പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത അനാർക്കലിയിലൂടെ മലയാളി പ്രേക്ഷക മനസ് കോർത്തിണക്കിയ ദേശമാണ് ലക്ഷദ്വീപ്. അവിടെയുള്ളവരുടെ ജീവിതവും ഭാഷയും സംസ്കാരവുമെല്ലാം മലയാളികൾക്ക് പരിചിതമാവുകയായിരുന്നു ചിത്രത്തിലൂടെ.
എന്നാൽ ഇന്നും പുറംലോകമറിയാത്ത നിരവധി പ്രശ്നങ്ങളാണ് ലക്ഷദ്വീപിലുള്ളവർ നേരിടുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായിക ഐഷ സുൽത്താന. ഏറെ വിവാദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ ഫ്ലഷ് എന്ന സിനിമയിലൂടെ ദേശത്തിന്റെയും സഹോദരങ്ങളുടെയും ജീവിതം വെള്ളിത്തിരയിൽ ഐഷ കുറിച്ചിട്ടിരിക്കുന്നു.
റിയൽ സ്റ്റോറി
ഞാൻ ഒരു ലക്ഷദ്വീപുകാരിയാണ്. അവിടെനിന്നുള്ള ആദ്യ സിനിമയാണ് ഫ്ലഷ്. ആ ദേശത്തിന്റെ പ്രശ്നങ്ങൾ പുതുമുഖങ്ങളെ അണിനിരത്തി പറയുകയായിരുന്നു. എന്നാൽ സംവിധായികയായ ഞാൻപോലും കേരളത്തിൽ ഇല്ലാത്ത സമയം നിർമാതാവ് റിലീസ് ചെയ്തതോടെ സിനിമ തിയറ്ററിലെത്തിയ വിവരം പ്രേക്ഷകർ അറിഞ്ഞില്ല.
ആർട്ടും മിത്തും ഇഴചേർത്ത് ഒരു ഓഫ് ബീറ്റ് സിനിമയായാണ് ഫ്ലഷ് അവതരിപ്പിച്ചത്. ലക്ഷദ്വീപിനെ സംബന്ധിച്ച് ആ നാട്ടിൽ ജനിക്കാത്തവർക്ക് അവിടെ സ്വത്തിന്റെ അവകാശം പോലും ലഭിക്കില്ല. എന്റെ അനുഭവങ്ങളും ഞാൻ അറിഞ്ഞ പാഠങ്ങളുമാണ് സിനിമയിലൂടെ പറഞ്ഞത്.
ഹോസ്പിറ്റൽ പ്രശ്നങ്ങളും ലഗൂൺ വില്ലയുമാണ് സിനിമയിൽ ഫോക്കസ് ചെയ്തത്. സർക്കാരിനെ വിമർശിക്കാനോ രാഷ്ട്രീയം പറയാനോ അല്ല ഞാൻ സിനിമയെടുത്തത്. എന്നാൽ ലക്ഷദ്വീപിലെ പ്രശ്നങ്ങൾക്കു വേണ്ടിയും അഡ്മിനിസ്ട്രേറ്റർക്ക് എതിരെയും സംസാരിച്ചപ്പോൾ ചിലർ എന്നെ രാജ്യദ്രോഹിയാക്കി. അതോടെ എന്റെ സിനിമയിലേക്കും അവർ രാഷ്ട്രീയം തിരുകി.
ഒരു സമൂഹത്തിന്റെ കഥ
നമുക്ക് സ്വാതന്ത്ര്യമില്ലെന്ന് സിനിമയിൽ ഒരു കഥാപാത്രം പറയുന്നത് എന്റെ വാക്കുകൾ തന്നെയാണ്. അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയില്ല. കാലഹരണപ്പെട്ട മരുന്നുകളാണ് പലപ്പോഴും ലഭിക്കുന്നത്. സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനാവുന്നില്ല.
ദ്വീപിനു പുറത്തു പോകണമെങ്കിൽ അധികാരികളോട് അപേഷിക്കണം. ഇവിടെനിന്നു പുറത്തു പോകാനാവാതെ യാത്ര മുടങ്ങിക്കിടക്കുന്ന നിരവധി പേരുണ്ട്. രോഗിയുടെ പക്കൽ നിന്നു മാത്രമല്ല, ഒപ്പമുള്ള ആളുടെ കയ്യിൽനിന്നും പണം വാങ്ങുമെന്നുള്ളത് ആക്ഷേപഹാസ്യത്തിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയുണ്ടെങ്കിൽ എത്രയെത്ര ജീവിതങ്ങളെ രക്ഷിക്കാനാകും.
നിശബ്ദരാക്കപ്പെടുന്ന ജീവിതങ്ങൾ
ലക്ഷദ്വീപ് സമൂഹത്തിന്റെ പ്രശ്നങ്ങൾ പുറംലോകത്തിന് അറിയില്ല. അധികാര വർഗത്തോട് സാധാരണക്കാർക്കുവേണ്ടി എന്നും ശബ്ദം ഉയർത്തുന്നത് മാധ്യമങ്ങളാണ്. ഞങ്ങൾ എത്രയൊക്കെ ശബ്ദമുയർത്തിയാലും ഞങ്ങൾക്കു വേണ്ടി ഒരു മാധ്യമം ഇല്ലെന്നത് വലിയൊരു പ്രശ്നമാണ്.
മൊബൈൽ നെറ്റ്വവർക്ക് പോലും പലപ്പോഴും ലഭ്യമല്ല. പിന്നീട് പുറംലോകവുമായി ഒരു ബന്ധവുമുണ്ടാകില്ല. വളരെ വേഗത്തിൾ ഒരു സമൂഹത്തിന്റെ വായ് മൂടിക്കെട്ടുകയാണ്. ലക്ഷദ്വീപിലെ ജീവിതങ്ങളെ ലോകത്തിന് മുന്നിൽ സത്യമായി അവതരിപ്പിക്കുന്ന സിനിമയാണ് ഫ്ലഷ്.
അവർക്കു വേണ്ടി ഞാൻ സംസാരിക്കുന്നു
ഫ്ലഷ് കാണാൻ ആഗ്രഹിച്ച വലിയൊരു വിഭാഗം ഇവിടെയുണ്ട്. എന്നാൽ തിയറ്ററിൽ റിലീസ് ചെയ്ത വിവരം പ്രേക്ഷകർ അറിഞ്ഞില്ല. ബിജെപി ജനറൽ സെക്രട്ടറിയുടെ ഭാര്യ എന്നി നിലയിലല്ല ഒരു കലാകാരിയായിട്ടാണ് ബീന കാസിം സിനിമയുടെ നിർമാതാവായി എത്തുന്നത്.
ബീന കാസിമും മകളും സിനിമയിൽ പാടിയിട്ടുണ്ട്. പല പരിമിതികൾക്ക് ഇടയിലാണ് സിനിമ ഷൂട്ട് ചെയ്തത്. ലക്ഷദ്വീപിനുവേണ്ടി സംസാരിച്ചതോടെയാണ് സിനിമയും ഞാനും കേന്ദ്രത്തിനെതിരെയെന്ന് അവർ ആരോപിച്ചത്. നിരന്തര പരിശ്രമത്തിനൊടുവിലാണ് സിനിമ റിലീസ് ചെയ്യുന്നതിന് അവർ നിർബന്ധിതരായത്. സിനിമ പ്രേക്ഷകരിലേക്ക് എത്തിയില്ലല്ലോ എന്ന നിരാശ എനിക്കുണ്ട്. എന്നാൽ എന്നെ തളർത്താൻ അവർക്ക് കഴിയില്ല.
എന്നും പിന്തുണ
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപിലെ വിവാദപരിഷ്കാരങ്ങൾക്കെതിരെ ഞാൻ ശബ്ദമുയർത്തിയപ്പോൾ കേരളത്തിൽ നിന്നു നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. നല്ല രീതിയിൽ മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ഫ്ലഷ് പ്രേക്ഷകർ ഏറ്റെടുത്തേനെ. പക്ഷേ, റിലീസായത് ജനങ്ങൾ അറിയരുതെന്നുള്ള അജണ്ട പിന്നിലുണ്ട്. കാരണം രാജ്യദ്രോഹ കുറ്റം എന്റെമേൽ ചുമത്തിയപ്പോൾ എനിക്ക് കേരളീയർ പിന്തുണ അറിയിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിന് സിനിമ ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. ഇപ്പോൾ എന്റെ സിനിമയെ എത്ര നിശബ്മാക്കിയാലും ഭാവിയിൽ അത് ചർച്ചയാകും, ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും.
