രാജകുമാരി: നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറയിലേക്ക് നടത്തിയ പ്രത്യേക സർവീസിൽ കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ വരുമാനം.
സ്വകാര്യ വാഹനങ്ങൾ വന്‍തോതില്‍ എത്തിയതോടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണ് കെഎസ്ആര്‍ടിസി കള്ളിപ്പാറയിലേക്ക് സ്പെഷൽ സര്‍വീസ് ആരംഭിച്ചത്. ശാന്തമ്പാറയില്നിന്നു കള്ളിപ്പാറയിലേക്കും ഉടുമ്പന്‍ചോലയില്‍നിന്നു കള്ളിപ്പാറയിലേക്കുമായിരുന്നു സര്‍വീസുകൾ. ആദ്യ ദിവസം 12 ബസുകളാണ് സര്‍വീസ് നടത്തിയത്.
സഞ്ചാരികളുടെ തിരക്കേറിയതോടെ ബസുകളുടെ എണ്ണം കൂട്ടി. അടുത്തദിവസം 32 ബസുകള്‍ സര്‍വീസ് നടത്തി. തൊട്ടടുത്ത ദിവസം 30 ബസുകളും ഓടി. ഈ മൂന്ന് ദിവസംകൊണ്ട് കെഎസ്ആര് ടിസിക്കു ലഭിച്ചത് 21,75,000 രൂപയാണ്. കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും കുറിഞ്ഞി മലയിലേക്കുള്ള സര്വീസിനുണ്ടെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം കൗണ്‍സില്‍ കോ - ഓർഡിനേറ്റര്‍ എന്‍.ആര്. രാജീവ് പറഞ്ഞു.
മൂന്നാര്‍ മേഖലയില്‍നിന്നു സഞ്ചാരികളെത്തുന്ന വാഹനം ശാന്തമ്പാറയിലും കുമളി മേഖലയില്‍നിന്നു വരുന്ന വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലും പാര്‍ക്ക് ചെയയ്തതിനുശേഷം സന്ദർശകർ കെഎസ്ആര്‍ടിസി ബസിൽ കുറിഞ്ഞി മലയിലേക്ക് എത്തിയതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനായി.
സ്വകാര്യ വാഹനങ്ങൾ വന്‍തോതില്‍ എത്തിയതോടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണ് കെഎസ്ആര്‍ടിസി കള്ളിപ്പാറയിലേക്ക് സ്പെഷൽ സര്‍വീസ് ആരംഭിച്ചത്. ശാന്തമ്പാറയില്നിന്നു കള്ളിപ്പാറയിലേക്കും ഉടുമ്പന്‍ചോലയില്‍നിന്നു കള്ളിപ്പാറയിലേക്കുമായിരുന്നു സര്‍വീസുകൾ. ആദ്യ ദിവസം 12 ബസുകളാണ് സര്‍വീസ് നടത്തിയത്.
സഞ്ചാരികളുടെ തിരക്കേറിയതോടെ ബസുകളുടെ എണ്ണം കൂട്ടി. അടുത്തദിവസം 32 ബസുകള്‍ സര്‍വീസ് നടത്തി. തൊട്ടടുത്ത ദിവസം 30 ബസുകളും ഓടി. ഈ മൂന്ന് ദിവസംകൊണ്ട് കെഎസ്ആര് ടിസിക്കു ലഭിച്ചത് 21,75,000 രൂപയാണ്. കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും കുറിഞ്ഞി മലയിലേക്കുള്ള സര്വീസിനുണ്ടെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം കൗണ്‍സില്‍ കോ - ഓർഡിനേറ്റര്‍ എന്‍.ആര്. രാജീവ് പറഞ്ഞു.
മൂന്നാര്‍ മേഖലയില്‍നിന്നു സഞ്ചാരികളെത്തുന്ന വാഹനം ശാന്തമ്പാറയിലും കുമളി മേഖലയില്‍നിന്നു വരുന്ന വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലും പാര്‍ക്ക് ചെയയ്തതിനുശേഷം സന്ദർശകർ കെഎസ്ആര്‍ടിസി ബസിൽ കുറിഞ്ഞി മലയിലേക്ക് എത്തിയതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനായി.