നെടുങ്കണ്ടം: ചന്ദന മോഷ്ടാവ് വീരപ്പന് പലരുടേയും ആരാധനാ കഥാപാത്രമായിരുന്നു. കൊമ്പന് മീശയും ശരീര പ്രകൃതിയുമൊക്കെയാണ് വീരപ്പനോടുള്ള ആരാധനയുടെ കാരണം.
നെടുങ്കണ്ടത്തും ഒരു വീരപ്പനുണ്ട്. ഒറ്റ നോട്ടത്തില്‍ വീരപ്പന് എന്നു തോന്നിക്കുന്ന നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശി സെല്‍വമാണ് വീരപ്പന്റെ ആരാധകൻ.
മാന്‍കുത്തിമേട്ടിലെ കേരള-തമിഴ്നാട് അതിര്‍ത്തി വനമേഖല കുട്ടിക്കാലം മുതല്‍ സെൽവനു മനഃപ്പാഠമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി മീശ പരിപാലിക്കുന്നുണ്ട്. കാഴ്ചയിലുള്ള സാമ്യംമൂലം വീരപ്പനെന്നുതന്നെയാണ് നാട്ടുകാര്‍ വിളിക്കുന്നത്.
വീരപ്പനെന്ന വിളിപ്പേരുണ്ടെങ്കിലും ജീവിതത്തില്‍ വീരപ്പനെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കൃഷിയും കൂലിവേലയുമാണ് ഉപജീവനമാര്‍ഗം.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
01:02 PM Jan 14, 2023 | Deepika.com