മറക്കാനാവാത്ത ഗുരുനാഥൻ

07:15 AM Jul 02, 2023 | Deepika.com
തൃശൂർ സെന്‍റ് തോമസ് ഹൈസ്കൂളിൽ എന്‍റെ ഗുരുനാഥനായിരുന്നു പൊൻകുന്നം ദാമോദരൻ. 1946 മുതൽ മൂന്നു വർഷം അദ്ദേഹത്തിന്‍റെ ക്ലാസിൽ ഞാൻ പഠിച്ചു. അക്കാലത്തുതന്നെ അദ്ദേഹം സാഹിത്യകാരനും പ്രഭാഷകനുമാണ്.

പൊൻകുന്നം ദാമോദരൻ മാഷിന്‍റെ മലയാളം ക്ലാസുകൾ വളരെ രസകരവും വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു. ഒരു ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിക്കാതെവന്നാൽ അതു ഞങ്ങളിൽ വലിയ നഷ്ടബോധം ഉണ്ടാക്കിയിരുന്നു. നാടിന്‍റെ ചലനങ്ങളും ജനങ്ങളുടെ ജീവിതക്ലേശങ്ങളും ജീവിതാനുഭവങ്ങളും അദ്ദേഹം ക്ലാസിൽ പങ്കുവച്ചിരുന്നു. അദ്ദേഹം എഴുതിയ കവിതകൾ ഞങ്ങളെ ചൊല്ലിക്കേൾപ്പിക്കും. കണ്ണീലും ദുഃഖത്തിലും കഴിയുന്ന പാവപ്പെട്ടവരുടെ ജീവിതചിത്രങ്ങളായിരുന്നു ഓരോ കവിതയിലും.

ഇന്പമേറിയ ഈണത്തിലും ഉള്ളിളക്കുന്ന സ്വരത്തിലും മാഷ് കവിതകൾ ചൊല്ലുന്പോൾ ക്ലാസ് കാത് കൂർപ്പിച്ചിരിക്കും. അദ്ദേഹം പറയുമായിരുന്നു: ‘ആദ്യം നിങ്ങളെ പഠിപ്പിച്ചത് ടെസ്റ്റ് ബുക്ക് സാഹിത്യം. ഞാനിപ്പോൾ ചൊല്ലിയതു ജീവൽ സാഹിത്യം’. ദാമോദരൻ മാഷിന്‍റെ ക്ലാസുകൾ സാഹിത്യ വിഷയങ്ങളിൽ എന്‍റെ കൗതുകത്തെ ഉണർത്തി കലാതാത്പര്യങ്ങളെ ഉദ്ദീപിപ്പിച്ചു. വിദ്യാർഥിയായിരിക്കെ എന്നിൽ സാഹിത്യവാസന ജനിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്തതു മാഷാണ്.

പുരോഗമ ആശയക്കാരനും ഇടതുപക്ഷ അനുഭാവിയുമായിരുന്നു പൊൻകുന്നം ദാമോദരൻ. അദ്ദേഹം സെന്‍റ് തോമസ് ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്ന കാലത്ത് സെന്‍റ് തോമസ് കോളജിൽ മലയാളം വകുപ്പ് മേധാവിയായിരുന്നു പ്രഫ. ജോസഫ് മുണ്ടശേരി. അവരിരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

വർഷങ്ങൾ കടന്നുപോയി. ദാമോദരൻ മാഷ് റിട്ടയർ ചെയ്തു കുറെക്കാലം തൃശൂരിനടുത്തു താമസിച്ചു. അക്കാലത്ത് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കവിത, പ്രസംഗം, നാടകം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. കർഷകന്‍റെ കണ്ണീരും തൊഴിലാളിയുടെ നൊന്പരവും പാവങ്ങളുടെ കഷ്ടപ്പാടും ജന്മിത്വത്തിന്‍റെ ധിക്കാരവും പോലീസിന്‍റെ തേർവാഴ്ചയുമെല്ലാം തൂലികയ്ക്കു വിഷയങ്ങളായി.

ആ തൂലികയിൽനിന്നു തെറിച്ചുവീണത് അക്ഷരങ്ങളായിരുന്നില്ല, അഗ്നിച്ചീളുകളായിരുന്നു. പതിനൊന്ന് കവിതാസമാഹാരങ്ങളും പതിമൂന്നു നാടകങ്ങളും ആറു നോവലുകളും മൂന്നു നിരൂപണഗ്രന്ഥങ്ങളും അദ്ദേഹം കാഴ്ചവച്ചു.

പിന്നീട് അദ്ദേഹം തൃശൂർ വിട്ട് സ്വന്തം നാട്ടിലേക്കു തിരിച്ചുപോയി. ഒരിക്കൽ ദാമോദരൻ മാഷ് മുണ്ടശേരി മാസ്റ്ററിനെ കാണാൻ വന്നു. അക്കൂട്ടത്തിൽ എന്‍റെ വീട്ടിലും വന്നു. ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച.

പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നതു 1981ൽ തൃശൂരിൽവച്ചാണ്. കേരള സാഹിത്യ അക്കാദമിയുടെ വാർഷികത്തോടനുബന്ധിച്ചുള്ള നാടകസെമിനാറിൽ ഞാൻ പ്രബന്ധം അവതരിപ്പിച്ചപ്പോൾ സദസിൽ മാഷും ഉണ്ടായിരുന്നു. അദ്ദേഹം മാത്രമല്ല മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനും നടനും നാടകകൃത്തുമായ പ്രേംജിയും ഉണ്ടായിരുന്നു. പ്രഫ. എസ്. ഗുപ്തൻനായരായിരുന്നു അധ്യക്ഷൻ.

എന്‍റെ പ്രസംഗത്തിൽ ചില നിലപാടുകൾ ഞാൻ വ്യക്തമാക്കി. സാധാരണക്കാർക്കു മനസിലാകാത്തതും അവരുടെ പ്രശ്നങ്ങളുമായി ബന്ധമില്ലാത്തതും ദുർഗ്രഹവുമായ മോഡേണ്‍ നാടക പരീക്ഷണങ്ങൾ നാടകത്തെ കൂടുതൽ സങ്കീർണമാക്കുക മാത്രമല്ല ഈ കലയെ ജനജീവിതത്തിൽനിന്ന് അകറ്റാനേ ഉപകരിക്കൂ എന്ന് ഞാൻ അഭിപ്രായപ്പെട്ടു. നാടകങ്ങൾ ജീവിതഗന്ധിയാവണം, അതിൽ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയങ്ങളുണ്ടാവണം, പച്ചയായ ജീവിതത്തിന്‍റെ സ്പന്ദനങ്ങളുണ്ടാവണം, വികാരതീവ്രമായ രംഗങ്ങളുണ്ടാവണം എന്നും പറഞ്ഞു.

ശ്രോതാക്കളുടെ പ്രതികരണത്തിന്‍റെ സമയം വന്നപ്പോൾ, അത്യന്താധുനിക നാടകങ്ങളോട് ആഭിമുഖ്യമുള്ള ഒരു യുവാവ് എന്‍റെ പ്രഭാഷണത്തെ നഖശിഖാന്തം എതിർത്ത് സംസാരിച്ചു. ‘വികാരതീവ്രമായ രംഗങ്ങൾ ഉണ്ടാവാൻ പറ്റാത്തവിധം ഇവിടെ മനുഷ്യഹൃദയങ്ങൾ മരവിച്ചിരിക്കുകയാണ്, വികാരങ്ങൾ സ്തംഭിച്ചിരിക്കുകയാണ്, ജീവിതങ്ങൾ മുരടിച്ചിരിക്കുകയാണ്’ ഇങ്ങനെയെല്ലാം പറഞ്ഞ് ആ ചെറുപ്പക്കാരൻ ഇറങ്ങിപ്പോയി. പ്രതികരിക്കാനായി പിന്നീട് വന്നത് സി. അച്യുതമേനോനായിരുന്നു. അദ്ദേഹം യുവാവ് പറഞ്ഞതിനെ ഖണ്ഡിച്ചും എന്‍റെ വീക്ഷണങ്ങളെ പിന്തുണച്ചും സംസാരിച്ചു.

അച്യുതമേനോനാൻ പറഞ്ഞ ചില വാചകങ്ങൾ ഞാൻ ഓർക്കുന്നു. ‘ഇപ്പോൾ സംസാരിച്ച ചെറുപ്പക്കാരൻ, നാട്ടിൽ വികാരതീവ്രമായ രംഗങ്ങൾ ഇല്ലാത്തവിധം ജനഹൃദയങ്ങൾ മരവിച്ചിരിക്കുകയാണെന്നും ജീവിതങ്ങൾ മുരടിച്ചിരിക്കുകയാണെന്നും മറ്റും പറയുകയുണ്ടായി. ഇദ്ദേഹം എവിടെനിന്നാണ് വരുന്നത്? നമ്മുടെ നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളെ ഒന്നു നോക്കൂ! അവിടെ വേദനകളുണ്ടോ വികാരതീവ്രതയുണ്ടോ നീറുന്ന പ്രശ്നങ്ങളുണ്ടോ എന്നൊക്കെ അറിയാൻ കഴിയും...’

ഇത്രയും പറഞ്ഞപ്പോഴേക്കും സദസിൽനിന്നു കയ്യടി ഉയർന്നു. അക്കൂട്ടത്തിൽ പൊൻകുന്നം ദാമോദരനും പ്രേംജിയുമുണ്ടായിരുന്നു. എന്നെ ഡിഫെൻസ് ചെയ്യാനെന്നവണ്ണം അച്യുതമേനോനെപ്പോലെ ഒരു ഉന്നതവ്യക്തി എത്തിയത് എന്നെ ഹർഷപുളകിതനാക്കി.

സി.എൽ. ജോസ്