രണ്ടാം ലോകമഹായുദ്ധമാണ് ജപ്പാൻ എന്ന ചെറുരാജ്യത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. യുദ്ധശേഷം തകർച്ചയിൽനിന്നു വളരെ വേഗം ഉയർന്നുവന്ന ജപ്പാൻ ആഗോളതലത്തിൽ ഒരു സാംസ്കാരിക സാന്നിധ്യമായി മാറുന്നതിൽ ചലച്ചിത്രം വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യക്ക് സത്യജിത് റേ എന്ന പോലെ ഈ രംഗത്ത് ജപ്പാനു കിട്ടിയത് അകിര കുറസാവ എന്ന മഹാപ്രതിഭയായിരുന്നു.
വിവിധ വിഭാഗങ്ങളിലായി മുപ്പതോളം ചിത്രം കുറസാവയുടെ കൃതികളായിട്ടുണ്ട്. ഇവയിൽ ചിലതെല്ലാം വിശ്വസാഹിത്യ സൃഷ്ടികളുടെ അനുരൂപണങ്ങളായി ശ്രദ്ധിക്കപ്പെട്ടു. സിനിമാലോകത്തിന് എപ്പോഴും ഇഷ്ടവിഷയമാകാറുള്ള വില്യം ഷേക്സ്പിയറുടെ നാടകങ്ങളിൽ മൂന്നെണ്ണം - മക്ബത്, കിങ്ലിയർ, ഹാംലെറ്റ് - കുറസാവ സിനിമയാക്കിയിട്ടുണ്ട്.
അനേകം സംവിധായകർ പല രീതികളിൽ അനുരൂപണം ചെയ്തിട്ടുള്ള ദുരന്തനാടകമാണ് മക്ബത്. കുറസാവ ഈ നാടകത്തെ മധ്യകാല സ്കോട്ടിഷ് പശ്ചാത്തലത്തിൽനിന്നു പുരാതന ജാപ്പനീസ് സമുറായ് - ഫ്യൂഡൽ സംസ്കാരത്തിലേക്കു പറിച്ചുനടുന്പോൾ മൂലകൃതിയുടെ നാടക ഗരിമ അശേഷം നഷ്ടപ്പെടുന്നില്ല. ഷേക്സ്പിയർ എലിസബത്തൻ നാടകവേദിയുടെ സംവേദന സങ്കേതങ്ങളെ എത്ര ഫലപ്രദമായി ഉപയോഗിച്ചോ അത്രയും മികവോടെ കുറസാവ തന്റെ ദേശത്തിന്റെ തനതു പാരന്പര്യമായ നോഹ് തിയറ്ററിന്റെ പാരന്പര്യങ്ങളെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു.
കുമനോസു ജ്യു (ചിലന്തിവലയുടെ കോട്ട) എന്ന പ്രതീകസ്വാഭാവമുള്ള ശീർഷകത്തിലാണ് കുറസാവയുടെ മക്ബത് അവതരിപ്പിക്കപ്പെടുന്നത്. ത്രോൺ ഓഫ് ബ്ലഡ് (രക്തസിംഹാസനം) എന്ന് ഈ സിനിമ ആഗോളതലത്തിൽ അറിയപ്പെടുന്നു. രണ്ടു പേരുകളും ഒരുപോലെ ഈ കഥയുടെ പ്രമേയങ്ങളെ വെളിപ്പെടുത്തുന്നു.
മനുഷ്യജീവിതത്തിലെ പൈശാചിക പ്രലോഭനങ്ങളുടെ സ്വാധീനവും അതിനടിമയാകുന്ന മനുഷ്യൻ എങ്ങനെ ആത്മനാശവും ദുരന്തങ്ങളും ഏറ്റുവാങ്ങുന്നു എന്ന ദർശനവുമാണ് ഷേക്സ്പിയർ കാഴ്ചവയ്ക്കുന്നത്. കുറസാവയും ഈ ദർശനത്തോടു ചേർന്നു സഞ്ചരിക്കുന്നു. മൂലകഥയിൽ ഔചിത്യപൂർവം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. മക്ബത്തിൽ തിന്മയുടെ അമാനുഷിക സ്വാധീനത്തെ സൂചിപ്പിക്കുന്ന ദുർമന്ത്രവാദികൾ മൂന്നുപേരെ കുറസാവ ഒറ്റ കഥാപാത്രമാക്കി ചുരുക്കുന്നു.
