അക്ബറിന്‍റെ സ്വപ്നനഗരം ഫത്തേപ്പുർ സിക്രി

01:57 AM Jul 09, 2023 | Deepika.com
മുഗൾ വാസ്തുകലയുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന ഫത്തേപ്പുർ സിക്രിയിൽ പലയിടത്തും ഹിന്ദു, സൗരാഷ്‌ട്രിയൻ വാസ്തുശൈലിയുടെ സ്വാധീനം കാണാം. വിസ്മയം ജനിപ്പിക്കുന്ന നിർമിതികളാണ് ഫത്തേപ്പുർ സിക്രിയിലുടനീളം കാണാനാവുക.

ഇന്ത്യയിലെ മഹത്തരമായ പല നിർമിതികളുടെയും കാലഘട്ടമായാണ് മുഗൾഭരണം വിലയിരുത്തപ്പെടുന്നത്. നിത്യസ്മാരകങ്ങളായ താജ്മഹലും ചെങ്കോട്ടയുമെല്ലാം ഇതിന്‍റെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു.

മുഗളൻമാരുടെ ഈടുറ്റ ശിൽപകലാ വൈഭവത്തിന്‍റെ മൂശയിൽ പണിതുയർത്തിയ ആദ്യത്തെ ആസൂത്രിത നഗരമാണ് ഫത്തേപ്പുർ സിക്രി. ഉത്തർപ്രദേശിൽ ആഗ്രയുടെ 41 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ സുന്ദരനഗരം അക്ബർ ചക്രവർത്തി 1571ൽ നിർമിച്ചതായാണ് ചരിത്രം.

പിന്നീടുള്ള 14 വർഷം മുഗൾസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായി വിരാജിച്ച ഫത്തേപ്പുർ സിക്രി 1585നു ശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. കടുത്ത ജലക്ഷാമവും അടുത്ത യുദ്ധസന്നാഹത്തിനായുള്ള അക്ബറുടെ യാത്രകളുമാണ് ഇതിലേക്ക് നയിച്ചതെന്നാണു കരുതപ്പെടുന്നത്. 1610ൽ ഫത്തേപ്പുർ സിക്രി പൂർണമായും ഒരു പ്രേതനഗരമായി മാറി. പിന്നീട് അപൂർവമായി മാത്രമേ മുഗൾ രാജാക്കൻമാർ ഇവിടെ എത്തിയിട്ടുള്ളൂ.

മുന്പ് സിക്രി എന്നൊരു ഗ്രാമമായിരുന്നു ഈ പ്രദേശം. ഇവിടെവച്ചാണ് മുഗൾവംശ സ്ഥാപകനായ ബാബർ 1527ൽ രജപുത്ര ചക്രവർത്തി റാണ സംഗയെ പരാജയപ്പെടുത്തിയത്. എന്നാൽ അക്ബറിനെ ഇവിടേയ്ക്ക് എത്തിച്ചത് മറ്റു ചില കാരണങ്ങളാണ്.

പത്നി ജോധാഭായി പുത്രൻ സലിമിന് ഇവിടെവച്ച് ജന്മം നൽകിയതോടെയാണ് അക്ബറിന് സിക്രി പ്രിയപ്പെട്ടതായത്. 1569ൽ ആയിരുന്നു അത്.

ഒരു പിന്തുടർച്ചാവകാശിക്കായുള്ള അക്ബറിന്‍റെ കാത്തിരിപ്പിനു വിരാമമായത് സലിം എന്ന ജഹാംഗീറിന്‍റെ ജനനത്തോടെയായിരുന്നു.

കിരീടാവകാശിയാക്കണമെന്ന് ആഗ്രഹിച്ചിരുന്ന മക്കൾ ശൈശവത്തിൽതന്നെ മരണപ്പെട്ടത് അക്ബറിനെ ഏറെ ദുഃഖിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പിന്തുടർച്ചാവകാശിയായ ഒരു മകനുവേണ്ടി അദ്ദേഹം സിക്രി ഗ്രാമത്തിലെ സൂഫിവര്യനായ ഷെയ്ഖ് സലിം ചിസ്തിയുടെ അനുഗ്രഹം തേടിയെത്തുന്നത്.

സലിം ചിസ്തി ജഹാംഗീറിന്‍റെ ജനനം പ്രവചിക്കുകയും അതിനായി അനുഗ്രഹിക്കുകയും ചെയ്തു. ജഹാംഗീറിന്‍റെ ജനനത്തിൽ ഏറെ സന്തോഷിച്ച അക്ബർ ഇവിടെ പുതിയൊരു തലസ്ഥാനനഗരം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

സലിം ജനിച്ച 1569ൽ തുടങ്ങിയ നഗരനിർമാണം 1571ൽ പൂർത്തിയായി. 1573ലെ ഗുജറാത്ത് വിജയത്തിനുശേഷമാണ് നഗരത്തിന് ഫത്തേപ്പുർ സിക്രി എന്ന പേരു നൽകിയത്. പേരിലെ സിക്രി എടുത്തതാവട്ടെ പഴയ സിക്രി ഗ്രാമത്തിൽനിന്നും. അറബിയിൽ ഫത്തേഹ് എന്നാൽ വിജയമെന്നും സിക്രി എന്നാൽ ദൈവത്തിന് നന്ദി എന്നുമാണർഥം.

മുഗൾ വാസ്തുകലയുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന ഫത്തേപ്പുർ സിക്രിയിൽ പലയിടത്തും ഹിന്ദു, സൗരാഷ്്‌ട്രിയൻ വാസ്തുശൈലിയുടെ സ്വാധീനം കാണാം.

വിസ്മയം ജനിപ്പിക്കുന്ന നിർമിതികളാണ് ഫത്തേപ്പുർ സിക്രിയിലുടനീളം കാണാനാവുക. പ്രവേശന കവാടമായ ബുലന്ദ് ദർവാസ, ജോധാഭായിയുടെ മഹൽ, ആംഗ് മിച്ചൗലി, ധിവാൻ ഇ ഖാസ്, പാഞ്ച് മഹൽ, ഖ്വാബ്ഗാഹ്, ഷെയ്ഖ് സലിം ചിസ്തിയുടെ പുത്രന്‍റെ ദർഗ, ഷാഹി മസ്ജിദ് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിർമിതികൾ.

54 മീറ്റർ ഉയരമുള്ള പ്രവേശന കവാടം ബുലന്ദ് ദർവാസ ഇന്ത്യയിലെതന്നെ ഒരു അദ്ഭുതനിർമിതിയാണ്. 1575ലാണ് ഇത് നിർമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രവേശന കവാടമായി നാലര നൂറ്റാണ്ടിനുശേഷവും ഇതു നിലകൊള്ളുന്നു. ഇവിടത്തെ അനുപമമായ കൊത്തുപണികളും അലങ്കാരങ്ങളും സന്ദർശകർക്ക് അവാച്യമായ അനുഭവം സമ്മാനിക്കുന്നവയാണ്. ഫത്തേപ്പുർ സിക്രിയിലെ ജുമാ മസ്ജിദിലേക്കുള്ള പ്രവേശന കവാടമാണിത്.

പാഞ്ച് മഹലാണ് മറ്റൊരു വിശേഷപ്പെട്ട നിർമിതി. അക്ബർ തന്‍റെ പത്നിമാർക്കായി നിർമിച്ച കെട്ടിടത്തിനു പേരു സൂചിപ്പിക്കുംപോലെ അഞ്ചു നിലകളാണുള്ളത്. അക്കാലത്തെ ബുദ്ധക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ആകെ 176 തൂണുകൾ ഈ മാളികയ്ക്കുണ്ട്.

ജുമാ മസ്ജിദ് മറ്റൊരു പ്രധാന നിർമിതിയാണ്. സലിം ചിസ്തിയുടെ മേൽനോട്ടത്തിലാണ് ചുവന്ന മണൽക്കല്ലുകളിൽ അക്ബർ ചതുരാകൃതിയിലുള്ള ഈ മസ്ജിദ്് പണിതത്. സമീപം സലിം ചിസ്തിയുടെ ശവകുടീരവുമുണ്ട്.

പേർഷ്യൻ വാസ്തുശൈലിയിൽ അക്ബർ ചക്രവർത്തി പണിത സ്വകാര്യ സഭയായ ദിവാൻ ഇ ഖാസിമുണ്ടൊരു ചരിത്രം. രഹസ്യ ചർച്ചകളായിരുന്നു ഇവിടെ നടന്നിരുന്നത്.
1575ൽ നിർമിച്ച ഇബാദത് ഖാനയും അവിസ്മരണീയമാണ്്. ദിൻ ഇലാഹി എന്ന പുതിയ മതത്തിനു അക്ബർ തുടക്കംകുറിച്ചത് ഇവിടെനിന്നാണ്.

ജോധാഭായി മഹലിനെ ഒഴിവാക്കി ഫത്തേപ്പുർ സിക്രിയുടെ ചരിത്രം പറയുക അസാധ്യമാണ്. അക്ബറിന്‍റെ ഏറ്റവും പ്രിയപ്പെട്ട പത്നിയും രജപുത്ര രാജകുമാരിയുമായിരുന്ന മറിയം ഉസ് സമാനി എന്ന ജോധാഭായിയ്ക്കായി നിർമിച്ചതാണിത്. രജപുത്ര പാരന്പര്യത്തിന്‍റെ പ്രൗഢി പേറുന്ന നടുമുറ്റം ഒരാകർഷണമാണ്. ജോധാഭായിക്ക് പ്രാർഥിക്കാൻ അക്ബർ പണികഴിപ്പിച്ച ക്ഷേത്രവും ഇതിനുള്ളിൽ കാണാം.

ബീർബൽ ഹൗസ്, നൗബത് ഖാന, ഹിരണ്‍ മിനാർ, അനുപ് തലാവ് എന്നിങ്ങനെ പ്രൗഢഗംഭീരമായ നിർമിതികൾ വേറെയുമുണ്ട്.

1986ലാണ് യുനസ്കോ ഫത്തേപ്പുർ സിക്രിയെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വാസ്തുകലാ വൈദഗ്ധ്യം ജ്വലിച്ചു നിന്ന ഒരു കാലഘട്ടത്തിന്‍റെ സ്മരണകളുണർത്തുന്ന ഭൂമികയിലേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്.

അജിത് ജി. നായർ