നെടുങ്കണ്ടം: ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പുറത്തിറക്കിയ ആല്‍ക്കോ സ്കാന്‍ വാന്‍ നെടുങ്കണ്ടത്ത് പരിശോധന നടത്തി. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും അടങ്ങിയ വാന്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിവരികയാണ്.
മദ്യം ഉപയോഗിച്ചവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷിനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര് പരിശോധനയിലൂടെയാണ് കഞ്ചാവ്, എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസ ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നത്.
ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസൽട്ട് ലഭ്യമാക്കാനാവും. പരീക്ഷണം എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രധാന ടൗണുകളില്‍ വാന്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. തുടര്‍ന്ന് ഓരോ ജില്ലയ്ക്കും ഓരോ വാന്‍ അനുവദിക്കും.
നെടുങ്കണ്ടത്തു നടത്തിയ പരിശോധനയ്ക്ക് സിഐ ബി.എസ്. ബിനു നേതൃത്വം നല്കി.
മദ്യം ഉപയോഗിച്ചവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷിനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര് പരിശോധനയിലൂടെയാണ് കഞ്ചാവ്, എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസ ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നത്.
ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസൽട്ട് ലഭ്യമാക്കാനാവും. പരീക്ഷണം എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രധാന ടൗണുകളില്‍ വാന്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. തുടര്‍ന്ന് ഓരോ ജില്ലയ്ക്കും ഓരോ വാന്‍ അനുവദിക്കും.
നെടുങ്കണ്ടത്തു നടത്തിയ പരിശോധനയ്ക്ക് സിഐ ബി.എസ്. ബിനു നേതൃത്വം നല്കി.