കഥയുടെ നിർണായക സന്ദർഭത്തിൽ ലേഡി മക്ബത്തിന്റെ പുനരാവിഷ്കാരമായ അസാജി മൂലകഥയിൽനിന്നു വ്യത്യസ്തമായി ഗർഭിണിയാണെന്ന സൂചന തരുന്നുണ്ട്. കഥാഗതിയിൽ ഇതു ഏറെ പ്രസക്തവുമാണ്. മറ്റൊരു പ്രധാന മാറ്റം ക്ലൈമാക്സിൽ മക്ബത് വധിക്കപ്പെടുന്നത് പ്രതികാരദാഹിയായ മക്ഡഫിന്റെ വാളിലാണെങ്കിൽ ഇവിടെ വാസിഷു എന്ന നായകൻ സ്വന്തം പടയാളികളുടെ കൈകളാലാണെന്നതാണ്.
മക്ബത്തിന്റെ ഡൺസിനേയ്ൻ കോട്ട ചിലന്തിവലക്കോട്ടയായി അവതരിപ്പിക്കുന്നു. ഷേക്സ്പിയർ ഉപയോഗിക്കുന്ന ആവർത്തിച്ചുവരുന്ന രണ്ടു ബിംബങ്ങൾ രക്തത്തിന്റെ ചുവപ്പും ഇരുട്ടിന്റെ കറുപ്പും കുറ്റകൃത്യത്തിന്റെയും പൈശാചികതയുടെയും പ്രതീകങ്ങളായി കുറസാവ ഭംഗ്യന്തരേണ ഉപയോഗിച്ചിട്ടുണ്ട്.
സുസുക്കി പ്രഭുവിന്റെ സൈന്യാധിപന്മാരായ വസിഷുവും മിക്കിയും ഒരു യുദ്ധം ജയിച്ചു മടങ്ങുന്പോൾ ഒരു വനത്തിൽ വഴിതെറ്റി. അവിടെ കണ്ടുമുട്ടുന്ന ഒരു മന്ത്രവാദിനി നടത്തുന്ന പ്രവചനം അവരുടെ ജിവിത വഴിത്തിരിവാകുന്നു. അവരുടെ വാക്കിൻപ്രകാരം രണ്ടുപേർക്കും സ്ഥാനക്കയറ്റം ലഭിക്കും.
വാസുഷു സുസുക്കിയുടെ കോട്ടയുടെ അധിപനും മിക്കിയുടെ മകൻ ഭാവിയിൽ അവിടുത്തെ പ്രഭുവും. സുസുക്കിയുടെ പക്കൽ എത്തുന്പോൾ പ്രവചനത്തിന്റെ ആദ്യഭാഗം സത്യമായി എന്നവർ അറിയുന്നു. മന്ത്രവാദിനിയുടെ പ്രവചനം വാസിഷുവിന്റെ ഭാര്യ അസാജിയിൽ അത്യാഗ്രഹത്തിന്റെ വിഷം നിറച്ചു.
തങ്ങളുടെ അതിഥിയായി എത്തുന്ന സുസുക്കിയെ ഉറക്കത്തിൽ വധിക്കാൻ അവർ ഭർത്താവിനെ പ്രേരിപ്പിക്കുന്നു. കൊലചെയ്യപ്പെട്ട പ്രഭുവിനെ വധിച്ചത് കാവൽക്കാരനാണെന്നു വരുത്തിത്തീർത്ത് അയാളെയും വധിക്കുകയാണ്. എന്നാൽ, സുസുക്കിയുടെ മകൻ കുനിമാരുവിനും ഉപദേശകൻ നോറിസുവിനും സംശയം വളരുന്നു. മിക്കിയും ഇപ്രകാരം വധിക്കപ്പെടാമെന്ന സംശയത്തിൽ അവർ മുന്നറിയിപ്പു നൽകുന്നുവെങ്കിലും മിക്കിയും വാസിഷുവും തമ്മിലുള്ള ചങ്ങാത്തം ദൃഢമാണ്.
