പാലാ: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് നടത്തിയ പ്രസംഗത്തോടനുബന്ധിച്ചു പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാലായിലും ഈരാറ്റുപേട്ടയിലുമുള്ള വിവിധ സമുദായ നേതാക്കളുടെ യോഗം നടത്തി.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നജീർ മൗലവി, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, കേരള മുസ്ലിം ജമാ-അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സക്കീർ, കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് രാജീവ് ജോസഫ് കൊച്ചുപറന്പിൽ, എൻഎസ്എസ് ഡയറക്ടർ ബോർഡ് മെന്പറും മീനച്ചിൽ താലൂക്ക് പ്രസിഡന്റുമായ സി.പി. ചന്ദ്രൻ നായർ ചൊള്ളാനിക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് പി.ടി. അഫ്സറുദ്ദീൻ, എസ്എൻഡിപി യൂണിയൻ മീനച്ചിൽ താലൂക്ക് അഡ്മിനിസ്ട്രേറ്റീവ് അംഗം സി.ടി. രാജൻ, ഈരാറ്റുപേട്ട പുതുപ്പള്ളി ജുമാ മസ്ജിദ് പ്രസിഡന്റ് കെ.ഇ. പരീത് എന്നിവർ പങ്കെടുത്തു.
പാലായിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സമുദായിക സംഘടനകൾക്ക് യാതൊരുവിധ പങ്കുമില്ലെന്നു പങ്കെടുത്തവർ ഐകകണ്ഠ്യേന പറഞ്ഞു. വർഗീയ പരാമർശവും കമന്റുകളും നടത്തുന്ന സമൂഹമാധ്യമ ഗ്രൂപ്പുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും കുറ്റക്കാർക്കെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
പാലായിൽ സമുദായ നേതാക്കൾ യോഗം ചേർന്നു
05:30 AM Jan 01, 1970 | Deepika.com