പൂക്കാലം എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്പോൾ അതിൽ ഇരട്ടദന്പതികൾ വരുന്നുണ്ട്. അതിനായുള്ള തെരച്ചിലിനിടെയാണ് ഇരട്ടകളായ ഞങ്ങളെ ഇൻസ്റ്റഗ്രാമിൽ കണ്ടത്.
ഇൻസ്റ്റഗ്രാമിൽ താരങ്ങളാണ് നവ്യ-കാവ്യ ഇരട്ട സഹോദരിമാർ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള എല്ലാവർക്കും സുപരിചിതമാണ് ഇവരുടെ വീഡിയോകൾ. ഇൻസ്റ്റയിൽ താരങ്ങൾ പലരുണ്ടെങ്കിലും ഇരട്ടകളായ ഇവർ മിന്നും താരങ്ങളാണ്. റീൽസി ലെ അഭിനയമായാലും ഡയലോഗ് പ്രസന്റേഷൻ ആയാലും ലിപ് സിങ്ക് ആയാലും എല്ലാം രണ്ടാളും ഒരുപോലെ മികച്ച താക്കുന്നു. ഇതാണ് ഇവരെ റീൽസിൽ താരങ്ങളാക്കി മാറ്റിയത്.
അടുത്തയിടെ തിയറ്ററുകളിലെത്തിയ പൂക്കാലം സിനിമയിൽ ഈ ഇരട്ടകളുണ്ട്. ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിൽ ഇരട്ട ദന്പതികൾക്കായി നടത്തിയ അന്വേഷണം ചെന്നെത്തിയത് പാലക്കാട് ജില്ലയിൽ രണ്ടിടത്തുള്ള അമൽരാജ്-കമൽരാജ്, നവ്യ-കാവ്യ എന്നീ ഇരട്ടസഹോദരങ്ങളിലാണ്.
കമൽരാജ് പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളജിലും അമൽരാജ് കുഴൽമന്ദം സി.എ. ഹയർ സെക്കൻഡറി സ്കൂളിലും അധ്യാപകരാണ്. ആർട്ട് ഓഫ് ലിവിംഗിന്റെ അധ്യാപകരാണ് നവ്യയും കാവ്യയും. പൂക്കാലത്തിനു പിന്നാലെ നെയ്മർ എന്ന സിനിമയിലും ഇരട്ടകളായി കാവ്യയും നവ്യയും അഭിനയിച്ചു.
ഞങ്ങൾ തമ്മിൽ ഒരു അന്തർധാര
ഉള്ളതു പറഞ്ഞാൽ റീലുകൾ ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു ചെയ്യുന്നതല്ല. ഞങ്ങൾ തമ്മിൽ ഒരു അന്തർധാരയുണ്ടെന്നു പറയാം. വീഡിയോ ഷൂട്ട് ചെയ്യുന്പോൾ ത്രീ, ടു, വണ് പറഞ്ഞുകഴിഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള ഒരു പരസ്പരധാരണയുണ്ട്. അതിന്മേലാണ് വീഡിയോകൾ വർക്കൗട്ടാകുന്നത്.
പൂക്കാലം എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്പോൾ അതിൽ ഇരട്ടദന്പതികൾ വരുന്നുണ്ട്. അതിനായുള്ള തെരച്ചിലിനിടെയാണ് ഇരട്ടകളായ ഞങ്ങളെ ഇൻസ്റ്റഗ്രാമിൽ കണ്ടത്. അങ്ങനെയാണ് ഞങ്ങളുമായി കോണ്ടാക്ട് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം വഴി സിനിമയിലേക്ക്
ഏതാനും വർഷങ്ങളായി യോഗ, മ്യൂസിക്, മെഡിറ്റേഷൻ എന്നിവയിൽ കേരളത്തിലും വിദേശത്തും പോയി ഞങ്ങൾ ക്ലാസെടുക്കാറുണ്ട്. ചെറുപ്പം മുതലേ ഞങ്ങൾക്ക് ഡാൻസും മ്യൂസിക്കും വളരെ ഇഷ്ടമാണ്. വെറുതെ കുറച്ചു റീൽസ് ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും ചേർന്നു തുടങ്ങിയതാണ്.
ഉത്സവമേളം സിനിമയിൽ സുരേഷ് ഗോപിയും ഉർവശിയും ഒക്കെയുള്ള ഇതേതാ മാല? ഹായ് നല്ല മാല... എന്ന ആദ്യ വീഡിയോ തന്നെ വൈറൽ ആയി. എട്ടു ലക്ഷം പേരിലധികം പേർ ആ വീഡിയോ കണ്ടു. അതിന്റെ ചുവടു പിടിച്ച് ഞങ്ങൾ കുറെയേറെ വീഡിയോകൾ ചെയ്തു. അതോടെ ഞങ്ങൾക്ക് റീച്ച് കൂടി. അങ്ങനെയാണ് പൂക്കാലത്തിന്റെ സംവിധായകൻ ഞങ്ങളുടെ റീലുകൾ കാണുന്നതും സിനിമയിലേക്ക് വിളിക്കുന്നതും.