ഗർഭിണിയായ അസാജി മിക്കിയെയും മകനെയും വധിച്ചാൽ കോട്ടയുടെ അവകാശം സ്വപുത്രനു സ്വന്തമാക്കാമെന്ന വ്യാമോഹത്തിൽ കരുക്കൾ നീക്കുന്നു. മിക്കിക്കായി വാസിഷു ഒരുക്കിയ വിരുന്നുവേളയിൽ അയാൾക്കു പകരം എത്തുന്നത് കൊല്ലപ്പെട്ട മിക്കിയുടെ പ്രേതമാണ്. പരിഭ്രാന്തനായ വാസിഷുവിന്റെ മുന്നിലേക്ക് മിക്കിയുടെ ഛേദിച്ച ശിരസുമായി കിങ്കരൻ പ്രവേശിക്കുന്നതോടെ വാസിഷുവിന് കാര്യം പിടികിട്ടി.
എന്നാൽ, അസാജിയുടെ ഗർഭം അലസുകയും ശത്രുക്കൾ കോട്ടയ്ക്കെതിരേ നീങ്ങുകയും ചെയ്യുന്പോൾ രണ്ടുപേരും തകരുകയാണ്. മന്ത്രവാദിനിയിൽനിന്നു കിട്ടിയ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രവചനം വാസിഷുവിന് യുദ്ധവിജയം സാധ്യമാണെന്ന മിഥ്യാധാരണ നൽകുന്നു. തുടർന്നു വരുന്ന നാടകീയ സന്ദർഭങ്ങൾ മക്ബത് കഥയുടെ അവസാന ഭാഗങ്ങളുടെ ഏറെക്കുറേ കൃത്യമായ പുനരാവിഷ്കാരങ്ങൾതന്നെ.
യുദ്ധവീരനും ദുര മൂത്ത ഭാര്യയും തങ്ങൾ ഒരുക്കിയ ചിലന്തിവലയിൽ ഇരകളായി മാറുന്നു. ഒടുവിൽ വാസിഷു യുദ്ധംചെയ്യേണ്ടിവരുന്നത് സ്വന്തം സൈനികരോടുതന്നെ. ടോഷിറേ മിഫ്യൂൺ, ഇസുസു യമദ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തകാഷി ഷിമുറ, അകിരാകൂബോ, യയോച്ചി താച്ചിക്കാവ എന്നിവർ മറ്റു പ്രമുഖ കഥാപാത്രങ്ങളായി രംഗത്തുവരുന്നു.
കുറസാവയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഉച്ചകോടി എന്നു രക്തസിംഹാസനം വിശേഷിപ്പിക്കപ്പെടുന്നു. ഷേക്സ്പിയർ നാടകത്തിന്റെ കാവ്യഗുണത്തെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകനിലെത്തിക്കുകയാണ് കുറസാവ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മേളകളിൽ പല ബഹുമതികളും ഇതു സ്വന്തമാക്കി.
ജിജി ജോസഫ് കൂട്ടുമ്മേൽ
വിവിധ വിഭാഗങ്ങളിലായി മുപ്പതോളം ചിത്രം കുറസാവയുടെ കൃതികളായിട്ടുണ്ട്. ഇവയിൽ ചിലതെല്ലാം വിശ്വസാഹിത്യ സൃഷ്ടികളുടെ അനുരൂപണങ്ങളായി ശ്രദ്ധിക്കപ്പെട്ടു. സിനിമാലോകത്തിന് എപ്പോഴും ഇഷ്ടവിഷയമാകാറുള്ള വില്യം ഷേക്സ്പിയറുടെ നാടകങ്ങളിൽ മൂന്നെണ്ണം - മക്ബത്, കിങ്ലിയർ, ഹാംലെറ്റ് - കുറസാവ സിനിമയാക്കിയിട്ടുണ്ട്.
അനേകം സംവിധായകർ പല രീതികളിൽ അനുരൂപണം ചെയ്തിട്ടുള്ള ദുരന്തനാടകമാണ് മക്ബത്. കുറസാവ ഈ നാടകത്തെ മധ്യകാല സ്കോട്ടിഷ് പശ്ചാത്തലത്തിൽനിന്നു പുരാതന ജാപ്പനീസ് സമുറായ് - ഫ്യൂഡൽ സംസ്കാരത്തിലേക്കു പറിച്ചുനടുന്പോൾ മൂലകൃതിയുടെ നാടക ഗരിമ അശേഷം നഷ്ടപ്പെടുന്നില്ല. ഷേക്സ്പിയർ എലിസബത്തൻ നാടകവേദിയുടെ സംവേദന സങ്കേതങ്ങളെ എത്ര ഫലപ്രദമായി ഉപയോഗിച്ചോ അത്രയും മികവോടെ കുറസാവ തന്റെ ദേശത്തിന്റെ തനതു പാരന്പര്യമായ നോഹ് തിയറ്ററിന്റെ പാരന്പര്യങ്ങളെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു.