ലിജിൻ കെ. ഈപ്പൻ
എന്നാൽ ഇന്നും പുറംലോകമറിയാത്ത നിരവധി പ്രശ്നങ്ങളാണ് ലക്ഷദ്വീപിലുള്ളവർ നേരിടുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായിക ഐഷ സുൽത്താന. ഏറെ വിവാദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ ഫ്ലഷ് എന്ന സിനിമയിലൂടെ ദേശത്തിന്റെയും സഹോദരങ്ങളുടെയും ജീവിതം വെള്ളിത്തിരയിൽ ഐഷ കുറിച്ചിട്ടിരിക്കുന്നു.
റിയൽ സ്റ്റോറി
ഞാൻ ഒരു ലക്ഷദ്വീപുകാരിയാണ്. അവിടെനിന്നുള്ള ആദ്യ സിനിമയാണ് ഫ്ലഷ്. ആ ദേശത്തിന്റെ പ്രശ്നങ്ങൾ പുതുമുഖങ്ങളെ അണിനിരത്തി പറയുകയായിരുന്നു. എന്നാൽ സംവിധായികയായ ഞാൻപോലും കേരളത്തിൽ ഇല്ലാത്ത സമയം നിർമാതാവ് റിലീസ് ചെയ്തതോടെ സിനിമ തിയറ്ററിലെത്തിയ വിവരം പ്രേക്ഷകർ അറിഞ്ഞില്ല.
ആർട്ടും മിത്തും ഇഴചേർത്ത് ഒരു ഓഫ് ബീറ്റ് സിനിമയായാണ് ഫ്ലഷ് അവതരിപ്പിച്ചത്. ലക്ഷദ്വീപിനെ സംബന്ധിച്ച് ആ നാട്ടിൽ ജനിക്കാത്തവർക്ക് അവിടെ സ്വത്തിന്റെ അവകാശം പോലും ലഭിക്കില്ല. എന്റെ അനുഭവങ്ങളും ഞാൻ അറിഞ്ഞ പാഠങ്ങളുമാണ് സിനിമയിലൂടെ പറഞ്ഞത്.
ഹോസ്പിറ്റൽ പ്രശ്നങ്ങളും ലഗൂൺ വില്ലയുമാണ് സിനിമയിൽ ഫോക്കസ് ചെയ്തത്. സർക്കാരിനെ വിമർശിക്കാനോ രാഷ്ട്രീയം പറയാനോ അല്ല ഞാൻ സിനിമയെടുത്തത്. എന്നാൽ ലക്ഷദ്വീപിലെ പ്രശ്നങ്ങൾക്കു വേണ്ടിയും അഡ്മിനിസ്ട്രേറ്റർക്ക് എതിരെയും സംസാരിച്ചപ്പോൾ ചിലർ എന്നെ രാജ്യദ്രോഹിയാക്കി. അതോടെ എന്റെ സിനിമയിലേക്കും അവർ രാഷ്ട്രീയം തിരുകി.
ഒരു സമൂഹത്തിന്റെ കഥ
നമുക്ക് സ്വാതന്ത്ര്യമില്ലെന്ന് സിനിമയിൽ ഒരു കഥാപാത്രം പറയുന്നത് എന്റെ വാക്കുകൾ തന്നെയാണ്. അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയില്ല. കാലഹരണപ്പെട്ട മരുന്നുകളാണ് പലപ്പോഴും ലഭിക്കുന്നത്. സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനാവുന്നില്ല.
ദ്വീപിനു പുറത്തു പോകണമെങ്കിൽ അധികാരികളോട് അപേഷിക്കണം. ഇവിടെനിന്നു പുറത്തു പോകാനാവാതെ യാത്ര മുടങ്ങിക്കിടക്കുന്ന നിരവധി പേരുണ്ട്. രോഗിയുടെ പക്കൽ നിന്നു മാത്രമല്ല, ഒപ്പമുള്ള ആളുടെ കയ്യിൽനിന്നും പണം വാങ്ങുമെന്നുള്ളത് ആക്ഷേപഹാസ്യത്തിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയുണ്ടെങ്കിൽ എത്രയെത്ര ജീവിതങ്ങളെ രക്ഷിക്കാനാകും.