അതിനും മുന്പേ...
പൂക്കാലം ടീം ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചതിനു മറുപടി നൽകിയതു കൊണ്ടാണ് സിനിമയിൽ എത്താനായത്. പൊതുവെ അത്തരം മെസേജുകൾ ഞങ്ങൾ ശ്രദ്ധിക്കാറില്ല. വ്യാജ പ്രൊഫൈലുകളൊക്കെ ഉള്ളതാണല്ലോ. ഇതിനു മുന്പ് നല്ലൊരു അവസരം വന്നിരുന്നു. ദിലീപ് നായകനായ വിഡ്ഢികളുടെ മാഷ് എന്ന സിനിമയിലേക്ക് അവസരം അറിയിച്ച് ഞങ്ങൾക്ക് സിനിമയുടെ അണിയറക്കാരുടെ മെസേജ് വന്നു. ഇരട്ട അധ്യാപകരായി വരണം എന്നൊക്കെയായിരുന്നു മെസേജ് വന്നത്. പക്ഷേ ഫേക്ക് ആയിരിക്കും എന്നു കരുതി അവഗണിച്ചു.
ഒടുവിൽ യാഥാർഥ്യം തിരിച്ചറിഞ്ഞ് അങ്ങോട്ടു വിളിച്ചപ്പോൾ താരനിർണയം എല്ലാം പൂർത്തിയായെന്നും അടുത്ത ദിവസം ചിത്രീകരണം തുടങ്ങും എന്നറിഞ്ഞു. അതു വലിയ സങ്കടമായി. അതുകൊണ്ട് പൂക്കാലത്തിലെ അവസരം വന്നപ്പോൾ ഞങ്ങൾ ഉടനെ തന്നെ മറുപടി കൊടുത്തു. കൊച്ചിയിൽ പോയി നേരിൽ കണ്ടപ്പോൾ സിനിമയിലെ ഞങ്ങളുടെ ഇൻട്രോ സീൻ പറഞ്ഞു തന്നിട്ട് അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഞങ്ങൾ ചെയ്തപ്പോൾ എല്ലാവരും കൈയടിച്ചു.
ആദ്യ സിനിമാനുഭവത്തെക്കുറിച്ചു പറഞ്ഞാൽ മനോഹരം എന്നണാണ് ഉത്തരം. ഞങ്ങളുടെ ജോഡികളായി അഭിനയിച്ച ഇരട്ട സഹോദരങ്ങളായ അമൽ, കമൽ എന്നിവരെ ഇടയ്ക്ക് ഞങ്ങൾക്ക് മാറിപ്പോയിട്ടുണ്ട്. ഞങ്ങൾ ഇരട്ടകളെ തിരിച്ചറിയുക എന്നത് സെറ്റിൽ എല്ലാവരുടെയും ടാസ്ക് ആയിരുന്നു. നെയ്മർ എന്ന സിനിമയിലും ഇരട്ടകളുടെ വേഷത്തിലാണ് അഭിനയച്ചത്. അതിലേക്കും വിളിച്ചത് ഞങ്ങളുടെ റീൽസ് വീഡിയോകൾ കണ്ടിട്ടാണ്.
വീട്ടുകാർക്ക് അഭിമാനം
വീട്ടിലെല്ലാവർക്കും ഞങ്ങളുടെ ഈ നേട്ടങ്ങളിൽ അഭിമാനമാണ്. സന്തോഷം തിയറ്റയിൽ പോയി കണ്ടപ്പോൾ ഞങ്ങളെ സ്ക്രീനിൽ കണ്ട അവരുടെ കണ്ണൊക്കെ നിറഞ്ഞു. ഐടി, കൊമേഴ്സ് രംഗത്തും ജോലി ചെയ്തെങ്കിലും അവയൊന്നും ഞങ്ങളുടെ ഇടമായി തോന്നിയിട്ടില്ല. അതുകൊണ്ടാണ് അതു വേണ്ടെന്നുവച്ച് ആർട്ട് ഓഫ് ലിവിംഗ് അധ്യാപകരായത്. ഡാൻസും മ്യൂസിക്കും യോഗയുമെല്ലാം ചേർന്ന വൈബാണ് ഞങ്ങൾക്കു പറ്റിയ ഇടമെന്ന് തിരിച്ചറിഞ്ഞു. എന്തായാലും അതിലൂടെ സിനിമയിലും അവസരം ലഭിച്ചു.
പാലക്കാട് മുട്ടിക്കുളങ്ങര വള്ളിക്കോടാണ് വീട്. അച്ഛൻ രാമദാസ്. അമ്മ അംബിക.
പ്രദീപ് ഗോപി
ഇൻസ്റ്റഗ്രാമിൽ താരങ്ങളാണ് നവ്യ-കാവ്യ ഇരട്ട സഹോദരിമാർ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള എല്ലാവർക്കും സുപരിചിതമാണ് ഇവരുടെ വീഡിയോകൾ. ഇൻസ്റ്റയിൽ താരങ്ങൾ പലരുണ്ടെങ്കിലും ഇരട്ടകളായ ഇവർ മിന്നും താരങ്ങളാണ്. റീൽസി ലെ അഭിനയമായാലും ഡയലോഗ് പ്രസന്റേഷൻ ആയാലും ലിപ് സിങ്ക് ആയാലും എല്ലാം രണ്ടാളും ഒരുപോലെ മികച്ച താക്കുന്നു. ഇതാണ് ഇവരെ റീൽസിൽ താരങ്ങളാക്കി മാറ്റിയത്.
അടുത്തയിടെ തിയറ്ററുകളിലെത്തിയ പൂക്കാലം സിനിമയിൽ ഈ ഇരട്ടകളുണ്ട്. ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിൽ ഇരട്ട ദന്പതികൾക്കായി നടത്തിയ അന്വേഷണം ചെന്നെത്തിയത് പാലക്കാട് ജില്ലയിൽ രണ്ടിടത്തുള്ള അമൽരാജ്-കമൽരാജ്, നവ്യ-കാവ്യ എന്നീ ഇരട്ടസഹോദരങ്ങളിലാണ്.
കമൽരാജ് പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളജിലും അമൽരാജ് കുഴൽമന്ദം സി.എ. ഹയർ സെക്കൻഡറി സ്കൂളിലും അധ്യാപകരാണ്. ആർട്ട് ഓഫ് ലിവിംഗിന്റെ അധ്യാപകരാണ് നവ്യയും കാവ്യയും. പൂക്കാലത്തിനു പിന്നാലെ നെയ്മർ എന്ന സിനിമയിലും ഇരട്ടകളായി കാവ്യയും നവ്യയും അഭിനയിച്ചു.
ഞങ്ങൾ തമ്മിൽ ഒരു അന്തർധാര
ഉള്ളതു പറഞ്ഞാൽ റീലുകൾ ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു ചെയ്യുന്നതല്ല. ഞങ്ങൾ തമ്മിൽ ഒരു അന്തർധാരയുണ്ടെന്നു പറയാം. വീഡിയോ ഷൂട്ട് ചെയ്യുന്പോൾ ത്രീ, ടു, വണ് പറഞ്ഞുകഴിഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള ഒരു പരസ്പരധാരണയുണ്ട്. അതിന്മേലാണ് വീഡിയോകൾ വർക്കൗട്ടാകുന്നത്.
പൂക്കാലം എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്പോൾ അതിൽ ഇരട്ടദന്പതികൾ വരുന്നുണ്ട്. അതിനായുള്ള തെരച്ചിലിനിടെയാണ് ഇരട്ടകളായ ഞങ്ങളെ ഇൻസ്റ്റഗ്രാമിൽ കണ്ടത്. അങ്ങനെയാണ് ഞങ്ങളുമായി കോണ്ടാക്ട് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാം വഴി സിനിമയിലേക്ക്
ഏതാനും വർഷങ്ങളായി യോഗ, മ്യൂസിക്, മെഡിറ്റേഷൻ എന്നിവയിൽ കേരളത്തിലും വിദേശത്തും പോയി ഞങ്ങൾ ക്ലാസെടുക്കാറുണ്ട്. ചെറുപ്പം മുതലേ ഞങ്ങൾക്ക് ഡാൻസും മ്യൂസിക്കും വളരെ ഇഷ്ടമാണ്. വെറുതെ കുറച്ചു റീൽസ് ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും ചേർന്നു തുടങ്ങിയതാണ്.
ഉത്സവമേളം സിനിമയിൽ സുരേഷ് ഗോപിയും ഉർവശിയും ഒക്കെയുള്ള ഇതേതാ മാല? ഹായ് നല്ല മാല... എന്ന ആദ്യ വീഡിയോ തന്നെ വൈറൽ ആയി. എട്ടു ലക്ഷം പേരിലധികം പേർ ആ വീഡിയോ കണ്ടു. അതിന്റെ ചുവടു പിടിച്ച് ഞങ്ങൾ കുറെയേറെ വീഡിയോകൾ ചെയ്തു. അതോടെ ഞങ്ങൾക്ക് റീച്ച് കൂടി. അങ്ങനെയാണ് പൂക്കാലത്തിന്റെ സംവിധായകൻ ഞങ്ങളുടെ റീലുകൾ കാണുന്നതും സിനിമയിലേക്ക് വിളിക്കുന്നതും.
അതിനും മുന്പേ...
പൂക്കാലം ടീം ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചതിനു മറുപടി നൽകിയതു കൊണ്ടാണ് സിനിമയിൽ എത്താനായത്. പൊതുവെ അത്തരം മെസേജുകൾ ഞങ്ങൾ ശ്രദ്ധിക്കാറില്ല. വ്യാജ പ്രൊഫൈലുകളൊക്കെ ഉള്ളതാണല്ലോ. ഇതിനു മുന്പ് നല്ലൊരു അവസരം വന്നിരുന്നു. ദിലീപ് നായകനായ വിഡ്ഢികളുടെ മാഷ് എന്ന സിനിമയിലേക്ക് അവസരം അറിയിച്ച് ഞങ്ങൾക്ക് സിനിമയുടെ അണിയറക്കാരുടെ മെസേജ് വന്നു. ഇരട്ട അധ്യാപകരായി വരണം എന്നൊക്കെയായിരുന്നു മെസേജ് വന്നത്. പക്ഷേ ഫേക്ക് ആയിരിക്കും എന്നു കരുതി അവഗണിച്ചു.
ഒടുവിൽ യാഥാർഥ്യം തിരിച്ചറിഞ്ഞ് അങ്ങോട്ടു വിളിച്ചപ്പോൾ താരനിർണയം എല്ലാം പൂർത്തിയായെന്നും അടുത്ത ദിവസം ചിത്രീകരണം തുടങ്ങും എന്നറിഞ്ഞു. അതു വലിയ സങ്കടമായി. അതുകൊണ്ട് പൂക്കാലത്തിലെ അവസരം വന്നപ്പോൾ ഞങ്ങൾ ഉടനെ തന്നെ മറുപടി കൊടുത്തു. കൊച്ചിയിൽ പോയി നേരിൽ കണ്ടപ്പോൾ സിനിമയിലെ ഞങ്ങളുടെ ഇൻട്രോ സീൻ പറഞ്ഞു തന്നിട്ട് അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഞങ്ങൾ ചെയ്തപ്പോൾ എല്ലാവരും കൈയടിച്ചു.
ആദ്യ സിനിമാനുഭവത്തെക്കുറിച്ചു പറഞ്ഞാൽ മനോഹരം എന്നണാണ് ഉത്തരം. ഞങ്ങളുടെ ജോഡികളായി അഭിനയിച്ച ഇരട്ട സഹോദരങ്ങളായ അമൽ, കമൽ എന്നിവരെ ഇടയ്ക്ക് ഞങ്ങൾക്ക് മാറിപ്പോയിട്ടുണ്ട്. ഞങ്ങൾ ഇരട്ടകളെ തിരിച്ചറിയുക എന്നത് സെറ്റിൽ എല്ലാവരുടെയും ടാസ്ക് ആയിരുന്നു. നെയ്മർ എന്ന സിനിമയിലും ഇരട്ടകളുടെ വേഷത്തിലാണ് അഭിനയച്ചത്. അതിലേക്കും വിളിച്ചത് ഞങ്ങളുടെ റീൽസ് വീഡിയോകൾ കണ്ടിട്ടാണ്.
വീട്ടുകാർക്ക് അഭിമാനം
വീട്ടിലെല്ലാവർക്കും ഞങ്ങളുടെ ഈ നേട്ടങ്ങളിൽ അഭിമാനമാണ്. സന്തോഷം തിയറ്റയിൽ പോയി കണ്ടപ്പോൾ ഞങ്ങളെ സ്ക്രീനിൽ കണ്ട അവരുടെ കണ്ണൊക്കെ നിറഞ്ഞു. ഐടി, കൊമേഴ്സ് രംഗത്തും ജോലി ചെയ്തെങ്കിലും അവയൊന്നും ഞങ്ങളുടെ ഇടമായി തോന്നിയിട്ടില്ല. അതുകൊണ്ടാണ് അതു വേണ്ടെന്നുവച്ച് ആർട്ട് ഓഫ് ലിവിംഗ് അധ്യാപകരായത്. ഡാൻസും മ്യൂസിക്കും യോഗയുമെല്ലാം ചേർന്ന വൈബാണ് ഞങ്ങൾക്കു പറ്റിയ ഇടമെന്ന് തിരിച്ചറിഞ്ഞു. എന്തായാലും അതിലൂടെ സിനിമയിലും അവസരം ലഭിച്ചു.
പാലക്കാട് മുട്ടിക്കുളങ്ങര വള്ളിക്കോടാണ് വീട്. അച്ഛൻ രാമദാസ്. അമ്മ അംബിക.
പ്രദീപ് ഗോപി