ചാലൂക്യ കാലഘട്ടത്തിലേക്ക് നമ്മെ ആനയിക്കുന്ന നിർമിതികളാണെവിടെയും. ചുവന്ന സാൻഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും തീർത്ത മഹാ വിസ്മയങ്ങൾ.
ഉത്തര കർണാടകയിലെ മലപ്രഭ നദീതീരത്ത് ചാലൂക്യ രാജവംശത്തിന്റെ പ്രതാപം വിളംബരം ചെയ്തിരുന്ന തലസ്ഥാന നഗരമാണ് പട്ടടക്കൽ.
പ്രതാപം അസ്തമിച്ചതോടെ ഇവിടം ഇപ്പോൾ ഒരു കുഗ്രാമമാണ്.
ഐഹോള-ബദാമി ഹൈവേയിൽ ഐഹോളയിൽ നിന്ന് പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം.
ചാലൂക്യരുടെ അവശേഷിപ്പായി പുരാതന ക്ഷേത്രങ്ങളുടെ സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു.
ആയിരത്തി നാനൂറ് വർഷത്തെ പ്രൗഢപാരന്പര്യം പേറുന്ന പട്ടടക്കൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
പട്ടടക്കലിലെ സംരക്ഷിത സ്മാരകത്തിന്റെ പ്രധാന കവാടത്തിൽ നിന്ന് അര കിലോമീറ്റർ മുന്നോട്ടു നീങ്ങുന്നതോടെ ആ പൗരാണിക നഗരിയുടെ വാതായനങ്ങൾ തുറക്കുകയായി.
ചാലൂക്യ കാലഘട്ടത്തിലേക്ക് നമ്മെ ആനയിക്കുന്ന നിർമിതികളാണെവിടെയും. ചുവന്ന സാൻഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും തീർത്ത മഹാ വിസ്മയങ്ങൾ.
ചാലൂക്യരെ കാഞ്ചീപുരം വാണിരുന്ന പല്ലവൻമാർ എ.ഡി. 642 ൽ തോൽപ്പിക്കുകയും പുലികേശി രണ്ടാമൻ രാജാവിനെ വധിക്കുകയും ചെയ്തതോടെയാണ് ചാലൂക്യർക്ക് ആദ്യ തലസ്ഥാനമായ ബദാമി വിട്ട് ഓടിപ്പോകേണ്ടി വന്നത്.
പുലികേശി രണ്ടാമന്റെ മകൻ വിക്രമാദിത്യൻ എ.ഡി. 655ൽ പല്ലവരെ കീഴ്പ്പെടുത്തിയതോടെ അവർക്ക് കാഞ്ചീപുരത്തേക്ക് തിരിച്ചോടേണ്ടി വന്നു.
പല്ലവരെ തച്ചുതകർക്കാൻ തനിക്കു സാധിച്ചത് മകൻ വിനയാദിത്യന്റെ ഭാഗ്യജാതകം നിമിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
അത്രമേൽ പ്രിയപ്പെട്ട വിനയാദിത്യന്റെ പട്ടാഭിഷേകം ചരിത്രസംഭവമാക്കി മാറ്റാൻ വിക്രമാദിത്യൻ അനുയോജ്യമായ സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെ എത്തിപ്പെട്ടത് മലപ്രഭാ നദീതീരത്തെ ‘കിസുവൊളൽ’ എന്നിടത്താണ്.
‘കിസുഗല്ലു’ എന്നാൽ കന്നടയിൽ മാണിക്യം എന്നർത്ഥം. ‘ഹൊളലു’ എന്നാൽ നഗരമെന്നും. മലപ്രഭാ നദിക്കടിയിലെ സ്ഫടികക്കല്ലുകളും താഴ്വാരങ്ങളിലെ രക്തരാശിനിറമാർന്ന പാറക്കൂട്ടങ്ങളുമാണ് അങ്ങനെയൊരു പേരിടലിനു ഹേതുവായത്.
വിനയാദിത്യന്റെ പട്ടാഭിഷേകത്തിനുശേഷം ‘പട്ടട കിസുവൊളൽ’ കാലാന്തരത്തിൽ ‘പട്ടടക്കലായി’ മാറി. പിന്നീട് ചാലൂക്യ പരന്പരയിലെ രാജാക്കന്മാരുടെയെല്ലാം കിരീടധാരണം ഇവിടെയാണ് നടത്തിയത്.
