ശ്രീകണ്ഠപുരം: 25 വർഷമായി ആ ബോംബ് സണ്ണിയുടെ പിന്നാലെയുണ്ടായിരുന്നു. വീട് ആക്രമിച്ച കേസിലെ പ്രതിയെ കാൽ നൂറ്റാണ്ടിനു ശേഷം പോലീസ് പിടിച്ചു.
സിപിഎം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകനാണ് 25 വർഷത്തിനു ശേഷം അറസ്റ്റിലാണ്. കോട്ടയം പാല മീനച്ചിൽ പൂവരണിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്.
1996 സെപ്റ്റംബർ 29ന് രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ തോമസിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂർ വയലിലെത്തിയത്.
തോമസിന്റെ വീടിനു സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിനു ശേഷം നാട്ടിൽനിന്നു മുങ്ങിയ ഇയാൾ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 2005ൽ തളിപ്പറമ്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ പാലായിലെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് ഇന്നു പുലർച്ചെ പോലീസ് സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു.
സിപിഎം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകനാണ് 25 വർഷത്തിനു ശേഷം അറസ്റ്റിലാണ്. കോട്ടയം പാല മീനച്ചിൽ പൂവരണിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്.
1996 സെപ്റ്റംബർ 29ന് രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ തോമസിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂർ വയലിലെത്തിയത്.
തോമസിന്റെ വീടിനു സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിനു ശേഷം നാട്ടിൽനിന്നു മുങ്ങിയ ഇയാൾ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 2005ൽ തളിപ്പറമ്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ പാലായിലെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് ഇന്നു പുലർച്ചെ പോലീസ് സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു.