എന്നെ ഒരനുജനായി കണ്ട കേശവദേവ്

05:06 AM Jul 16, 2023 | Deepika.com
സാഹിത്യത്തിന്‍റെ മിക്ക ശാഖകളിലും വിജയംവരിച്ച ഒരു പ്രതിഭയാണ് പി. കേശവദേവ്. നോവലെന്ന നിലയിലും ബോക്സോഫീസ് വിജയം നേടിയ ചലച്ചിത്രമെന്ന നിലയിലും മലയാളികൾ നെഞ്ചേറ്റിയ ‘ഓടയിൽനിന്ന്', കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ "അയൽക്കാർ' തുടങ്ങി നിരവധി നോവലുകളും കഥാ സമാഹാരങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചു.

ആകാശവാണി പ്രൊഡ്യൂസർ, കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ്, സാഹിത്യ പരിഷത് നിർവാഹകസമിതി അംഗം എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങൾ മുഖംനോക്കാതെ തുറന്നു പറയാൻ മടിക്കാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. പലപ്പോഴും ഒരു വഴക്കാളി ടച്ച് അദ്ദേഹത്തിന്‍റെ സമീപനങ്ങളിൽ കാണാം. ഒരു ഉദാഹരണം: അൻപതുകളിൽ തുടങ്ങിയ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ഒ.എൻ.വി. കുറുപ്പ് രചി‌ച്ച നിരവധി ഹിറ്റ് ഗാനങ്ങളുണ്ട്. അതിലൊന്നാണ്

"പൊന്നരിവാളന്പിളിയില് കണ്ണെറിയുന്നോളെ
ആ മരത്തിൻ പൂത്തണലിൽ വാടിനിൽക്കുന്നോളേ...'

കേശവദേവ് ഈ ഗാനത്തിൽ കയറിപ്പിടിച്ച് ഗാനരചയിതാവിനെ നിശിതമായി വിമർശിച്ചു. അന്പിളിയിൽ കണ്ണെറിഞ്ഞു നിൽക്കുന്പോൾ അവിടെ എവിടെയാണ് പൂത്തണൽ? രാഗത്തിനും താളത്തിനും വേണ്ടി തോന്നിയപോലെ എഴുതുകയാണോ? പൂത്തണൽ എന്നതിനു പകരം പൂനിഴൽ എന്നെഴുതിയിരുന്നെങ്കിൽ കുറേക്കൂടി യുക്തിയുണ്ടായേനേ. വിമർശനം വന്നെങ്കിലും കെപിഎസി ഗാനത്തിൽ മാറ്റമൊന്നും വരുത്തിയില്ല.

ഞാൻ കേശവദേവിനെ ആദ്യമായി പരിചയപ്പെടുന്നതു തൃശൂർവച്ചാണ്. മുണ്ടശേരിയുടെ മകൻ തോമസ് മുണ്ടശേരി നടത്തുന്ന കറന്‍റ് ബുക്സിനുവേണ്ടി കേശവദേവിനോടു നോവൽ ആവശ്യപ്പെട്ടിട്ട് തിരക്കുമൂലം ഒഴിവുകഴിവു പറഞ്ഞപ്പോൾ, അദ്ദേഹത്തെ ഏതാനും ദിവസത്തേക്കു തൃശൂരിലേക്കു കൊണ്ടുവന്നു ലോഡ്ജിൽ മുറിയെടുത്ത് നോവൽ എഴുതിക്കുന്ന അവസരം. ആ ലോഡ്ജിലേക്കാണ് ഞാൻ കയറിച്ചെന്നത്. ഞാൻ സ്വയം പരിചയപ്പെടുത്തി. അക്കാലത്ത് എന്‍റെ നാലഞ്ചു നാടകങ്ങൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹം സസന്തോഷം എന്നെ സ്വീകരിച്ചു.

പിന്നീട് അഞ്ചാറു വർഷങ്ങൾക്കുശേഷം വീണ്ടും കേശവദേവിനെ കണ്ടു. ഇതിനകം ഭൂമിയിലെ മാലാഖ, പിന്നെ കറുത്ത വെളിച്ചം, തീ പിടിച്ച ആത്മാവ്, വിഷക്കാറ്റ്, മണൽക്കാട് തുടങ്ങിയ എന്‍റെ നാടകങ്ങൾ പലയിടങ്ങളിലും അരങ്ങേറിക്കൊണ്ടിരുന്നു.

ആയിടയ്ക്ക് ഞാനൊരു ദിവസം തിരുവനന്തപുരത്തിനു പോയപ്പോൾ കേശവദേവിന്‍റെ വീട്ടിൽ ചെന്നു. പരിചയമാണെങ്കിലും അദ്ദേഹം പുതുതായി പണികഴിച്ച വീട്ടിൽ ചെല്ലുന്നതു ആദ്യമായാണ്. ബെല്ലടിച്ച് കാത്തുനിന്ന എന്നെ കണ്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. ഞാൻ ക‍യറിച്ചെന്നതിന്‍റെ പേരിൽ ഇത്രമാത്രം ആഹ്ലാദിക്കാനെന്തിരിക്കുന്നു എന്നു ചിന്തിച്ചപ്പോഴേക്കും അദ്ദേഹം വിശദീകരിച്ചു: ""ഈ സമയം എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ്.''
""മനസിലായില്ല.''

""എനിക്ക് ആദ്യമായി ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു - ആൺകുഞ്ഞ്. നിമിഷങ്ങൾക്കു മുന്പ് ആശുപത്രിയിൽനിന്നു ഫോൺ വന്നു. സംസാരിച്ചു ഫോൺ വച്ചിട്ട് ആദ്യം കാണുന്നതു താങ്കളെയാണ്. നല്ല ഐശ്വര്യമുള്ള വരവ്.''

"" എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. ആദ്യം ഈ ശുഭവാർത്ത കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായല്ലോ,'' ഞാൻ പറഞ്ഞു.

കേശവദേവിന്‍റെ മുഖത്ത് അവർണനീയമായ ആനന്ദം. എനിക്കും അതിയായ സന്തോഷം തോന്നി. അതിലേറെ വിസ്മയവും. സന്തോഷം തോന്നിയത് അദ്ദേഹത്തിന് ആദ്യമായി ഒരു കുഞ്ഞുണ്ടായതിൽ. ഷഷ്ടിപൂർത്തിയായപ്പോഴാണ് കേശവദേവിന് ഒരു കുഞ്ഞു ജനിക്കുന്നത്.

ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: ""ഇന്നു കേരളത്തിൽ ഏറ്റവും സ്റ്റേജ് ഇഫക്ടുള്ള നാടകങ്ങൾ രചിക്കുന്നവർ രണ്ടുപേരാണ്. പ്രഫഷണൽ നാടകവേദിയിൽ തോപ്പിൽ ഭാസിയും അമേച്വർ നാടകരംഗത്ത് താങ്കളും. ജോസിനെ സന്തോഷിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല.''

അദ്ദേഹത്തിന്‍റെ വാക്കുകൾ വിനയപൂർവം ഞാൻ ശ്രവിച്ചു. തുടർന്ന് അദ്ദേഹം ആദ്യജാതനെയും സഹധർമിണി സീതാലക്ഷ്മിയെയും കാണാൻ ആശുപത്രിയിലേക്കു പോകാനുള്ള ഒരുക്കമായി. അന്നത്തെ ആ കുഞ്ഞാണ് പ്രസിദ്ധ ഡോക്ടർ ജ്യോതിദേവ് കേശവദേവ്. എന്നെ ഒരനുജനെപ്പോലെ സ്നേഹിച്ച കേശവദേവ് 1983ൽ എൺപതാം വയസിൽ ലോകത്തോടു വിടപറഞ്ഞു.

സി.എൽ. ജോസ്