തിരുവനന്തപുരം: എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിനു മുകളിലാണ് നാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നത് യാന്ത്രികമായി അനുസരിക്കുന്നതിനു പകരം സ്വയമേവ ഏറ്റെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാറ്റിവയ്ക്കാൻ കഴിയുന്ന പരിപാടികൾ ഒരു മാസം കഴിഞ്ഞ് നടത്താൻ തയാറാകണം. പൊതുപരിപാടിയിൽ പങ്കെടുക്കാവുന്നവർ 75 എന്നതിൽനിന്നും ചുരുക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നത് അവനവന്റെ ഉത്തരവാദിത്വം ആണെന്നുകണ്ട് സാഹചര്യത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണം.
രോഗവ്യാപനം വിചാരിക്കുന്നതിലും വേഗം കൈവരിച്ചേക്കും. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ശേഷിക്ക് അപ്പുറംപോയേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാറ്റിവയ്ക്കാൻ കഴിയുന്ന പരിപാടികൾ ഒരു മാസം കഴിഞ്ഞ് നടത്താൻ തയാറാകണം. പൊതുപരിപാടിയിൽ പങ്കെടുക്കാവുന്നവർ 75 എന്നതിൽനിന്നും ചുരുക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നത് അവനവന്റെ ഉത്തരവാദിത്വം ആണെന്നുകണ്ട് സാഹചര്യത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണം.
രോഗവ്യാപനം വിചാരിക്കുന്നതിലും വേഗം കൈവരിച്ചേക്കും. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ശേഷിക്ക് അപ്പുറംപോയേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.