യുദ്ധാനന്തര യൂറോപ്പിന്റെ അരക്ഷിതാവസ്ഥകളെ ഉൾക്കാഴ്ചയോടെ അനാവരണം ചെയ്ത സിനിമാ പ്രസ്ഥാനമാണ് ഇറ്റാലിയൻ നിയോറിയലിസം. മുസോളിനിയുടെ പതനത്തോടെ ഫാസിസത്തിന്റെ ഉരുക്കുമുഷ്ടിയിൽനിന്നു മോചിതമായ ഇറ്റാലിയൻ സിനിമ യുദ്ധക്കെടുതികളാൽ നട്ടംതിരിഞ്ഞ ചുറ്റുമുള്ള സമൂഹത്തിന്റെ ദുരന്തങ്ങളെ മറയില്ലാതെ, കാവ്യഭംഗിയോടെ ലോകദൃഷ്ടിയിലെത്തിച്ചു.
മുൻപ് സ്റ്റുഡിയോകൾക്കുള്ളിലെ സൗണ്ട് സ്റ്റേജുകളിൽ ഭാരമേറിയ കാമറകൾ ഉപയോഗിച്ചിരുന്നിടത്തു കയ്യിൽ കൊണ്ടുനടക്കാവുന്ന കാമറകളുമായി ചലച്ചിത്രകാരൻ പുറം ലോകത്തേക്കിറങ്ങി, തെരുവുകളും ചേരികളും പശ്ചാത്തലമാക്കി, പരിശീലനവും പരിചയവുമുള്ള താരങ്ങൾക്കു പകരം സാധാരക്കാരെ ഉപയോഗിച്ചു കഥകൾ പറഞ്ഞു.
സാധാരണക്കാരുടെയും പാർശ്വവത്കൃതസമൂഹങ്ങളുടെയും ജീവിതം വിഷയമാക്കി 1940കളിൽ ആരംഭം കുറിച്ച നിയോറിയലിസം രണ്ടു പതിറ്റാണ്ടുകൾ ലോകസിനിമയിൽ ശക്തമായ സ്വാധീനം ചെലുത്തി. ഇതിന്റെ പ്രധാന പ്രണേതാക്കളായിരുന്നു റൊബെർത്തോ റൊസെല്ലീനി, ഫെദറിക്കോ ഫെല്ലീനി, വിത്തോറിയോ ദെ സീക്കാ, ലുക്കീനോ വിസ്കോന്തി എന്നിവർ.
മേൽപറഞ്ഞവരുടെ സൃഷ്ടികളിൽ ഏറ്റവുമധികം ചർച്ചാവിഷയമായ കൃതിയാണ് ‘ലാദ്രി ദി ബിചിക്ലേത്തെ (സൈക്കിൾ മോഷ്ടാക്കൾ) അഥവാ ‘ബൈസിക്കിൾ തീവ്സ്’. ഒരു സൈക്കിൾ മോഷണത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ഈ ചിത്രം ലോകവേദിയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി എണ്ണപ്പെടുന്നു.
വിത്തോറിയോ ദെ സീക്കാ യുദ്ധാനന്തര റോമാനഗരത്തിന്റെ പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും രൂക്ഷതയിൽ നട്ടംതിരിയുന്ന കുറെ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്. ചരിത്രനഗരത്തിന്റെ പരിചിതമായ ഇമേജുകളൊന്നും നാം കാണുകയില്ല. ട്രാം കാറുകളും മോട്ടോർ കാറുകളും സൈക്കിളുകളും സഞ്ചരിക്കുന്ന ജനസാന്ദ്രമായ നഗരത്തിന്റെ പിന്നാന്പുറങ്ങൾ ലോകത്തിലുള്ള മറ്റേതൊരു നഗരവുമാകാം. അപ്രകാരം കഥയും കഥാപാത്രങ്ങളും പ്രതീക സ്വഭാവം കൈക്കൊള്ളുന്നു. അവരുടെ അനുഭവങ്ങൾ മനുഷ്യാവസ്ഥയുടെ രൂപകങ്ങൾ തന്നെ.
ഭാര്യ മരിയ, ബാലനായ മകൻ ബ്രൂണോ, ഒരു പിഞ്ചുകുഞ്ഞും ചേരുന്നതാണ് അന്തോണിയോ റിച്ചിയുടെ കുടുംബം. ഒരു ഫ്ളാറ്റിൽ ഞെരുങ്ങിക്കഴിയുന്ന ഇയാളുടെ സൈക്കിൾ വീട്ടാവശ്യത്തിനായി പണയം വച്ചിരിക്കുകയാണ്. ബെഡ്ഷീറ്റുകൾ തയ്ച്ചു മരിയ സന്പാദിക്കുന്ന പണമാണ് പിന്നെയുള്ള വരുമാനം. സർക്കാർ എംപ്ലോയ്മെന്റ് ഏജൻസി അയാൾക്കു തെരുവുകളിൽ പരസ്യം പതിക്കുന്ന ജോലി കൊടുക്കുന്നു.
പക്ഷേ സൈക്കിൾ അത്യാവശ്യമായതുകൊണ്ട് അന്തോണിയോ ഭാര്യയുടെ സഹായത്തോടെ വീട്ടിലുള്ള ബെഡ്ഷീറ്റുകൾ മുഴുവൻ പണയം വച്ച് സൈക്കിൾ തിരികെ വാങ്ങി, ജോലിയിൽ പ്രവേശിക്കുകയാണ്. എന്നാൽ, ആദ്യ ദിവസംതന്നെ ജോലിക്കിടയിൽ ഒരു കള്ളൻ സൈക്കിൾ മോഷ്ടിച്ചു കടന്നുകളഞ്ഞതോടെ അതു തിരികെപ്പിടിക്കാനുള്ള ഉത്കണ്ഠാകുലമായ അന്വേഷണമാണ്. സഹചാരിയായി മകനും കൂടെയുണ്ട്. പോലീസും സ്നേഹിതരുമൊക്കെ അയാളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം നിഷ്ഫലം. വാഹനം അഴിച്ചു ഭാഗങ്ങളാക്കി വില്ക്കാനിടയുണ്ടെന്ന സംശയത്തിൽ യന്ത്രഭാഗങ്ങൾ വില്ക്കുന്ന ചന്തയിലും അന്വേഷിക്കുന്നു.
കള്ളനെന്നു സംശയിക്കുന്നയാളുമായി ഇടപാടുകളുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരു വൃദ്ധനെ അവർ പിന്തുടരുന്നു. എന്നാൽ, അയാൾ പാടെ നിഷേധിക്കുകയാണ്. ക്ഷുഭിതനും ആകുലനുമായ അന്തോണിയോ ഇയാളെ പിന്തുടർന്നെത്തുന്നത് ഒരു അഭയകേന്ദ്രത്തിലെ സമൂഹപ്രാർഥനയുടെ നടുവിലാണ്. അവിടെ വച്ച് വൃദ്ധൻ ഒളിച്ചുമാറുന്നതോടെ ആ പ്രതീക്ഷയും തീർന്നു. ഒരു പ്രവാചികയുടെ പക്കലാണ് പിന്നെ ചെല്ലുന്നത്. അവർ കൊടുക്കുന്ന ഉപദേശം അവ്യക്തമെങ്കിലും പ്രതീക്ഷയുണർത്തുന്നതാണ്.
പോകുന്ന വഴിയിൽ സൈക്കിൾ മോഷ്ടാവെന്നു തനിക്കു ബോധ്യമുള്ള ഒരു ചെറുപ്പക്കാരനെ അവർ പിന്തുടർന്നു. അയാളുടെ നിഷേധം വകവയ്ക്കാതെ പോലീസ് സഹായത്തോടെ വീട്ടിൽ കടന്നു പരിശോധന നടത്തുന്ന രംഗത്ത് ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം കാണാം. ഒടുവിൽ ചെറുപ്പക്കാരനായ അയാൾ മോഹാലസ്യപ്പെട്ടു വീഴുന്പോൾ തടിച്ചുകൂടിയ തെരുവിലെ ആൾക്കൂട്ടം അന്തോണിയോക്കെതിരേ തിരിയുകയും അയാളെ ഭീഷണിപ്പെടുത്തിയും കൈയേറ്റം ചെയ്തും ഓടിക്കുകയായി.
അന്വേഷണത്തിനിടെ ഒരു ഘട്ടത്തിൽ അന്തോണിയോ തന്റെ മകനെ കാണാതെ ടൈബർ നദിക്കരയിൽ പാഞ്ഞുനടക്കുന്നു. അവിടെ മുങ്ങിമരിച്ചു എന്നു കേട്ട ബാലൻ തന്നെ പിരിഞ്ഞുനടക്കുന്ന ബ്രൂണോ ആണെന്നയാൾ ഭയപ്പെടുന്നു. വീണ്ടും അവനെ തിരികെ കിട്ടിയ ആശ്വാസത്തിൽ അവർ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന രംഗത്ത് സാമൂഹ്യ ഉച്ചനീചത്വത്തിന്റെ മറ്റൊരു മുഖം ഭംഗ്യന്തരേണ വെളിവാകുന്നു.
നിരാശയുടെ നെല്ലിപ്പടി കാണുന്ന അന്തോണിയോ ഒരു ഘട്ടത്തിൽ ബൈബിളിലെ ജോബിന്റെ ശൈലിയിൽ താൻ ജനിച്ച ദിവസത്തെ ശപിക്കുന്നുണ്ട്. എങ്കിലും ജീവിതം അവസാനിപ്പിക്കാതെ അയാൾ എല്ലാറ്റിനെയും നേരിടുകയാണ്. അപമാനത്തിന്റെയും തിരസ്കാരത്തിന്റെയും നിരാശയുടെയും നിമിഷത്തിൽ അയാൾതന്നെ ഒരു മോഷ്ടാവായി മാറുന്നു. ഫുട്ബോൾ കളികണ്ടു കാണികൾ സ്റ്റേഡിയം വിട്ടു പുറത്തേക്കു വരുന്ന നേരത്ത് തെരുവിൽ ചാരിവച്ചിരിക്കുന്ന ഒരു സൈക്കിൾ മോഷ്ടിക്കാൻ അയാൾ പ്രേരിതനാകുകയാണ്.
എന്നാൽ, അയാൾ കൈയോടെ പിടിക്കപ്പെടുന്നു. മകനെ ബസിൽ കയറ്റി വിടാൻ ഏർപ്പാടാക്കിയിട്ട് സൈക്കിൾ മോഷ്ടിച്ചു പാഞ്ഞുപോകാൻ ശ്രമിക്കുന്ന അന്തോണിയോ കള്ളനായി മാറുന്നു. ബസ് കിട്ടാതെ മടങ്ങുന്ന മകന്റെ മുന്പിൽ ആൾക്കൂട്ടം കള്ളനായി പിടികൂടിയ തന്റെ പിതാവിനോടൊപ്പം ബ്രൂണോയും കണ്ണീരോടെ കൈപിടിച്ചു നടക്കുകയാണ്. ഉടമസ്ഥൻ കരുണ കാണിച്ചതുകൊണ്ട് പോലീസ് പിടിക്കാതെ അവർ രക്ഷപ്പെടുന്നു.
ബഹളത്തിനിടയിൽ താഴെ വീണുപോയ തൊപ്പിയുമെടുത്ത് അവർ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷരാകുന്പോൾ അറിയാതെ ചില ചോദ്യങ്ങളുയരുന്നു: ഒരു നിഷ്കളങ്കൻ കുറ്റവാളിയായതെങ്ങനെ? ജീവിത പ്രതിസന്ധിയുടെ മൂർധന്യത്തിൽ ഒരാൾ ഇങ്ങനെ ചെയ്താൽ അയാൾ തെറ്റുകാരനാകുമോ? അന്യവത്കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളെ പിടിച്ചുനിർത്തുന്നത് എന്താണ്? അന്തോണിയോയുടെ അഭയവും പ്രചോദനവും അയാളുടെ കുടുംബമാണ്.
ഭാര്യയും ഭർത്താവും പിതാവും മകനും തമ്മിലുള്ള ഉൗഷ്മള ബന്ധങ്ങളാണ് ഈ ഇരുണ്ട ലോകത്തിലെ വെള്ളിവെളിച്ചം. ഇവിടെ പ്രത്യയശാസ്ത്രങ്ങളുടെ കൊടികൾ മാറ്റിവച്ച് നിർമമത്വത്തോടും കരുണാർദ്രമായും ജീവിതത്തെ ദർശിക്കാൻ, മനുഷ്യരെ കാണാൻ ദെ സീക്കാ നമ്മെ പ്രേരിപ്പിക്കുന്നു.
1950ൽ മികച്ച വിദേശചിത്രത്തിനുള്ള സ്പെഷൽ ഓസ്കറടക്കം പല ബഹുമതികൾ ഈ ചിത്രം നേടി. സത്യജിത് റേയ്ക്ക് തന്റെ കന്നിചിത്രമായ പഥേർ പാഞ്ചാലി നിർമിക്കാൻ മാർഗദർശനവും പ്രചോദനവുമായി മാറിയ ചിത്രമാണ് ബൈസിക്കിൾ തീവ്സ്.
ജിജി ജോസഫ് കൂട്ടുമ്മേൽ
മുൻപ് സ്റ്റുഡിയോകൾക്കുള്ളിലെ സൗണ്ട് സ്റ്റേജുകളിൽ ഭാരമേറിയ കാമറകൾ ഉപയോഗിച്ചിരുന്നിടത്തു കയ്യിൽ കൊണ്ടുനടക്കാവുന്ന കാമറകളുമായി ചലച്ചിത്രകാരൻ പുറം ലോകത്തേക്കിറങ്ങി, തെരുവുകളും ചേരികളും പശ്ചാത്തലമാക്കി, പരിശീലനവും പരിചയവുമുള്ള താരങ്ങൾക്കു പകരം സാധാരക്കാരെ ഉപയോഗിച്ചു കഥകൾ പറഞ്ഞു.
സാധാരണക്കാരുടെയും പാർശ്വവത്കൃതസമൂഹങ്ങളുടെയും ജീവിതം വിഷയമാക്കി 1940കളിൽ ആരംഭം കുറിച്ച നിയോറിയലിസം രണ്ടു പതിറ്റാണ്ടുകൾ ലോകസിനിമയിൽ ശക്തമായ സ്വാധീനം ചെലുത്തി. ഇതിന്റെ പ്രധാന പ്രണേതാക്കളായിരുന്നു റൊബെർത്തോ റൊസെല്ലീനി, ഫെദറിക്കോ ഫെല്ലീനി, വിത്തോറിയോ ദെ സീക്കാ, ലുക്കീനോ വിസ്കോന്തി എന്നിവർ.
മേൽപറഞ്ഞവരുടെ സൃഷ്ടികളിൽ ഏറ്റവുമധികം ചർച്ചാവിഷയമായ കൃതിയാണ് ‘ലാദ്രി ദി ബിചിക്ലേത്തെ (സൈക്കിൾ മോഷ്ടാക്കൾ) അഥവാ ‘ബൈസിക്കിൾ തീവ്സ്’. ഒരു സൈക്കിൾ മോഷണത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ഈ ചിത്രം ലോകവേദിയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി എണ്ണപ്പെടുന്നു.
വിത്തോറിയോ ദെ സീക്കാ യുദ്ധാനന്തര റോമാനഗരത്തിന്റെ പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും രൂക്ഷതയിൽ നട്ടംതിരിയുന്ന കുറെ മനുഷ്യരെ പരിചയപ്പെടുത്തുകയാണ്. ചരിത്രനഗരത്തിന്റെ പരിചിതമായ ഇമേജുകളൊന്നും നാം കാണുകയില്ല. ട്രാം കാറുകളും മോട്ടോർ കാറുകളും സൈക്കിളുകളും സഞ്ചരിക്കുന്ന ജനസാന്ദ്രമായ നഗരത്തിന്റെ പിന്നാന്പുറങ്ങൾ ലോകത്തിലുള്ള മറ്റേതൊരു നഗരവുമാകാം. അപ്രകാരം കഥയും കഥാപാത്രങ്ങളും പ്രതീക സ്വഭാവം കൈക്കൊള്ളുന്നു. അവരുടെ അനുഭവങ്ങൾ മനുഷ്യാവസ്ഥയുടെ രൂപകങ്ങൾ തന്നെ.
ഭാര്യ മരിയ, ബാലനായ മകൻ ബ്രൂണോ, ഒരു പിഞ്ചുകുഞ്ഞും ചേരുന്നതാണ് അന്തോണിയോ റിച്ചിയുടെ കുടുംബം. ഒരു ഫ്ളാറ്റിൽ ഞെരുങ്ങിക്കഴിയുന്ന ഇയാളുടെ സൈക്കിൾ വീട്ടാവശ്യത്തിനായി പണയം വച്ചിരിക്കുകയാണ്. ബെഡ്ഷീറ്റുകൾ തയ്ച്ചു മരിയ സന്പാദിക്കുന്ന പണമാണ് പിന്നെയുള്ള വരുമാനം. സർക്കാർ എംപ്ലോയ്മെന്റ് ഏജൻസി അയാൾക്കു തെരുവുകളിൽ പരസ്യം പതിക്കുന്ന ജോലി കൊടുക്കുന്നു.
പക്ഷേ സൈക്കിൾ അത്യാവശ്യമായതുകൊണ്ട് അന്തോണിയോ ഭാര്യയുടെ സഹായത്തോടെ വീട്ടിലുള്ള ബെഡ്ഷീറ്റുകൾ മുഴുവൻ പണയം വച്ച് സൈക്കിൾ തിരികെ വാങ്ങി, ജോലിയിൽ പ്രവേശിക്കുകയാണ്. എന്നാൽ, ആദ്യ ദിവസംതന്നെ ജോലിക്കിടയിൽ ഒരു കള്ളൻ സൈക്കിൾ മോഷ്ടിച്ചു കടന്നുകളഞ്ഞതോടെ അതു തിരികെപ്പിടിക്കാനുള്ള ഉത്കണ്ഠാകുലമായ അന്വേഷണമാണ്. സഹചാരിയായി മകനും കൂടെയുണ്ട്. പോലീസും സ്നേഹിതരുമൊക്കെ അയാളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം നിഷ്ഫലം. വാഹനം അഴിച്ചു ഭാഗങ്ങളാക്കി വില്ക്കാനിടയുണ്ടെന്ന സംശയത്തിൽ യന്ത്രഭാഗങ്ങൾ വില്ക്കുന്ന ചന്തയിലും അന്വേഷിക്കുന്നു.
കള്ളനെന്നു സംശയിക്കുന്നയാളുമായി ഇടപാടുകളുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരു വൃദ്ധനെ അവർ പിന്തുടരുന്നു. എന്നാൽ, അയാൾ പാടെ നിഷേധിക്കുകയാണ്. ക്ഷുഭിതനും ആകുലനുമായ അന്തോണിയോ ഇയാളെ പിന്തുടർന്നെത്തുന്നത് ഒരു അഭയകേന്ദ്രത്തിലെ സമൂഹപ്രാർഥനയുടെ നടുവിലാണ്. അവിടെ വച്ച് വൃദ്ധൻ ഒളിച്ചുമാറുന്നതോടെ ആ പ്രതീക്ഷയും തീർന്നു. ഒരു പ്രവാചികയുടെ പക്കലാണ് പിന്നെ ചെല്ലുന്നത്. അവർ കൊടുക്കുന്ന ഉപദേശം അവ്യക്തമെങ്കിലും പ്രതീക്ഷയുണർത്തുന്നതാണ്.
പോകുന്ന വഴിയിൽ സൈക്കിൾ മോഷ്ടാവെന്നു തനിക്കു ബോധ്യമുള്ള ഒരു ചെറുപ്പക്കാരനെ അവർ പിന്തുടർന്നു. അയാളുടെ നിഷേധം വകവയ്ക്കാതെ പോലീസ് സഹായത്തോടെ വീട്ടിൽ കടന്നു പരിശോധന നടത്തുന്ന രംഗത്ത് ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം കാണാം. ഒടുവിൽ ചെറുപ്പക്കാരനായ അയാൾ മോഹാലസ്യപ്പെട്ടു വീഴുന്പോൾ തടിച്ചുകൂടിയ തെരുവിലെ ആൾക്കൂട്ടം അന്തോണിയോക്കെതിരേ തിരിയുകയും അയാളെ ഭീഷണിപ്പെടുത്തിയും കൈയേറ്റം ചെയ്തും ഓടിക്കുകയായി.
അന്വേഷണത്തിനിടെ ഒരു ഘട്ടത്തിൽ അന്തോണിയോ തന്റെ മകനെ കാണാതെ ടൈബർ നദിക്കരയിൽ പാഞ്ഞുനടക്കുന്നു. അവിടെ മുങ്ങിമരിച്ചു എന്നു കേട്ട ബാലൻ തന്നെ പിരിഞ്ഞുനടക്കുന്ന ബ്രൂണോ ആണെന്നയാൾ ഭയപ്പെടുന്നു. വീണ്ടും അവനെ തിരികെ കിട്ടിയ ആശ്വാസത്തിൽ അവർ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന രംഗത്ത് സാമൂഹ്യ ഉച്ചനീചത്വത്തിന്റെ മറ്റൊരു മുഖം ഭംഗ്യന്തരേണ വെളിവാകുന്നു.
നിരാശയുടെ നെല്ലിപ്പടി കാണുന്ന അന്തോണിയോ ഒരു ഘട്ടത്തിൽ ബൈബിളിലെ ജോബിന്റെ ശൈലിയിൽ താൻ ജനിച്ച ദിവസത്തെ ശപിക്കുന്നുണ്ട്. എങ്കിലും ജീവിതം അവസാനിപ്പിക്കാതെ അയാൾ എല്ലാറ്റിനെയും നേരിടുകയാണ്. അപമാനത്തിന്റെയും തിരസ്കാരത്തിന്റെയും നിരാശയുടെയും നിമിഷത്തിൽ അയാൾതന്നെ ഒരു മോഷ്ടാവായി മാറുന്നു. ഫുട്ബോൾ കളികണ്ടു കാണികൾ സ്റ്റേഡിയം വിട്ടു പുറത്തേക്കു വരുന്ന നേരത്ത് തെരുവിൽ ചാരിവച്ചിരിക്കുന്ന ഒരു സൈക്കിൾ മോഷ്ടിക്കാൻ അയാൾ പ്രേരിതനാകുകയാണ്.
എന്നാൽ, അയാൾ കൈയോടെ പിടിക്കപ്പെടുന്നു. മകനെ ബസിൽ കയറ്റി വിടാൻ ഏർപ്പാടാക്കിയിട്ട് സൈക്കിൾ മോഷ്ടിച്ചു പാഞ്ഞുപോകാൻ ശ്രമിക്കുന്ന അന്തോണിയോ കള്ളനായി മാറുന്നു. ബസ് കിട്ടാതെ മടങ്ങുന്ന മകന്റെ മുന്പിൽ ആൾക്കൂട്ടം കള്ളനായി പിടികൂടിയ തന്റെ പിതാവിനോടൊപ്പം ബ്രൂണോയും കണ്ണീരോടെ കൈപിടിച്ചു നടക്കുകയാണ്. ഉടമസ്ഥൻ കരുണ കാണിച്ചതുകൊണ്ട് പോലീസ് പിടിക്കാതെ അവർ രക്ഷപ്പെടുന്നു.
ബഹളത്തിനിടയിൽ താഴെ വീണുപോയ തൊപ്പിയുമെടുത്ത് അവർ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷരാകുന്പോൾ അറിയാതെ ചില ചോദ്യങ്ങളുയരുന്നു: ഒരു നിഷ്കളങ്കൻ കുറ്റവാളിയായതെങ്ങനെ? ജീവിത പ്രതിസന്ധിയുടെ മൂർധന്യത്തിൽ ഒരാൾ ഇങ്ങനെ ചെയ്താൽ അയാൾ തെറ്റുകാരനാകുമോ? അന്യവത്കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളെ പിടിച്ചുനിർത്തുന്നത് എന്താണ്? അന്തോണിയോയുടെ അഭയവും പ്രചോദനവും അയാളുടെ കുടുംബമാണ്.
ഭാര്യയും ഭർത്താവും പിതാവും മകനും തമ്മിലുള്ള ഉൗഷ്മള ബന്ധങ്ങളാണ് ഈ ഇരുണ്ട ലോകത്തിലെ വെള്ളിവെളിച്ചം. ഇവിടെ പ്രത്യയശാസ്ത്രങ്ങളുടെ കൊടികൾ മാറ്റിവച്ച് നിർമമത്വത്തോടും കരുണാർദ്രമായും ജീവിതത്തെ ദർശിക്കാൻ, മനുഷ്യരെ കാണാൻ ദെ സീക്കാ നമ്മെ പ്രേരിപ്പിക്കുന്നു.
1950ൽ മികച്ച വിദേശചിത്രത്തിനുള്ള സ്പെഷൽ ഓസ്കറടക്കം പല ബഹുമതികൾ ഈ ചിത്രം നേടി. സത്യജിത് റേയ്ക്ക് തന്റെ കന്നിചിത്രമായ പഥേർ പാഞ്ചാലി നിർമിക്കാൻ മാർഗദർശനവും പ്രചോദനവുമായി മാറിയ ചിത്രമാണ് ബൈസിക്കിൾ തീവ്സ്.
ജിജി ജോസഫ് കൂട്ടുമ്മേൽ