ഡോക്ടറാകണം എന്നതായിരുന്നു ശ്രീലക്ഷ്മിയുടെ എക്കാലത്തെയും ആഗ്രഹം. എംബിബിഎസിനു പ്രവേശനം ലഭിക്കാതെ വന്നതോടെ എയിംസിൽ നഴ്സിംഗ് പഠിച്ച് അവിടെ ജോലി നേടി. മൂന്നു വർഷം നഴ്സായി ജോലി നോക്കിയ ശേഷം രാജിവച്ച് നാട്ടിലെത്തി വീണ്ടും നീറ്റ് എൻട്രൻസിന് പഠിച്ചു. കഠിനാധ്വാനത്തിൽ ഉയർന്ന മാർക്കോടെ മെഡിസിന് പ്രവേശനം നേടി. സ്ഥിരോത്സാഹത്തിന്റെ വിജയമാണ് ശ്രീലക്ഷ്മിയുടെ ഈ നേട്ടം.
നഴ്സായ ശ്രീലക്ഷ്മി ഇനി ഡോക്ടറായി മെഡിക്കൽ കോളജിൽനിന്ന് പുറത്തുവരും. ബാല്യം മുതൽ ഡോക്ടറാവാനുള്ള മോഹം ഇതോടെ പൂവണിയുകയാണ്.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഉയർന്ന ശന്പളമുള്ള നഴ്സിംഗ് ജോലി രാജിവച്ചശേഷമാണ് ശ്രീലക്ഷ്മി എംബിബിഎസ് പഠനത്തിനു തയാറെടുക്കുന്നത്. പാലാ കടനാട് കരോട്ടുപാറയ്ക്കൽ എസ്. ശ്രീലക്ഷ്മിയുടെ ഈ നേട്ടം സ്ഥിരോത്സാഹത്തിന്റെ വിജയംകൂടിയാണ്.
എയിംസിലെ നഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നത് ഉചിതമാണോ, ഭാവി അനശ്ചിതത്തിലാകില്ലേ തുടങ്ങിയ ചോദ്യങ്ങൾ പലരിൽനിന്നും ഉയരുന്പോഴും ഡോക്ടറാവുകയാണ് ജീവിതാഭിലാഷം എന്ന് ശ്രീലക്ഷ്മി ആവർത്തിച്ചിരുന്നു.
പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ പോകേണ്ടി വന്നതിലെ അതൃപ്തി അന്നേ മാതാപിതാക്കളോട് പങ്കുവച്ചിരുന്നു. എന്നാൽ ജോലി നേടണം, സാന്പത്തിക ഭദ്രതയുണ്ടാകണം എന്നതായിരുന്നു അവരുടെ താൽപര്യം.
പ്രൈമറി ക്ലാസിൽ പഠിക്കുന്പോഴാണ് ഡോക്്ടറാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. അന്ന് കൂട്ടുകാരോടും അധ്യാപകരോടും ശ്രീലക്ഷ്മി ആഗ്രഹം പങ്കുവച്ചിരുന്നു. അന്നുമുതൽ മനസിൽ ഡോക്്ടറുടെ കോട്ടും സ്റ്റെതസ്കോപ്പുമുണ്ടായിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം ഒരു വർഷം മെഡിക്കൽ എൻട്രൻസ് പരീശീലനം നേടി പ്രവേശന പരീക്ഷ എഴുതിയെങ്കിലും ആദ്യശ്രമം വിഫലമായി.
മെഡിസിന് പ്രവേശനം ലഭിക്കാതെ വന്നതോടെ എയിംസിന്റെ നഴ്സിംഗ് പ്രവേശന പരീക്ഷ എഴുതി ദേശീയതലത്തിൽ ഒന്പതാം റാങ്ക് നേടി. എയിംസിൽ നഴ്സിംഗ് പഠിക്കുന്പോഴും എംബിബിഎസ് തന്നെയായിരുന്നു മനസിലെ ആഗ്രഹം. അഡ്മിഷൻ ലഭിച്ച കോഴ്സിൽനിന്ന് വിട്ടുപോരാനുള്ള ആശങ്കയും വീട്ടുകാരുടെ സമ്മർദവും മൂലം നഴ്സിംഗ് പഠനത്തിനുശേഷം എംബിബിഎസിനു വീണ്ടും ശ്രമിക്കാമെന്ന് തീരുമാനിച്ചു.
2022ലെ നീറ്റ് പരീക്ഷ എഴുതിയപ്പോൾ 590 മാർക്കു ലഭിച്ചു. നഴ്സിംഗ് ജോലിയിൽ മൂന്നു വർഷത്തെ അനുഭവസന്പത്തും നീറ്റിൽ ഉയർന്ന സ്കോറും ലഭിച്ചതോടെ പ്രതീക്ഷ വർധിച്ചു. ഇതോടെ നഴ്സിംഗ് ജോലി രാജിവച്ചശേഷം എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രീലക്ഷ്മി തീരുമാനിച്ചു.
2022 അവസാനത്തോടെ നാട്ടിൽ മടങ്ങിയെത്തി പാലാ ബ്രില്യന്റിൽ നീറ്റ് എൻട്രൻസ് കോച്ചിംഗിനു ചേർന്നു. ആദ്യഘട്ടത്തിലൊക്കെ ഭയവും ആശങ്കയുമുണ്ടായിരുന്നു. പത്തു വർഷം മുൻപ് പഠിച്ച ഫിസിക്സും കെമസ്ട്രിയും ബയോളജിയുമെല്ലാം വീണ്ടും മനപാഠമാക്കാൻ സാധിക്കുമോയെന്ന ആശങ്ക വല്ലാതെ അലട്ടി. ആദ്യ ആഴ്ചയിലെ ടെസ്റ്റ് പേപ്പറിൽ ഉയർന്ന സ്കോർ ലഭിച്ചു.
ഫലം എന്തുമാകട്ടെ എന്ന നിശ്ചയത്തിൽ കഴിഞ്ഞ മേയ് ഏഴിന് പരീക്ഷ എഴുതി. നീറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ വിദേശത്ത് നഴ്സിംഗ് ജോലിയിലേക്ക് പോകാനായിരുന്നു തീരുമാനം.
എൻട്രൻസ് പരീക്ഷയിൽ 652 മാർക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 672 മാർക്ക് ലഭിച്ചു. ഇപ്പോൾ ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനത്തിനുള്ള കൗണ്സിലിംഗിലാണ്. "എല്ലാവർക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകണം. ലഭിച്ചതൊക്കെ മതി എന്നു വയ്ക്കുന്ന ഒരാളല്ല ഞാൻ. ലക്ഷ്യം നേടും വരെ അധ്വാനിക്കുമെന്ന മനോഭാവമാണ് എനിക്ക്.
ആ ഉറച്ച തീരുമാനം ഫലം കാണുകയും ചെയ്തു.’ ശ്രീലക്ഷി പറയുന്നു. അച്ഛൻ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ ജി. സതീഷ്കുമാറും അമ്മ ബിന്ദുവും സഹോദരൻ ശ്രീരാജും ശ്രീലക്ഷ്മിയുടെ ഡോക്്ടർ സ്വപ്നത്തിനു പിന്നിൽ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ജിബിൻ കുര്യൻ
നഴ്സായ ശ്രീലക്ഷ്മി ഇനി ഡോക്ടറായി മെഡിക്കൽ കോളജിൽനിന്ന് പുറത്തുവരും. ബാല്യം മുതൽ ഡോക്ടറാവാനുള്ള മോഹം ഇതോടെ പൂവണിയുകയാണ്.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഉയർന്ന ശന്പളമുള്ള നഴ്സിംഗ് ജോലി രാജിവച്ചശേഷമാണ് ശ്രീലക്ഷ്മി എംബിബിഎസ് പഠനത്തിനു തയാറെടുക്കുന്നത്. പാലാ കടനാട് കരോട്ടുപാറയ്ക്കൽ എസ്. ശ്രീലക്ഷ്മിയുടെ ഈ നേട്ടം സ്ഥിരോത്സാഹത്തിന്റെ വിജയംകൂടിയാണ്.
എയിംസിലെ നഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നത് ഉചിതമാണോ, ഭാവി അനശ്ചിതത്തിലാകില്ലേ തുടങ്ങിയ ചോദ്യങ്ങൾ പലരിൽനിന്നും ഉയരുന്പോഴും ഡോക്ടറാവുകയാണ് ജീവിതാഭിലാഷം എന്ന് ശ്രീലക്ഷ്മി ആവർത്തിച്ചിരുന്നു.
പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ പോകേണ്ടി വന്നതിലെ അതൃപ്തി അന്നേ മാതാപിതാക്കളോട് പങ്കുവച്ചിരുന്നു. എന്നാൽ ജോലി നേടണം, സാന്പത്തിക ഭദ്രതയുണ്ടാകണം എന്നതായിരുന്നു അവരുടെ താൽപര്യം.
പ്രൈമറി ക്ലാസിൽ പഠിക്കുന്പോഴാണ് ഡോക്്ടറാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. അന്ന് കൂട്ടുകാരോടും അധ്യാപകരോടും ശ്രീലക്ഷ്മി ആഗ്രഹം പങ്കുവച്ചിരുന്നു. അന്നുമുതൽ മനസിൽ ഡോക്്ടറുടെ കോട്ടും സ്റ്റെതസ്കോപ്പുമുണ്ടായിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം ഒരു വർഷം മെഡിക്കൽ എൻട്രൻസ് പരീശീലനം നേടി പ്രവേശന പരീക്ഷ എഴുതിയെങ്കിലും ആദ്യശ്രമം വിഫലമായി.
മെഡിസിന് പ്രവേശനം ലഭിക്കാതെ വന്നതോടെ എയിംസിന്റെ നഴ്സിംഗ് പ്രവേശന പരീക്ഷ എഴുതി ദേശീയതലത്തിൽ ഒന്പതാം റാങ്ക് നേടി. എയിംസിൽ നഴ്സിംഗ് പഠിക്കുന്പോഴും എംബിബിഎസ് തന്നെയായിരുന്നു മനസിലെ ആഗ്രഹം. അഡ്മിഷൻ ലഭിച്ച കോഴ്സിൽനിന്ന് വിട്ടുപോരാനുള്ള ആശങ്കയും വീട്ടുകാരുടെ സമ്മർദവും മൂലം നഴ്സിംഗ് പഠനത്തിനുശേഷം എംബിബിഎസിനു വീണ്ടും ശ്രമിക്കാമെന്ന് തീരുമാനിച്ചു.
2022ലെ നീറ്റ് പരീക്ഷ എഴുതിയപ്പോൾ 590 മാർക്കു ലഭിച്ചു. നഴ്സിംഗ് ജോലിയിൽ മൂന്നു വർഷത്തെ അനുഭവസന്പത്തും നീറ്റിൽ ഉയർന്ന സ്കോറും ലഭിച്ചതോടെ പ്രതീക്ഷ വർധിച്ചു. ഇതോടെ നഴ്സിംഗ് ജോലി രാജിവച്ചശേഷം എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രീലക്ഷ്മി തീരുമാനിച്ചു.
2022 അവസാനത്തോടെ നാട്ടിൽ മടങ്ങിയെത്തി പാലാ ബ്രില്യന്റിൽ നീറ്റ് എൻട്രൻസ് കോച്ചിംഗിനു ചേർന്നു. ആദ്യഘട്ടത്തിലൊക്കെ ഭയവും ആശങ്കയുമുണ്ടായിരുന്നു. പത്തു വർഷം മുൻപ് പഠിച്ച ഫിസിക്സും കെമസ്ട്രിയും ബയോളജിയുമെല്ലാം വീണ്ടും മനപാഠമാക്കാൻ സാധിക്കുമോയെന്ന ആശങ്ക വല്ലാതെ അലട്ടി. ആദ്യ ആഴ്ചയിലെ ടെസ്റ്റ് പേപ്പറിൽ ഉയർന്ന സ്കോർ ലഭിച്ചു.
ഫലം എന്തുമാകട്ടെ എന്ന നിശ്ചയത്തിൽ കഴിഞ്ഞ മേയ് ഏഴിന് പരീക്ഷ എഴുതി. നീറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ വിദേശത്ത് നഴ്സിംഗ് ജോലിയിലേക്ക് പോകാനായിരുന്നു തീരുമാനം.
എൻട്രൻസ് പരീക്ഷയിൽ 652 മാർക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 672 മാർക്ക് ലഭിച്ചു. ഇപ്പോൾ ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനത്തിനുള്ള കൗണ്സിലിംഗിലാണ്. "എല്ലാവർക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകണം. ലഭിച്ചതൊക്കെ മതി എന്നു വയ്ക്കുന്ന ഒരാളല്ല ഞാൻ. ലക്ഷ്യം നേടും വരെ അധ്വാനിക്കുമെന്ന മനോഭാവമാണ് എനിക്ക്.
ആ ഉറച്ച തീരുമാനം ഫലം കാണുകയും ചെയ്തു.’ ശ്രീലക്ഷി പറയുന്നു. അച്ഛൻ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ ജി. സതീഷ്കുമാറും അമ്മ ബിന്ദുവും സഹോദരൻ ശ്രീരാജും ശ്രീലക്ഷ്മിയുടെ ഡോക്്ടർ സ്വപ്നത്തിനു പിന്നിൽ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ജിബിൻ കുര്യൻ