കാലക്രമേണ ചാലൂക്യരുടെ ശക്തി ക്ഷയിക്കുന്ന സാഹചര്യത്തിനും പട്ടടക്കൽ സാക്ഷ്യം വഹിച്ചു. എ.ഡി. 753 മുതൽ രാഷ്ട്രകൂടർ ചാലൂക്യരുടെ അസ്തമയത്തിന് ആക്കംകൂട്ടി.
വിക്രമാദിത്യന്റെ മകൻ വിനയാദിത്യന്റെ കാലത്താണ് ജംബുലിംഗ, കാശിനാഥ, കാടസിദ്ധേശ്വര ക്ഷേത്രങ്ങൾ നിർമിച്ചത്.
ഇതിന്റെ ചുവരുകൾ പ്രദേശത്ത് ലഭ്യമായ രക്തരാശിപ്പാറകൾ കീറി നിർമിച്ചവയാണ്. പ്രതിഷ്ഠകളും ചില ശില്പങ്ങളും നിർമിച്ചിരിക്കുന്നത് മലപ്രഭാനദിയിലെ കല്ലുകൾകൊണ്ടാണ്.
എ.ഡി. 700 ൽ പണികഴിപ്പിച്ച സംഗമേശ്വര ക്ഷേത്രമാണ് മറ്റൊരു മുഖമുദ്ര.
പട്ടടക്കലിലെ ശില്പങ്ങൾക്കും ക്ഷേത്രനിർമിതികൾക്കുമുള്ള നിർമാണത്തിന് തദ്ദേശീയമായ സംഭാവനകൾ രാജാവ് വാങ്ങിയിരുന്നു. പണദാതാക്കളുടെ പേരുകൾ ക്ഷേത്രച്ചുവരുകളിൽ രേഖപ്പെടുത്താൻ രാജാവ് കൽപ്പിച്ചതോടെ സംഭാവനകൾ നിർബാധം പ്രവഹിച്ചു.
എ.ഡി.734ൽ വിജയാദിത്യൻ മരിച്ചതോടെ വിജയേശ്വര ക്ഷേത്രത്തിന്റെ പണി പാതിവഴിയിലാവുകയും പിന്നീടത് സംഗമേശ്വര ക്ഷേത്രം എന്നറിയപ്പെടുകയുമായിരുന്നു. വീതികുറഞ്ഞ കൽവരാന്തകളാണ് ശ്രീകോവിലിനു മുന്നിൽ. നദിയിലേക്ക് തുറക്കുന്ന കൂറ്റൻ കരിങ്കൽ പ്രവേശനകവാടവും മതിലും പൊളിഞ്ഞടർന്നിട്ടുണ്ടെങ്കിലും മഹത്തായ പാരന്പര്യത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റിട്ടില്ല.
വിജയാദിത്യന്റെ മകൻ വിക്രമാദിത്യൻ രണ്ടാമന്റെ കാലശേഷം ചാലൂക്യരുടെ പതനം ആരംഭിച്ചു. പല്ലവരുടെ സർവനാശം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വിക്രമാദിത്യൻ രണ്ടാമൻ യുദ്ധങ്ങളിൽ വാപൃതനായിരിക്കുന്പോഴും അദ്ദേഹത്തിന്റെ പത്നിമാരായ ത്രൈലോക മഹാദേവിയും ലോക മഹാദേവിയും രാജകീയ നിർമിതികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്പോട്ടുപോയി. ഒന്നാം റാണി ലോകമഹാദേവി നിർമിച്ച ലോകേശ്വര ക്ഷേത്രമാണ് അതിലൊന്ന്. രക്തരാശി പടർന്ന പാറയാൽ നിർമിക്കപ്പെട്ട മതിൽക്കെട്ട് അസുലഭ കാഴ്ചയാണ്. ക്ഷേത്രത്തൂണുകളിൽ ചിത്രകഥയ്ക്കു സമാനമായി സന്പൂർണ രാമായണകഥ കൊത്തിവച്ചിരിക്കുന്നു.
തൊട്ടടുത്ത് രണ്ടാം റാണി ത്രൈലോക മഹാദേവി പണിത മല്ലികാർജുന ക്ഷേത്രം. ദേവസ്ത്രീകൾ, രാജവംശജർ, ദാസികൾ എന്നിവരുടെ ദൈനംദിന ജീവിതവും കുസൃതികളും അഴകളവുകളുമൊക്കെയാണ് ഇവിടത്തെ ശില്പങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ക്ഷേത്രമുറ്റത്തെ വലിയ കരിങ്കൽത്തൂണ് സ്ഥാപിച്ചത് വിക്രമാദിത്യൻ രണ്ടാമന്റെ പുത്രൻ കീർത്തിവർമനാണ്.
മലപ്രഭ നദിയോരത്ത് ഗ്രാമീണത തുളുന്പുന്ന അന്തരീക്ഷത്തിൽ മണൽക്കല്ലുകളും പാറകളും ഉപയോഗിച്ച് ഒരു അദ്ഭുതലോകം തന്നെയാണ് ചാലൂക്യർ സൃഷ്ടിച്ചത്.
രാഷ്ട്രകൂടർക്കുശേഷം ബീജാപ്പൂർ സുൽത്താനും ആദിൽഷായും ഒടുവിൽ ഒൗറംഗസേബും പട്ടടക്കൽ തങ്ങളുടേതാക്കി. നിരവധി നശീകരണത്തിനും അധിനിവേശങ്ങൾക്കും ശേഷം അവശേഷിച്ചതാണ് ഇപ്പോഴുള്ളത്.
ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾക്കു ശേഷം പട്ടടക്കൽ ബ്രിട്ടീഷുകാരുടെ അധീനതയിലാവുകയും ക്രമേണ ഒരു സംരക്ഷിത സ്മാരകമായി മാറുകയുമായിരുന്നു.
ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളെയും പോലെ തന്നെ കാലാവസ്ഥയോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ഇല്ലാതാവുന്നതിന്റെ ദുർവിധിയിലാണ് പട്ടടക്കലും.
നാശനഷ്ടങ്ങൾ നിരവധിയാണ്. കേടുപാടുകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇതിന്റെ പൗരാണികത നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഇവിടെ നിന്ന് 22 കിലോമീറ്റർ അപ്പുറമാണ് ചാലൂക്യരുടെ ആദ്യ തലസ്ഥാനമായ ബദാമി. ചാലൂക്യരുടെ ശിൽപകലാ വൈദഗ്ധ്യത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് പട്ടടക്കൽ.
അജിത് ജി. നായർ
ഉത്തര കർണാടകയിലെ മലപ്രഭ നദീതീരത്ത് ചാലൂക്യ രാജവംശത്തിന്റെ പ്രതാപം വിളംബരം ചെയ്തിരുന്ന തലസ്ഥാന നഗരമാണ് പട്ടടക്കൽ.
പ്രതാപം അസ്തമിച്ചതോടെ ഇവിടം ഇപ്പോൾ ഒരു കുഗ്രാമമാണ്.
ഐഹോള-ബദാമി ഹൈവേയിൽ ഐഹോളയിൽ നിന്ന് പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം.
ചാലൂക്യരുടെ അവശേഷിപ്പായി പുരാതന ക്ഷേത്രങ്ങളുടെ സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു.
ആയിരത്തി നാനൂറ് വർഷത്തെ പ്രൗഢപാരന്പര്യം പേറുന്ന പട്ടടക്കൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
പട്ടടക്കലിലെ സംരക്ഷിത സ്മാരകത്തിന്റെ പ്രധാന കവാടത്തിൽ നിന്ന് അര കിലോമീറ്റർ മുന്നോട്ടു നീങ്ങുന്നതോടെ ആ പൗരാണിക നഗരിയുടെ വാതായനങ്ങൾ തുറക്കുകയായി.
ചാലൂക്യ കാലഘട്ടത്തിലേക്ക് നമ്മെ ആനയിക്കുന്ന നിർമിതികളാണെവിടെയും. ചുവന്ന സാൻഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും തീർത്ത മഹാ വിസ്മയങ്ങൾ.
ചാലൂക്യരെ കാഞ്ചീപുരം വാണിരുന്ന പല്ലവൻമാർ എ.ഡി. 642 ൽ തോൽപ്പിക്കുകയും പുലികേശി രണ്ടാമൻ രാജാവിനെ വധിക്കുകയും ചെയ്തതോടെയാണ് ചാലൂക്യർക്ക് ആദ്യ തലസ്ഥാനമായ ബദാമി വിട്ട് ഓടിപ്പോകേണ്ടി വന്നത്.
പുലികേശി രണ്ടാമന്റെ മകൻ വിക്രമാദിത്യൻ എ.ഡി. 655ൽ പല്ലവരെ കീഴ്പ്പെടുത്തിയതോടെ അവർക്ക് കാഞ്ചീപുരത്തേക്ക് തിരിച്ചോടേണ്ടി വന്നു.
പല്ലവരെ തച്ചുതകർക്കാൻ തനിക്കു സാധിച്ചത് മകൻ വിനയാദിത്യന്റെ ഭാഗ്യജാതകം നിമിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
അത്രമേൽ പ്രിയപ്പെട്ട വിനയാദിത്യന്റെ പട്ടാഭിഷേകം ചരിത്രസംഭവമാക്കി മാറ്റാൻ വിക്രമാദിത്യൻ അനുയോജ്യമായ സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെ എത്തിപ്പെട്ടത് മലപ്രഭാ നദീതീരത്തെ ‘കിസുവൊളൽ’ എന്നിടത്താണ്.
‘കിസുഗല്ലു’ എന്നാൽ കന്നടയിൽ മാണിക്യം എന്നർത്ഥം. ‘ഹൊളലു’ എന്നാൽ നഗരമെന്നും. മലപ്രഭാ നദിക്കടിയിലെ സ്ഫടികക്കല്ലുകളും താഴ്വാരങ്ങളിലെ രക്തരാശിനിറമാർന്ന പാറക്കൂട്ടങ്ങളുമാണ് അങ്ങനെയൊരു പേരിടലിനു ഹേതുവായത്.
വിനയാദിത്യന്റെ പട്ടാഭിഷേകത്തിനുശേഷം ‘പട്ടട കിസുവൊളൽ’ കാലാന്തരത്തിൽ ‘പട്ടടക്കലായി’ മാറി. പിന്നീട് ചാലൂക്യ പരന്പരയിലെ രാജാക്കന്മാരുടെയെല്ലാം കിരീടധാരണം ഇവിടെയാണ് നടത്തിയത്.
കാലക്രമേണ ചാലൂക്യരുടെ ശക്തി ക്ഷയിക്കുന്ന സാഹചര്യത്തിനും പട്ടടക്കൽ സാക്ഷ്യം വഹിച്ചു. എ.ഡി. 753 മുതൽ രാഷ്ട്രകൂടർ ചാലൂക്യരുടെ അസ്തമയത്തിന് ആക്കംകൂട്ടി.
വിക്രമാദിത്യന്റെ മകൻ വിനയാദിത്യന്റെ കാലത്താണ് ജംബുലിംഗ, കാശിനാഥ, കാടസിദ്ധേശ്വര ക്ഷേത്രങ്ങൾ നിർമിച്ചത്.
ഇതിന്റെ ചുവരുകൾ പ്രദേശത്ത് ലഭ്യമായ രക്തരാശിപ്പാറകൾ കീറി നിർമിച്ചവയാണ്. പ്രതിഷ്ഠകളും ചില ശില്പങ്ങളും നിർമിച്ചിരിക്കുന്നത് മലപ്രഭാനദിയിലെ കല്ലുകൾകൊണ്ടാണ്.
എ.ഡി. 700 ൽ പണികഴിപ്പിച്ച സംഗമേശ്വര ക്ഷേത്രമാണ് മറ്റൊരു മുഖമുദ്ര.
പട്ടടക്കലിലെ ശില്പങ്ങൾക്കും ക്ഷേത്രനിർമിതികൾക്കുമുള്ള നിർമാണത്തിന് തദ്ദേശീയമായ സംഭാവനകൾ രാജാവ് വാങ്ങിയിരുന്നു. പണദാതാക്കളുടെ പേരുകൾ ക്ഷേത്രച്ചുവരുകളിൽ രേഖപ്പെടുത്താൻ രാജാവ് കൽപ്പിച്ചതോടെ സംഭാവനകൾ നിർബാധം പ്രവഹിച്ചു.
