സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നതുകൊണ്ട് ഇൻസ്റ്റഗ്രാം റീൽസുകൾ കണ്ടാണ്
എന്നെ അഭിനയിക്കാൻ വിളിച്ചത്.
“ ഡോക്ടറാണെങ്കിലും പാഷൻ അഭിനയവും മോഡലിംഗുമാണ്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് ഞാൻ. പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ഡോക്ടർ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് പലരും ചോദിച്ചത്’ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് എരുമേലി സ്വദേശിനി ഡോ. ഷിനു ശ്യാമളൻ.
ചെറുപ്പം മുതൽ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഷിനുവിന്. നല്ലൊരു ജോലിയുണ്ടായിട്ടും എന്തിനാണ് സിനിമയ്ക്ക് പിന്നാലെ നടക്കുന്നതെന്ന് ചോദിച്ചവർ വേറെയും. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ‘ഒ ബേബി’ യിൽ ദിലീഷ് പോത്തന്റെ നായികയായ ഷിനുവിന്റെ സുജ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
സിനിമയിലേക്ക്
സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നതുകൊണ്ട് ഇൻസ്റ്റഗ്രാം റീൽസുകൾ കണ്ടാണ് എന്നെ അഭിനയിക്കാൻ വിളിച്ചത്. ഒ ബേബിയുടെ സിനിമ അസോസിയേറ്റ് ഡയറക്ടർ ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കുകയായിരുന്നു. ആദ്യം വ്യാജമാണെന്നാണ് വിചാരിച്ചത്. അതിൽ നന്പറുണ്ടായിരുന്നതിനാൽ വിളിച്ചു നോക്കി. പിന്നീട് ഇടുക്കിയിൽ പോയി സംവിധായകനെ കണ്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഭിനയിക്കാൻ ക്ഷണം കിട്ടി. ആദ്യം ഇറങ്ങിയ ചിത്രം ചിരാതുകൾ ഒടിടി റിലീസ് ആയിരുന്നു. ബിഗ് സ്ക്രീനിൽ വന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആയിരുന്നു. എന്നാൽ ഒ ബേബിയിലെ സുജയെയാണ് എല്ലാവരും സ്വീകരിച്ചത്.
ജീവിതവും അഭിനയവും
ചെറുപ്പം മുതൽ മോഹൻലാലിന്റെ ആരാധികയാണ്. സ്കൂൾ കാലം മുതൽ അഭിനയവും നൃത്തവും കൂടെയുണ്ട്. പഠിക്കാനും മുന്നിലായിരുന്നു. അങ്ങനെ ഡോക്ടറായി. അഭിനയിക്കാനുള്ള ആഗ്രഹം വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നില്ല. അങ്ങനെയാണ് സോഷ്യൽ മീഡിയ വഴി കഴിവുകൾ പ്രേക്ഷകരിൽ എത്തിച്ചത്. വിവാഹശേഷം മോഡലിംഗ് രംഗത്ത് വന്നതോടെ കൂടുതൽപേർ അറിയാൻ തുടങ്ങി.
ഇപ്പോൾ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. അഭിനയം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം. വിമർശനങ്ങളെ വാശിയായെടുത്താണ് അഭിനയ ജീവതത്തിലേക്ക് വന്നത്. സിനിമ കണ്ടവരെല്ലാം ഇപ്പോൾ അഭിനന്ദിക്കുന്നു.
കെണിയിൽ വീഴരുത്
മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്ക്ക് വരുന്ന പെണ്കുട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് വ്യാജ കോളുകളെയാണ്. ആരും കെണിയിൽ വീഴരുത്. പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും പേരിൽ പലരും വിളിക്കും. ആദ്യം സത്യാവസ്ഥ അന്വേഷിക്കുക. വ്യാജമല്ലെന്ന് ഉറപ്പായ ശേഷം മാത്രം പോകുക.
തുടക്കത്തിൽ ഞാൻ അഭിനയത്തിലേക്ക് കടക്കുന്നതിനോട് ഭർത്താവ് ഡോ. കെ.കെ. രാഹുലിനും എതിർപ്പായിരുന്നു. അച്ഛൻ കെ.ആർ.ശ്യാമളനും അമ്മ ഷീലയും അതേ നിലപാടായിരുന്നു. എന്നാൽ, ഒ ബേബി കണ്ടപ്പോൾ അവരെല്ലാം അഭിനന്ദിച്ചു. ദേവാഞ്ജലി ഏക മകളാണ്.
അനുമോൾ ജോയ്
എന്നെ അഭിനയിക്കാൻ വിളിച്ചത്.
“ ഡോക്ടറാണെങ്കിലും പാഷൻ അഭിനയവും മോഡലിംഗുമാണ്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് ഞാൻ. പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ഡോക്ടർ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് പലരും ചോദിച്ചത്’ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് എരുമേലി സ്വദേശിനി ഡോ. ഷിനു ശ്യാമളൻ.
ചെറുപ്പം മുതൽ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഷിനുവിന്. നല്ലൊരു ജോലിയുണ്ടായിട്ടും എന്തിനാണ് സിനിമയ്ക്ക് പിന്നാലെ നടക്കുന്നതെന്ന് ചോദിച്ചവർ വേറെയും. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ‘ഒ ബേബി’ യിൽ ദിലീഷ് പോത്തന്റെ നായികയായ ഷിനുവിന്റെ സുജ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
സിനിമയിലേക്ക്
സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നതുകൊണ്ട് ഇൻസ്റ്റഗ്രാം റീൽസുകൾ കണ്ടാണ് എന്നെ അഭിനയിക്കാൻ വിളിച്ചത്. ഒ ബേബിയുടെ സിനിമ അസോസിയേറ്റ് ഡയറക്ടർ ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കുകയായിരുന്നു. ആദ്യം വ്യാജമാണെന്നാണ് വിചാരിച്ചത്. അതിൽ നന്പറുണ്ടായിരുന്നതിനാൽ വിളിച്ചു നോക്കി. പിന്നീട് ഇടുക്കിയിൽ പോയി സംവിധായകനെ കണ്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഭിനയിക്കാൻ ക്ഷണം കിട്ടി. ആദ്യം ഇറങ്ങിയ ചിത്രം ചിരാതുകൾ ഒടിടി റിലീസ് ആയിരുന്നു. ബിഗ് സ്ക്രീനിൽ വന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആയിരുന്നു. എന്നാൽ ഒ ബേബിയിലെ സുജയെയാണ് എല്ലാവരും സ്വീകരിച്ചത്.
ജീവിതവും അഭിനയവും
ചെറുപ്പം മുതൽ മോഹൻലാലിന്റെ ആരാധികയാണ്. സ്കൂൾ കാലം മുതൽ അഭിനയവും നൃത്തവും കൂടെയുണ്ട്. പഠിക്കാനും മുന്നിലായിരുന്നു. അങ്ങനെ ഡോക്ടറായി. അഭിനയിക്കാനുള്ള ആഗ്രഹം വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നില്ല. അങ്ങനെയാണ് സോഷ്യൽ മീഡിയ വഴി കഴിവുകൾ പ്രേക്ഷകരിൽ എത്തിച്ചത്. വിവാഹശേഷം മോഡലിംഗ് രംഗത്ത് വന്നതോടെ കൂടുതൽപേർ അറിയാൻ തുടങ്ങി.
ഇപ്പോൾ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. അഭിനയം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം. വിമർശനങ്ങളെ വാശിയായെടുത്താണ് അഭിനയ ജീവതത്തിലേക്ക് വന്നത്. സിനിമ കണ്ടവരെല്ലാം ഇപ്പോൾ അഭിനന്ദിക്കുന്നു.
കെണിയിൽ വീഴരുത്
മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്ക്ക് വരുന്ന പെണ്കുട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് വ്യാജ കോളുകളെയാണ്. ആരും കെണിയിൽ വീഴരുത്. പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും പേരിൽ പലരും വിളിക്കും. ആദ്യം സത്യാവസ്ഥ അന്വേഷിക്കുക. വ്യാജമല്ലെന്ന് ഉറപ്പായ ശേഷം മാത്രം പോകുക.
തുടക്കത്തിൽ ഞാൻ അഭിനയത്തിലേക്ക് കടക്കുന്നതിനോട് ഭർത്താവ് ഡോ. കെ.കെ. രാഹുലിനും എതിർപ്പായിരുന്നു. അച്ഛൻ കെ.ആർ.ശ്യാമളനും അമ്മ ഷീലയും അതേ നിലപാടായിരുന്നു. എന്നാൽ, ഒ ബേബി കണ്ടപ്പോൾ അവരെല്ലാം അഭിനന്ദിച്ചു. ദേവാഞ്ജലി ഏക മകളാണ്.
അനുമോൾ ജോയ്