രവർത്തനങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ പഠനഭാഗം. രണ്ടാം ഘട്ടത്തിൽ ഓണ് ലൈൻ സാധ്യത പ്രയോജനപ്പെടുത്തി വിദേശത്തുമുള്ളവരെക്കൂടി ഉൾപ്പെടുത്തി വചന പഠനം വിപുലമാക്കാനാണു തീരുമാനം. അതിരൂപതയിലെ മുഴുവൻ സണ്ഡേസ്കൂൾ വിദ്യാർഥികളിലും വചനമെത്തിക്കാനുള്ള കർമപദ്ധതിയാണ് സീസണ് 2 ലൂടെ നടപ്പാക്കുന്നത്.
വചനം പഠിക്കാൻ പ്രായം ഒരു ഘടകമല്ലെന്നു തെളിയിക്കുന്നതായിരുന്നു ഫാത്തിമാപുരം മണക്കുന്നേൽ തോമസ് ജോസഫിന്റെ പ്രകടനം. 84-ാം വയസിൽ 129 വചനങ്ങൾ എഴുതിയാണ് അദ്ദേഹം നൂറുമേനി തികച്ചത്.
ടിവിയും വാട്സാപ്പും ഒഴിവാക്കി വചനം പഠിച്ചാണു കുറുന്പനാടം ഇടവകാംഗം ലില്ലി ജേക്കബ് കോച്ചേരിപ്പടവിൽ ഒന്നാം സ്ഥാനം നേടിയത്.