നിശബ്ദരാക്കപ്പെടുന്ന ജീവിതങ്ങൾ
ലക്ഷദ്വീപ് സമൂഹത്തിന്റെ പ്രശ്നങ്ങൾ പുറംലോകത്തിന് അറിയില്ല. അധികാര വർഗത്തോട് സാധാരണക്കാർക്കുവേണ്ടി എന്നും ശബ്ദം ഉയർത്തുന്നത് മാധ്യമങ്ങളാണ്. ഞങ്ങൾ എത്രയൊക്കെ ശബ്ദമുയർത്തിയാലും ഞങ്ങൾക്കു വേണ്ടി ഒരു മാധ്യമം ഇല്ലെന്നത് വലിയൊരു പ്രശ്നമാണ്.
മൊബൈൽ നെറ്റ്വവർക്ക് പോലും പലപ്പോഴും ലഭ്യമല്ല. പിന്നീട് പുറംലോകവുമായി ഒരു ബന്ധവുമുണ്ടാകില്ല. വളരെ വേഗത്തിൾ ഒരു സമൂഹത്തിന്റെ വായ് മൂടിക്കെട്ടുകയാണ്. ലക്ഷദ്വീപിലെ ജീവിതങ്ങളെ ലോകത്തിന് മുന്നിൽ സത്യമായി അവതരിപ്പിക്കുന്ന സിനിമയാണ് ഫ്ലഷ്.
അവർക്കു വേണ്ടി ഞാൻ സംസാരിക്കുന്നു
ഫ്ലഷ് കാണാൻ ആഗ്രഹിച്ച വലിയൊരു വിഭാഗം ഇവിടെയുണ്ട്. എന്നാൽ തിയറ്ററിൽ റിലീസ് ചെയ്ത വിവരം പ്രേക്ഷകർ അറിഞ്ഞില്ല. ബിജെപി ജനറൽ സെക്രട്ടറിയുടെ ഭാര്യ എന്നി നിലയിലല്ല ഒരു കലാകാരിയായിട്ടാണ് ബീന കാസിം സിനിമയുടെ നിർമാതാവായി എത്തുന്നത്.
ബീന കാസിമും മകളും സിനിമയിൽ പാടിയിട്ടുണ്ട്. പല പരിമിതികൾക്ക് ഇടയിലാണ് സിനിമ ഷൂട്ട് ചെയ്തത്. ലക്ഷദ്വീപിനുവേണ്ടി സംസാരിച്ചതോടെയാണ് സിനിമയും ഞാനും കേന്ദ്രത്തിനെതിരെയെന്ന് അവർ ആരോപിച്ചത്. നിരന്തര പരിശ്രമത്തിനൊടുവിലാണ് സിനിമ റിലീസ് ചെയ്യുന്നതിന് അവർ നിർബന്ധിതരായത്. സിനിമ പ്രേക്ഷകരിലേക്ക് എത്തിയില്ലല്ലോ എന്ന നിരാശ എനിക്കുണ്ട്. എന്നാൽ എന്നെ തളർത്താൻ അവർക്ക് കഴിയില്ല.
എന്നും പിന്തുണ
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപിലെ വിവാദപരിഷ്കാരങ്ങൾക്കെതിരെ ഞാൻ ശബ്ദമുയർത്തിയപ്പോൾ കേരളത്തിൽ നിന്നു നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. നല്ല രീതിയിൽ മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ഫ്ലഷ് പ്രേക്ഷകർ ഏറ്റെടുത്തേനെ. പക്ഷേ, റിലീസായത് ജനങ്ങൾ അറിയരുതെന്നുള്ള അജണ്ട പിന്നിലുണ്ട്. കാരണം രാജ്യദ്രോഹ കുറ്റം എന്റെമേൽ ചുമത്തിയപ്പോൾ എനിക്ക് കേരളീയർ പിന്തുണ അറിയിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിന് സിനിമ ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. ഇപ്പോൾ എന്റെ സിനിമയെ എത്ര നിശബ്മാക്കിയാലും ഭാവിയിൽ അത് ചർച്ചയാകും, ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും.
ലിജിൻ കെ. ഈപ്പൻ