കുമനോസു ജ്യു (ചിലന്തിവലയുടെ കോട്ട) എന്ന പ്രതീകസ്വാഭാവമുള്ള ശീർഷകത്തിലാണ് കുറസാവയുടെ മക്ബത് അവതരിപ്പിക്കപ്പെടുന്നത്. ത്രോൺ ഓഫ് ബ്ലഡ് (രക്തസിംഹാസനം) എന്ന് ഈ സിനിമ ആഗോളതലത്തിൽ അറിയപ്പെടുന്നു. രണ്ടു പേരുകളും ഒരുപോലെ ഈ കഥയുടെ പ്രമേയങ്ങളെ വെളിപ്പെടുത്തുന്നു.
മനുഷ്യജീവിതത്തിലെ പൈശാചിക പ്രലോഭനങ്ങളുടെ സ്വാധീനവും അതിനടിമയാകുന്ന മനുഷ്യൻ എങ്ങനെ ആത്മനാശവും ദുരന്തങ്ങളും ഏറ്റുവാങ്ങുന്നു എന്ന ദർശനവുമാണ് ഷേക്സ്പിയർ കാഴ്ചവയ്ക്കുന്നത്. കുറസാവയും ഈ ദർശനത്തോടു ചേർന്നു സഞ്ചരിക്കുന്നു. മൂലകഥയിൽ ഔചിത്യപൂർവം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. മക്ബത്തിൽ തിന്മയുടെ അമാനുഷിക സ്വാധീനത്തെ സൂചിപ്പിക്കുന്ന ദുർമന്ത്രവാദികൾ മൂന്നുപേരെ കുറസാവ ഒറ്റ കഥാപാത്രമാക്കി ചുരുക്കുന്നു.
കഥയുടെ നിർണായക സന്ദർഭത്തിൽ ലേഡി മക്ബത്തിന്റെ പുനരാവിഷ്കാരമായ അസാജി മൂലകഥയിൽനിന്നു വ്യത്യസ്തമായി ഗർഭിണിയാണെന്ന സൂചന തരുന്നുണ്ട്. കഥാഗതിയിൽ ഇതു ഏറെ പ്രസക്തവുമാണ്. മറ്റൊരു പ്രധാന മാറ്റം ക്ലൈമാക്സിൽ മക്ബത് വധിക്കപ്പെടുന്നത് പ്രതികാരദാഹിയായ മക്ഡഫിന്റെ വാളിലാണെങ്കിൽ ഇവിടെ വാസിഷു എന്ന നായകൻ സ്വന്തം പടയാളികളുടെ കൈകളാലാണെന്നതാണ്.
മക്ബത്തിന്റെ ഡൺസിനേയ്ൻ കോട്ട ചിലന്തിവലക്കോട്ടയായി അവതരിപ്പിക്കുന്നു. ഷേക്സ്പിയർ ഉപയോഗിക്കുന്ന ആവർത്തിച്ചുവരുന്ന രണ്ടു ബിംബങ്ങൾ രക്തത്തിന്റെ ചുവപ്പും ഇരുട്ടിന്റെ കറുപ്പും കുറ്റകൃത്യത്തിന്റെയും പൈശാചികതയുടെയും പ്രതീകങ്ങളായി കുറസാവ ഭംഗ്യന്തരേണ ഉപയോഗിച്ചിട്ടുണ്ട്.
സുസുക്കി പ്രഭുവിന്റെ സൈന്യാധിപന്മാരായ വസിഷുവും മിക്കിയും ഒരു യുദ്ധം ജയിച്ചു മടങ്ങുന്പോൾ ഒരു വനത്തിൽ വഴിതെറ്റി. അവിടെ കണ്ടുമുട്ടുന്ന ഒരു മന്ത്രവാദിനി നടത്തുന്ന പ്രവചനം അവരുടെ ജിവിത വഴിത്തിരിവാകുന്നു. അവരുടെ വാക്കിൻപ്രകാരം രണ്ടുപേർക്കും സ്ഥാനക്കയറ്റം ലഭിക്കും.
വാസുഷു സുസുക്കിയുടെ കോട്ടയുടെ അധിപനും മിക്കിയുടെ മകൻ ഭാവിയിൽ അവിടുത്തെ പ്രഭുവും. സുസുക്കിയുടെ പക്കൽ എത്തുന്പോൾ പ്രവചനത്തിന്റെ ആദ്യഭാഗം സത്യമായി എന്നവർ അറിയുന്നു. മന്ത്രവാദിനിയുടെ പ്രവചനം വാസിഷുവിന്റെ ഭാര്യ അസാജിയിൽ അത്യാഗ്രഹത്തിന്റെ വിഷം നിറച്ചു.
തങ്ങളുടെ അതിഥിയായി എത്തുന്ന സുസുക്കിയെ ഉറക്കത്തിൽ വധിക്കാൻ അവർ ഭർത്താവിനെ പ്രേരിപ്പിക്കുന്നു. കൊലചെയ്യപ്പെട്ട പ്രഭുവിനെ വധിച്ചത് കാവൽക്കാരനാണെന്നു വരുത്തിത്തീർത്ത് അയാളെയും വധിക്കുകയാണ്. എന്നാൽ, സുസുക്കിയുടെ മകൻ കുനിമാരുവിനും ഉപദേശകൻ നോറിസുവിനും സംശയം വളരുന്നു. മിക്കിയും ഇപ്രകാരം വധിക്കപ്പെടാമെന്ന സംശയത്തിൽ അവർ മുന്നറിയിപ്പു നൽകുന്നുവെങ്കിലും മിക്കിയും വാസിഷുവും തമ്മിലുള്ള ചങ്ങാത്തം ദൃഢമാണ്.
ഗർഭിണിയായ അസാജി മിക്കിയെയും മകനെയും വധിച്ചാൽ കോട്ടയുടെ അവകാശം സ്വപുത്രനു സ്വന്തമാക്കാമെന്ന വ്യാമോഹത്തിൽ കരുക്കൾ നീക്കുന്നു. മിക്കിക്കായി വാസിഷു ഒരുക്കിയ വിരുന്നുവേളയിൽ അയാൾക്കു പകരം എത്തുന്നത് കൊല്ലപ്പെട്ട മിക്കിയുടെ പ്രേതമാണ്. പരിഭ്രാന്തനായ വാസിഷുവിന്റെ മുന്നിലേക്ക് മിക്കിയുടെ ഛേദിച്ച ശിരസുമായി കിങ്കരൻ പ്രവേശിക്കുന്നതോടെ വാസിഷുവിന് കാര്യം പിടികിട്ടി.
എന്നാൽ, അസാജിയുടെ ഗർഭം അലസുകയും ശത്രുക്കൾ കോട്ടയ്ക്കെതിരേ നീങ്ങുകയും ചെയ്യുന്പോൾ രണ്ടുപേരും തകരുകയാണ്. മന്ത്രവാദിനിയിൽനിന്നു കിട്ടിയ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രവചനം വാസിഷുവിന് യുദ്ധവിജയം സാധ്യമാണെന്ന മിഥ്യാധാരണ നൽകുന്നു. തുടർന്നു വരുന്ന നാടകീയ സന്ദർഭങ്ങൾ മക്ബത് കഥയുടെ അവസാന ഭാഗങ്ങളുടെ ഏറെക്കുറേ കൃത്യമായ പുനരാവിഷ്കാരങ്ങൾതന്നെ.
യുദ്ധവീരനും ദുര മൂത്ത ഭാര്യയും തങ്ങൾ ഒരുക്കിയ ചിലന്തിവലയിൽ ഇരകളായി മാറുന്നു. ഒടുവിൽ വാസിഷു യുദ്ധംചെയ്യേണ്ടിവരുന്നത് സ്വന്തം സൈനികരോടുതന്നെ. ടോഷിറേ മിഫ്യൂൺ, ഇസുസു യമദ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തകാഷി ഷിമുറ, അകിരാകൂബോ, യയോച്ചി താച്ചിക്കാവ എന്നിവർ മറ്റു പ്രമുഖ കഥാപാത്രങ്ങളായി രംഗത്തുവരുന്നു.
കുറസാവയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഉച്ചകോടി എന്നു രക്തസിംഹാസനം വിശേഷിപ്പിക്കപ്പെടുന്നു. ഷേക്സ്പിയർ നാടകത്തിന്റെ കാവ്യഗുണത്തെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകനിലെത്തിക്കുകയാണ് കുറസാവ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മേളകളിൽ പല ബഹുമതികളും ഇതു സ്വന്തമാക്കി.
ജിജി ജോസഫ് കൂട്ടുമ്മേൽ