എ.ഡി.734ൽ വിജയാദിത്യൻ മരിച്ചതോടെ വിജയേശ്വര ക്ഷേത്രത്തിന്റെ പണി പാതിവഴിയിലാവുകയും പിന്നീടത് സംഗമേശ്വര ക്ഷേത്രം എന്നറിയപ്പെടുകയുമായിരുന്നു. വീതികുറഞ്ഞ കൽവരാന്തകളാണ് ശ്രീകോവിലിനു മുന്നിൽ. നദിയിലേക്ക് തുറക്കുന്ന കൂറ്റൻ കരിങ്കൽ പ്രവേശനകവാടവും മതിലും പൊളിഞ്ഞടർന്നിട്ടുണ്ടെങ്കിലും മഹത്തായ പാരന്പര്യത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റിട്ടില്ല.
വിജയാദിത്യന്റെ മകൻ വിക്രമാദിത്യൻ രണ്ടാമന്റെ കാലശേഷം ചാലൂക്യരുടെ പതനം ആരംഭിച്ചു. പല്ലവരുടെ സർവനാശം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വിക്രമാദിത്യൻ രണ്ടാമൻ യുദ്ധങ്ങളിൽ വാപൃതനായിരിക്കുന്പോഴും അദ്ദേഹത്തിന്റെ പത്നിമാരായ ത്രൈലോക മഹാദേവിയും ലോക മഹാദേവിയും രാജകീയ നിർമിതികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്പോട്ടുപോയി. ഒന്നാം റാണി ലോകമഹാദേവി നിർമിച്ച ലോകേശ്വര ക്ഷേത്രമാണ് അതിലൊന്ന്. രക്തരാശി പടർന്ന പാറയാൽ നിർമിക്കപ്പെട്ട മതിൽക്കെട്ട് അസുലഭ കാഴ്ചയാണ്. ക്ഷേത്രത്തൂണുകളിൽ ചിത്രകഥയ്ക്കു സമാനമായി സന്പൂർണ രാമായണകഥ കൊത്തിവച്ചിരിക്കുന്നു.
തൊട്ടടുത്ത് രണ്ടാം റാണി ത്രൈലോക മഹാദേവി പണിത മല്ലികാർജുന ക്ഷേത്രം. ദേവസ്ത്രീകൾ, രാജവംശജർ, ദാസികൾ എന്നിവരുടെ ദൈനംദിന ജീവിതവും കുസൃതികളും അഴകളവുകളുമൊക്കെയാണ് ഇവിടത്തെ ശില്പങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ക്ഷേത്രമുറ്റത്തെ വലിയ കരിങ്കൽത്തൂണ് സ്ഥാപിച്ചത് വിക്രമാദിത്യൻ രണ്ടാമന്റെ പുത്രൻ കീർത്തിവർമനാണ്.
മലപ്രഭ നദിയോരത്ത് ഗ്രാമീണത തുളുന്പുന്ന അന്തരീക്ഷത്തിൽ മണൽക്കല്ലുകളും പാറകളും ഉപയോഗിച്ച് ഒരു അദ്ഭുതലോകം തന്നെയാണ് ചാലൂക്യർ സൃഷ്ടിച്ചത്.
രാഷ്ട്രകൂടർക്കുശേഷം ബീജാപ്പൂർ സുൽത്താനും ആദിൽഷായും ഒടുവിൽ ഒൗറംഗസേബും പട്ടടക്കൽ തങ്ങളുടേതാക്കി. നിരവധി നശീകരണത്തിനും അധിനിവേശങ്ങൾക്കും ശേഷം അവശേഷിച്ചതാണ് ഇപ്പോഴുള്ളത്.
ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾക്കു ശേഷം പട്ടടക്കൽ ബ്രിട്ടീഷുകാരുടെ അധീനതയിലാവുകയും ക്രമേണ ഒരു സംരക്ഷിത സ്മാരകമായി മാറുകയുമായിരുന്നു.
ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളെയും പോലെ തന്നെ കാലാവസ്ഥയോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ഇല്ലാതാവുന്നതിന്റെ ദുർവിധിയിലാണ് പട്ടടക്കലും.
നാശനഷ്ടങ്ങൾ നിരവധിയാണ്. കേടുപാടുകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇതിന്റെ പൗരാണികത നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഇവിടെ നിന്ന് 22 കിലോമീറ്റർ അപ്പുറമാണ് ചാലൂക്യരുടെ ആദ്യ തലസ്ഥാനമായ ബദാമി. ചാലൂക്യരുടെ ശിൽപകലാ വൈദഗ്ധ്യത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് പട്ടടക്കൽ.
അജിത് ജി. നായർ